Skip to main content

۞ يَسْتَبْشِرُوْنَ بِنِعْمَةٍ مِّنَ اللّٰهِ وَفَضْلٍۗ وَاَنَّ اللّٰهَ لَا يُضِيْعُ اَجْرَ الْمُؤْمِنِيْنَ ࣖ   ( آل عمران: ١٧١ )

yastabshirūna
يَسْتَبْشِرُونَ
അവര്‍ സന്തോഷമടയുന്നു
biniʿ'matin
بِنِعْمَةٍ
ഒരു (മഹത്തായ) അനുഗ്രഹം കൊണ്ട്
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
wafaḍlin
وَفَضْلٍ
ഔദാര്യവും, അനുഗ്രഹവും, പുണ്യവും
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു ആണെന്നും
lā yuḍīʿu
لَا يُضِيعُ
പാഴാക്കുക (വൃഥാവിലാക്കുക)യില്ല (എന്നും)
ajra
أَجْرَ
പ്രതിഫലം
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ

അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കാരണം അവര്‍ ആഹ്ലാദഭരിതരാണ്. സത്യവിശ്വാസികള്‍ക്കുള്ള പ്രതിഫലം അല്ലാഹു തീരേ പാഴാക്കുകയില്ലെന്നതിലും.

തഫ്സീര്‍

اَلَّذِيْنَ اسْتَجَابُوْا لِلّٰهِ وَالرَّسُوْلِ مِنْۢ بَعْدِ مَآ اَصَابَهُمُ الْقَرْحُ ۖ لِلَّذِيْنَ اَحْسَنُوْا مِنْهُمْ وَاتَّقَوْا اَجْرٌ عَظِيْمٌۚ  ( آل عمران: ١٧٢ )

alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
is'tajābū
ٱسْتَجَابُوا۟
അവര്‍ ഉത്തരം നല്‍കി
lillahi
لِلَّهِ
അല്ലാഹുവിന്
wal-rasūli
وَٱلرَّسُولِ
റസൂലിനും
min baʿdi
مِنۢ بَعْدِ
ശേഷമായി, പിന്നീട്
mā aṣābahumu
مَآ أَصَابَهُمُ
അവര്‍ക്ക് ബാധിച്ചതിന്റെ
l-qarḥu
ٱلْقَرْحُۚ
മുറിവ് (പരുക്ക്)
lilladhīna
لِلَّذِينَ
യാതൊരു കൂട്ടര്‍ക്കുണ്ട്
aḥsanū
أَحْسَنُوا۟
അവര്‍ നന്മ പ്രവര്‍ത്തിച്ചു
min'hum
مِنْهُمْ
അവരില്‍ നിന്ന്
wa-ittaqaw
وَٱتَّقَوْا۟
അവര്‍ സൂക്ഷിക്കുകയും ചെയ്തു
ajrun
أَجْرٌ
പ്രതിഫലം
ʿaẓīmun
عَظِيمٌ
മഹത്തായ

പോരാട്ടത്തില്‍ പരിക്കുപറ്റിയ ശേഷവും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളിക്ക് ഉത്തരം നല്‍കിയവരുണ്ട്. അവരില്‍, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ട്.

തഫ്സീര്‍

اَلَّذِيْنَ قَالَ لَهُمُ النَّاسُ اِنَّ النَّاسَ قَدْ جَمَعُوْا لَكُمْ فَاخْشَوْهُمْ فَزَادَهُمْ اِيْمَانًاۖ وَّقَالُوْا حَسْبُنَا اللّٰهُ وَنِعْمَ الْوَكِيْلُ   ( آل عمران: ١٧٣ )

alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
qāla lahumu
قَالَ لَهُمُ
അവരോട് പറഞ്ഞു
l-nāsu
ٱلنَّاسُ
മനുഷ്യര്‍
inna l-nāsa
إِنَّ ٱلنَّاسَ
നിശ്ചയമായും മനുഷ്യര്‍
qad jamaʿū
قَدْ جَمَعُوا۟
അവര്‍ ശേഖരിച്ചിട്ടുണ്ട്
lakum
لَكُمْ
നിങ്ങള്‍ക്ക്
fa-ikh'shawhum
فَٱخْشَوْهُمْ
അതിനാല്‍ അവരെ പേടിക്കുവിന്‍
fazādahum
فَزَادَهُمْ
അപ്പോള്‍ അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
īmānan
إِيمَٰنًا
വിശ്വാസത്തെ
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
ḥasbunā
حَسْبُنَا
നമുക്കുമതി
l-lahu
ٱللَّهُ
അല്ലാഹു
waniʿ'ma
وَنِعْمَ
അവന്‍ എത്രയോ നന്ന്
l-wakīlu
ٱلْوَكِيلُ
ഭരമേല്‍പിക്കപ്പെടുന്നവന്‍

''നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം'' എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരേേമല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്.''

തഫ്സീര്‍

فَانْقَلَبُوْا بِنِعْمَةٍ مِّنَ اللّٰهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوْۤءٌۙ وَّاتَّبَعُوْا رِضْوَانَ اللّٰهِ ۗ وَاللّٰهُ ذُوْ فَضْلٍ عَظِيْمٍ   ( آل عمران: ١٧٤ )

fa-inqalabū
فَٱنقَلَبُوا۟
അങ്ങനെ അവര്‍ മറിഞ്ഞ് (തിരിഞ്ഞു- മടങ്ങി)
biniʿ'matin
بِنِعْمَةٍ
ഒരനുഗ്രഹമായി
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്ന്
wafaḍlin
وَفَضْلٍ
ഔദാര്യവും
lam yamsashum
لَّمْ يَمْسَسْهُمْ
അവരെ സ്പര്‍ശിച്ചില്ല
sūon
سُوٓءٌ
ഒരു തിന്മയും
wa-ittabaʿū
وَٱتَّبَعُوا۟
അവര്‍ പിന്‍പറ്റുകയും ചെയ്തു
riḍ'wāna l-lahi
رِضْوَٰنَ ٱللَّهِۗ
അല്ലാഹുവിന്റെ പ്രീതിയെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
dhū faḍlin
ذُو فَضْلٍ
ഔദാര്യമുള്ളവനാണ്
ʿaẓīmin
عَظِيمٍ
വമ്പിച്ച, മഹത്തായ

അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും ബുദ്ധിമുട്ടൊന്നുമുണ്ടാവാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അനുധാവനം ചെയ്തു മുന്നേറി. അതിമഹത്തായ ഔദാര്യത്തിനുടമയാണ് അല്ലാഹു.

തഫ്സീര്‍

اِنَّمَا ذٰلِكُمُ الشَّيْطٰنُ يُخَوِّفُ اَوْلِيَاۤءَهٗۖ فَلَا تَخَافُوْهُمْ وَخَافُوْنِ اِنْ كُنْتُمْ مُّؤْمِنِيْنَ   ( آل عمران: ١٧٥ )

innamā dhālikumu
إِنَّمَا ذَٰلِكُمُ
നിശ്ചയമായും അത് (തന്നെ- മാത്രം)
l-shayṭānu
ٱلشَّيْطَٰنُ
പിശാച് (തന്നെയാണ്- മാത്രമാണ്)
yukhawwifu
يُخَوِّفُ
അവന്‍, ഭയപ്പെടുത്തുന്നു
awliyāahu
أَوْلِيَآءَهُۥ
അവന്റെ മിത്രങ്ങളെക്കുറിച്ച്, ബന്ധുക്കളെപ്പറ്റി
falā takhāfūhum
فَلَا تَخَافُوهُمْ
അതിനാല്‍ നിങ്ങളവരെ ഭയപ്പെടരുത്
wakhāfūni
وَخَافُونِ
എന്നെ ഭയപ്പെടുകയും ചെയ്യുവിന്‍
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَ
സത്യവിശ്വാസികള്‍

അത് പിശാചു തന്നെ. അവന്‍ തന്റെ മിത്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!

