Skip to main content

لَنْ يَّضُرُّوْكُمْ اِلَّآ اَذًىۗ وَاِنْ يُّقَاتِلُوْكُمْ يُوَلُّوْكُمُ الْاَدْبَارَۗ ثُمَّ لَا يُنْصَرُوْنَ  ( آل عمران: ١١١ )

lan yaḍurrūkum
لَن يَضُرُّوكُمْ
അവര്‍ നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയേയില്ല
illā adhan
إِلَّآ أَذًىۖ
ശല്യം (സ്വൈര്യക്കേട്- ലഘുവായ ദ്രോഹം) അല്ലാതെ
wa-in yuqātilūkum
وَإِن يُقَٰتِلُوكُمْ
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കിലോ
yuwallūkumu
يُوَلُّوكُمُ
അവര്‍ നിങ്ങള്‍ക്ക് തിരിക്കും
l-adbāra
ٱلْأَدْبَارَ
പിന്‍പുറങ്ങളെ
thumma
ثُمَّ
പിന്നെ
lā yunṣarūna
لَا يُنصَرُونَ
അവര്‍ സഹായിക്കപ്പെടുകയില്ല

നേരിയ ചില ശല്യമല്ലാതെ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അഥവാ, അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ ഉറപ്പായും അവര്‍ പിന്തിരിഞ്ഞോടും. പിന്നെ അവര്‍ക്ക് എവിടെനിന്നും ഒരു സഹായവും കിട്ടുകയില്ല.

തഫ്സീര്‍

ضُرِبَتْ عَلَيْهِمُ الذِّلَّةُ اَيْنَ مَا ثُقِفُوْٓا اِلَّا بِحَبْلٍ مِّنَ اللّٰهِ وَحَبْلٍ مِّنَ النَّاسِ وَبَاۤءُوْ بِغَضَبٍ مِّنَ اللّٰهِ وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ ۗ ذٰلِكَ بِاَنَّهُمْ كَانُوْا يَكْفُرُوْنَ بِاٰيٰتِ اللّٰهِ وَيَقْتُلُوْنَ الْاَنْبِۢيَاۤءَ بِغَيْرِ حَقٍّۗ ذٰلِكَ بِمَا عَصَوْا وَّكَانُوْا يَعْتَدُوْنَ   ( آل عمران: ١١٢ )

ḍuribat
ضُرِبَتْ
അടിക്കപ്പെട്ടിരിക്കുന്നു (ആക്കിവെക്കപ്പെട്ടിരിക്കുന്നു)
ʿalayhimu
عَلَيْهِمُ
അവരു ടെമേല്‍, അവരില്‍
l-dhilatu
ٱلذِّلَّةُ
നിന്ദ്യത, എളിമത്വം
ayna mā thuqifū
أَيْنَ مَا ثُقِفُوٓا۟
എവിടെത്തന്നെ അവര്‍ കാണപ്പെട്ടാലും, (എവിടെ വെച്ച് കണ്ടാലും)
illā biḥablin
إِلَّا بِحَبْلٍ
വല്ല കയറും കൊണ്ടല്ലാതെ, വല്ല ബന്ധവും നിമിത്തമല്ലാതെ
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്ന്
waḥablin
وَحَبْلٍ
കയറും (ബന്ധവും)
mina l-nāsi
مِّنَ ٱلنَّاسِ
മനുഷ്യരില്‍ നിന്ന്
wabāū
وَبَآءُو
അവര്‍ മടങ്ങുകയും ചെയ്തു
bighaḍabin
بِغَضَبٍ
കോപവുമായി
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്ന്
waḍuribat
وَضُرِبَتْ
അടിക്ക (ആക്ക)പ്പെടുകയും ചെയ്തു
ʿalayhimu
عَلَيْهِمُ
അവരുടെ മേല്‍
l-maskanatu
ٱلْمَسْكَنَةُۚ
നിര്‍ഗതി, പതിതത്വം
dhālika
ذَٰلِكَ
അത് (കാരണം)
bi-annahum kānū
بِأَنَّهُمْ كَانُوا۟
അവര്‍ ആയിരുന്നതുകൊണ്ടാണ്
yakfurūna
يَكْفُرُونَ
അവിശ്വസിക്കുക
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്ത് (ദൃഷ്ടാന്തം)കളില്‍
wayaqtulūna
وَيَقْتُلُونَ
അവര്‍ കൊലപ്പെടുത്തി വരുകയും
l-anbiyāa
ٱلْأَنۢبِيَآءَ
പ്രവാചകന്‍മാരെ
bighayri ḥaqqin
بِغَيْرِ حَقٍّۚ
ഒരു ന്യായവും (കാര്യവും- അവകാശവും) ഇല്ലാതെ
dhālika
ذَٰلِكَ
അത്
bimā ʿaṣaw
بِمَا عَصَوا۟
അവര്‍ അനുസരണക്കേട് ചെയ്തതുകൊണ്ടാണ് (നിമിത്തമാണ്)
wakānū
وَّكَانُوا۟
അവരായിരുന്നതും
yaʿtadūna
يَعْتَدُونَ
അവര്‍ അതിരുവിടുക, അതിക്രമം ചെയ്യുക

