Skip to main content

فَاِذَا جَاۤءَتْهُمُ الْحَسَنَةُ قَالُوْا لَنَا هٰذِهٖ ۚوَاِنْ تُصِبْهُمْ سَيِّئَةٌ يَّطَّيَّرُوْا بِمُوْسٰى وَمَنْ مَّعَهٗۗ اَلَآ اِنَّمَا طٰۤىِٕرُهُمْ عِنْدَ اللّٰهِ وَلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ  ( الأعراف: ١٣١ )

fa-idhā jāathumu
فَإِذَا جَآءَتْهُمُ
എന്നാല്‍ അവര്‍ക്കു വന്നാല്‍
l-ḥasanatu
ٱلْحَسَنَةُ
നന്‍മ, നല്ല കാര്യം
qālū
قَالُوا۟
അവര്‍ പറയും
lanā
لَنَا
നമുക്കുള്ളതാണു (നമുക്കു വേണ്ടതാണു)
hādhihi
هَٰذِهِۦۖ
ഇതു, ഇവ
wa-in tuṣib'hum
وَإِن تُصِبْهُمْ
അവര്‍ക്കു ബാധിക്കുന്നുവെങ്കില്‍
sayyi-atun
سَيِّئَةٌ
വല്ല തിന്‍മയും, തീയതും
yaṭṭayyarū
يَطَّيَّرُوا۟
അവര്‍ ദുശ്ശകുനമാക്കും, ദുര്‍ലക്ഷണം പറയും
bimūsā
بِمُوسَىٰ
മൂസായെക്കൊണ്ടു
waman maʿahu
وَمَن مَّعَهُۥٓۗ
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
alā
أَلَآ
അല്ലാ, അറിയുക
innamā ṭāiruhum
إِنَّمَا طَٰٓئِرُهُمْ
നിശ്ചയമായും അവരുടെ പക്ഷി (ശകുനപ്പിഴ - ദുര്‍ലക്ഷണം)
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്റെ പക്കല്‍ (തന്നെ) ആകുന്നു
walākinna aktharahum
وَلَٰكِنَّ أَكْثَرَهُمْ
എങ്കിലും അവരില്‍ അധികമാളും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല.

അങ്ങനെ, വല്ല നന്മയും വന്നാല്‍ അവര്‍ പറയും: ''ഇതു നാം അര്‍ഹിക്കുന്നതുതന്നെ.'' വല്ല വിപത്തും ബാധിച്ചാല്‍ അതിനെ മൂസായുടെയും കൂടെയുള്ളവരുടെയും ദുശ്ശകുനമായി കാണുകയും ചെയ്യും. അറിയുക: അവരുടെ ശകുനം അല്ലാഹുവിന്റെ അടുക്കല്‍ തന്നെയാണ്. പക്ഷേ, അവരിലേറെപേരും അറിയുന്നില്ല.

തഫ്സീര്‍

وَقَالُوْا مَهْمَا تَأْتِنَا بِهٖ مِنْ اٰيَةٍ لِّتَسْحَرَنَا بِهَاۙ فَمَا نَحْنُ لَكَ بِمُؤْمِنِيْنَ  ( الأعراف: ١٣٢ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
mahmā
مَهْمَا
എന്തുതന്നെ
tatinā bihi
تَأْتِنَا بِهِۦ
നീ അതു കൊണ്ടുവന്നാലും
min āyatin
مِنْ ءَايَةٍ
വല്ല ദൃഷ്ടാന്തമായിട്ടു
litasḥaranā
لِّتَسْحَرَنَا
ഞങ്ങളെ നീ പകിട്ടാക്കുവാന്‍, വശീകരിക്കുവാന്‍
bihā
بِهَا
അതു കൊണ്ടു
famā naḥnu
فَمَا نَحْنُ
എന്നാല്‍ ഞങ്ങളല്ല
laka
لَكَ
നിന്നെ
bimu'minīna
بِمُؤْمِنِينَ
വിശ്വസിക്കുന്നവര്‍.

അവര്‍ പറഞ്ഞു: ''ഞങ്ങളെ മായാജാലത്തിലകപ്പെടുത്താനായി എന്ത് വിദ്യ കൊണ്ടുവന്നാലും ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല.''

