Skip to main content

اَوَلَمْ يَرَوْا اَنَّا خَلَقْنَا لَهُمْ مِّمَّا عَمِلَتْ اَيْدِيْنَآ اَنْعَامًا فَهُمْ لَهَا مَالِكُوْنَ   ( يس: ٧١ )

awalam yaraw
أَوَلَمْ يَرَوْا۟
അവര്‍ കണ്ടില്ലേ, കാണുന്നില്ലേ
annā khalaqnā
أَنَّا خَلَقْنَا
നാം സൃഷ്ടിച്ചിട്ടുള്ളതു
lahum
لَهُم
അവര്‍ക്കുവേണ്ടി
mimmā ʿamilat
مِّمَّا عَمِلَتْ
പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്നു
aydīnā
أَيْدِينَآ
നമ്മുടെ കൈകള്‍ (ഹസ്തങ്ങള്‍)
anʿāman
أَنْعَٰمًا
കന്നുകാലികളെ
fahum
فَهُمْ
എന്നിട്ടവര്‍
lahā
لَهَا
അവക്കു
mālikūna
مَٰلِكُونَ
ഉടമസ്ഥന്‍മാരാണ്

നമ്മുടെ കരങ്ങളുണ്ടാക്കിയവയില്‍പെട്ടവയാണ് കന്നുകാലികളെന്ന് അവര്‍ കാണുന്നില്ലേ; അവര്‍ക്കു വേണ്ടിയാണ് നാമത് സൃഷ്ടിച്ചതെന്നും. ഇപ്പോഴവ അവരുടെ അധീനതയിലാണല്ലോ.

തഫ്സീര്‍

وَذَلَّلْنٰهَا لَهُمْ فَمِنْهَا رَكُوْبُهُمْ وَمِنْهَا يَأْكُلُوْنَ   ( يس: ٧٢ )

wadhallalnāhā
وَذَلَّلْنَٰهَا
അവയെ നാം വിധേയമാക്കുക (കീഴ്പ്പെടുത്തുക) യും ചെയ്തു
lahum
لَهُمْ
അവര്‍ക്കു
famin'hā
فَمِنْهَا
അങ്ങനെ അവയില്‍ നിന്നുണ്ട്
rakūbuhum
رَكُوبُهُمْ
അവരുടെ വാഹനം
wamin'hā
وَمِنْهَا
അതില്‍നിന്നുതന്നെ
yakulūna
يَأْكُلُونَ
അവര്‍ തിന്നുന്നു

അവയെ നാമവര്‍ക്ക് മെരുക്കിയൊതുക്കിക്കൊടുത്തിരിക്കുന്നു. അവയില്‍ ചിലത് അവരുടെ വാഹനമാണ്. ചിലതിനെ അവര്‍ ആഹരിക്കുകയും ചെയ്യുന്നു.

തഫ്സീര്‍

وَلَهُمْ فِيْهَا مَنَافِعُ وَمَشَارِبُۗ اَفَلَا يَشْكُرُوْنَ   ( يس: ٧٣ )

walahum fīhā
وَلَهُمْ فِيهَا
അതില്‍ അവര്‍ക്കുണ്ട്
manāfiʿu
مَنَٰفِعُ
പല ഉപയോഗങ്ങള്‍
wamashāribu
وَمَشَارِبُۖ
കുടിക്കാനുള്ള വകയും, പാനീയങ്ങളും
afalā yashkurūna
أَفَلَا يَشْكُرُونَ
എന്നിട്ടു അവര്‍ നന്ദികാണിക്കുന്നില്ലേ, നന്ദിചെയ്തുകൂടേ

അവര്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്. പാനീയങ്ങളുമുണ്ട്. എന്നിട്ടും അവര്‍ നന്ദി കാണിക്കുന്നില്ലേ?

