Skip to main content

اِنَّ الَّذِيْنَ كَفَرُوْا وَمَاتُوْا وَهُمْ كُفَّارٌ اُولٰۤىِٕكَ عَلَيْهِمْ لَعْنَةُ اللّٰهِ وَالْمَلٰۤىِٕكَةِ وَالنَّاسِ اَجْمَعِيْنَۙ  ( البقرة: ١٦١ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
wamātū
وَمَاتُوا۟
അവര്‍ മരണപ്പെടുകയും ചെയ്തു
wahum
وَهُمْ
അവരാകട്ടെ
kuffārun
كُفَّارٌ
അവിശ്വാസികളുമാണ്
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
ʿalayhim
عَلَيْهِمْ
അവരുടെ മേലുണ്ടായിരിക്കും
laʿnatu l-lahi
لَعْنَةُ ٱللَّهِ
അല്ലാഹുവിന്‍റെ ശാപം
wal-malāikati
وَٱلْمَلَٰٓئِكَةِ
മലക്കുകളുടെയും
wal-nāsi
وَٱلنَّاسِ
മനുഷ്യരുടെയും
ajmaʿīna
أَجْمَعِينَ
മുഴുവന്‍

സത്യത്തെ തള്ളിക്കളയുകയും സത്യനിഷേധികളായിത്തന്നെ മരണമടയുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ട്.

തഫ്സീര്‍

خٰلِدِيْنَ فِيْهَا ۚ لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْظَرُوْنَ  ( البقرة: ١٦٢ )

khālidīna
خَٰلِدِينَ
ശാശ്വത വാസികളായിട്ട്
fīhā
فِيهَاۖ
അതില്‍
lā yukhaffafu
لَا يُخَفَّفُ
ലഘുവാക്കപ്പെടുകയില്ല
ʿanhumu
عَنْهُمُ
അവര്‍ക്ക്
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
walā hum
وَلَا هُمْ
അവരല്ലതാനും
yunẓarūna
يُنظَرُونَ
അവര്‍ നോക്കപ്പെടും (ഇടകൊടുക്കപ്പെടും)

അവരത് എക്കാലവും അനുഭവിക്കും. അവര്‍ക്ക് ശിക്ഷയിലൊട്ടും ഇളവുണ്ടാവില്ല. അവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയുമില്ല.

തഫ്സീര്‍

وَاِلٰهُكُمْ اِلٰهٌ وَّاحِدٌۚ لَآاِلٰهَ اِلَّا هُوَ الرَّحْمٰنُ الرَّحِيْمُ ࣖ  ( البقرة: ١٦٣ )

wa-ilāhukum
وَإِلَٰهُكُمْ
നിങ്ങളുടെ ഇലാഹ്, ആരാധ്യന്‍, ദൈവം
ilāhun wāḥidun
إِلَٰهٌ وَٰحِدٌۖ
ഒരേ ഇലാഹാകുന്നു
lā ilāha
لَّآ إِلَٰهَ
ഒരു ഇലാഹുമില്ല
illā huwa
إِلَّا هُوَ
അവനല്ലതെ
l-raḥmānu
ٱلرَّحْمَٰنُ
കാരുണ്യവാന്‍
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല. അവന്‍ പരമ കാരുണികന്‍. ദയാപരന്‍.

തഫ്സീര്‍

اِنَّ فِيْ خَلْقِ السَّمٰوٰتِ وَالْاَرْضِ وَاخْتِلَافِ الَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِيْ تَجْرِيْ فِى الْبَحْرِ بِمَا يَنْفَعُ النَّاسَ وَمَآ اَنْزَلَ اللّٰهُ مِنَ السَّمَاۤءِ مِنْ مَّاۤءٍ فَاَحْيَا بِهِ الْاَرْضَ بَعْدَ مَوْتِهَا وَبَثَّ فِيْهَا مِنْ كُلِّ دَاۤبَّةٍ ۖ وَّتَصْرِيْفِ الرِّيٰحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاۤءِ وَالْاَرْضِ لَاٰيٰتٍ لِّقَوْمٍ يَّعْقِلُوْنَ  ( البقرة: ١٦٤ )

