Skip to main content

الَّذِيْنَ طَغَوْا فِى الْبِلَادِۖ  ( الفجر: ١١ )

alladhīna ṭaghaw
ٱلَّذِينَ طَغَوْا۟
അതിക്രമം(ധിക്കാരം) ചെയ്തവര്‍
fī l-bilādi
فِى ٱلْبِلَٰدِ
രാജ്യങ്ങളില്‍

അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു.

തഫ്സീര്‍

فَاَكْثَرُوْا فِيْهَا الْفَسَادَۖ  ( الفجر: ١٢ )

fa-aktharū fīhā
فَأَكْثَرُوا۟ فِيهَا
എന്നിട്ട് അതില്‍ അവര്‍ വര്‍ദ്ധിപ്പിച്ചു
l-fasāda
ٱلْفَسَادَ
കുഴപ്പം, നാശം ചൊരിഞ്ഞു

അവരവിടെ കുഴപ്പം പെരുപ്പിച്ചു.

തഫ്സീര്‍

فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍۖ  ( الفجر: ١٣ )

faṣabba ʿalayhim
فَصَبَّ عَلَيْهِمْ
അപ്പോള്‍ അവരുടെമേല്‍ ചൊരിഞ്ഞു
rabbuka
رَبُّكَ
നിന്റെ റബ്ബ്
sawṭa ʿadhābin
سَوْطَ عَذَابٍ
ശിക്ഷയുടെ ചമ്മട്ടി

അപ്പോള്‍ നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു.

തഫ്സീര്‍

اِنَّ رَبَّكَ لَبِالْمِرْصَادِۗ  ( الفجر: ١٤ )

inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്
labil-mir'ṣādi
لَبِٱلْمِرْصَادِ
പതി (കാവല്‍) സ്ഥാനത്തുതന്നെ

നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച.

തഫ്സീര്‍

فَاَمَّا الْاِنْسَانُ اِذَا مَا ابْتَلٰىهُ رَبُّهٗ فَاَكْرَمَهٗ وَنَعَّمَهٗۙ فَيَقُوْلُ رَبِّيْٓ اَكْرَمَنِۗ  ( الفجر: ١٥ )

fa-ammā
فَأَمَّا
എന്നാല്‍, അപ്പോഴോ
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
idhā mā ib'talāhu
إِذَا مَا ٱبْتَلَىٰهُ
അവനെ പരീക്ഷണം ചെയ്‌താല്‍
rabbuhu
رَبُّهُۥ
അവന്റെ റബ്ബ്
fa-akramahu
فَأَكْرَمَهُۥ
എന്നിട്ടവനെ ആദരിച്ചു
wanaʿʿamahu
وَنَعَّمَهُۥ
അവന് സൗഖ്യം നല്‍കുകയും ചെയ്തു
fayaqūlu
فَيَقُولُ
അപ്പോഴവന്‍ പറയും
rabbī
رَبِّىٓ
എന്റെ റബ്ബ്
akramani
أَكْرَمَنِ
എന്നെ ആദരിച്ചു, മാനിച്ചു

എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: 'എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.'

തഫ്സീര്‍

وَاَمَّآ اِذَا مَا ابْتَلٰىهُ فَقَدَرَ عَلَيْهِ رِزْقَهٗ ەۙ فَيَقُوْلُ رَبِّيْٓ اَهَانَنِۚ  ( الفجر: ١٦ )

wa-ammā idhā mā ib'talāhu
وَأَمَّآ إِذَا مَا ٱبْتَلَىٰهُ
അപ്പോള്‍ (എന്നാല്‍, എനി) അവനെ പരീക്ഷിച്ചാല്‍
faqadara
فَقَدَرَ
എന്നിട്ടു കണക്കാക്കി (കുടുസ്സാക്കി - പരിമിതപ്പെടുത്തി)
ʿalayhi
عَلَيْهِ
അവന്റെ മേല്‍
riz'qahu
رِزْقَهُۥ
അവന്റെ ഉപജീവനം (ആഹാരം)
fayaqūlu
فَيَقُولُ
അപ്പോഴവന്‍ പറയും
rabbī
رَبِّىٓ
എന്റെ റബ്ബ്
ahānani
أَهَٰنَنِ
എന്നെ അപമാനപ്പെടുത്തി, നിന്ദിച്ചു

എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: 'എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.'

തഫ്സീര്‍

كَلَّا بَلْ لَّا تُكْرِمُوْنَ الْيَتِيْمَۙ  ( الفجر: ١٧ )

kallā
كَلَّاۖ
അങ്ങനെയല്ല, വേണ്ട
bal
بَل
പക്ഷേ, എന്നാല്‍
lā tuk'rimūna
لَّا تُكْرِمُونَ
നിങ്ങള്‍ ആദരിക്കുന്നില്ല, മാനിക്കുന്നില്ല
l-yatīma
ٱلْيَتِيمَ
അനാഥക്കുട്ടിയെ

കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല.

തഫ്സീര്‍

وَلَا تَحٰۤضُّوْنَ عَلٰى طَعَامِ الْمِسْكِيْنِۙ  ( الفجر: ١٨ )

walā taḥāḍḍūna
وَلَا تَحَٰٓضُّونَ
നിങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കുന്നുമില്ല
ʿalā ṭaʿāmi
عَلَىٰ طَعَامِ
ഭക്ഷണത്തെപ്പറ്റി
l-mis'kīni
ٱلْمِسْكِينِ
സാധുവിന്റെ, പാവപ്പെട്ടവന്റെ, അഗതിയുടെ

അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നുമില്ല.

തഫ്സീര്‍

وَتَأْكُلُوْنَ التُّرَاثَ اَكْلًا لَّمًّاۙ  ( الفجر: ١٩ )

watakulūna
وَتَأْكُلُونَ
നിങ്ങള്‍ തിന്നുകയും ചെയ്യുന്നു
l-turātha
ٱلتُّرَاثَ
അനന്തരസ്വത്ത്‌
aklan
أَكْلًا
ഒരു തീറ്റ,തിന്നല്‍
lamman
لَّمًّا
അടക്കി (ഒരുക്കൂട്ടി)ക്കൊണ്ടുള്ള

പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു.

തഫ്സീര്‍

وَّتُحِبُّوْنَ الْمَالَ حُبًّا جَمًّاۗ  ( الفجر: ٢٠ )

watuḥibbūna
وَتُحِبُّونَ
നിങ്ങള്‍ സ്നേഹിക്കയും ചെയ്യുന്നു
l-māla
ٱلْمَالَ
സ്വത്ത്‌, ധനം
ḥubban
حُبًّا
ഒരു സ്നേഹം
jamman
جَمًّا
അമിതമായ, കഠിനമായ, വല്ലാതെ

ധനത്തെ നിങ്ങള്‍ അതിരറ്റ് സ്‌നേഹിക്കുന്നു.

തഫ്സീര്‍