Skip to main content

قَالُوْا لَنْ نَّبْرَحَ عَلَيْهِ عٰكِفِيْنَ حَتّٰى يَرْجِعَ اِلَيْنَا مُوْسٰى   ( طه: ٩١ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
lan nabraḥa
لَن نَّبْرَحَ
ഞങ്ങള്‍ ആയിക്കൊണ്ടു തന്നെയിരിക്കും (വിടുകയില്ല)
ʿalayhi
عَلَيْهِ
അതിനടുക്കല്‍
ʿākifīna
عَٰكِفِينَ
ഭജനമിരിക്കുന്നവര്‍
ḥattā yarjiʿa
حَتَّىٰ يَرْجِعَ
മടങ്ങിവരുന്നതുവരെ
ilaynā
إِلَيْنَا
ഞങ്ങളുടെ അടുക്കലേക്കു
mūsā
مُوسَىٰ
മൂസാ

അവര്‍ പറഞ്ഞു: ''മൂസ ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തുംവരെ ഞങ്ങളിതിനെത്തന്നെ പൂജിച്ചുകൊണ്ടേയിരിക്കും.''

തഫ്സീര്‍

قَالَ يٰهٰرُوْنُ مَا مَنَعَكَ اِذْ رَاَيْتَهُمْ ضَلُّوْٓا ۙ  ( طه: ٩٢ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
yāhārūnu
يَٰهَٰرُونُ
ഹാറൂനെ
mā manaʿaka
مَا مَنَعَكَ
നിനക്കു എന്തു തടസ്സമുണ്ടായി, നിന്നെ മുടക്കിയതെന്താണ്
idh ra-aytahum
إِذْ رَأَيْتَهُمْ
നീ അവരെ കണ്ടപ്പോള്‍
ḍallū
ضَلُّوٓا۟
അവര്‍ വഴിപിഴച്ചതായി

മൂസ ചോദിച്ചു: ''ഹാറൂനേ, ഇവര്‍ പിഴച്ചുപോകുന്നതു കണ്ടപ്പോള്‍ (എന്നെ പിന്തുടരുന്നതില്‍നിന്ന്) നിന്നെ തടഞ്ഞതെന്ത്?''

തഫ്സീര്‍

اَلَّا تَتَّبِعَنِۗ اَفَعَصَيْتَ اَمْرِيْ   ( طه: ٩٣ )

allā tattabiʿani
أَلَّا تَتَّبِعَنِۖ
എന്നെ പിന്തുടരാതിരിക്കുവാന്‍
afaʿaṣayta
أَفَعَصَيْتَ
അപ്പോള്‍ നീ എതിരു പ്രവര്‍ത്തിച്ചുവോ
amrī
أَمْرِى
എന്റെ കല്‍പനക്കു

“എന്നെ പിന്തുടരുന്നതില്‍നിന്ന് (നിന്നെ തടഞ്ഞതെന്ത്?) നീ എന്റെ കല്‍പന ധിക്കരിക്കുകയായിരുന്നോ?''

തഫ്സീര്‍

قَالَ يَبْنَؤُمَّ لَا تَأْخُذْ بِلِحْيَتِيْ وَلَا بِرَأْسِيْۚ اِنِّيْ خَشِيْتُ اَنْ تَقُوْلَ فَرَّقْتَ بَيْنَ بَنِيْٓ اِسْرَاۤءِيْلَ وَلَمْ تَرْقُبْ قَوْلِيْ   ( طه: ٩٤ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
yabna-umma
يَبْنَؤُمَّ
എന്റെ മാതൃപുത്രാ (ഉമ്മയുടെ മകനേ)
lā takhudh
لَا تَأْخُذْ
നീ പിടിക്കേണ്ട
biliḥ'yatī
بِلِحْيَتِى
എന്റെ താടിക്ക്
walā birasī
وَلَا بِرَأْسِىٓۖ
എന്റെ തലക്കും, തലയും (വേണ്ടാ)
innī
إِنِّى
നിശ്ചയമായും ഞാന്‍
khashītu
خَشِيتُ
ഞാന്‍ ഭയപ്പെട്ടു
an taqūla
أَن تَقُولَ
നീ പറയുമെന്ന്
farraqta
فَرَّقْتَ
നീ ഭിന്നിപ്പുണ്ടാക്കി
bayna banī is'rāīla
بَيْنَ بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍
walam tarqub
وَلَمْ تَرْقُبْ
നീ വീക്ഷിച്ചതുമില്ല, ഗൗനിച്ചതുമില്ല
qawlī
قَوْلِى
എന്റെ വാക്കു, ഞാന്‍ പറഞ്ഞതു

ഹാറൂന്‍ പറഞ്ഞു: ''എന്റെ മാതാവിന്റെ മകനേ, നീയെന്റെ താടിയും തലമുടിയും പിടിച്ചുവലിക്കല്ലേ? 'നീ ഇസ്രയേല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി; എന്റെ വാക്കിനു കാത്തിരുന്നില്ല' എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു.''