inna fī khalqi
إِنَّ فِى خَلْقِ
നിശ്ചയമായും, സൃഷടിപ്പില്‍ (ഉണ്ട്)
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wa-ikh'tilāfi
وَٱخْتِلَٰفِ
വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും
al-layli
ٱلَّيْلِ
രാത്രിയുടെ
wal-nahāri
وَٱلنَّهَارِ
പകലിന്‍റെയും
wal-ful'ki
وَٱلْفُلْكِ
കപ്പലുകളിലും, കപ്പലിലും
allatī tajrī
ٱلَّتِى تَجْرِى
സഞ്ചരിക്കുന്ന
fī l-baḥri
فِى ٱلْبَحْرِ
സമുദ്രത്തില്‍
bimā yanfaʿu
بِمَا يَنفَعُ
ഉപകാരം ചെയ്യുന്നതുമായി
l-nāsa
ٱلنَّاسَ
മനുഷ്യര്‍ക്ക്
wamā anzala l-lahu
وَمَآ أَنزَلَ ٱللَّهُ
അല്ലാഹു ഇറക്കിയതിലും
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തു നിന്ന്
min māin
مِن مَّآءٍ
വെള്ളമായി, വെള്ളത്തില്‍ നിന്നും
fa-aḥyā bihi
فَأَحْيَا بِهِ
എന്നിട്ട് അത്കൊണ്ട് അവന്‍ ജീവിപ്പിച്ചു
l-arḍa
ٱلْأَرْضَ
ഭൂമിയെ
baʿda mawtihā
بَعْدَ مَوْتِهَا
അതിന്‍റെ മരണത്തിന്‍റെ ശേഷം
wabatha
وَبَثَّ
പരത്തുക(വിതരണം ചെയ്യുക-വ്യാപിപ്പിക്കുക)യും
fīhā
فِيهَا
അതില്‍
min kulli dābbatin
مِن كُلِّ دَآبَّةٍ
എല്ലാ(തരം)ജന്തുക്കളെയും, ജന്തുക്കളില്‍ നിന്നും
wataṣrīfi
وَتَصْرِيفِ
നടത്തിപ്പിലും, നിയന്ത്രണത്തിലും
l-riyāḥi
ٱلرِّيَٰحِ
കാറ്റുകളുടെ
wal-saḥābi
وَٱلسَّحَابِ
മേഘത്തിന്‍റെയും
l-musakhari
ٱلْمُسَخَّرِ
കീഴ്‌പെടുത്തപ്പെട്ട (നിയന്ത്രിക്കപ്പെടുന്ന)
bayna l-samāi wal-arḍi
بَيْنَ ٱلسَّمَآءِ وَٱلْأَرْضِ
ആകാശത്തിനും ഭൂമിക്കുമിടയില്‍
laāyātin
لَءَايَٰتٍ
പല (ചില)ദൃഷടാന്തങ്ങള്‍ (ഉണ്ട്)
liqawmin
لِّقَوْمٍ
ഒരു ജനതക്ക്
yaʿqilūna
يَعْقِلُونَ
അവര്‍ ചിന്തിക്കും

ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്ന് വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍- എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല.

തഫ്സീര്‍

وَمِنَ النَّاسِ مَنْ يَّتَّخِذُ مِنْ دُوْنِ اللّٰهِ اَنْدَادًا يُّحِبُّوْنَهُمْ كَحُبِّ اللّٰهِ ۗ وَالَّذِيْنَ اٰمَنُوْٓا اَشَدُّ حُبًّا لِّلّٰهِ ۙوَلَوْ يَرَى الَّذِيْنَ ظَلَمُوْٓا اِذْ يَرَوْنَ الْعَذَابَۙ اَنَّ الْقُوَّةَ لِلّٰهِ جَمِيْعًا ۙوَّاَنَّ اللّٰهَ شَدِيْدُ الْعَذَابِ   ( البقرة: ١٦٥ )

