Skip to main content

اِنَّا نَطْمَعُ اَنْ يَّغْفِرَ لَنَا رَبُّنَا خَطٰيٰنَآ اَنْ كُنَّآ اَوَّلَ الْمُؤْمِنِيْنَ ۗ ࣖ  ( الشعراء: ٥١ )

innā naṭmaʿu
إِنَّا نَطْمَعُ
നിശ്ചയമായും ഞങ്ങള്‍ ആഗ്രഹിക്കുന്നു, മോഹിക്കുന്നു
an yaghfira
أَن يَغْفِرَ
പൊറുത്തുതരുമെന്നു
lanā
لَنَا
ഞങ്ങള്‍ക്കു
rabbunā
رَبُّنَا
ഞങ്ങളുടെ റബ്ബ്
khaṭāyānā
خَطَٰيَٰنَآ
ഞങ്ങളുടെ തെറ്റുകള്‍, പിഴവുകള്‍
an kunnā
أَن كُنَّآ
ഞങ്ങള്‍ ആയതിനാല്‍
awwala l-mu'minīna
أَوَّلَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍ ആദ്യത്തേവര്‍, പ്രഥമവിശ്വാസികള്‍

''ഫറവോന്റെ അനുയായികളില്‍ ആദ്യം വിശ്വസിക്കുന്നവര്‍ ഞങ്ങളാണ്. അതിനാല്‍ ഞങ്ങളുടെ നാഥന്‍ ഞങ്ങളുടെ പാപങ്ങളൊക്കെ പൊറുത്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.''

തഫ്സീര്‍

۞ وَاَوْحَيْنَآ اِلٰى مُوْسٰٓى اَنْ اَسْرِ بِعِبَادِيْٓ اِنَّكُمْ مُّتَّبَعُوْنَ   ( الشعراء: ٥٢ )

wa-awḥaynā
وَأَوْحَيْنَآ
നാം ബോധനം നല്‍കി, വഹ്‌യ്‌ കൊടുത്തു
ilā mūsā
إِلَىٰ مُوسَىٰٓ
മൂസാക്ക്
an asri
أَنْ أَسْرِ
നീ രാപ്രയാണം (രാവുയാത്ര) ചെയ്യുക എന്ന്
biʿibādī
بِعِبَادِىٓ
എന്‍റെ അടിയാന്‍മാരുമായി
innakum
إِنَّكُم
നിശ്ചയമായും നിങ്ങള്‍
muttabaʿūna
مُّتَّبَعُونَ
പിന്‍തുടരപ്പെടുന്നവരായിരിക്കും

മൂസാക്കു നാം ബോധനം നല്‍കി: ''എന്റെ ദാസന്മാരെയും കൂട്ടി രാത്രിതന്നെ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അവര്‍ നിങ്ങളെ പിന്തുടരും.''

തഫ്സീര്‍

فَاَرْسَلَ فِرْعَوْنُ فِى الْمَدَاۤىِٕنِ حٰشِرِيْنَ ۚ   ( الشعراء: ٥٣ )

fa-arsala fir'ʿawnu
فَأَرْسَلَ فِرْعَوْنُ
അപ്പോള്‍ ഫി൪ഔന്‍ അയച്ചു
fī l-madāini
فِى ٱلْمَدَآئِنِ
നഗരങ്ങളില്‍, രാജ്യങ്ങളില്‍
ḥāshirīna
حَٰشِرِينَ
ശേഖരിക്കുന്നവരെ, ഒരുമിച്ചുകൂട്ടുന്നവരെ

അപ്പോള്‍ ഫറവോന്‍ ആളുകളെ ഒരുമിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു.

തഫ്സീര്‍

اِنَّ هٰٓؤُلَاۤءِ لَشِرْذِمَةٌ قَلِيْلُوْنَۙ   ( الشعراء: ٥٤ )

inna hāulāi
إِنَّ هَٰٓؤُلَآءِ
നിശ്ചയമായും ഇക്കൂട്ടര്‍
lashir'dhimatun
لَشِرْذِمَةٌ
ഒരു സംഘംതന്നെയാണ്, കൂട്ടംതന്നെ
qalīlūna
قَلِيلُونَ
കുറഞ്ഞആളുള്ള, കുറഞ്ഞവരായ

ഫറവോന്‍ പറഞ്ഞു: ''തീര്‍ച്ചയായും ഇവര്‍ ഏതാനും പേരുടെ ഒരു ചെറുസംഘമാണ്.