തഫ്സീര്‍

وَاتَّخَذُوْا مِنْ دُوْنِ اللّٰهِ اٰلِهَةً لَّعَلَّهُمْ يُنْصَرُوْنَ ۗ   ( يس: ٧٤ )

wa-ittakhadhū
وَٱتَّخَذُوا۟
അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
ālihatan
ءَالِهَةً
പല ദൈവങ്ങളെ, ആരാധ്യരെ
laʿallahum
لَّعَلَّهُمْ
അവരായേക്കാന്‍വേണ്ടി
yunṣarūna
يُنصَرُونَ
സഹായിക്കപ്പെടും

തങ്ങള്‍ക്കു സഹായം കിട്ടാനായി അല്ലാഹുവെവെടിഞ്ഞ് പല ദൈവങ്ങളെയും അവര്‍ പങ്കാളികളായി സങ്കല്‍പിച്ചുവെച്ചിരിക്കുന്നു.

തഫ്സീര്‍

لَا يَسْتَطِيْعُوْنَ نَصْرَهُمْۙ وَهُمْ لَهُمْ جُنْدٌ مُّحْضَرُوْنَ  ( يس: ٧٥ )

lā yastaṭīʿūna
لَا يَسْتَطِيعُونَ
അവര്‍ക്കു സാധിക്കയില്ല
naṣrahum
نَصْرَهُمْ
അവരെ സഹായിക്കാന്‍
wahum
وَهُمْ
അവരാകട്ടെ, ഇവര്‍
lahum
لَهُمْ
അവര്‍ക്കു
jundun
جُندٌ
സൈന്യമാണ്‌
muḥ'ḍarūna
مُّحْضَرُونَ
സന്നദ്ധരായ, ഹാജരാക്കപ്പെട്ട

എന്നാല്‍ അവരെ സഹായിക്കാന്‍ അവയ്ക്കു സാധ്യമല്ല. യഥാര്‍ഥത്തിലവര്‍ ആ ദൈവങ്ങള്‍ക്കായി തയ്യാറായി നില്‍ക്കുന്ന സൈന്യമാണ്.

തഫ്സീര്‍

فَلَا يَحْزُنْكَ قَوْلُهُمْ ۘاِنَّا نَعْلَمُ مَا يُسِرُّوْنَ وَمَا يُعْلِنُوْنَ   ( يس: ٧٦ )

falā yaḥzunka
فَلَا يَحْزُنكَ
ആകയാല്‍ നിന്നെ വ്യസനിപ്പിക്കാതിരിക്കട്ടെ
qawluhum
قَوْلُهُمْۘ
അവരുടെ വാക്ക്
innā naʿlamu
إِنَّا نَعْلَمُ
നിശ്ചയമായും നാം അറിയുന്നു
mā yusirrūna
مَا يُسِرُّونَ
അവര്‍ രഹസ്യമാക്കുന്നതു
wamā yuʿ'linūna
وَمَا يُعْلِنُونَ
അവര്‍ പരസ്യമാക്കുന്നതും

അതിനാല്‍ അവരുടെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമൊക്കെ നാം നന്നായറിയുന്നുണ്ട്.

തഫ്സീര്‍

اَوَلَمْ يَرَ الْاِنْسَانُ اَنَّا خَلَقْنٰهُ مِنْ نُّطْفَةٍ فَاِذَا هُوَ خَصِيْمٌ مُّبِيْنٌ   ( يس: ٧٧ )

awalam yara
أَوَلَمْ يَرَ
കണ്ടില്ലേ
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
annā khalaqnāhu
أَنَّا خَلَقْنَٰهُ
നാമവനെ സൃഷ്ടിച്ചതു
min nuṭ'fatin
مِن نُّطْفَةٍ
ഒരു (ഇന്ദ്രിയ) തുള്ളിയില്‍നിന്നു
fa-idhā huwa
فَإِذَا هُوَ
എന്നിട്ടു അവനതാ
khaṣīmun
خَصِيمٌ
ഒരു വൈരി (എതിരാളി) യായിരിക്കുന്നു
mubīnun
مُّبِينٌ
സ്പഷ്ടമായ

മനുഷ്യനെ നാമൊരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ. എന്നിട്ടിപ്പോള്‍ അവനിതാ ഒരു പ്രത്യക്ഷശത്രുവായി മാറിയിരിക്കുന്നു.