തഫ്സീര്‍

فَاَرْسَلْنَا عَلَيْهِمُ الطُّوْفَانَ وَالْجَرَادَ وَالْقُمَّلَ وَالضَّفَادِعَ وَالدَّمَ اٰيٰتٍ مُّفَصَّلٰتٍۗ فَاسْتَكْبَرُوْا وَكَانُوْا قَوْمًا مُّجْرِمِيْنَ  ( الأعراف: ١٣٣ )

fa-arsalnā
فَأَرْسَلْنَا
അപ്പോള്‍ (എന്നിട്ടു) നാം അയച്ചു
ʿalayhimu
عَلَيْهِمُ
അവരില്‍
l-ṭūfāna
ٱلطُّوفَانَ
ജലപ്രളയം, വെള്ളപ്പൊക്കം, വമ്പിച്ച ആപത്തും
wal-jarāda
وَٱلْجَرَادَ
വെട്ടുകിളിയും
wal-qumala
وَٱلْقُمَّلَ
പേനും, ചെള്ളും
wal-ḍafādiʿa
وَٱلضَّفَادِعَ
തവളകളും
wal-dama
وَٱلدَّمَ
രക്തവും
āyātin
ءَايَٰتٍ
ദൃഷ്ടാന്തങ്ങളായിട്ടു
mufaṣṣalātin
مُّفَصَّلَٰتٍ
വിസ്തരിക്ക (വിശദകരിക്ക)പ്പെട്ട
fa-is'takbarū
فَٱسْتَكْبَرُوا۟
എന്നിട്ടവര്‍ അഹംഭാവം നടിച്ചു
wakānū
وَكَانُوا۟
അവരായിരുന്നു താനും, ആയിത്തീരുകയും ചെയ്തു
qawman
قَوْمًا
ഒരു ജനത
muj'rimīna
مُّجْرِمِينَ
കുറ്റവാളികളായ.

അപ്പോള്‍ നാം അവരുടെ നേരെ വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങള്‍, തവളകള്‍, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങളയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. കുറ്റവാളികളായ ജനമായിരുന്നു അവര്‍.

തഫ്സീര്‍

وَلَمَّا وَقَعَ عَلَيْهِمُ الرِّجْزُ قَالُوْا يٰمُوْسَى ادْعُ لَنَا رَبَّكَ بِمَا عَهِدَ عِنْدَكَۚ لَىِٕنْ كَشَفْتَ عَنَّا الرِّجْزَ لَنُؤْمِنَنَّ لَكَ وَلَنُرْسِلَنَّ مَعَكَ بَنِيْٓ اِسْرَاۤءِيْلَ ۚ  ( الأعراف: ١٣٤ )

walammā waqaʿa
وَلَمَّا وَقَعَ
സംഭവിച്ച (ഉണ്ടായ) പ്പോള്‍
ʿalayhimu
عَلَيْهِمُ
അവരുടെമേല്‍, അവരില്‍
l-rij'zu
ٱلرِّجْزُ
കുലുക്കം, മ്ലേച്ഛത (ശിക്ഷ)
qālū
قَالُوا۟
അവര്‍ പറഞ്ഞു
yāmūsā
يَٰمُوسَى
മൂസാ
ud'ʿu lanā
ٱدْعُ لَنَا
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക
rabbaka
رَبَّكَ
നിന്റെ റബ്ബിനോടു
bimā ʿahida
بِمَا عَهِدَ
അവന്‍ കരാറു (ഉത്തരവു) നല്‍കിയ പ്രകാരം (നല്‍കിയതുകൊണ്ടു)
ʿindaka
عِندَكَۖ
നിന്റെ അടുക്കല്‍
la-in kashafta
لَئِن كَشَفْتَ
നീ നീക്കി (തുറവിയാക്കി) തന്നെങ്കില്‍
ʿannā
عَنَّا
ഞങ്ങളില്‍ നിന്നു
l-rij'za
ٱلرِّجْزَ
ശിക്ഷയെ
lanu'minanna laka
لَنُؤْمِنَنَّ لَكَ
നിശ്ചയമായും ഞങ്ങള്‍ നിന്നെ വിശ്വസിക്കുക തന്നെ ചെയ്യും
walanur'silanna
وَلَنُرْسِلَنَّ
ഞങ്ങള്‍ അയക്കുകയും തന്നെ ചെയ്യും
maʿaka
مَعَكَ
നിന്റെ കൂടെ
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളെ.

അവര്‍ക്ക് വിപത്ത് വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''മൂസാ, നിന്റെ നാഥന്‍ നിനക്കു നല്‍കിയ ഉറപ്പനുസരിച്ച് നീ ഞങ്ങള്‍ക്കുവേണ്ടി അവനോട് പ്രാര്‍ഥിക്കുക. അങ്ങനെ ഞങ്ങളില്‍ നിന്ന് ഈ വിപത്തുകള്‍ നീക്കിത്തന്നാല്‍ ഉറപ്പായും ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കും. നിന്റെ കൂടെ ഇസ്രയേല്‍ മക്കളെ അയക്കുകയും ചെയ്യും.''

