Skip to main content

بَلْ اِيَّاهُ تَدْعُوْنَ فَيَكْشِفُ مَا تَدْعُوْنَ اِلَيْهِ اِنْ شَاۤءَ وَتَنْسَوْنَ مَا تُشْرِكُوْنَ ࣖ  ( الأنعام: ٤١ )

bal
بَلْ
എന്നാല്‍, പക്ഷേ
iyyāhu
إِيَّاهُ
അവനെ(ത്തന്നെ)
tadʿūna
تَدْعُونَ
നിങ്ങള്‍ വിളിക്കും
fayakshifu
فَيَكْشِفُ
അപ്പോള്‍ അവന്‍ തുറവിയാക്കും, നീക്കിക്കളയും
مَا
യാതൊരു കാര്യം
tadʿūna
تَدْعُونَ
നിങ്ങള്‍ വിളി(പ്രാര്‍ത്ഥി)ക്കുന്നു
ilayhi
إِلَيْهِ
അതിലേക്കു, അതിനായി
in shāa
إِن شَآءَ
അവന്‍ ഉദ്ദേശിച്ചാല്‍
watansawna
وَتَنسَوْنَ
നിങ്ങള്‍ വിസ്‌മരിക്കുക (മറക്കുക)യും ചെയ്യും
mā tush'rikūna
مَا تُشْرِكُونَ
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതിനെ (ചേര്‍ക്കുന്നവയെ)

ഇല്ല. ഉറപ്പായും അപ്പോള്‍ അവനെ മാത്രമേ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അങ്ങനെ അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങള്‍ കേണുകൊണ്ടിരിക്കുന്നത് ഏതൊരു വിപത്തിന്റെ പേരിലാണോ അതിനെ അവന്‍ തട്ടിമാറ്റിയേക്കും. അന്നേരം അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ മറക്കുകയും ചെയ്യും.

തഫ്സീര്‍

وَلَقَدْ اَرْسَلْنَآ اِلٰٓى اُمَمٍ مِّنْ قَبْلِكَ فَاَخَذْنٰهُمْ بِالْبَأْسَاۤءِ وَالضَّرَّاۤءِ لَعَلَّهُمْ يَتَضَرَّعُوْنَ   ( الأنعام: ٤٢ )

walaqad arsalnā
وَلَقَدْ أَرْسَلْنَآ
നാം അയക്കുകയുണ്ടായിട്ടുണ്ട്‌
ilā umamin
إِلَىٰٓ أُمَمٍ
പല സമുദായങ്ങളിലേക്കും
min qablika
مِّن قَبْلِكَ
നിനക്ക്‌ മുമ്പു
fa-akhadhnāhum
فَأَخَذْنَٰهُم
എന്നിട്ടു നാം അവരെ പിടിച്ചു(പിടികൂടി)
bil-basāi
بِٱلْبَأْسَآءِ
കഷ്‌ടപ്പാടുകൊണ്ടു
wal-ḍarāi
وَٱلضَّرَّآءِ
ദുരിതവും, ബുദ്ധിമുട്ടും
laʿallahum
لَعَلَّهُمْ
അവരാകുവാന്‍ വേണ്ടി, ആയേക്കാം
yataḍarraʿūna
يَتَضَرَّعُونَ
വിനയം (താഴ്‌മ) കാണിക്കുന്ന(വര്‍), വിനയപ്പെടുക

നിനക്കുമുമ്പും നിരവധി സമുദായങ്ങളിലേക്ക് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. പിന്നെ ആ സമുദായങ്ങളെ നാം പീഡനങ്ങളാലും പ്രയാസങ്ങളാലും പിടികൂടി. അവര്‍ വിനീതരാകാന്‍.

