Skip to main content

وَاذْكُرْ فِى الْكِتٰبِ مُوْسٰٓىۖ اِنَّهٗ كَانَ مُخْلَصًا وَّكَانَ رَسُوْلًا نَّبِيًّا   ( مريم: ٥١ )

wa-udh'kur
وَٱذْكُرْ
പറയുക, പ്രസ്താവിക്കുക
fī l-kitābi
فِى ٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍
mūsā
مُوسَىٰٓۚ
മൂസായെക്കുറിച്ചു
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അദ്ദേഹം ആയിരുന്നു,
mukh'laṣan
مُخْلَصًا
നിഷ്കളങ്കന്‍ (ശുദ്ധന്‍)
wakāna
وَكَانَ
ആദ്ധേഹം ആയിരുന്നു, ആവുകയും ചെയ്തിരുന്നു
rasūlan
رَسُولًا
ഒരു റസൂല്‍, ദൂതന്‍
nabiyyan
نَّبِيًّا
പ്രവാചകന്‍, പ്രവാചകനായ

ഈ വേദപുസ്തകത്തില്‍ മൂസയുടെ കഥയും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.

തഫ്സീര്‍

وَنَادَيْنٰهُ مِنْ جَانِبِ الطُّوْرِ الْاَيْمَنِ وَقَرَّبْنٰهُ نَجِيًّا   ( مريم: ٥٢ )

wanādaynāhu
وَنَٰدَيْنَٰهُ
നാം അദ്ദേഹത്തെ വിളിച്ചു
min jānibi l-ṭūri
مِن جَانِبِ ٱلطُّورِ
(സീനാ) പര്‍വ്വതത്തിന്‍റെ ഭാഗത്തു നിന്നു
l-aymani
ٱلْأَيْمَنِ
വലത്തെ
waqarrabnāhu
وَقَرَّبْنَٰهُ
അദ്ദേഹത്തിനു നാം സാമീപ്യം (അടുപ്പം) നല്‍കുകയും ചെയ്തു
najiyyan
نَجِيًّا
സ്വകാര്യഭാഷിതനായി, സ്വകാര്യം പറയുന്നവനായി

മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു.

തഫ്സീര്‍

وَوَهَبْنَا لَهٗ مِنْ رَّحْمَتِنَآ اَخَاهُ هٰرُوْنَ نَبِيًّا   ( مريم: ٥٣ )

wawahabnā
وَوَهَبْنَا
നാം പ്രദാനം ചെയ്കയും ചെയ്തു
lahu
لَهُۥ
അദ്ദേഹത്തിനു
min raḥmatinā
مِن رَّحْمَتِنَآ
നമ്മുടെ അനുഗ്രഹത്താല്‍, കാരുണ്യത്താല്‍
akhāhu
أَخَاهُ
അദ്ദേഹത്തിന്‍റെ സഹോദരനെ
hārūna
هَٰرُونَ
ഹാറൂനിനെ
nabiyyan
نَبِيًّا
പ്രവാചകനായി, നബിയായി

നമ്മുടെ അനുഗ്രഹത്താല്‍ നാം അദ്ദേഹത്തിന് തന്റെ സഹോദരനെ- പ്രവാചകനായ ഹാറൂനിനെ- സഹായിയായി നല്‍കി.

തഫ്സീര്‍

وَاذْكُرْ فِى الْكِتٰبِ اِسْمٰعِيْلَ ۖاِنَّهٗ كَانَ صَادِقَ الْوَعْدِ وَكَانَ رَسُوْلًا نَّبِيًّا ۚ  ( مريم: ٥٤ )

wa-udh'kur
وَٱذْكُرْ
പ്രസ്താവിക്കുക
fī l-kitābi
فِى ٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍
is'māʿīla
إِسْمَٰعِيلَۚ
ഇസ്മാഈലിനെക്കുറിച്ച്
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അദ്ദേഹം ആയിരുന്നു
ṣādiqa l-waʿdi
صَادِقَ ٱلْوَعْدِ
വാഗ്ദാനത്തില്‍ സത്യം പാലിക്കുന്നവന്‍
wakāna
وَكَانَ
ആകുകയും ചെയ്തിരുന്നു
rasūlan
رَسُولًا
റസൂല്‍, ദൂതന്‍
nabiyyan
نَّبِيًّا
നബി, പ്രവാചകന്‍

ഈ വേദപുസ്തകത്തില്‍ ഇസ്മാഈലിന്റെ കാര്യവും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം നന്നായി പാലിക്കുന്നവനായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.