അല്ലാഹുവില്‍ നിന്നുള്ള ഒരവലംബവും ജനങ്ങളില്‍ നിന്നുള്ള എന്തെങ്കിലും അവലംബവും കിട്ടുന്നതൊഴികെ, അവര്‍ എവിടെയായിരുന്നാലും അപമാനം അവരില്‍ വന്നുപതിച്ചിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ കോപത്തിനിരയാവുകയും അവര്‍ക്കുമേല്‍ ഹീനത്വം വന്നുവീഴുകയും ചെയ്തിരിക്കുന്നു. അവര്‍ ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞതിനാലും അന്യായമായി പ്രവാചകന്മാരെ കൊന്നുകൊണ്ടിരുന്നതിനാലുമാണിത്. അവരുടെ ധിക്കാരത്തിന്റെയും അതിക്രമത്തിന്റെയും ഫലവും.

തഫ്സീര്‍

۞ لَيْسُوْا سَوَاۤءً ۗ مِنْ اَهْلِ الْكِتٰبِ اُمَّةٌ قَاۤىِٕمَةٌ يَّتْلُوْنَ اٰيٰتِ اللّٰهِ اٰنَاۤءَ الَّيْلِ وَهُمْ يَسْجُدُوْنَ   ( آل عمران: ١١٣ )

laysū
لَيْسُوا۟
അവരല്ല
sawāan
سَوَآءًۗ
സമം, ഒരുപോലെ
min ahli l-kitābi
مِّنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍ഉണ്ട്
ummatun
أُمَّةٌ
ഒരു സമുദായം (സമൂഹം)
qāimatun
قَآئِمَةٌ
നേരെ (ചൊവ്വിന്) നില്‍ക്കുന്ന
yatlūna
يَتْلُونَ
അവര്‍ പാരായണം ചെയ്യും
āyāti l-lahi
ءَايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളെ
ānāa al-layli
ءَانَآءَ ٱلَّيْلِ
രാത്രി നേരങ്ങളില്‍
wahum yasjudūna
وَهُمْ يَسْجُدُونَ
അവര്‍ സജൂദ് ചെയ്തുകൊണ്ട്, അവര്‍ സജൂദ് ചെയ്യും

അവരെല്ലാം ഒരുപോലെയല്ല. വേദക്കാരില്‍ നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. അവര്‍ രാത്രി വേളകളില്‍ സാഷ്ടാംഗം പ്രണമിച്ച് അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.