തഫ്സീര്‍

قَالَ فَمَا خَطْبُكَ يٰسَامِرِيُّ   ( طه: ٩٥ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
famā
فَمَا
എന്നാലെന്താണ്
khaṭbuka
خَطْبُكَ
നിന്റെ കാര്യം
yāsāmiriyyu
يَٰسَٰمِرِىُّ
ഹേ സാമിരീ

മൂസ ചോദിച്ചു: ''സാമിരി, നിന്റെ നിലപാടെന്താണ്?''

തഫ്സീര്‍

قَالَ بَصُرْتُ بِمَا لَمْ يَبْصُرُوْا بِهٖ فَقَبَضْتُ قَبْضَةً مِّنْ اَثَرِ الرَّسُوْلِ فَنَبَذْتُهَا وَكَذٰلِكَ سَوَّلَتْ لِيْ نَفْسِيْ   ( طه: ٩٦ )

qāla
قَالَ
അവന്‍ പറഞ്ഞു
baṣur'tu
بَصُرْتُ
ഞാന്‍ കണ്ടു
bimā
بِمَا
യാതൊന്നു
lam yabṣurū bihi
لَمْ يَبْصُرُوا۟ بِهِۦ
അവര്‍ അതു കണ്ടിട്ടില്ല
faqabaḍtu
فَقَبَضْتُ
അങ്ങിനെ ഞാന്‍ പിടിച്ചു, എടുത്തു
qabḍatan
قَبْضَةً
ഒരു പിടി (അല്‍പം)
min athari l-rasūli
مِّنْ أَثَرِ ٱلرَّسُولِ
റസൂലിന്റെ കാല്‍പാടില്‍ നിന്നു
fanabadhtuhā
فَنَبَذْتُهَا
എന്നിട്ടു ഞാനതു ഇട്ടുകളഞ്ഞു
wakadhālika
وَكَذَٰلِكَ
അപ്രകാരം
sawwalat
سَوَّلَتْ
പ്രേരിപ്പിച്ചു, ഭംഗിയായി കാണിച്ചു
لِى
എനിക്ക്
nafsī
نَفْسِى
എന്റെ മനസ്സ്

സാമിരി പറഞ്ഞു: ''ഇവര്‍ കാണാത്ത ചിലത് ഞാന്‍ കണ്ടു. അങ്ങനെ ദൈവദൂതന്റെ കാല്‍പ്പാടില്‍നിന്ന് ഞാനൊരു പിടി മണ്ണെടുത്തു. എന്നിട്ട് ഞാനത് താഴെയിട്ടു. അങ്ങനെ ചെയ്യാനാണ് എന്റെ മനസ്സെന്നോട് മന്ത്രിച്ചത്.''

തഫ്സീര്‍

قَالَ فَاذْهَبْ فَاِنَّ لَكَ فِى الْحَيٰوةِ اَنْ تَقُوْلَ لَا مِسَاسَۖ وَاِنَّ لَكَ مَوْعِدًا لَّنْ تُخْلَفَهٗۚ وَانْظُرْ اِلٰٓى اِلٰهِكَ الَّذِيْ ظَلْتَ عَلَيْهِ عَاكِفًا ۗ لَنُحَرِّقَنَّهٗ ثُمَّ لَنَنْسِفَنَّهٗ فِى الْيَمِّ نَسْفًا   ( طه: ٩٧ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
fa-idh'hab
فَٱذْهَبْ
എന്നാല്‍ നീ പോ
fa-inna laka
فَإِنَّ لَكَ
നിശ്ചയമായും നിനക്കുണ്ടു (ഉണ്ടാവട്ടെ)
fī l-ḥayati
فِى ٱلْحَيَوٰةِ
ജീവിതത്തില്‍
an taqūla
أَن تَقُولَ
നീ പറയല്‍
lā misāsa
لَا مِسَاسَۖ
തൊട്ടുകൂടാ, സ്പര്‍ശനമില്ല (എന്നു)
wa-inna laka
وَإِنَّ لَكَ
നിശ്ചയമായും നിനക്കുണ്ട്‌
mawʿidan
مَوْعِدًا
ഒരു നിശ്ചിത സമയം
lan tukh'lafahu
لَّن تُخْلَفَهُۥۖ
അതു നിന്നോടു ലംഘിക്കപ്പെടുന്നതേ അല്ല
wa-unẓur
وَٱنظُرْ
നോക്കുക
ilā ilāhika
إِلَىٰٓ إِلَٰهِكَ
നിന്റെ (ഈ) ദൈവത്തിങ്കലേക്കു, ആരാധ്യ വസ്തുവിലേക്കു
alladhī ẓalta
ٱلَّذِى ظَلْتَ
നീ ആയിക്കൊണ്ടിരുന്ന
ʿalayhi
عَلَيْهِ
അതിനടുക്കല്‍, അതില്‍
ʿākifan
عَاكِفًاۖ
ഭജനമിരിക്കുന്നവന്‍
lanuḥarriqannahu
لَّنُحَرِّقَنَّهُۥ
നാമതിനെ ചുട്ടെരിക്കുകതന്നെ ചെയ്യും
thumma lanansifannahu
ثُمَّ لَنَنسِفَنَّهُۥ
പിന്നെ നാം അതിനെ പാറ്റിക്കളയുക തന്നെ ചെയ്യും
fī l-yami
فِى ٱلْيَمِّ
സമുദ്രത്തില്‍, ജലാശയത്തില്‍
nasfan
نَسْفًا
ഒരു പാറ്റല്‍, പൊടിയായി