wamina l-nāsi
وَمِنَ ٱلنَّاسِ
മനുഷ്യരിലുണ്ട്
man yattakhidhu
مَن يَتَّخِذُ
ചിലര്‍ - അവരുണ്ടാക്കും, ഉണ്ടാക്കുന്ന (സ്വീകരിക്കുന്ന)ചിലര്‍
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിന് പുറമെ, അല്ലാഹുവിനെകൂടാതെ
andādan
أَندَادًا
(ചില) സമന്‍മാരെ
yuḥibbūnahum
يُحِبُّونَهُمْ
അവര്‍ അവരെ സ്‌നേഹിക്കും
kaḥubbi l-lahi
كَحُبِّ ٱللَّهِۖ
അല്ലാഹുവിനെ സ്‌നേഹിക്കുന്നത്‌ പോലെ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവരാകട്ടെ
ashaddu ḥubban
أَشَدُّ حُبًّا
സ്‌നേഹത്തില്‍ കൂടുതല്‍ ശക്തരാണ്
lillahi
لِّلَّهِۗ
അല്ലാഹുവിനോട്
walaw yarā
وَلَوْ يَرَى
കണ്ടിരുന്നെങ്കില്‍
alladhīna ẓalamū
ٱلَّذِينَ ظَلَمُوٓا۟
അക്രമം ചെയതവര്‍
idh yarawna
إِذْ يَرَوْنَ
അവര്‍ കാണുന്ന സന്ദര്‍ഭം, കാണുമ്പോള്‍
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
anna l-quwata
أَنَّ ٱلْقُوَّةَ
ശക്തി (ആകുന്നു) എന്ന്
lillahi
لِلَّهِ
അല്ലാഹുവിന്
jamīʿan
جَمِيعًا
മുഴുവനും
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നും
shadīdu
شَدِيدُ
കഠിനമായവന്‍
l-ʿadhābi
ٱلْعَذَابِ
ശിക്ഷ

ചിലയാളുകള്‍ അല്ലാഹു അല്ലാത്തവരെ അവന്ന് സമന്മാരാക്കിവെക്കുന്നു. അവര്‍ അല്ലാഹുവെ സ്‌നേഹിക്കുന്നപോലെ ഇവരെയും സ്‌നേഹിക്കുന്നു. സത്യവിശ്വാസികളോ, പരമമായി സ്‌നേഹിക്കുന്നത് അല്ലാഹുവിനെയാണ്. അക്രമികള്‍ക്ക് പരലോകശിക്ഷ നേരില്‍ കാണുമ്പോള്‍ ബോധ്യമാകും, ശക്തിയൊക്കെയും അല്ലാഹുവിനാണെന്നും അവന്‍ കഠിനമായി ശിക്ഷിക്കുന്നവനാണെന്നും. അവര്‍ കണ്ടറിഞ്ഞിരുന്നെങ്കില്‍.

തഫ്സീര്‍

اِذْ تَبَرَّاَ الَّذِيْنَ اتُّبِعُوْا مِنَ الَّذِيْنَ اتَّبَعُوْا وَرَاَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْاَسْبَابُ  ( البقرة: ١٦٦ )

idh tabarra-a
إِذْ تَبَرَّأَ
ഒഴിഞ്ഞു മാറുമ്പോള്‍, നിരപരാധിത്വം നടിക്കുമ്പോള്‍
alladhīna ittubiʿū
ٱلَّذِينَ ٱتُّبِعُوا۟
പിന്‍പററപ്പെട്ടവര്‍ (നേതാക്കള്‍)
mina alladhīna
مِنَ ٱلَّذِينَ
യാതൊരുവരില്‍ നിന്ന്
ittabaʿū
ٱتَّبَعُوا۟
അവര്‍ പിന്‍തുടര്‍ന്നിരിക്കുന്നു
wara-awū
وَرَأَوُا۟
അവര്‍ കാണുകയും (ചെയ്യുമ്പോള്‍)
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
wataqaṭṭaʿat
وَتَقَطَّعَتْ
മുറിഞ്ഞു (അറ്റു) പോകുകയും
bihimu
بِهِمُ
അവരില്‍
l-asbābu
ٱلْأَسْبَابُ
ബന്ധങ്ങള്‍ (ബന്ധപ്പെട്ട കാരണങ്ങള്‍)

പിന്തുടരപ്പെട്ടവര്‍ പിന്തുടരുന്നവരില്‍നിന്ന് ഒഴിഞ്ഞുമാറുകയും അവര്‍ക്കുള്ള ശിക്ഷ നേരില്‍ കാണുകയും അന്യോന്യമുള്ള ബന്ധം അറ്റുപോവുകയും ചെയ്യുന്ന സന്ദര്‍ഭം!