തഫ്സീര്‍

يُؤْمِنُوْنَ بِاللّٰهِ وَالْيَوْمِ الْاٰخِرِ وَيَأْمُرُوْنَ بِالْمَعْرُوْفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُسَارِعُوْنَ فِى الْخَيْرٰتِۗ وَاُولٰۤىِٕكَ مِنَ الصّٰلِحِيْنَ   ( آل عمران: ١١٤ )

yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِ
അന്ത്യദിനത്തിലും
wayamurūna
وَيَأْمُرُونَ
അവര്‍ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യുന്നു
bil-maʿrūfi
بِٱلْمَعْرُوفِ
സദാചാരം കൊണ്ട്
wayanhawna
وَيَنْهَوْنَ
അവര്‍ വിരോധിക്കയും ചെയ്യുന്നു
ʿani l-munkari
عَنِ ٱلْمُنكَرِ
ദുരാചാര ത്തെക്കുറിച്ച്
wayusāriʿūna
وَيُسَٰرِعُونَ
അവര്‍ പരസ്പരം ധൃതിപ്പെടുകയും (വാശിപൂര്‍വ്വം ബദ്ധപ്പെടുകയും) ചെയ്യും
fī l-khayrāti
فِى ٱلْخَيْرَٰتِ
നല്ല കാര്യങ്ങളില്‍
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍
mina l-ṣāliḥīna
مِنَ ٱلصَّٰلِحِينَ
നല്ലവരില്‍ പെട്ടവരുമാണ്

അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നല്ല കാര്യങ്ങളില്‍ മത്സരിച്ചു മുന്നേറുന്നു. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാണ്.

തഫ്സീര്‍

وَمَا يَفْعَلُوْا مِنْ خَيْرٍ فَلَنْ يُّكْفَرُوْهُ ۗ وَاللّٰهُ عَلِيْمٌ ۢبِالْمُتَّقِيْنَ  ( آل عمران: ١١٥ )

wamā yafʿalū
وَمَا يَفْعَلُوا۟
അവര്‍ എന്ത് ചെയ്യുന്നതായാലും
min khayrin
مِنْ خَيْرٍ
നല്ലതായിട്ട്
falan yuk'farūhu
فَلَن يُكْفَرُوهُۗ
അവരോട് (അവര്‍ക്ക്) അതില്‍ (അതിനോട്) നന്ദികേട് കാണിക്കപ്പെടുന്നതേയല്ല
wal-lahu
وَٱللَّهُ
അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്
bil-mutaqīna
بِٱلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി

അവരെന്തു നന്മ ചെയ്താലും അതിന്റെ ഫലം അവര്‍ക്കു ലഭിക്കാതിരിക്കില്ല. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ നന്നായറിയുന്നവനാകുന്നു.

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا لَنْ تُغْنِيَ عَنْهُمْ اَمْوَالُهُمْ وَلَآ اَوْلَادُهُمْ مِّنَ اللّٰهِ شَيْـًٔا ۗ وَاُولٰۤىِٕكَ اَصْحٰبُ النَّارِ ۚ هُمْ فِيْهَا خٰلِدُوْنَ   ( آل عمران: ١١٦ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
lan tugh'niya
لَن تُغْنِىَ
ധന്യമാക്കുക (തടുക്കുക)യില്ലതന്നെ
ʿanhum
عَنْهُمْ
അവര്‍ക്ക്
amwāluhum
أَمْوَٰلُهُمْ
അവരുടെ സ്വത്തുക്കള്‍
walā awlāduhum
وَلَآ أَوْلَٰدُهُم
അവരുടെ മക്കളും (സന്താനങ്ങളും) ഇല്ല
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
shayan
شَيْـًٔاۖ
യാതൊന്നും ഒട്ടും
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِۚ
നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു
hum fīhā
هُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
സ്ഥിരവാസികള്‍ ആകുന്നു

എന്നാല്‍ സത്യനിഷേധികളോ, അവരുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ തീരെ രക്ഷിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ നിത്യവാസികളായിരിക്കും.

