Skip to main content

رَبَّنَا اغْفِرْ لِيْ وَلِوَالِدَيَّ وَلِلْمُؤْمِنِيْنَ يَوْمَ يَقُوْمُ الْحِسَابُ ࣖ   ( ابراهيم: ٤١ )

rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
igh'fir lī
ٱغْفِرْ لِى
എനിക്കു പൊറുത്തുതരണേ
waliwālidayya
وَلِوَٰلِدَىَّ
എന്റെ മാതാപിതാക്കള്‍ക്കും
walil'mu'minīna
وَلِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കും
yawma yaqūmu
يَوْمَ يَقُومُ
നിലകൊള്ളുന്ന ദിവസം
l-ḥisābu
ٱلْحِسَابُ
വിചാരണ.

''ഞങ്ങളുടെ നാഥാ! വിചാരണ നാളില്‍ നീ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും മുഴുവന്‍ സത്യവിശ്വാസികള്‍ക്കും മാപ്പേകണമേ.''

തഫ്സീര്‍

وَلَا تَحْسَبَنَّ اللّٰهَ غَافِلًا عَمَّا يَعْمَلُ الظّٰلِمُوْنَ ەۗ اِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيْهِ الْاَبْصَارُۙ  ( ابراهيم: ٤٢ )

walā taḥsabanna
وَلَا تَحْسَبَنَّ
തീര്‍ച്ചയായും നീ വിചാരിക്ക(ഗൗനിക്ക)രുതു
l-laha
ٱللَّهَ
അല്ലാഹുവിനെ
ghāfilan
غَٰفِلًا
അശ്രദ്ധനാണെന്നു
ʿammā yaʿmalu
عَمَّا يَعْمَلُ
പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
l-ẓālimūna
ٱلظَّٰلِمُونَۚ
അക്രമികള്‍
innamā yu-akhiruhum
إِنَّمَا يُؤَخِّرُهُمْ
അവന്‍ അവരെ പിന്തിക്കുക മാത്രം ചെയ്യുന്നു
liyawmin
لِيَوْمٍ
ഒരു ദിവസത്തേക്കു
tashkhaṣu
تَشْخَصُ
ഉയരും (തുറിച്ചു നോക്കും)
fīhi
فِيهِ
അതില്‍ (അന്ന്)
l-abṣāru
ٱلْأَبْصَٰرُ
ദൃഷ്ടി (കണ്ണു)കള്‍.

അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങള്‍ കരുതരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്ക് പിന്തിച്ചിടുന്നുവെന്നേയുള്ളൂ.

തഫ്സീര്‍

مُهْطِعِيْنَ مُقْنِعِيْ رُءُوْسِهِمْ لَا يَرْتَدُّ اِلَيْهِمْ طَرْفُهُمْ ۚوَاَفْـِٕدَتُهُمْ هَوَاۤءٌ ۗ   ( ابراهيم: ٤٣ )

muh'ṭiʿīna
مُهْطِعِينَ
ധൃതിപ്പെട്ടു വരുന്നവരായി
muq'niʿī
مُقْنِعِى
ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു
ruūsihim
رُءُوسِهِمْ
അവരുടെ തലകളെ
lā yartaddu
لَا يَرْتَدُّ
തിരിച്ചു (മടങ്ങി) വരുകയില്ല
ilayhim
إِلَيْهِمْ
അവരിലേക്കു
ṭarfuhum
طَرْفُهُمْۖ
അവരുടെ മിഴി, കണ്‍മിഴി
wa-afidatuhum
وَأَفْـِٔدَتُهُمْ
അവരുടെ ഹൃദയങ്ങളാകാട്ടെ
hawāon
هَوَآءٌ
അന്തരീക്ഷമാണു, വായുവായിരിക്കും (ഒഴിഞ്ഞതായിരിക്കും).

അന്ന് അവര്‍ പരിഭ്രാന്തരായി തലപൊക്കിപ്പിടിച്ച് പാഞ്ഞടുക്കും. അവരുടെ തുറിച്ച ദൃഷ്ടികള്‍ അവരിലേക്ക് മടങ്ങുകയില്ല. അവരുടെ ഹൃദയങ്ങള്‍ ശൂന്യമായിരിക്കും.