തഫ്സീര്‍

فَلَمَّا كَشَفْنَا عَنْهُمُ الرِّجْزَ اِلٰٓى اَجَلٍ هُمْ بَالِغُوْهُ اِذَا هُمْ يَنْكُثُوْنَ  ( الأعراف: ١٣٥ )

falammā kashafnā
فَلَمَّا كَشَفْنَا
എന്നിട്ടും നാം തുറവിയാക്കി (നീക്കി) യപ്പോള്‍
ʿanhumu
عَنْهُمُ
അവരില്‍ നിന്നു
l-rij'za
ٱلرِّجْزَ
ശിക്ഷയെ
ilā ajalin
إِلَىٰٓ أَجَلٍ
ഒരവധിവരെ
hum
هُم
അവര്‍
bālighūhu
بَٰلِغُوهُ
അതിങ്കല്‍ എത്തുന്നവരാണു
idhā hum
إِذَا هُمْ
അപ്പോള്‍ അവര്‍ (അതാ)
yankuthūna
يَنكُثُونَ
ലംഘിക്കുന്നു.

എന്നാല്‍, അവരെത്തേണ്ട നിശ്ചിത അവധിവരെ നാം അവരില്‍ നിന്ന് എല്ലാ വിപത്തുകളും ഒഴിവാക്കി. അപ്പോള്‍ അവരെല്ലാം ആ വാക്ക് ലംഘിക്കുകയാണുണ്ടായത്.

തഫ്സീര്‍

فَانْتَقَمْنَا مِنْهُمْ فَاَغْرَقْنٰهُمْ فِى الْيَمِّ بِاَنَّهُمْ كَذَّبُوْا بِاٰيٰتِنَا وَكَانُوْا عَنْهَا غٰفِلِيْنَ   ( الأعراف: ١٣٦ )

fa-intaqamnā min'hum
فَٱنتَقَمْنَا مِنْهُمْ
അപ്പോള്‍ അവരോടു നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു
fa-aghraqnāhum
فَأَغْرَقْنَٰهُمْ
അങ്ങനെ നാം അവരെ മുക്കി
fī l-yami
فِى ٱلْيَمِّ
സമുദ്രത്തില്‍
bi-annahum
بِأَنَّهُمْ
അവരാണെന്നതുകൊണ്ടു, അവര്‍ (ആയ) കാരണത്താല്‍
kadhabū
كَذَّبُوا۟
വ്യാജമാക്കി (എന്ന)
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
wakānū
وَكَانُوا۟
അവര്‍ ആയിരിക്കുക (ആയിത്തീരുക) യും ചെയ്തു (വെന്ന)
ʿanhā
عَنْهَا
അവയെപ്പറ്റി
ghāfilīna
غَٰفِلِينَ
അശ്രദ്ധര്‍.

അതിനാല്‍ നാം അവരോട് പ്രതികാരം ചെയ്തു. നാം അവരെ കടലില്‍ മുക്കിക്കൊന്നു. അവര്‍ നമ്മുടെ വചനങ്ങളെ തള്ളിക്കളയുകയും അവയെ അപ്പാടെ അവഗണിക്കുകയും ചെയ്തതിനാലാണിത്.

തഫ്സീര്‍

وَاَوْرَثْنَا الْقَوْمَ الَّذِيْنَ كَانُوْا يُسْتَضْعَفُوْنَ مَشَارِقَ الْاَرْضِ وَمَغَارِبَهَا الَّتِيْ بٰرَكْنَا فِيْهَاۗ وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنٰى عَلٰى بَنِيْٓ اِسْرَاۤءِيْلَۙ بِمَا صَبَرُوْاۗ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهٗ وَمَا كَانُوْا يَعْرِشُوْنَ  ( الأعراف: ١٣٧ )

