Skip to main content

قُلْ تَرَبَّصُوْا فَاِنِّيْ مَعَكُمْ مِّنَ الْمُتَرَبِّصِيْنَۗ   ( الطور: ٣١ )

qul
قُلْ
പറയുക
tarabbaṣū
تَرَبَّصُوا۟
നിങ്ങള്‍ പ്രതീക്ഷിക്കു (കാത്തിരിക്കു)വിന്‍
fa-innī maʿakum
فَإِنِّى مَعَكُم
എന്നാല്‍ ഞാന്‍ നിങ്ങളൊന്നിച്ചു
mina l-mutarabiṣīna
مِّنَ ٱلْمُتَرَبِّصِينَ
കാത്തിരിക്കുന്ന (പ്രതീക്ഷിക്കുന്ന) വരില്‍ പെട്ടവനാണ്

എങ്കില്‍ നീ പറയുക: ശരി, നിങ്ങള്‍ കാത്തിരിക്കുക; നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ ഞാനുമുണ്ട്.

തഫ്സീര്‍

اَمْ تَأْمُرُهُمْ اَحْلَامُهُمْ بِهٰذَآ اَمْ هُمْ قَوْمٌ طَاغُوْنَۚ   ( الطور: ٣٢ )

am tamuruhum
أَمْ تَأْمُرُهُمْ
അതല്ല അവരോടു കല്‍പിക്കുന്നുവോ
aḥlāmuhum
أَحْلَٰمُهُم
അവരുടെ ബുദ്ധികള്‍
bihādhā
بِهَٰذَآۚ
ഇതിനു, ഇതുകൊണ്ടു
am hum
أَمْ هُمْ
അതല്ല അവര്‍
qawmun ṭāghūna
قَوْمٌ طَاغُونَ
അതിക്രമി (ധിക്കാരി)കളായ ഒരു ജനത(യാണോ)

ഇവരുടെ ബുദ്ധി ഇവരോട് ഇവ്വിധം പറയാന്‍ ആജ്ഞാപിക്കുകയാണോ? അതോ; ഇവര്‍ അതിക്രമികളായ ജനത തന്നെയോ?

തഫ്സീര്‍

اَمْ يَقُوْلُوْنَ تَقَوَّلَهٗۚ بَلْ لَّا يُؤْمِنُوْنَۚ   ( الطور: ٣٣ )

am yaqūlūna
أَمْ يَقُولُونَ
അതല്ല അവര്‍ പറയുന്നുവോ
taqawwalahu
تَقَوَّلَهُۥۚ
അവന്‍ അതു (കെട്ടി) പറഞ്ഞുണ്ടാക്കി
bal
بَل
പക്ഷേ, എങ്കിലും, എന്നാല്‍
lā yu'minūna
لَّا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല

അല്ല; ഈ ഖുര്‍ആന്‍ അദ്ദേഹം സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ ഇവരാരോപിക്കുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.

തഫ്സീര്‍

فَلْيَأْتُوْا بِحَدِيْثٍ مِّثْلِهٖٓ اِنْ كَانُوْا صٰدِقِيْنَۗ   ( الطور: ٣٤ )

falyatū
فَلْيَأْتُوا۟
എന്നാലവര്‍ വരട്ടെ
biḥadīthin
بِحَدِيثٍ
ഒരു വൃത്താന്തംകൊണ്ടു, വര്‍ത്തമാനവുമായി
mith'lihi
مِّثْلِهِۦٓ
അതുപോലെയുള്ള
in kānū
إِن كَانُوا۟
അവരാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍

ഇവര്‍ സത്യവാന്മാരെങ്കില്‍ ഇവ്വിധമൊരു വചനം കൊണ്ടുവരട്ടെ.

തഫ്സീര്‍

اَمْ خُلِقُوْا مِنْ غَيْرِ شَيْءٍ اَمْ هُمُ الْخَالِقُوْنَۗ   ( الطور: ٣٥ )

am khuliqū
أَمْ خُلِقُوا۟
അതല്ല അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ
min ghayri shayin
مِنْ غَيْرِ شَىْءٍ
യാതൊരു വസ്തുവുമില്ലാതെ
am humu
أَمْ هُمُ
അതല്ല അവരൊ
l-khāliqūna
ٱلْخَٰلِقُونَ
സ്രഷ്ടാക്കള്‍

അതല്ല; സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായവരാണോ ഇവര്‍? അതോ ഇവര്‍ തന്നെയാണോ ഇവരുടെ സ്രഷ്ടാക്കള്‍!

തഫ്സീര്‍

اَمْ خَلَقُوا السَّمٰوٰتِ وَالْاَرْضَۚ بَلْ لَّا يُوْقِنُوْنَۗ   ( الطور: ٣٦ )

am khalaqū
أَمْ خَلَقُوا۟
അതല്ല അവര്‍ സൃഷ്ടിച്ചുവോ
l-samāwāti wal-arḍa
ٱلسَّمَٰوَٰتِ وَٱلْأَرْضَۚ
ആകാശങ്ങളും ഭൂമിയും
bal
بَل
പക്ഷേ
lā yūqinūna
لَّا يُوقِنُونَ
അവര്‍ ഉറപ്പിക്കുന്നില്ല, ദൃഡമായി വിശ്വസിക്കുന്നില്ല

അല്ലെങ്കില്‍ ഇവരാണോ ആകാശ ഭൂമികളെ സൃഷ്ടിച്ചത്? എന്നാല്‍ ഇവര്‍ ദൃഢമായി വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.