തഫ്സീര്‍

وَاَنْذِرِ النَّاسَ يَوْمَ يَأْتِيْهِمُ الْعَذَابُۙ فَيَقُوْلُ الَّذِيْنَ ظَلَمُوْا رَبَّنَآ اَخِّرْنَآ اِلٰٓى اَجَلٍ قَرِيْبٍۙ نُّجِبْ دَعْوَتَكَ وَنَتَّبِعِ الرُّسُلَۗ اَوَلَمْ تَكُوْنُوْٓا اَقْسَمْتُمْ مِّنْ قَبْلُ مَا لَكُمْ مِّنْ زَوَالٍۙ   ( ابراهيم: ٤٤ )

wa-andhiri
وَأَنذِرِ
നീ മുന്നറിയിപ്പു (താക്കീതു) നല്‍കുക
l-nāsa
ٱلنَّاسَ
മനുഷ്യര്‍ക്കു
yawma
يَوْمَ
ദിവസത്തെപ്പറ്റി
yatīhimu
يَأْتِيهِمُ
അവര്‍ക്കു വരുന്ന
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
fayaqūlu
فَيَقُولُ
അപ്പോള്‍ പറയും
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവര്‍
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
akhir'nā
أَخِّرْنَآ
ഞങ്ങളെ പിന്തിച്ചു (ഒഴിവാക്കി) തരുക
ilā ajalin
إِلَىٰٓ أَجَلٍ
ഒരവധിവരെ
qarībin
قَرِيبٍ
അടുത്തതായ
nujib
نُّجِبْ
ഞങ്ങള്‍ ഉത്തരം ചെയ്യാം
daʿwataka
دَعْوَتَكَ
നിന്റെ വിളിക്ക്, ക്ഷണത്തിനു
wanattabiʿi
وَنَتَّبِعِ
ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്യാം
l-rusula
ٱلرُّسُلَۗ
റസൂലുകളെ
awalam takūnū
أَوَلَمْ تَكُونُوٓا۟
നിങ്ങളായിരുന്നില്ലേ
aqsamtum
أَقْسَمْتُم
നിങ്ങള്‍ സത്യം ചെയ്തു
min qablu
مِّن قَبْلُ
മുമ്പ്
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല എന്നു
min zawālin
مِّن زَوَالٍ
ഒരു നീക്കവും (മാറ്റവും).

ജനത്തിനു ശിക്ഷ വന്നെത്തുന്ന ദിവസത്തെ സംബന്ധിച്ച് നീ അവരെ താക്കീതു ചെയ്യുക. അതിക്രമം പ്രവര്‍ത്തിച്ചവര്‍ അപ്പോള്‍ പറയും: ''ഞങ്ങളുടെ നാഥാ! അടുത്ത ഒരവധിവരെ ഞങ്ങള്‍ക്കു നീ അവസരം നല്‍കേണമേ! എങ്കില്‍ നിന്റെ വിളിക്ക് ഞങ്ങളുത്തരം നല്‍കാം. നിന്റെ ദൂതന്മാരെ പിന്തുടരുകയും ചെയ്യാം.'' അവര്‍ക്കുള്ള മറുപടി ഇതായിരിക്കും: ''ഞങ്ങള്‍ക്കൊരു മാറ്റവുമുണ്ടാവുകയില്ലെന്ന് നേരത്തെ ആണയിട്ടു പറഞ്ഞിരുന്നില്ലേ നിങ്ങള്‍?''

തഫ്സീര്‍

وَّسَكَنْتُمْ فِيْ مَسٰكِنِ الَّذِيْنَ ظَلَمُوْٓا اَنْفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ الْاَمْثَالَ   ( ابراهيم: ٤٥ )