തഫ്സീര്‍

وَاِنَّهُمْ لَنَا لَغَاۤىِٕظُوْنَ ۙ   ( الشعراء: ٥٥ )

wa-innahum
وَإِنَّهُمْ
നിശ്ചയമായും അവര്‍
lanā
لَنَا
നമ്മെ
laghāiẓūna
لَغَآئِظُونَ
അരിശംകൊള്ളിക്കുന്നവരുമാണ്

''അവര്‍ നമ്മെ വല്ലാതെ കോപാകുലരാക്കിയിരിക്കുന്നു.

തഫ്സീര്‍

وَاِنَّا لَجَمِيْعٌ حٰذِرُوْنَ ۗ   ( الشعراء: ٥٦ )

wa-innā
وَإِنَّا
നിശ്ചയമായും നാം
lajamīʿun
لَجَمِيعٌ
ഒരു സംഘക്കാരാണ്, കൂട്ടക്കാര്‍തന്നെ
ḥādhirūna
حَٰذِرُونَ
ജാഗരൂകരായ, ഉണര്‍വുള്ള

''തീര്‍ച്ചയായും നമ്മളൊക്കെയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.''

തഫ്സീര്‍

فَاَخْرَجْنٰهُمْ مِّنْ جَنّٰتٍ وَّعُيُوْنٍ ۙ   ( الشعراء: ٥٧ )

fa-akhrajnāhum
فَأَخْرَجْنَٰهُم
അങ്ങനെ നാമവരെ പുറത്തിറക്കി, പുറത്താക്കി
min jannātin
مِّن جَنَّٰتٍ
തോപ്പുകളില്‍നിന്ന്
waʿuyūnin
وَعُيُونٍ
നീരുറവകളില്‍നിന്നും, അരുവികളില്‍ നിന്നും

അങ്ങനെ നാമവരെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍ നിന്നും പുറത്തിറക്കി.

തഫ്സീര്‍

وَّكُنُوْزٍ وَّمَقَامٍ كَرِيْمٍ ۙ   ( الشعراء: ٥٨ )

wakunūzin
وَكُنُوزٍ
ഭണ്ഡാരങ്ങളില്‍നിന്നും
wamaqāmin
وَمَقَامٍ
സ്ഥാനത്തുനിന്നും
karīmin
كَرِيمٍ
മാന്യമായ

ഖജനാവുകളില്‍ നിന്നും മാന്യമായ പാര്‍പ്പിടങ്ങളില്‍ നിന്നും.

തഫ്സീര്‍

كَذٰلِكَۚ وَاَوْرَثْنٰهَا بَنِيْٓ اِسْرَاۤءِيْلَ ۗ   ( الشعراء: ٥٩ )

kadhālika
كَذَٰلِكَ
അപ്രകാരമാണ്
wa-awrathnāhā
وَأَوْرَثْنَٰهَا
അവയ്ക്കു നാം അവകാശപ്പെടുത്തി, അതിനു അവകാശികളാക്കി
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളെ

അങ്ങനെയാണ് നാം ചെയ്യുക. അവയൊക്കെ ഇസ്രയേല്‍ മക്കള്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

തഫ്സീര്‍

فَاَتْبَعُوْهُمْ مُّشْرِقِيْنَ   ( الشعراء: ٦٠ )

fa-atbaʿūhum
فَأَتْبَعُوهُم
എന്നിട്ടു അവര്‍ അവരെ അനുഗമിച്ചു, പിന്നാലെ ചെന്നു
mush'riqīna
مُّشْرِقِينَ
അവര്‍ ഉദയവേളയിലായിക്കൊണ്ട്. (ഉദയസമയത്ത്)

പിന്നീട് പ്രഭാതവേളയില്‍ ആ ജനം ഇവരെ പിന്തുടര്‍ന്നു.

തഫ്സീര്‍