തഫ്സീര്‍

وَقَالَ الَّذِيْنَ اتَّبَعُوْا لَوْ اَنَّ لَنَا كَرَّةً فَنَتَبَرَّاَ مِنْهُمْ ۗ كَمَا تَبَرَّءُوْا مِنَّا ۗ كَذٰلِكَ يُرِيْهِمُ اللّٰهُ اَعْمَالَهُمْ حَسَرٰتٍ عَلَيْهِمْ ۗ وَمَا هُمْ بِخَارِجِيْنَ مِنَ النَّارِ ࣖ  ( البقرة: ١٦٧ )

waqāla
وَقَالَ
പറയുകയും ചെയ്യും
alladhīna ittabaʿū
ٱلَّذِينَ ٱتَّبَعُوا۟
പിന്‍പറ്റിയവര്‍
law anna lanā
لَوْ أَنَّ لَنَا
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
karratan
كَرَّةً
ഒരു മടക്കം, ഒരു ചാട്ടം, ഒരു പ്രാവശ്യം
fanatabarra-a min'hum
فَنَتَبَرَّأَ مِنْهُمْ
എന്നാല്‍ ഞങ്ങള്‍ അവരില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാമായിരുന്നു
kamā tabarraū
كَمَا تَبَرَّءُوا۟
അവര്‍ ഒഴിഞ്ഞുമാറിയത്‌ പോലെ
minnā
مِنَّاۗ
ഞങ്ങളില്‍ നിന്ന്
kadhālika
كَذَٰلِكَ
അപ്രകാരം
yurīhimu l-lahu
يُرِيهِمُ ٱللَّهُ
അവര്‍ക്ക് അല്ലാഹു കാണിക്കും
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവൃത്തികളെ
ḥasarātin
حَسَرَٰتٍ
ഖേദങ്ങളായി, ചേതങ്ങളായി
ʿalayhim
عَلَيْهِمْۖ
അവര്‍ക്ക്, അവരുടെ മേല്‍
wamā hum
وَمَا هُم
അവരല്ലതാനും
bikhārijīna
بِخَٰرِجِينَ
പുറത്ത്‌പോകുന്നവരേ
mina l-nāri
مِنَ ٱلنَّارِ
നരകത്തില്‍ നിന്ന്

അനുയായികള്‍ അന്ന് പറയും: ''ഞങ്ങള്‍ക്ക് ഒരു തിരിച്ചുപോക്കിന് അവസരമുണ്ടായെങ്കില്‍ ഇവരിപ്പോള്‍ ഞങ്ങളെ കൈവെടിഞ്ഞപോലെ ഇവരെ ഞങ്ങളും കൈവെടിയുമായിരുന്നു.'' അങ്ങനെ അവരുടെ ചെയ്തികള്‍ അവര്‍ക്ക് കൊടിയ ഖേദത്തിന് കാരണമായതായി അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകത്തീയില്‍നിന്നവര്‍ക്ക് പുറത്തുകടക്കാനാവില്ല.

തഫ്സീര്‍

يٰٓاَيُّهَا النَّاسُ كُلُوْا مِمَّا فِى الْاَرْضِ حَلٰلًا طَيِّبًا ۖوَّلَا تَتَّبِعُوْا خُطُوٰتِ الشَّيْطٰنِۗ اِنَّهٗ لَكُمْ عَدُوٌّ مُّبِيْنٌ  ( البقرة: ١٦٨ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
kulū
كُلُوا۟
നിങ്ങള്‍ തിന്നുകൊളളുവിന്‍
mimmā
مِمَّا
യാതൊന്നില്‍ നിന്ന്
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിലുള്ള
ḥalālan
حَلَٰلًا
അനുവദനീയമായത്
ṭayyiban
طَيِّبًا
നല്ല, ശുദ്ധമായ, ഹൃദ്യമായത്, വിശിഷ്ടമായത്
walā tattabiʿū
وَلَا تَتَّبِعُوا۟
നിങ്ങള്‍ പിന്‍പററുകയും ചെയ്യരുത്
khuṭuwāti
خُطُوَٰتِ
കാലടികളെ, ചവിട്ടടികളെ
l-shayṭāni
ٱلشَّيْطَٰنِۚ
പിശാചിന്‍റെ
innahu lakum
إِنَّهُۥ لَكُمْ
നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക്
ʿaduwwun
عَدُوٌّ
ശത്രുവാണ്
mubīnun
مُّبِينٌ
പ്രത്യക്ഷമായ

മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.