തഫ്സീര്‍

فَلَوْلَآ اِذْ جَاۤءَهُمْ بَأْسُنَا تَضَرَّعُوْا وَلٰكِنْ قَسَتْ قُلُوْبُهُمْ وَزَيَّنَ لَهُمُ الشَّيْطٰنُ مَا كَانُوْا يَعْمَلُوْنَ   ( الأنعام: ٤٣ )

falawlā
فَلَوْلَآ
എന്നാല്‍ ആയിക്കൂടേ, എന്തുകൊണ്ടായില്ല
idh jāahum
إِذْ جَآءَهُم
അവര്‍ക്കു വന്നപ്പോള്‍
basunā
بَأْسُنَا
നമ്മുടെ ശിക്ഷ
taḍarraʿū
تَضَرَّعُوا۟
അവര്‍ വിനയം(താഴ്‌മ) കാണിക്കും
walākin
وَلَٰكِن
എങ്കിലും
qasat
قَسَتْ
കടുത്തു, കടുപ്പമായി
qulūbuhum
قُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍
wazayyana
وَزَيَّنَ
അലങ്കാരമാക്കുക (ഭംഗിയാക്കിക്കാണിക്കുക)യും ചെയ്‌തു
lahumu
لَهُمُ
അവര്‍ക്കു
l-shayṭānu
ٱلشَّيْطَٰنُ
പിശാചു, ശൈത്താന്‍
mā kānū
مَا كَانُوا۟
അവരായിരുന്നതിനെ
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും

അങ്ങനെ നമ്മുടെ ദുരിതം അവരെ ബാധിച്ചപ്പോള്‍ അവര്‍ വിനീതരാവാതിരുന്നതെന്ത്? എന്നല്ല, അവരുടെ ഹൃദയങ്ങള്‍ കൂടുതല്‍ കടുത്തുപോവുകയാണുണ്ടായത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ല കാര്യങ്ങളാണെന്ന് പിശാച് അവരെ തോന്നിപ്പിക്കുകയും ചെയ്തു.

തഫ്സീര്‍

فَلَمَّا نَسُوْا مَا ذُكِّرُوْا بِهٖ فَتَحْنَا عَلَيْهِمْ اَبْوَابَ كُلِّ شَيْءٍۗ حَتّٰٓى اِذَا فَرِحُوْا بِمَآ اُوْتُوْٓا اَخَذْنٰهُمْ بَغْتَةً فَاِذَا هُمْ مُّبْلِسُوْنَ  ( الأنعام: ٤٤ )

falammā nasū
فَلَمَّا نَسُوا۟
അങ്ങനെ (എന്നിട്ടു) അവര്‍ മറന്നപ്പോള്‍
مَا
യാതൊരു കാര്യം
dhukkirū
ذُكِّرُوا۟
അവര്‍ ഉത്‌ബോധിപ്പിക്ക (ഉപദേശിക്ക) പ്പെട്ടു
bihi
بِهِۦ
അതിനെപ്പറ്റി
fataḥnā
فَتَحْنَا
നാം തുറന്നുകൊടുത്തു
ʿalayhim
عَلَيْهِمْ
അവര്‍ക്കു, അവരില്‍
abwāba
أَبْوَٰبَ
വാതിലു (മാര്‍ഗ്ഗം) കള്‍
kulli shayin
كُلِّ شَىْءٍ
എല്ലാ വസ്‌തുവിന്റെ(കാര്യത്തിന്റെ)യും
ḥattā
حَتَّىٰٓ
അങ്ങനെ (ഇതുവരെ)
idhā fariḥū
إِذَا فَرِحُوا۟
അവര്‍ സന്തോഷം കൊണ്ടപ്പോള്‍, ആഹ്‌ളാദിച്ചപ്പോള്‍
bimā ūtū
بِمَآ أُوتُوٓا۟
അവര്‍ക്കു നല്‍കപ്പെട്ടതില്‍, നല്‍കപ്പെട്ടതുകൊണ്ടു
akhadhnāhum
أَخَذْنَٰهُم
അവരെ നാം പിടിച്ചു (ശിക്ഷിച്ചു)
baghtatan
بَغْتَةً
പെട്ടെന്നു
fa-idhā hum
فَإِذَا هُم
അപ്പോള്‍ അവരതാ
mub'lisūna
مُّبْلِسُونَ
നിരാശപ്പെട്ടവരാകുന്നു