തഫ്സീര്‍

وَلَا يَحْزُنْكَ الَّذِيْنَ يُسَارِعُوْنَ فِى الْكُفْرِۚ اِنَّهُمْ لَنْ يَّضُرُّوا اللّٰهَ شَيْـًٔا ۗ يُرِيْدُ اللّٰهُ اَلَّا يَجْعَلَ لَهُمْ حَظًّا فِى الْاٰخِرَةِ وَلَهُمْ عَذَابٌ عَظِيْمٌۚ   ( آل عمران: ١٧٦ )

walā yaḥzunka
وَلَا يَحْزُنكَ
നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ
alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
yusāriʿūna
يُسَٰرِعُونَ
ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു
fī l-kuf'ri
فِى ٱلْكُفْرِۚ
അവിശ്വാസത്തില്‍
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
lan yaḍurrū
لَن يَضُرُّوا۟
അവര്‍ ഉപദ്രവം ചെയ്യുകയില്ല തന്നെ
l-laha
ٱللَّهَ
അല്ലാഹുവിനെ
shayan
شَيْـًٔاۗ
യാതൊന്നും, ഒട്ടും
yurīdu l-lahu
يُرِيدُ ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
allā yajʿala
أَلَّا يَجْعَلَ
ആക്കാതെ (ഏര്‍പ്പെടുത്താതെ) ഇരിക്കുവാന്‍
lahum ḥaẓẓan
لَهُمْ حَظًّا
അവര്‍ക്ക് ഒരു പങ്കും
fī l-ākhirati
فِى ٱلْءَاخِرَةِۖ
പരലോകത്തില്‍
walahum
وَلَهُمْ
അവര്‍ക്കുണ്ട് (താനും)
ʿadhābun ʿaẓīmun
عَذَابٌ عَظِيمٌ
വമ്പിച്ച ശിക്ഷ

സത്യനിഷേധത്തില്‍ ധൃതിയില്‍ മുന്നേറുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അല്ലാഹുവിന് ഒരുപദ്രവവും വരുത്താന്‍ അവര്‍ക്കാവില്ല. പരലോകത്ത് അവര്‍ക്കൊരു വിഹിതവും നല്‍കാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. കൊടിയ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.

തഫ്സീര്‍

اِنَّ الَّذِيْنَ اشْتَرَوُا الْكُفْرَ بِالْاِيْمَانِ لَنْ يَّضُرُّوا اللّٰهَ شَيْـًٔاۚ وَلَهُمْ عَذَابٌ اَلِيْمٌ   ( آل عمران: ١٧٧ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുവര്‍
ish'tarawū
ٱشْتَرَوُا۟
അവര്‍ വാങ്ങി (വിലക്ക്)
l-kuf'ra
ٱلْكُفْرَ
അവിശ്വാസത്തെ, കുഫ്ര്‍
bil-īmāni
بِٱلْإِيمَٰنِ
സത്യവിശ്വാസത്തിന് പകരം
lan yaḍurrū
لَن يَضُرُّوا۟
അവര്‍ ഉപദ്രവം ചെയ്കയില്ല തന്നെ
l-laha
ٱللَّهَ
അല്ലാഹുവിന്
shayan
شَيْـًٔا
യാതൊന്നും
walahum
وَلَهُمْ
അവര്‍ക്കുണ്ട് (താനും)
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

സത്യവിശ്വാസം വിറ്റ് പകരം സത്യനിഷേധം വാങ്ങിയവര്‍ അല്ലാഹുവിന് ഒരു ദോഷവും വരുത്തുന്നില്ല. അവര്‍ക്ക് നോവുറ്റ ശിക്ഷയുണ്ട്.