തഫ്സീര്‍

مَثَلُ مَا يُنْفِقُوْنَ فِيْ هٰذِهِ الْحَيٰوةِ الدُّنْيَا كَمَثَلِ رِيْحٍ فِيْهَا صِرٌّ اَصَابَتْ حَرْثَ قَوْمٍ ظَلَمُوْٓا اَنْفُسَهُمْ فَاَهْلَكَتْهُ ۗ وَمَا ظَلَمَهُمُ اللّٰهُ وَلٰكِنْ اَنْفُسَهُمْ يَظْلِمُوْنَ   ( آل عمران: ١١٧ )

mathalu
مَثَلُ
യാതൊന്നിന്‍റെ ഉപമ, ഉദാഹരണം
mā yunfiqūna
مَا يُنفِقُونَ
അവര്‍ ചിലവഴിക്കുന്ന
fī hādhihi l-ḥayati
فِى هَٰذِهِ ٱلْحَيَوٰةِ
ഈ ജീവിതത്തില്‍
l-dun'yā
ٱلدُّنْيَا
ഐഹികമായ
kamathali
كَمَثَلِ
ഉപമപോലെയാണ്
rīḥin
رِيحٍ
ഒരു കാറ്റിന്‍റെ
fīhā
فِيهَا
അതിലുണ്ട്
ṣirrun
صِرٌّ
അതിശൈത്യം
aṣābat
أَصَابَتْ
അത് ബാധിച്ചു
ḥartha qawmin
حَرْثَ قَوْمٍ
ഒരു ജനതയുടെ വിളയ്ക്ക്, വിളയിടത്തിന്
ẓalamū
ظَلَمُوٓا۟
അവര്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു
anfusahum
أَنفُسَهُمْ
തങ്ങളുടെ സ്വന്തങ്ങളോട്
fa-ahlakathu
فَأَهْلَكَتْهُۚ
എന്നിട്ടത് അതിനെ നശിപ്പിച്ചു
wamā ẓalamahumu
وَمَا ظَلَمَهُمُ
അവരെ അക്രമിച്ചിട്ടുമില്ല
l-lahu
ٱللَّهُ
അല്ലാഹു
walākin
وَلَٰكِنْ
എങ്കിലും, പക്ഷേ
anfusahum
أَنفُسَهُمْ
അവരുടെ സ്വന്ത ങ്ങളെ, തങ്ങളെത്തന്നെ
yaẓlimūna
يَظْلِمُونَ
അവര്‍ അക്രമിക്കുന്നു

ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ ഉപമ കൊടുംതണുപ്പുള്ള ഒരു ശീതക്കാറ്റിന്റെതാണ്. അത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തെ ബാധിച്ചു. അങ്ങനെയത് ആ കൃഷിയെ നിശ്ശേഷം നശിപ്പിച്ചു. അല്ലാഹു അവരോട് ദ്രോഹമൊന്നും ചെയ്തിട്ടില്ല. അവര്‍ തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَّخِذُوْا بِطَانَةً مِّنْ دُوْنِكُمْ لَا يَأْلُوْنَكُمْ خَبَالًاۗ وَدُّوْا مَا عَنِتُّمْۚ قَدْ بَدَتِ الْبَغْضَاۤءُ مِنْ اَفْوَاهِهِمْۖ وَمَا تُخْفِيْ صُدُوْرُهُمْ اَكْبَرُ ۗ قَدْ بَيَّنَّا لَكُمُ الْاٰيٰتِ اِنْ كُنْتُمْ تَعْقِلُوْنَ  ( آل عمران: ١١٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
lā tattakhidhū
لَا تَتَّخِذُوا۟
നിങ്ങള്‍ ഉണ്ടാക്കി വെക്കരുത്, സ്വീകരിക്കരുത്
biṭānatan
بِطَانَةً
അകമ്പടി (ഉള്ളുകള്ളി- രഹസ്യബന്ധ)ക്കാരെ
min dūnikum
مِّن دُونِكُمْ
നിങ്ങള്‍ക്ക് പുറമെയുള്ള (നിങ്ങളല്ലാത്ത)വരില്‍ നിന്ന്
lā yalūnakum
لَا يَأْلُونَكُمْ
അവര്‍ നിങ്ങളോട് (നിങ്ങള്‍ക്ക്) വീഴ്ച (കുറവ്) വരുത്തുകയില്ല
khabālan
خَبَالًا
കുഴപ്പത്തില്‍, നാശത്തിന്
waddū
وَدُّوا۟
അവര്‍ കൊതിക്കുകയാണ്
mā ʿanittum
مَا عَنِتُّمْ
നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന്, കഷ്ടപ്പെടുവാന്‍
qad badati
قَدْ بَدَتِ
വെളിവായിക്കഴിഞ്ഞിരിക്കുന്നു
l-baghḍāu
ٱلْبَغْضَآءُ
ഈര്‍ഷ്യത, വൈരാഗ്യം
min afwāhihim
مِنْ أَفْوَٰهِهِمْ
അവരുടെ വായകളില്‍ നിന്ന്
wamā tukh'fī
وَمَا تُخْفِى
മറച്ചുവെക്കുന്നതാകട്ടെ
ṣudūruhum
صُدُورُهُمْ
അവരുടെ നെഞ്ചുകള്‍
akbaru
أَكْبَرُۚ
കൂടുതല്‍ വലുതുമാണ്, വമ്പിച്ചതാണ്
qad bayyannā
قَدْ بَيَّنَّا
നാം വിവരിച്ച് തന്നിട്ടുണ്ട്, തീര്‍ച്ചയായും വിവരിച്ചിരിക്കുന്നു
lakumu
لَكُمُ
നിങ്ങള്‍ക്ക്
l-āyāti
ٱلْءَايَٰتِۖ
ദൃഷ്ടാന്തങ്ങളെ
in kuntum
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
taʿqilūna
تَعْقِلُونَ
ബുദ്ധികൊടുക്കുന്നു (വെങ്കില്‍)