അവര്‍ക്കു നാം നല്‍കിയ ഉദ്‌ബോധനം അവര്‍ മറന്നപ്പോള്‍ സകല സൗഭാഗ്യങ്ങളുടെയും കവാടങ്ങള്‍ നാമവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്കു നല്‍കപ്പെട്ടവയില്‍ അവര്‍ അതിരറ്റു സന്തോഷിച്ചു കൊണ്ടിരിക്കെ പൊടുന്നനെ നാമവരെ പിടികൂടി. അപ്പോഴതാ അവര്‍ നിരാശരായിത്തീരുന്നു.

തഫ്സീര്‍

فَقُطِعَ دَابِرُ الْقَوْمِ الَّذِيْنَ ظَلَمُوْاۗ وَالْحَمْدُ لِلّٰهِ رَبِّ الْعٰلَمِيْنَ   ( الأنعام: ٤٥ )

faquṭiʿa
فَقُطِعَ
അങ്ങനെ മുറിക്ക(ഛേദിക്ക)പ്പെട്ടു
dābiru
دَابِرُ
പിന്‍ഭാഗം (മൂട്‌)
l-qawmi
ٱلْقَوْمِ
ജനങ്ങളുടെ
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟ۚ
അക്രമം പ്രവര്‍ത്തിച്ചവരായ
wal-ḥamdu
وَٱلْحَمْدُ
സ്‌തുതി (മുഴുവന്‍)
lillahi
لِلَّهِ
അല്ലാഹുവിനാണു
rabbi
رَبِّ
റബ്ബായ, രക്ഷിതാവായ
l-ʿālamīna
ٱلْعَٰلَمِينَ
ലോകരുടെ

അക്രമികളായ ആ ജനത അങ്ങനെ നിശ്ശേഷം നശിപ്പിക്കപ്പെട്ടു. സര്‍വലോകസംരക്ഷകനായ അല്ലാഹുവിന് സ്തുതി.

തഫ്സീര്‍

قُلْ اَرَاَيْتُمْ اِنْ اَخَذَ اللّٰهُ سَمْعَكُمْ وَاَبْصَارَكُمْ وَخَتَمَ عَلٰى قُلُوْبِكُمْ مَّنْ اِلٰهٌ غَيْرُ اللّٰهِ يَأْتِيْكُمْ بِهٖۗ اُنْظُرْ كَيْفَ نُصَرِّفُ الْاٰيٰتِ ثُمَّ هُمْ يَصْدِفُوْنَ   ( الأنعام: ٤٦ )

qul
قُلْ
പറയുക
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ (പറയൂ)
in akhadha l-lahu
إِنْ أَخَذَ ٱللَّهُ
അല്ലാഹു എടുത്തുവെങ്കില്‍
samʿakum
سَمْعَكُمْ
നിങ്ങളുടെ കേള്‍വിയെ
wa-abṣārakum
وَأَبْصَٰرَكُمْ
നിങ്ങളുടെ കാഴ്ചകളെയും
wakhatama
وَخَتَمَ
അവന്‍ മുദ്രവെക്കുകയും
ʿalā qulūbikum
عَلَىٰ قُلُوبِكُم
നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌
man ilāhun
مَّنْ إِلَٰهٌ
ആരൊരു (ഏതൊരു) ഇലാഹാണു (ആരാധ്യനാണു)
ghayru l-lahi
غَيْرُ ٱللَّهِ
അല്ലാഹു അല്ലാത്ത
yatīkum bihi
يَأْتِيكُم بِهِۗ
നിങ്ങള്‍ക്കതുകൊണ്ടു വന്നു തരുന്നതു
unẓur
ٱنظُرْ
നോക്കുക
kayfa
كَيْفَ
എങ്ങിനെയാണു
nuṣarrifu
نُصَرِّفُ
നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം)
thumma hum
ثُمَّ هُمْ
പിന്നെ (യും) അവര്‍
yaṣdifūna
يَصْدِفُونَ
തട്ടിത്തിരിയുന്നു, തിരിഞ്ഞുപോകുന്നു

ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചയും നഷ്ടപ്പെടുത്തുകയും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെക്കുകയും ചെയ്താല്‍ അല്ലാഹു അല്ലാതെ ഏതു ദൈവമാണ് നിങ്ങള്‍ക്കവ വീണ്ടെടുത്ത് തരിക? നോക്കൂ, നാം എങ്ങനെയൊക്കെയാണ്അവര്‍ക്ക് തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നതെന്ന്. എന്നിട്ടും അവര്‍ പിന്തിരിഞ്ഞുപോവുകയാണ്!

തഫ്സീര്‍

قُلْ اَرَاَيْتَكُمْ اِنْ اَتٰىكُمْ عَذَابُ اللّٰهِ بَغْتَةً اَوْ جَهْرَةً هَلْ يُهْلَكُ اِلَّا الْقَوْمُ الظّٰلِمُوْنَ   ( الأنعام: ٤٧ )

qul
قُلْ
പറയുക
ara-aytakum
أَرَءَيْتَكُمْ
നിങ്ങള്‍ കണ്ടുവോ
in atākum
إِنْ أَتَىٰكُمْ
നിങ്ങള്‍ക്കു വന്നുവെങ്കില്‍
ʿadhābu l-lahi
عَذَابُ ٱللَّهِ
അല്ലാഹുവിന്റെ ശിക്ഷ
baghtatan
بَغْتَةً
പെട്ടെന്നു
aw jahratan
أَوْ جَهْرَةً
അല്ലെങ്കില്‍ പരസ്യമായി, പ്രത്യക്ഷത്തില്‍
hal yuh'laku
هَلْ يُهْلَكُ
നശിപ്പിക്കപ്പെടുമോ
illā l-qawmu
إِلَّا ٱلْقَوْمُ
ജനത (ജനങ്ങള്‍) അല്ലാതെ
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികളായ

ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്നോ പ്രത്യക്ഷത്തിലോ വല്ല ദൈവശിക്ഷയും നിങ്ങള്‍ക്കു വന്നെത്തിയാല്‍ എന്തായിരിക്കും സ്ഥിതി? അക്രമികളായ ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ?

തഫ്സീര്‍

وَمَا نُرْسِلُ الْمُرْسَلِيْنَ اِلَّا مُبَشِّرِيْنَ وَمُنْذِرِيْنَۚ فَمَنْ اٰمَنَ وَاَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَ   ( الأنعام: ٤٨ )

wamā nur'silu
وَمَا نُرْسِلُ
നാം അയക്കില്ല, അയക്കാറില്ല
l-mur'salīna
ٱلْمُرْسَلِينَ
മുര്‍സലുകളെ
illā mubashirīna
إِلَّا مُبَشِّرِينَ
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായല്ലാതെ
wamundhirīna
وَمُنذِرِينَۖ
താക്കീതു നല്‍കുന്നവരും, മുന്നറിയിപ്പുകാരും
faman āmana
فَمَنْ ءَامَنَ
എന്നാല്‍ (എന്നിട്ടു - അപ്പോള്‍) ആര്‍ വിശ്വസിച്ചുവോ
wa-aṣlaḥa
وَأَصْلَحَ
നന്നാക്കിത്തീര്‍ക്കുകയും, നന്നായിത്തീരുകയും
falā khawfun
فَلَا خَوْفٌ
എന്നാല്‍ ഒരു ഭയവുമില്ല
ʿalayhim
عَلَيْهِمْ
അവരുടെമേല്‍
walā hum yaḥzanūna
وَلَا هُمْ يَحْزَنُونَ
അവര്‍ വ്യസനിക്കുകയുമില്ല.

ശുഭവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായല്ലാതെ നാം ദൂതന്മാരെ അയക്കാറില്ല. അതിനാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും കര്‍മങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്യുന്നവര്‍ക്ക് ഒന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.