wasakantum
وَسَكَنتُمْ
നിങ്ങള്‍ വസിക്കുക (താമസിക്കുക)യും ചെയ്തു
fī masākini
فِى مَسَٰكِنِ
വാസസ്ഥല (പാര്‍പ്പിട)ങ്ങളില്‍
alladhīna ẓalamū
ٱلَّذِينَ ظَلَمُوٓا۟
അക്രമം പ്രവര്‍ത്തിച്ചവരുടെ
anfusahum
أَنفُسَهُمْ
തങ്ങളോടു തന്നെ, തങ്ങളുടെ സ്വന്തത്തോടു
watabayyana
وَتَبَيَّنَ
വ്യക്തമായിത്തീരുകയും ചെയ്തു
lakum
لَكُمْ
നിങ്ങള്‍ക്കു
kayfa
كَيْفَ
എങ്ങിനെയെന്നു
faʿalnā
فَعَلْنَا
നാം ചെയ്തതു
bihim
بِهِمْ
അവരെക്കൊണ്ടു, അവരില്‍
waḍarabnā
وَضَرَبْنَا
നാം ആക്കുക (വിവരിക്കുക)യും ചെയ്തു
lakumu
لَكُمُ
നിങ്ങള്‍ക്കു
l-amthāla
ٱلْأَمْثَالَ
ഉപമകളെ.

തങ്ങളോടുതന്നെ അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്റെ പാര്‍പ്പിടങ്ങളിലാണല്ലോ നിങ്ങള്‍ താമസിച്ചിരുന്നത്. അവരെ നാമെന്തു ചെയ്തുവെന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കു നാം വ്യക്തമായ ഉപമകള്‍ വഴി കാര്യം വിശദീകരിച്ചുതന്നിട്ടുമുണ്ട്.

തഫ്സീര്‍

وَقَدْ مَكَرُوْا مَكْرَهُمْ وَعِنْدَ اللّٰهِ مَكْرُهُمْۗ وَاِنْ كَانَ مَكْرُهُمْ لِتَزُوْلَ مِنْهُ الْجِبَالُ   ( ابراهيم: ٤٦ )

waqad makarū
وَقَدْ مَكَرُوا۟
അവര്‍ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്
makrahum
مَكْرَهُمْ
അവരുടെ തന്ത്രം
waʿinda l-lahi
وَعِندَ ٱللَّهِ
അല്ലാഹുവിന്റെ അടുക്കലുണ്ടുതാനും
makruhum
مَكْرُهُمْ
അവരുടെ തന്ത്രം
wa-in kāna
وَإِن كَانَ
ആയിട്ടില്ല (ഇല്ല), നിശ്ചയമായും ആകുന്നു
makruhum
مَكْرُهُمْ
അവരുടെ തന്ത്രം
litazūla
لِتَزُولَ
നീങ്ങിപ്പോകുവാന്‍ (തക്കവണ്ണം)
min'hu
مِنْهُ
അതുനിമിത്തം
l-jibālu
ٱلْجِبَالُ
മലകള്‍, പര്‍വ്വതങ്ങള്‍.

അവര്‍ തങ്ങളുടെ കൗശലം പരമാവധി പ്രയോഗിച്ചു. എന്നാല്‍ അവര്‍ക്കെതിരിലുള്ള കൗശലം അല്ലാഹുവിങ്കലുണ്ട്; അവരുടെ കുതന്ത്രം പര്‍വതങ്ങളെ പിഴുതുമാറ്റാന്‍ പോന്നതാണെങ്കിലും.

തഫ്സീര്‍

فَلَا تَحْسَبَنَّ اللّٰهَ مُخْلِفَ وَعْدِهٖ رُسُلَهٗ ۗاِنَّ اللّٰهَ عَزِيْزٌ ذُو انْتِقَامٍۗ   ( ابراهيم: ٤٧ )

falā taḥsabanna
فَلَا تَحْسَبَنَّ
ആകയാല്‍, തീര്‍ച്ചയായും നീ കരുതേണ്ട ഗണിക്കരുത്
l-laha
ٱللَّهَ
അല്ലാഹുവിനെ
mukh'lifa
مُخْلِفَ
വ്യത്യാസം ചെയ്യുന്ന (ലംഘിക്കുന്ന)വനെന്നു
waʿdihi
وَعْدِهِۦ
അവന്റെ വാഗ്ദത്തത്തെ
rusulahu
رُسُلَهُۥٓۗ
അവന്റെ റസൂലുകളോടു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿazīzun
عَزِيزٌ
പ്രതാപശാലിയാണ്, വീര്യപ്പെട്ടവനാണ്
dhū intiqāmin
ذُو ٱنتِقَامٍ
ശിക്ഷാ നടപടിയുള്ളവനാണ്.