wa-awrathnā
وَأَوْرَثْنَا
നാം അവകാശപ്പെടുത്തി (അനന്തരമാക്കി) കൊടുക്കുകയും ചെയ്തു
l-qawma
ٱلْقَوْمَ
ജനങ്ങള്‍ക്കു
alladhīna kānū
ٱلَّذِينَ كَانُوا۟
ആയിരുന്നതായ
yus'taḍʿafūna
يُسْتَضْعَفُونَ
അവര്‍ ബലഹീനരാക്കപ്പെടും, അവര്‍ക്കു ദുര്‍ബ്ബലത കല്‍പിക്കപ്പെടും
mashāriqa
مَشَٰرِقَ
ഉദയ (കിഴക്കു) സ്ഥല (ഭാഗ)ങ്ങളെ
l-arḍi
ٱلْأَرْضِ
(ആ) ഭൂമിയുടെ
wamaghāribahā
وَمَغَٰرِبَهَا
അതിന്റെ അസ്തമന (പടിഞ്ഞാറു) സ്ഥല (ഭാഗ)ങ്ങളെയും
allatī bāraknā
ٱلَّتِى بَٰرَكْنَا
നാം അനുഗ്രഹം - അഭിവൃദ്ധി - ആശിര്‍വാദം നല്‍കിയതായ
fīhā
فِيهَاۖ
അതില്‍
watammat
وَتَمَّتْ
പൂര്‍ത്തിയാകുകയും ചെയ്തു
kalimatu rabbika
كَلِمَتُ رَبِّكَ
നിന്റെ റബ്ബിന്റെ വാക്കു, വാക്യം
l-ḥus'nā
ٱلْحُسْنَىٰ
വളരെ നല്ല, അതിസുന്ദരമായ, ഏറ്റം നല്ല
ʿalā banī is'rāīla
عَلَىٰ بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളില്‍, ഇസ്രാഈല്യര്‍ക്കു
bimā ṣabarū
بِمَا صَبَرُوا۟ۖ
അവര്‍ ക്ഷമിച്ച (സഹിച്ച) തു നിമിത്തം
wadammarnā
وَدَمَّرْنَا
നാം തകര്‍ത്തുക (താറുമാറാക്കുക) യും ചെയ്തു
mā kāna
مَا كَانَ
ആയിരുന്നതു
yaṣnaʿu
يَصْنَعُ
പ്രവര്‍ത്തിക്കും, ഉണ്ടാക്കിത്തീര്‍ക്കും
fir'ʿawnu
فِرْعَوْنُ
ഫിര്‍ഔന്‍
waqawmuhu
وَقَوْمُهُۥ
അവന്റെ ജനതയും
wamā kānū
وَمَا كَانُوا۟
അവരായിരുന്നതും
yaʿrishūna
يَعْرِشُونَ
അവര്‍ ഉയര്‍ത്തിയുണ്ടാക്കും, കെട്ടിപ്പൊക്കും.

മര്‍ദിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയെ, നാം അനുഗ്രഹിച്ച കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ അവകാശികളാക്കി. അങ്ങനെ ഇസ്രയേല്‍ മക്കളോടുള്ള നിന്റെ നാഥന്റെ ശുഭവാഗ്ദാനം പൂര്‍ത്തിയായി. അവര്‍ ക്ഷമ പാലിച്ചതിനാലാണിത്. ഫറവോനും അവന്റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും കെട്ടിപ്പൊക്കിയിരുന്നതുമായ എല്ലാം നാം തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു.

തഫ്സീര്‍

وَجَاوَزْنَا بِبَنِيْٓ اِسْرَاۤءِيْلَ الْبَحْرَ فَاَتَوْا عَلٰى قَوْمٍ يَّعْكُفُوْنَ عَلٰٓى اَصْنَامٍ لَّهُمْ ۚقَالُوْا يٰمُوْسَى اجْعَلْ لَّنَآ اِلٰهًا كَمَا لَهُمْ اٰلِهَةٌ ۗقَالَ اِنَّكُمْ قَوْمٌ تَجْهَلُوْنَ  ( الأعراف: ١٣٨ )