തഫ്സീര്‍

وَالَّذِيْنَ كَذَّبُوْا بِاٰيٰتِنَا يَمَسُّهُمُ الْعَذَابُ بِمَا كَانُوْا يَفْسُقُوْنَ   ( الأنعام: ٤٩ )

wa-alladhīna kadhabū
وَٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരാകട്ടെ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്ത (ലക്ഷ്യ)ങ്ങളെ
yamassuhumu
يَمَسُّهُمُ
അവരെ സ്പര്‍ശിക്കും, ബാധിക്കും
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
bimā kānū
بِمَا كَانُوا۟
അവരായിരുന്നതു കൊണ്ടു (നിമിത്തം)
yafsuqūna
يَفْسُقُونَ
അവര്‍ തോന്നിയവാസം പ്രവര്‍ത്തിക്കും

എന്നാല്‍ നമ്മുടെ തെളിവുകളെ തള്ളിപ്പറഞ്ഞവരെ, തങ്ങളുടെ ധിക്കാരം കാരണമായി ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.

തഫ്സീര്‍

قُلْ لَّآ اَقُوْلُ لَكُمْ عِنْدِيْ خَزَاۤىِٕنُ اللّٰهِ وَلَآ اَعْلَمُ الْغَيْبَ وَلَآ اَقُوْلُ لَكُمْ اِنِّيْ مَلَكٌۚ اِنْ اَتَّبِعُ اِلَّا مَا يُوْحٰٓى اِلَيَّۗ قُلْ هَلْ يَسْتَوِى الْاَعْمٰى وَالْبَصِيْرُۗ اَفَلَا تَتَفَكَّرُوْنَ ࣖ  ( الأنعام: ٥٠ )

qul
قُل
പറയുക
lā aqūlu
لَّآ أَقُولُ
ഞാന്‍ പറയുന്നില്ല
lakum
لَكُمْ
നിങ്ങളോടു
ʿindī
عِندِى
എന്റെ പക്കലുണ്ട് (എന്നു)
khazāinu
خَزَآئِنُ
ഖജനാവുകള്‍, സൂക്ഷിപ്പുകള്‍
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
walā aʿlamu
وَلَآ أَعْلَمُ
ഞാന്‍ അറിയുകയുമില്ല
l-ghayba
ٱلْغَيْبَ
അദൃശ്യം, മറഞ്ഞതു
walā aqūlu
وَلَآ أَقُولُ
ഞാന്‍ പറയുന്നുമില്ല
lakum
لَكُمْ
നിങ്ങളോടു
innī malakun
إِنِّى مَلَكٌۖ
ഞാനൊരു മലക്കാണു എന്നു
in attabiʿu
إِنْ أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നില്ല
illā mā yūḥā
إِلَّا مَا يُوحَىٰٓ
വഹ്യ് നല്‍കപ്പെടുന്നതിനെയല്ലാതെ
ilayya
إِلَىَّۚ
എനിക്കു, എന്നിലേക്കു
qul
قُلْ
പറയുക
hal yastawī
هَلْ يَسْتَوِى
സമമാകുമോ, ശരിയായിരിക്കുമോ
l-aʿmā
ٱلْأَعْمَىٰ
അന്ധന്‍
wal-baṣīru
وَٱلْبَصِيرُۚ
കാഴ്ചയുള്ളവനും
afalā tatafakkarūna
أَفَلَا تَتَفَكَّرُونَ
അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ

പറയുക: എന്റെ വശം അല്ലാഹുവിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് അവകാശപ്പെടുന്നില്ല. അഭൗതിക കാര്യങ്ങള്‍ ഞാന്‍ അറിയുന്നുമില്ല. ഞാനൊരു മലക്കാണെന്നും നിങ്ങളോടു പറയുന്നില്ല. എനിക്കു അല്ലാഹുവില്‍ നിന്ന് ബോധനമായി ലഭിക്കുന്നവയല്ലാതൊന്നും ഞാന്‍ പിന്‍പറ്റുന്നില്ല. ചോദിക്കുക: കുരുടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

തഫ്സീര്‍