വിശ്വസിച്ചവരേ, നിങ്ങളില്‍ പെട്ടവരെയല്ലാതെ നിങ്ങള്‍ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങള്‍ക്ക് വിപത്തുവരുത്തുന്നതില്‍ അവരൊരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ പ്രയാസപ്പെടുന്നതാണ് അവര്‍ക്കിഷ്ടം. നിങ്ങളോടുള്ള കോപം അവരുടെ വാക്കുകളിലൂടെതന്നെ വെളിവായിട്ടുണ്ട്. അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നത് കൂടുതല്‍ ഭീകരമത്രെ. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ നിരത്തിത്തന്നിരിക്കുന്നു; നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍.

തഫ്സീര്‍

هٰٓاَنْتُمْ اُولَاۤءِ تُحِبُّوْنَهُمْ وَلَا يُحِبُّوْنَكُمْ وَتُؤْمِنُوْنَ بِالْكِتٰبِ كُلِّهٖۚ وَاِذَا لَقُوْكُمْ قَالُوْٓا اٰمَنَّاۖ وَاِذَا خَلَوْا عَضُّوْا عَلَيْكُمُ الْاَنَامِلَ مِنَ الْغَيْظِ ۗ قُلْ مُوْتُوْا بِغَيْظِكُمْ ۗ اِنَّ اللّٰهَ عَلِيْمٌ ۢبِذَاتِ الصُّدُوْرِ  ( آل عمران: ١١٩ )

hāantum
هَٰٓأَنتُمْ
ഹാ നിങ്ങള്‍
ulāi
أُو۟لَآءِ
ഇങ്ങനെയുള്ളവരാണ്
tuḥibbūnahum
تُحِبُّونَهُمْ
നിങ്ങളവരെ സ്‌നേഹി ക്കുന്നു
walā yuḥibbūnakum
وَلَا يُحِبُّونَكُمْ
അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നുമില്ല
watu'minūna
وَتُؤْمِنُونَ
നിങ്ങള്‍ വിശ്വസിക്കയും ചെയ്യുന്നു
bil-kitābi
بِٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍
kullihi
كُلِّهِۦ
അതിലെല്ലാം
wa-idhā laqūkum
وَإِذَا لَقُوكُمْ
അവര്‍ നിങ്ങളെ കണ്ടുമുട്ടിയാല്‍
qālū
قَالُوٓا۟
അവര്‍ പറയും
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
wa-idhā khalaw
وَإِذَا خَلَوْا۟
അവര്‍ ഒഴിഞ്ഞു (ഒഴിവായി) പോയാലാകട്ടെ
ʿaḍḍū
عَضُّوا۟
അവര്‍ കടിക്കും, കടിക്കുകയായി
ʿalaykumu
عَلَيْكُمُ
നിങ്ങളെപ്പറ്റി, നിങ്ങള്‍ക്കെതിരെ
l-anāmila
ٱلْأَنَامِلَ
വിരല്‍തലപ്പു (വിരലു)കളെ
mina l-ghayẓi
مِنَ ٱلْغَيْظِۚ
കഠിന കോപം നിമിത്തം
qul mūtū
قُلْ مُوتُوا۟
നീ പറയുക നിങ്ങള്‍ മരിച്ചുകൊള്ളുവിന്‍
bighayẓikum
بِغَيْظِكُمْۗ
നിങ്ങളുടെ കോപം കൊണ്ട്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ചു (മനസ്സു)കളിലുള്ളതിനെപ്പറ്റി