തഫ്സീര്‍

وَضَرَبَ لَنَا مَثَلًا وَّنَسِيَ خَلْقَهٗۗ قَالَ مَنْ يُّحْيِ الْعِظَامَ وَهِيَ رَمِيْمٌ   ( يس: ٧٨ )

waḍaraba
وَضَرَبَ
അവനുണ്ടാക്കി (സമര്‍പ്പിച്ചു)
lanā mathalan
لَنَا مَثَلًا
നമുക്കു ഒരു ഉപമ
wanasiya
وَنَسِىَ
അവന്‍ മറക്കുകയും ചെയ്തു
khalqahu
خَلْقَهُۥۖ
തന്റെ സൃഷ്ടിപ്പിനെ
qāla
قَالَ
അവന്‍ പറഞ്ഞു, പറയുന്നു
man yuḥ'yī
مَن يُحْىِ
ആര്‍ ജീവിപ്പിക്കും
l-ʿiẓāma
ٱلْعِظَٰمَ
അസ്ഥി (എല്ലു)കളെ
wahiya
وَهِىَ
അവ ആയിരിക്കെ
ramīmun
رَمِيمٌ
തുരുമ്പല്‍, ജീര്‍ണ്ണിച്ചതു

അവന്‍ നമുക്ക് ഉപമചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നുകളഞ്ഞു. അവന്‍ ചോദിക്കുന്നു: എല്ലുകള്‍ പറ്റെ ദ്രവിച്ചുകഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്?

തഫ്സീര്‍

قُلْ يُحْيِيْهَا الَّذِيْٓ اَنْشَاَهَآ اَوَّلَ مَرَّةٍ ۗوَهُوَ بِكُلِّ خَلْقٍ عَلِيْمٌ ۙ  ( يس: ٧٩ )

qul
قُلْ
പറയുക
yuḥ'yīhā
يُحْيِيهَا
അവയെ ജീവിപ്പിക്കും
alladhī ansha-ahā
ٱلَّذِىٓ أَنشَأَهَآ
അവയെ നിര്‍മ്മിച്ചവന്‍
awwala marratin
أَوَّلَ مَرَّةٍۖ
ഒന്നാം പ്രാവശ്യം
wahuwa
وَهُوَ
അവനാകട്ടെ
bikulli khalqin
بِكُلِّ خَلْقٍ
എല്ലാ സൃഷ്ടിയെപ്പറ്റിയും
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

പറയുക: ഒന്നാം തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും. അവന്‍ എല്ലാവിധ സൃഷ്ടിയും നന്നായറിയുന്നവനാണ്.

തഫ്സീര്‍

ِۨالَّذِيْ جَعَلَ لَكُمْ مِّنَ الشَّجَرِ الْاَخْضَرِ نَارًاۙ فَاِذَآ اَنْتُمْ مِّنْهُ تُوْقِدُوْنَ   ( يس: ٨٠ )

alladhī jaʿala
ٱلَّذِى جَعَلَ
ഉണ്ടാക്കിയവന്‍
lakum
لَكُم
നിങ്ങള്‍ക്കു
mina l-shajari
مِّنَ ٱلشَّجَرِ
മരത്തില്‍നിന്നു
l-akhḍari
ٱلْأَخْضَرِ
പച്ചയായ
nāran
نَارًا
തീ
fa-idhā antum
فَإِذَآ أَنتُم
എന്നിട്ടു നിങ്ങളതാ
min'hu
مِّنْهُ
അതില്‍ നിന്നു, അതിനാല്‍
tūqidūna
تُوقِدُونَ
തീ കത്തിക്കുന്നു

പച്ചമരത്തില്‍നിന്ന് നിങ്ങള്‍ക്ക് തീയുണ്ടാക്കിത്തന്നവനാണവന്‍. അങ്ങനെ നിങ്ങളിപ്പോഴിതാ അതുപയോഗിച്ച് തീ കത്തിക്കുന്നു.

തഫ്സീര്‍