തഫ്സീര്‍

اَمْ عِنْدَهُمْ خَزَاۤىِٕنُ رَبِّكَ اَمْ هُمُ الْمُصَۣيْطِرُوْنَۗ   ( الطور: ٣٧ )

am ʿindahum
أَمْ عِندَهُمْ
അതല്ല അവരുടെ അടുക്കലാണോ, പക്കലുണ്ടോ
khazāinu
خَزَآئِنُ
ഭണ്ഡാരങ്ങള്‍, ഖജനാക്കള്‍
rabbika
رَبِّكَ
നിന്റെ റബ്ബിന്റെ
am humu
أَمْ هُمُ
അതല്ല അവരോ, അവരാണോ
l-muṣayṭirūna
ٱلْمُصَۣيْطِرُونَ
അധികാരം നടത്തുന്നവര്‍, മികച്ചു നില്‍ക്കുന്നവര്‍

അതല്ല; നിന്റെ നാഥന്റെ ഖജനാവുകള്‍ ഇവരുടെ വശമാണോ? അല്ലെങ്കില്‍ ഇവരാണോ അതൊക്കെയും നിയന്ത്രിച്ചു നടത്തുന്നത്?

തഫ്സീര്‍

اَمْ لَهُمْ سُلَّمٌ يَّسْتَمِعُوْنَ فِيْهِۚ فَلْيَأْتِ مُسْتَمِعُهُمْ بِسُلْطٰنٍ مُّبِيْنٍۗ   ( الطور: ٣٨ )

am lahum
أَمْ لَهُمْ
അതല്ല അവര്‍ക്കുണ്ടോ
sullamun
سُلَّمٌ
വല്ല കോണിയും, ഏണി
yastamiʿūna
يَسْتَمِعُونَ
അവര്‍ ചെവി (ശ്രദ്ധ) കൊടുത്തു കേള്‍ക്കും, കേള്‍ക്കാവുന്ന
fīhi
فِيهِۖ
അതില്‍ (കേറിക്കൊണ്ടു)
falyati
فَلْيَأْتِ
എന്നാല്‍ വരട്ടെ
mus'tamiʿuhum
مُسْتَمِعُهُم
അവരില്‍ ചെവികൊടു(ത്തു കേള്‍) ക്കുന്നവന്‍
bisul'ṭānin
بِسُلْطَٰنٍ
ഒരു (അധികൃതമായ) ലക്ഷ്യവും കൊണ്ടു, രേഖയുമായി
mubīnin
مُّبِينٍ
വ്യക്തമായ

അതല്ല; വിവരങ്ങള്‍ കേട്ടറിയാനായി ഉപരിലോകത്തേക്ക് കയറാനിവര്‍ക്ക് വല്ല കോണിയുമുണ്ടോ? എങ്കില്‍ അവ്വിധം കേട്ടു മനസ്സിലാക്കുന്നവര്‍ അതിന് വ്യക്തമായ വല്ല തെളിവും കൊണ്ടുവരട്ടെ.

തഫ്സീര്‍

اَمْ لَهُ الْبَنٰتُ وَلَكُمُ الْبَنُوْنَۗ   ( الطور: ٣٩ )

am lahu
أَمْ لَهُ
അതല്ല അവനാണോ, അവനുണ്ടോ
l-banātu
ٱلْبَنَٰتُ
പെണ്മക്കള്‍
walakumu
وَلَكُمُ
നിങ്ങള്‍ക്കു, നിങ്ങള്‍ക്കോ
l-banūna
ٱلْبَنُونَ
ആണ്മക്കളും

അല്ല; അല്ലാഹുവിന് പുത്രിമാരും നിങ്ങള്‍ക്ക് പുത്രന്മാരുമാണെന്നോ?

തഫ്സീര്‍

اَمْ تَسْـَٔلُهُمْ اَجْرًا فَهُمْ مِّنْ مَّغْرَمٍ مُّثْقَلُوْنَۗ   ( الطور: ٤٠ )

am tasaluhum
أَمْ تَسْـَٔلُهُمْ
അതല്ല നീ അവരോടു ചോദിക്കുന്നുവോ
ajran
أَجْرًا
വല്ല പ്രതിഫലവും
fahum
فَهُم
എന്നിട്ടു (അതിനാല്‍) അവര്‍
min maghramin
مِّن مَّغْرَمٍ
കടബാധ്യതയില്‍
muth'qalūna
مُّثْقَلُونَ
ഭാരപ്പെട്ടവരാകുന്നു(വോ)

അതല്ല; നീ ഇവരോട് എന്തെങ്കിലും പ്രതിഫലം ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അതിന്റെ കടഭാരത്താല്‍ പ്രയാസപ്പെടുകയാണോ ഇവര്‍?

തഫ്സീര്‍