wajāwaznā
وَجَٰوَزْنَا
നാം വിട്ടു കടക്കുകയും ചെയ്തു (നാം കടത്തി)
bibanī is'rāīla
بِبَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളെ
l-baḥra
ٱلْبَحْرَ
സമുദ്രം (ആ) കടല്‍
fa-ataw
فَأَتَوْا۟
എന്നിട്ടവര്‍ വന്നു, അങ്ങനെ അവര്‍ ചെന്നു
ʿalā qawmin
عَلَىٰ قَوْمٍ
ഒരു ജനതയുടെ അടുക്കല്‍, ജനതയില്‍, ജനതയിലൂടെ
yaʿkufūna
يَعْكُفُونَ
അവര്‍ ഭജനമിരിക്കുന്നു
ʿalā aṣnāmin
عَلَىٰٓ أَصْنَامٍ
ചില ബിംബങ്ങളുടെ അടുക്കല്‍
lahum
لَّهُمْۚ
തങ്ങളുടെ
qālū
قَالُوا۟
അവര്‍ പറഞ്ഞു
yāmūsā
يَٰمُوسَى
മൂസാ
ij'ʿal lanā
ٱجْعَل لَّنَآ
ഞങ്ങള്‍ക്കു നീ (താങ്കള്‍) ഏര്‍പ്പെടുത്തിത്തരുക, ആക്കിത്തരണം
ilāhan
إِلَٰهًا
ഒരാരാധ്യ വസ്തുവെ (ദൈവത്തെ)
kamā lahum
كَمَا لَهُمْ
അവര്‍ക്കു (ഇവര്‍ക്കു) ള്ളതുപോലെ
ālihatun
ءَالِهَةٌۚ
ആരാധ്യ വസ്തുക്കള്‍ (ദൈവങ്ങള്‍)
qāla
قَالَ
അദ്ദേഹം പറഞ്ഞു
innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
qawmun
قَوْمٌ
ഒരു ജനതയാണു
tajhalūna
تَجْهَلُونَ
വിവരമില്ലാത്ത (അജ്ഞരായ - വിഡ്ഢികളായ - മൂഢന്മാരായ).

ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തിക്കൊടുത്തു. അവര്‍ വിഗ്രഹപൂജകരായ ഒരു ജനതയുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: ''മൂസാ, ഇവര്‍ക്ക് ഒരുപാട് ദൈവങ്ങളുള്ളതുപോലെ ഒരു ദൈവത്തെ ഞങ്ങള്‍ക്കും ഉണ്ടാക്കിത്തരിക.'' മൂസാ പറഞ്ഞു: ''നിങ്ങളൊരു വിവരംകെട്ട ജനം തന്നെ.''

തഫ്സീര്‍

اِنَّ هٰٓؤُلَاۤءِ مُتَبَّرٌ مَّا هُمْ فِيْهِ وَبٰطِلٌ مَّا كَانُوْا يَعْمَلُوْنَ  ( الأعراف: ١٣٩ )

inna hāulāi
إِنَّ هَٰٓؤُلَآءِ
നിശ്ചയമായും ഇക്കൂട്ടര്‍
mutabbarun
مُتَبَّرٌ
മുറിച്ചു കളയപ്പെടുന്ന (നശിപ്പിക്കപ്പെടുന്ന) താകുന്നു
مَّا
യാതൊന്നു, എന്തോ (അതു)
hum
هُمْ
അവര്‍
fīhi
فِيهِ
അതിലൊന്നു
wabāṭilun
وَبَٰطِلٌ
ഫലശൂന്യ (അര്‍ത്ഥരഹിത - നിരര്‍ത്ഥ) വുമാകുന്നു
mā kānū
مَّا كَانُوا۟
അവരായിരുന്നതു, ആയിക്കൊണ്ടിരിക്കുന്നതു
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുക.

ഇക്കൂട്ടര്‍ അവലംബങ്ങളാക്കിയവയെല്ലാം നശിക്കാനുള്ളതാണ്. അവര്‍ ചെയ്തുപോരുന്നതോ നിഷ്ഫലവും.

തഫ്സീര്‍

قَالَ اَغَيْرَ اللّٰهِ اَبْغِيْكُمْ اِلٰهًا وَّهُوَ فَضَّلَكُمْ عَلَى الْعٰلَمِيْنَ  ( الأعراف: ١٤٠ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
aghayra l-lahi
أَغَيْرَ ٱللَّهِ
അല്ലാഹു അല്ലാത്തവരെയോ
abghīkum
أَبْغِيكُمْ
ഞാന്‍ നിങ്ങള്‍ക്കു തേടുന്നു (അന്വേഷിക്കുന്നു)
ilāhan
إِلَٰهًا
ആരാധ്യനായി, ദൈവമായിട്ടു
wahuwa
وَهُوَ
അവനാകട്ടെ, അവന്‍ ആയിരിക്കെ
faḍḍalakum
فَضَّلَكُمْ
നിങ്ങളെ ശ്രേഷ്ഠരാക്കിയിരിക്കുന്നു (എന്നിരിക്കെ)
ʿalā l-ʿālamīna
عَلَى ٱلْعَٰلَمِينَ
ലോകരെക്കാള്‍.

മൂസാ പറഞ്ഞു: ''അല്ലാഹു അല്ലാത്ത വേറെ ദൈവത്തെ ഞാന്‍ നിങ്ങള്‍ക്കായി തേടുകയോ? ലോകരിലാരെക്കാളും നിങ്ങളെ ശ്രേഷ്ഠരാക്കിയത് അവനായിരിക്കെ.''

തഫ്സീര്‍