തഫ്സീര്‍

وَلَا يَحْسَبَنَّ الَّذِيْنَ كَفَرُوْٓا اَنَّمَا نُمْلِيْ لَهُمْ خَيْرٌ لِّاَنْفُسِهِمْ ۗ اِنَّمَا نُمْلِيْ لَهُمْ لِيَزْدَادُوْٓا اِثْمًا ۚ وَلَهُمْ عَذَابٌ مُّهِيْنٌ   ( آل عمران: ١٧٨ )

walā yaḥsabanna
وَلَا يَحْسَبَنَّ
തീര്‍ച്ചയായും ഗണിക്കേണ്ട, വിചാരിക്കരുത്
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവര്‍
annamā num'lī
أَنَّمَا نُمْلِى
നാം ഒഴിവ് (താമസം) നല്‍കുന്നത്
lahum
لَهُمْ
അവര്‍ക്ക്
khayrun
خَيْرٌ
ഉത്തമമാണ്, ഗുണകരമാണ് (എന്ന്)
li-anfusihim
لِّأَنفُسِهِمْۚ
അവരുടെ സ്വന്തങ്ങള്‍ക്ക്, ആത്മാക്കള്‍ക്ക്
innamā num'lī
إِنَّمَا نُمْلِى
നിശ്ചയമായും നാം താമസം ചെയ്തു കൊടുക്കുന്നത് (മാത്രമാണ്)
lahum
لَهُمْ
അവര്‍ക്ക്
liyazdādū
لِيَزْدَادُوٓا۟
അവര്‍ക്ക് വര്‍ദ്ധിക്കുവാന്‍ വേണ്ടി (മാത്രമാണ്)
ith'man
إِثْمًاۚ
പാപം, കുറ്റം
walahum ʿadhābun
وَلَهُمْ عَذَابٌ
അവര്‍ക്ക് ശിക്ഷയുമുണ്ട്
muhīnun
مُّهِينٌ
അപമാനകരമായ, നിന്ദിക്കുന്ന

സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടിക്കൊടുക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവരൊരിക്കലും കരുതേണ്ടതില്ല. അവര്‍ തങ്ങളുടെ കുറ്റം പെരുപ്പിക്കാന്‍ മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്. ഏറ്റം നിന്ദ്യമായ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.

തഫ്സീര്‍

مَا كَانَ اللّٰهُ لِيَذَرَ الْمُؤْمِنِيْنَ عَلٰى مَآ اَنْتُمْ عَلَيْهِ حَتّٰى يَمِيْزَ الْخَبِيْثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللّٰهُ لِيُطْلِعَكُمْ عَلَى الْغَيْبِ وَلٰكِنَّ اللّٰهَ يَجْتَبِيْ مِنْ رُّسُلِهٖ مَنْ يَّشَاۤءُ ۖ فَاٰمِنُوْا بِاللّٰهِ وَرُسُلِهٖ ۚ وَاِنْ تُؤْمِنُوْا وَتَتَّقُوْا فَلَكُمْ اَجْرٌ عَظِيْمٌ   ( آل عمران: ١٧٩ )

