Skip to main content

فَاسْتَفْتِهِمْ اَهُمْ اَشَدُّ خَلْقًا اَمْ مَّنْ خَلَقْنَا ۗاِنَّا خَلَقْنٰهُمْ مِّنْ طِيْنٍ لَّازِبٍ   ( الصافات: ١١ )

fa-is'taftihim
فَٱسْتَفْتِهِمْ
എന്നാലവരോടു അഭിപ്രായം ചോദിക്കുക, വിധിതേടുക
ahum
أَهُمْ
അവരാണോ
ashaddu
أَشَدُّ
കൂടുതല്‍ കാഠിന്യം (പ്രയാസം, ഊക്ക്, ശക്തി) ഉള്ളവര്‍
khalqan
خَلْقًا
സൃഷ്ടിയില്‍, സൃഷ്ടിക്കുവാന്‍
am man
أَم مَّنْ
അഥവാ (അതല്ല) യാതൊരു കൂട്ടരോ
khalaqnā
خَلَقْنَآۚ
നാം സൃഷ്ടിച്ച
innā khalaqnāhum
إِنَّا خَلَقْنَٰهُم
നിശ്ചയമായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നു
min ṭīnin
مِّن طِينٍ
കളിമണ്ണിനാല്‍
lāzibin
لَّازِبٍۭ
ഒട്ടുന്ന

അതിനാല്‍ നീ അവരോട് ചോദിക്കുക: ഇവരെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസകരം, അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ? തീര്‍ച്ചയായും നാമിവരെ സൃഷ്ടിച്ചത് പറ്റിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാണ്.

തഫ്സീര്‍

بَلْ عَجِبْتَ وَيَسْخَرُوْنَ ۖ   ( الصافات: ١٢ )

bal ʿajib'ta
بَلْ عَجِبْتَ
എങ്കിലും (പക്ഷേ) നീ ആശ്ചര്യപ്പെടുകയാണ്
wayaskharūna
وَيَسْخَرُونَ
അവര്‍ പരിഹസിക്കയും ചെയ്യുന്നു

എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു.

തഫ്സീര്‍

وَاِذَا ذُكِّرُوْا لَا يَذْكُرُوْنَ ۖ   ( الصافات: ١٣ )

wa-idhā dhukkirū
وَإِذَا ذُكِّرُوا۟
അവര്‍ ഉപദേശിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടാല്‍
lā yadhkurūna
لَا يَذْكُرُونَ
അവര്‍ ഓര്‍മ്മിക്കുക (ആലോചിക്കുക)യില്ല

അവരെ ഉപദേശിച്ചാലും അവരതേക്കുറിച്ചാലോചിക്കുന്നില്ല.

തഫ്സീര്‍

وَاِذَا رَاَوْا اٰيَةً يَّسْتَسْخِرُوْنَۖ   ( الصافات: ١٤ )

wa-idhā ra-aw
وَإِذَا رَأَوْا۟
അവര്‍ കണ്ടാല്‍
āyatan
ءَايَةً
വല്ല ദൃഷ്ടാന്തവും
yastaskhirūna
يَسْتَسْخِرُونَ
അവര്‍ പരിഹാസം കൊള്ളും

ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവരതിനെ പുച്ഛിച്ചുതള്ളുന്നു.

തഫ്സീര്‍

وَقَالُوْٓا اِنْ هٰذَآ اِلَّا سِحْرٌ مُّبِيْنٌ ۚ   ( الصافات: ١٥ )

waqālū
وَقَالُوٓا۟
അവര്‍ പറയുകയും ചെയ്യും
in hādhā
إِنْ هَٰذَآ
ഇതല്ല
illā siḥ'run
إِلَّا سِحْرٌ
ജാലമല്ലാതെ
mubīnun
مُّبِينٌ
പ്രത്യക്ഷമായ

അവര്‍ പറയുന്നു: ''ഇതു പ്രകടമായ ജാലവിദ്യ തന്നെ.

തഫ്സീര്‍

ءَاِذَا مِتْنَا وَكُنَّا تُرَابًا وَّعِظَامًا ءَاِنَّا لَمَبْعُوْثُوْنَۙ  ( الصافات: ١٦ )

a-idhā mit'nā
أَءِذَا مِتْنَا
ഞങ്ങള്‍ (നാം) മരണപ്പെട്ടാലോ
wakunnā turāban
وَكُنَّا تُرَابًا
മണ്ണായിത്തീരുകയും
waʿiẓāman
وَعِظَٰمًا
എല്ലുകളും
a-innā
أَءِنَّا
നിശ്ചയമായും, നമ്മളോ (ഞങ്ങളോ)
lamabʿūthūna
لَمَبْعُوثُونَ
എഴുന്നേല്‍പിക്കപ്പെടുന്നവര്‍ (ആകുന്നു)

''നാം മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?

തഫ്സീര്‍

اَوَاٰبَاۤؤُنَا الْاَوَّلُوْنَۗ   ( الصافات: ١٧ )

awaābāunā
أَوَءَابَآؤُنَا
നമ്മുടെ പിതാക്കളുമോ
l-awalūna
ٱلْأَوَّلُونَ
പൂര്‍വ്വികന്‍മാരായ

''നമ്മുടെ പൂര്‍വ പിതാക്കളും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നോ?''

തഫ്സീര്‍

قُلْ نَعَمْ وَاَنْتُمْ دَاخِرُوْنَۚ   ( الصافات: ١٨ )

qul
قُلْ
പറയുക
naʿam
نَعَمْ
അതെ
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ടു
dākhirūna
دَٰخِرُونَ
നിന്ദ്യര്‍, നിസ്സാരന്‍മാര്‍, അപമാനിതര്‍

പറയുക: അതെ. അങ്ങനെ സംഭവിക്കും. നിങ്ങളന്ന് പറ്റെ പതിതരായിത്തീരും.

തഫ്സീര്‍

فَاِنَّمَا هِيَ زَجْرَةٌ وَّاحِدَةٌ فَاِذَا هُمْ يَنْظُرُوْنَ   ( الصافات: ١٩ )

fa-innamā hiya
فَإِنَّمَا هِىَ
എന്നാല്‍ നിശ്ചയമായും അതു
zajratun
زَجْرَةٌ
ഒരു അട്ടഹാസം (വലിയ ശബ്ദം) മാത്രം
wāḥidatun
وَٰحِدَةٌ
ഒറ്റ
fa-idhā hum
فَإِذَا هُمْ
അപ്പോള്‍ അവരതാ
yanẓurūna
يَنظُرُونَ
നോക്കിക്കൊണ്ടു, നോക്കും

അതൊരു ഘോരഗര്‍ജനം മാത്രമായിരിക്കും. അപ്പോഴേക്കും അവര്‍ കണ്ണുതുറന്ന് നോക്കുന്നവരായിത്തീരും.

തഫ്സീര്‍

وَقَالُوْا يٰوَيْلَنَا هٰذَا يَوْمُ الدِّيْنِ   ( الصافات: ٢٠ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്യും
yāwaylanā
يَٰوَيْلَنَا
ഞങ്ങളുടെ നാശമേ
hādhā
هَٰذَا
ഇതു
yawmu l-dīni
يَوْمُ ٱلدِّينِ
പ്രതിഫലത്തിന്‍റെ (നടപടി എടുക്കലിന്‍റെ) ദിവസമാണ്

അവര്‍ പറയും: ''അയ്യോ, നമുക്ക് നാശം! ഇത് പ്രതിഫലത്തിന്റെ ദിനം തന്നെ.''

തഫ്സീര്‍