തഫ്സീര്‍

اِنَّمَا يَأْمُرُكُمْ بِالسُّوْۤءِ وَالْفَحْشَاۤءِ وَاَنْ تَقُوْلُوْا عَلَى اللّٰهِ مَا لَا تَعْلَمُوْنَ  ( البقرة: ١٦٩ )

innamā yamurukum
إِنَّمَا يَأْمُرُكُم
അവന്‍ നിങ്ങളോട് കല്‍പിക്കുകയുളളൂ, നിശ്ചയമായും കല്‍പിക്കുന്നു
bil-sūi
بِٱلسُّوٓءِ
തിന്മകൊണ്ട് (മാത്രം)
wal-faḥshāi
وَٱلْفَحْشَآءِ
നീച(ദുഷ്ട)വൃത്തിയും
wa-an taqūlū
وَأَن تَقُولُوا۟
നിങ്ങള്‍ പറയുവാനും
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെമേല്‍
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍ക്കറിയാത്തത്

ചീത്തകാര്യങ്ങളിലും നീചവൃത്തികളിലും വ്യാപരിക്കാനാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്. ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ കെട്ടിപ്പറയാനും.

തഫ്സീര്‍

وَاِذَا قِيْلَ لَهُمُ اتَّبِعُوْا مَآ اَنْزَلَ اللّٰهُ قَالُوْا بَلْ نَتَّبِعُ مَآ اَلْفَيْنَا عَلَيْهِ اٰبَاۤءَنَا ۗ اَوَلَوْ كَانَ اٰبَاۤؤُهُمْ لَا يَعْقِلُوْنَ شَيْـًٔا وَّلَا يَهْتَدُوْنَ  ( البقرة: ١٧٠ )

wa-idhā qīla
وَإِذَا قِيلَ
പറയപ്പെട്ടാല്‍
lahumu
لَهُمُ
അവരോട്
ittabiʿū
ٱتَّبِعُوا۟
നിങ്ങള്‍ പിന്‍പറ്റുവിന്‍, തുടരുവിന്‍
mā anzala l-lahu
مَآ أَنزَلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ചതിനെ
qālū
قَالُوا۟
അവര്‍ പറയും
bal
بَلْ
പക്ഷേ
nattabiʿu
نَتَّبِعُ
ഞങ്ങള്‍ പിന്‍പറ്റും
مَآ
യാതൊന്ന്
alfaynā ʿalayhi
أَلْفَيْنَا عَلَيْهِ
അത് പ്രകാരം ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു
ābāanā
ءَابَآءَنَآۗ
ഞങ്ങളുടെ പിതാക്കളെ (പൂര്‍വ്വികന്‍മാരെ)
awalaw kāna
أَوَلَوْ كَانَ
ആയിരുന്നാലുമോ
ābāuhum
ءَابَآؤُهُمْ
അവരുടെ പിതാക്കള്‍
lā yaʿqilūna
لَا يَعْقِلُونَ
അവര്‍ ഗ്രഹിക്കുകയില്ല
shayan
شَيْـًٔا
യാതൊന്നും
walā yahtadūna
وَلَا يَهْتَدُونَ
അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നതുമില്ല

അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ''ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ പിന്തുടര്‍ന്നതായി ഞങ്ങള്‍ കണ്ടതിനെ മാത്രമേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ.'' അവരുടെ പിതാക്കള്‍ ഒന്നും ചിന്തിക്കാത്തവരും നേര്‍വഴി പ്രാപിക്കാത്തവരുമായിരുന്നിട്ടും!

തഫ്സീര്‍