അല്ലാഹു തന്റെ ദൂതന്മാര്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കുമെന്ന് നീ ഒരിക്കലും കരുതരുത്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയാണ്. പ്രതികാരനടപടി സ്വീകരിക്കുന്നവനും.

തഫ്സീര്‍

يَوْمَ تُبَدَّلُ الْاَرْضُ غَيْرَ الْاَرْضِ وَالسَّمٰوٰتُ وَبَرَزُوْا لِلّٰهِ الْوَاحِدِ الْقَهَّارِ   ( ابراهيم: ٤٨ )

yawma tubaddalu
يَوْمَ تُبَدَّلُ
മാറ്റ (പകരമാക്ക)പ്പെടുന്ന ദിവസം
l-arḍu
ٱلْأَرْضُ
ഭൂമി
ghayra l-arḍi
غَيْرَ ٱلْأَرْضِ
ഭൂമിയല്ലാത്തതായി (മറ്റൊരു ഭൂമിയായി)
wal-samāwātu
وَٱلسَّمَٰوَٰتُۖ
ആകാശങ്ങളും
wabarazū
وَبَرَزُوا۟
അവര്‍ പ്രത്യക്ഷപെടുക [വെളിക്കു വരുക - വെളിവാകുക]യും ചെയ്യും
lillahi l-wāḥidi
لِلَّهِ ٱلْوَٰحِدِ
ഏകനായ അല്ലാഹുവിങ്കലേക്കു
l-qahāri
ٱلْقَهَّارِ
സര്‍വ്വാധികാരിയായ.

ഈ ഭൂമി ഒരുനാള്‍ ഭൂമിയല്ലാതായിത്തീരും. ആകാശങ്ങളും അവയല്ലാതായിമാറും. ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിന്റെ മുന്നില്‍ അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും.

തഫ്സീര്‍

وَتَرَى الْمُجْرِمِيْنَ يَوْمَىِٕذٍ مُّقَرَّنِيْنَ فِى الْاَصْفَادِۚ   ( ابراهيم: ٤٩ )

watarā
وَتَرَى
നീ കാണുകയും ചെയ്യും, നിനക്കു കാണാം
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികളെ
yawma-idhin
يَوْمَئِذٍ
അന്നു, ആ ദിവസം
muqarranīna
مُّقَرَّنِينَ
കൂട്ടിച്ചേര്‍ക്ക(ബന്ധിക്ക)പ്പെട്ടവരായി
fī l-aṣfādi
فِى ٱلْأَصْفَادِ
കുടുക്കു (ചങ്ങല - കെട്ടുകയറ് - ആമം)കളില്‍.

അന്ന് കുറ്റവാളികളെ നിനക്കു കാണാം. അവര്‍ ചങ്ങലകളില്‍ പരസ്പരം ബന്ധിക്കപ്പെട്ടവരായിരിക്കും.

തഫ്സീര്‍

سَرَابِيْلُهُمْ مِّنْ قَطِرَانٍ وَّتَغْشٰى وُجُوْهَهُمُ النَّارُۙ   ( ابراهيم: ٥٠ )

sarābīluhum
سَرَابِيلُهُم
അവരുടെ കുപ്പായങ്ങള്‍, ആടകള്‍
min qaṭirānin
مِّن قَطِرَانٍ
പന്തത്തിനാലായിരിക്കും, താര്‍ കൊണ്ടായിരിക്കും
wataghshā
وَتَغْشَىٰ
മൂടുക (പൊതിയുക)യും ചെയ്യും
wujūhahumu
وُجُوهَهُمُ
അവരുടെ മുഖങ്ങളെ
l-nāru
ٱلنَّارُ
അഗ്നി, നരകം, തീ.

അവരുടെ കുപ്പായങ്ങള്‍ കട്ടിത്താറുകൊണ്ടുള്ളവയായിരിക്കും. തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ പൊതിയും.

തഫ്സീര്‍