മൂസ പറഞ്ഞു: എങ്കില്‍ നിനക്കു പോകാം. ഇനി ജീവിതകാലം മുഴുവന്‍ നീ 'എന്നെ തൊടരുതേ' എന്ന് വിലപിച്ചു കഴിയേണ്ടിവരും. ഉറപ്പായും നിനക്കൊരു നിശ്ചിത അവധിയുണ്ട്. അതൊരിക്കലും ലംഘിക്കപ്പെടുകയില്ല. നീ പൂജിച്ചുകൊണ്ടിരുന്ന നിന്റെ ദൈവത്തെ നോക്കൂ. നിശ്ചയമായും നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യും. പിന്നെ നാമതിനെ ചാരമാക്കി കടലില്‍ വിതറും.

തഫ്സീര്‍

اِنَّمَآ اِلٰهُكُمُ اللّٰهُ الَّذِيْ لَآ اِلٰهَ اِلَّا هُوَۗ وَسِعَ كُلَّ شَيْءٍ عِلْمًا   ( طه: ٩٨ )

innamā ilāhukumu
إِنَّمَآ إِلَٰهُكُمُ
നിശ്ചയമായും നിങ്ങളുടെ ആരാധ്യന്‍
l-lahu alladhī
ٱللَّهُ ٱلَّذِى
യാതൊരു അല്ലാഹുവാണു
lā ilāha
لَآ إِلَٰهَ
ഒരു ഇലാഹുമില്ല
illā huwa
إِلَّا هُوَۚ
അവനല്ലാതെ (താനല്ലാതെ)
wasiʿa
وَسِعَ
അവന്‍ വിശാലമായിരിക്കുന്നു (ഉള്‍പ്പെടുത്തിയിരിക്കുന്നു)
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുവിനും, എല്ലാറ്റിനേയും
ʿil'man
عِلْمًا
(അവന്റെ) അറിവു, അറിവാല്‍, അറിവുകൊണ്ടു

നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. അവന്റെ അറിവ് സകലതിനെയും ഉള്‍ക്കൊള്ളുംവിധം വിശാലമാണ്.

തഫ്സീര്‍

كَذٰلِكَ نَقُصُّ عَلَيْكَ مِنْ اَنْۢبَاۤءِ مَا قَدْ سَبَقَۚ وَقَدْ اٰتَيْنٰكَ مِنْ لَّدُنَّا ذِكْرًا ۚ  ( طه: ٩٩ )

kadhālika
كَذَٰلِكَ
ഇപ്രകാരം, അപ്രകാരം
naquṣṣu
نَقُصُّ
നാം വിവരിച്ചുതരുന്നു, കഥ പറഞ്ഞുതരുന്നു
ʿalayka
عَلَيْكَ
നിനക്കു
min anbāi
مِنْ أَنۢبَآءِ
വൃത്താന്തങ്ങളില്‍നിന്നു (ചിലതു)
mā qad sabaqa
مَا قَدْ سَبَقَۚ
മുന്‍ കഴിഞ്ഞുപോയിട്ടുള്ളതു
waqad ātaynāka
وَقَدْ ءَاتَيْنَٰكَ
നിനക്കു നാം നല്‍കിയിട്ടുമുണ്ട്
min ladunnā
مِن لَّدُنَّا
നമ്മുടെ പക്കല്‍നിന്നു
dhik'ran
ذِكْرًا
ബോധനം, സ്മരണ

ഇങ്ങനെ മുമ്പു കഴിഞ്ഞുപോയ സംഭവങ്ങളുടെ വിവരങ്ങളൊക്കെ നാം നിനക്ക് വിശദീകരിച്ചുതരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മില്‍നിന്നുള്ള ഈ ഖുര്‍ആനാകുന്ന ഉദ്‌ബോധനം നല്‍കിയിരിക്കുന്നു.

തഫ്സീര്‍

مَنْ اَعْرَضَ عَنْهُ فَاِنَّهٗ يَحْمِلُ يَوْمَ الْقِيٰمَةِ وِزْرًا   ( طه: ١٠٠ )

man aʿraḍa
مَّنْ أَعْرَضَ
ആരെങ്കിലും തിരിഞ്ഞു കളഞ്ഞാല്‍
ʿanhu
عَنْهُ
അതിനെവിട്ടു, അതില്‍നിന്നു
fa-innahu
فَإِنَّهُۥ
എന്നാലവന്‍
yaḥmilu
يَحْمِلُ
വഹിക്കുന്നതാണ്
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
wiz'ran
وِزْرًا
കുറ്റം, ഭാരം (കുറ്റഭാരം)

അതിനെ അവഗണിക്കുന്നവന്‍ ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ പാപഭാരം പേറേണ്ടിവരും.

തഫ്സീര്‍