തഫ്സീര്‍

وَكَانَ يَأْمُرُ اَهْلَهٗ بِالصَّلٰوةِ وَالزَّكٰوةِۖ وَكَانَ عِنْدَ رَبِّهٖ مَرْضِيًّا   ( مريم: ٥٥ )

wakāna
وَكَانَ
അദ്ദേഹം ആയിരുന്നു
yamuru
يَأْمُرُ
ആജ്ഞാപിക്കും
ahlahu
أَهْلَهُۥ
തന്‍റെ ആള്‍ക്കാരോട്, സ്വന്തക്കാരോട്
bil-ṣalati
بِٱلصَّلَوٰةِ
നമസ്കാരത്തിനു
wal-zakati
وَٱلزَّكَوٰةِ
സക്കാത്തിനും, വിശുദ്ധധര്‍മ്മത്തിനും
wakāna
وَكَانَ
ആകുകയും ചെയ്തിരുന്നു
ʿinda rabbihi
عِندَ رَبِّهِۦ
തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍
marḍiyyan
مَرْضِيًّا
സുസമ്മതന്‍, തൃപ്തന്‍

അദ്ദേഹം തന്റെ ആള്‍ക്കാരോട് നമസ്‌കാരം നിര്‍വഹിക്കാനും സകാത്ത് നല്‍കാനും കല്‍പിച്ചു. അദ്ദേഹം തന്റെ നാഥന്ന് ഏറെ പ്രിയപ്പെട്ടവനായിരുന്നു.

തഫ്സീര്‍

وَاذْكُرْ فِى الْكِتٰبِ اِدْرِيْسَۖ اِنَّهٗ كَانَ صِدِّيْقًا نَّبِيًّا ۙ  ( مريم: ٥٦ )

wa-udh'kur
وَٱذْكُرْ
പ്രസ്താവിക്കുക
fī l-kitābi
فِى ٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍
id'rīsa
إِدْرِيسَۚ
ഇദ് രീസിനെക്കുറിച്ചു
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അദ്ദേഹം ആയിരുന്നു
ṣiddīqan
صِدِّيقًا
പരമസത്യവാന്‍, സത്യസന്ധന്‍
nabiyyan
نَّبِيًّا
നബി, പ്രവാചകന്‍

ഈ വേദപുസ്തകത്തില്‍ ഇദ്‌രീസിനെപ്പറ്റിയും പരാമര്‍ശിക്കുക: നിശ്ചയമായും അദ്ദേഹം സത്യസന്ധനും പ്രവാചകനുമായിരുന്നു.

തഫ്സീര്‍

وَّرَفَعْنٰهُ مَكَانًا عَلِيًّا   ( مريم: ٥٧ )

warafaʿnāhu
وَرَفَعْنَٰهُ
നാം അദ്ദേഹത്തെ ഉയര്‍ത്തുകയും ചെയ്തു
makānan
مَكَانًا
ഒരു സ്ഥാനത്തു
ʿaliyyan
عَلِيًّا
ഉന്നതമായ, ഉയര്‍ന്ന

നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ اَنْعَمَ اللّٰهُ عَلَيْهِمْ مِّنَ النَّبِيّٖنَ مِنْ ذُرِّيَّةِ اٰدَمَ وَمِمَّنْ حَمَلْنَا مَعَ نُوْحٍۖ وَّمِنْ ذُرِّيَّةِ اِبْرٰهِيْمَ وَاِسْرَاۤءِيْلَ ۖوَمِمَّنْ هَدَيْنَا وَاجْتَبَيْنَاۗ اِذَا تُتْلٰى عَلَيْهِمْ اٰيٰتُ الرَّحْمٰنِ خَرُّوْا سُجَّدًا وَّبُكِيًّا ۩  ( مريم: ٥٨ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍ (അവരെല്ലാം)
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരാണ്
anʿama l-lahu
أَنْعَمَ ٱللَّهُ
അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു
ʿalayhim
عَلَيْهِم
അവരില്‍, അവര്‍ക്കു
mina l-nabiyīna
مِّنَ ٱلنَّبِيِّۦنَ
നബിമാരില്‍, നബിമാരുമായുള്ള
min dhurriyyati ādama
مِن ذُرِّيَّةِ ءَادَمَ
ആദമിന്‍റെ സന്തതികളില്‍നിന്നു
wamimman
وَمِمَّنْ
യാതൊരു കൂട്ടരില്‍ നിന്നും
ḥamalnā
حَمَلْنَا
നാം വഹിച്ചുകൊണ്ടുപോയ
maʿa nūḥin
مَعَ نُوحٍ
നൂഹിന്‍റെ കൂടെ
wamin dhurriyyati ib'rāhīma
وَمِن ذُرِّيَّةِ إِبْرَٰهِيمَ
ഇബ്രാഹീമിന്‍റെ സന്തതികളില്‍ നിന്നും
wa-is'rāīla
وَإِسْرَٰٓءِيلَ
ഇസ്രാഈലിന്‍റെ (യഅ്ഖൂബിന്‍റെ) യും
wamimman hadaynā
وَمِمَّنْ هَدَيْنَا
നാം മാര്‍ഗ്ഗദര്‍ശനം ചെയ്തവരില്‍ നിന്നും
wa-ij'tabaynā
وَٱجْتَبَيْنَآۚ
നാം തിരെഞ്ഞെടുക്കുകയും ചെയ്തു
idhā tut'lā
إِذَا تُتْلَىٰ
ഓതികൊടുക്കപ്പെട്ടാല്‍, ഓതി കേള്‍പ്പിക്കപ്പെട്ടാല്‍
ʿalayhim
عَلَيْهِمْ
അവര്‍ക്കു, അവരില്‍
āyātu l-raḥmāni
ءَايَٰتُ ٱلرَّحْمَٰنِ
റഹ്മാന്‍റെ (പരമകാരുണികന്‍റെ) ലക്ഷ്യങ്ങള്‍ (വേദവാക്യങ്ങള്‍)
kharrū
خَرُّوا۟
അവര്‍ നിലം പതിക്കും, വീണുപോകും
sujjadan
سُجَّدًا
സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നവരായി
wabukiyyan
وَبُكِيًّا۩
കരയുന്നവരായും

ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്‌റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍.

തഫ്സീര്‍

۞ فَخَلَفَ مِنْۢ بَعْدِهِمْ خَلْفٌ اَضَاعُوا الصَّلٰوةَ وَاتَّبَعُوا الشَّهَوٰتِ فَسَوْفَ يَلْقَوْنَ غَيًّا ۙ  ( مريم: ٥٩ )

fakhalafa
فَخَلَفَ
എന്നാല്‍ പിന്നീടുസ്ഥാനത്തുവന്നു, എന്നിട്ടു പിന്നിട്ടുണ്ടായി
min baʿdihim
مِنۢ بَعْدِهِمْ
അവരുടെ (ആ നബിമാരുടെ) ശേഷം
khalfun
خَلْفٌ
ഒരു (തരം) പിന്‍ഗാമികള്‍
aḍāʿū
أَضَاعُوا۟
അവര്‍ പാഴാക്കി
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
wa-ittabaʿū
وَٱتَّبَعُوا۟
അവര്‍ പിന്‍തുടരുകയും ചെയ്തു
l-shahawāti
ٱلشَّهَوَٰتِۖ
ദേഹേച്ഛകളെ, സ്വേച്ഛകളെ, തന്നിഷ്ടങ്ങളെ
fasawfa
فَسَوْفَ
ആകയാല്‍ പുറകെ, വഴിയെ
yalqawna
يَلْقَوْنَ
അവര്‍ കണ്ടെത്തും
ghayyan
غَيًّا
ദുര്‍മ്മാര്‍ഗ്ഗം (ദുര്‍മ്മാര്‍ഗ്ഗഫലം)

പിന്നീട് ഇവര്‍ക്കു പിറകെ പിഴച്ച ഒരു തലമുറ രംഗത്തുവന്നു. അവര്‍ നമസ്‌കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ക്കൊത്ത് ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവരെ വൈകാതെ ബാധിക്കും.

തഫ്സീര്‍

اِلَّا مَنْ تَابَ وَاٰمَنَ وَعَمِلَ صَالِحًا فَاُولٰۤىِٕكَ يَدْخُلُوْنَ الْجَنَّةَ وَلَا يُظْلَمُوْنَ شَيْـًٔا ۙ  ( مريم: ٦٠ )

illā man
إِلَّا مَن
യാതൊരുവരൊഴികെ
tāba
تَابَ
അവര്‍ പശ്ചാത്തപിച്ചു, ഖേദിച്ചുമടങ്ങി
waāmana
وَءَامَنَ
വിശ്വസിക്കുകയും ചെയ്തു
waʿamila
وَعَمِلَ
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ṣāliḥan
صَٰلِحًا
സല്‍ക്കര്‍മ്മം, നല്ലതു
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
yadkhulūna
يَدْخُلُونَ
അവര്‍ പ്രവേശിക്കും
l-janata
ٱلْجَنَّةَ
സ്വര്‍ഗ്ഗത്തില്‍
walā yuẓ'lamūna
وَلَا يُظْلَمُونَ
അവര്‍ അക്രമിക്കപ്പെടുകയുമില്ല
shayan
شَيْـًٔا
ഒട്ടും, ഒന്നും

പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരോട് ഒട്ടും അനീതിയുണ്ടാവില്ല.

തഫ്സീര്‍