നോക്കൂ, നിങ്ങളുടെ സ്ഥിതി: നിങ്ങളവരെ സ്‌നേഹിക്കുന്നു. അവരോ നിങ്ങളെ സ്‌നേഹിക്കുന്നുമില്ല. നിങ്ങള്‍ എല്ലാ വേദങ്ങളിലും വിശ്വസിക്കുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ''ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.'' നിങ്ങളില്‍നിന്ന് പിരിഞ്ഞുപോയാലോ നിങ്ങളോടുള്ള കോപം കാരണം അവര്‍ വിരല്‍ കടിക്കുന്നു. പറയുക: നിങ്ങള്‍ നിങ്ങളുടെ വിദ്വേഷവുമായി മരിച്ചുകൊള്ളുക. മനസ്സുകളിലുള്ളതൊക്കെയും അല്ലാഹു നന്നായറിയുന്നുണ്ട്.

തഫ്സീര്‍

اِنْ تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْۖ وَاِنْ تُصِبْكُمْ سَيِّئَةٌ يَّفْرَحُوْا بِهَا ۗ وَاِنْ تَصْبِرُوْا وَتَتَّقُوْا لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ اِنَّ اللّٰهَ بِمَا يَعْمَلُوْنَ مُحِيْطٌ ࣖ  ( آل عمران: ١٢٠ )

in tamsaskum
إِن تَمْسَسْكُمْ
നിങ്ങളെ സ്പര്‍ശിച്ചെങ്കില്‍, തീണ്ടുന്ന പക്ഷം
ḥasanatun
حَسَنَةٌ
വല്ല നന്മയും
tasu'hum
تَسُؤْهُمْ
അതവരെ വെറുപ്പിക്കും (വ്യസനിപ്പിക്കും)
wa-in tuṣib'kum
وَإِن تُصِبْكُمْ
നിങ്ങള്‍ക്ക് ബാധിച്ചുവെങ്കിലാകട്ടെ
sayyi-atun
سَيِّئَةٌ
വല്ല തിന്മയും
yafraḥū
يَفْرَحُوا۟
അവര്‍ പുളകം കൊള്ളും
bihā
بِهَاۖ
അതില്‍, അതിനെപ്പറ്റി
wa-in taṣbirū
وَإِن تَصْبِرُوا۟
നിങ്ങള്‍ ക്ഷമിക്കുന്നപക്ഷം
watattaqū
وَتَتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും (ചെയ്യും)
lā yaḍurrukum
لَا يَضُرُّكُمْ
നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയില്ല
kayduhum
كَيْدُهُمْ
അവരുടെ ഉപായം, കെണി
shayan
شَيْـًٔاۗ
യാതൊന്നും (ഒട്ടും)
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bimā yaʿmalūna
بِمَا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെ
muḥīṭun
مُحِيطٌ
വലയം ചെയ്യുന്ന (സൂക്ഷ്മമായി അറിയുന്ന)വനാണ്. [അവന് എല്ലാം അറിയാം]

നിങ്ങള്‍ക്ക് എന്തെങ്കിലും നന്മയുണ്ടാവുന്നത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങളെ വല്ല തിന്മയും ബാധിക്കുന്നതോ, അതവരെ സന്തോഷിപ്പിക്കും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ദോഷവും വരുത്തുകയില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