mā kāna l-lahu
مَّا كَانَ ٱللَّهُ
അല്ലാഹു ആകുകയില്ല, (ഉദ്ദേശിക്കയില്ല)
liyadhara
لِيَذَرَ
അവന്‍ വിട്ടുകളയുവാന്‍, ഉപേക്ഷിക്കുവാന്‍
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ
ʿalā mā
عَلَىٰ مَآ
യാതൊന്നില്‍, യാതൊരുപ്രകാരം
antum ʿalayhi
أَنتُمْ عَلَيْهِ
നിങ്ങള്‍ അതിലാണ്, അപ്രകാരമാണ്
ḥattā yamīza
حَتَّىٰ يَمِيزَ
അവന്‍ വേര്‍തിരിക്കുന്നതുവരെ
l-khabītha
ٱلْخَبِيثَ
ദുഷിച്ചതിനെ, ചീത്തയെ
mina l-ṭayibi
مِنَ ٱلطَّيِّبِۗ
നല്ലതില്‍ നിന്ന്, ശുദ്ധമായതില്‍നിന്ന്
wamā kāna l-lahu
وَمَا كَانَ ٱللَّهُ
അല്ലാഹു ആകുകയുമില്ല (ഉദ്ദേശിക്കയുമില്ല)
liyuṭ'liʿakum
لِيُطْلِعَكُمْ
നിങ്ങള്‍ക്ക് വെളിവാക്കിത്തരുവാന്‍ (കാട്ടിത്തരുവാന്‍)
ʿalā l-ghaybi
عَلَى ٱلْغَيْبِ
അദൃശ്യ കാര്യത്തെപ്പറ്റി
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു
yajtabī
يَجْتَبِى
അവന്‍ തിരഞ്ഞെടുക്കും, പ്രത്യേ കമായെടുക്കും
min rusulihi
مِن رُّسُلِهِۦ
അവന്റെ ദൂതന്‍മാരില്‍ നിന്ന്
man yashāu
مَن يَشَآءُۖ
അവന്‍ ഉദ്ദേശിക്കുന്നവരെ
faāminū
فَـَٔامِنُوا۟
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warusulihi
وَرُسُلِهِۦۚ
അവന്റെ റസൂലുകളിലും
wa-in tu'minū
وَإِن تُؤْمِنُوا۟
നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കിലോ
watattaqū
وَتَتَّقُوا۟
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും
falakum
فَلَكُمْ
എന്നാല്‍ നിങ്ങള്‍ക്കുണ്ട്
ajrun ʿaẓīmun
أَجْرٌ عَظِيمٌ
വമ്പിച്ച പ്രതിഫലം

സത്യവിശ്വാസികളെ നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍ നിലകൊള്ളാന്‍ അല്ലാഹു അനുവദിക്കുകയില്ല; നല്ലതില്‍നിന്ന് തിയ്യതിനെ വേര്‍തിരിച്ചെടുക്കാതെ. അഭൗതിക കാര്യങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരില്ല. എന്നാല്‍ അല്ലാഹു അവന്റെ ദൂതന്മാരില്‍നിന്ന് അവനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. വിശ്വസിക്കുകയും ജീവിതത്തില്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.

തഫ്സീര്‍

وَلَا يَحْسَبَنَّ الَّذِيْنَ يَبْخَلُوْنَ بِمَآ اٰتٰىهُمُ اللّٰهُ مِنْ فَضْلِهٖ هُوَ خَيْرًا لَّهُمْ ۗ بَلْ هُوَ شَرٌّ لَّهُمْ ۗ سَيُطَوَّقُوْنَ مَا بَخِلُوْا بِهٖ يَوْمَ الْقِيٰمَةِ ۗ وَلِلّٰهِ مِيْرَاثُ السَّمٰوٰتِ وَالْاَرْضِۗ وَاللّٰهُ بِمَا تَعْمَلُوْنَ خَبِيْرٌ ࣖ   ( آل عمران: ١٨٠ )

walā yaḥsabanna
وَلَا يَحْسَبَنَّ
തീര്‍ച്ചയായും വിചാരിക്കേണ്ടാ
alladhīna yabkhalūna
ٱلَّذِينَ يَبْخَلُونَ
ലുബ്ധത കാണി ക്കുന്നവര്‍
bimā
بِمَآ
യാതൊന്നില്‍
ātāhumu l-lahu
ءَاتَىٰهُمُ ٱللَّهُ
അല്ലാഹു അവര്‍ക്ക് നല്‍കിയ
min faḍlihi
مِن فَضْلِهِۦ
അവന്റെ അനുഗ്രഹത്തില്‍ നിന്ന്, ഔദാര്യത്താല്‍
huwa khayran
هُوَ خَيْرًا
അത് ഗുണ(കര)മാണെന്ന്
lahum
لَّهُمۖ
അവര്‍ക്ക്
bal huwa
بَلْ هُوَ
എന്നാല്‍ അത്
sharrun lahum
شَرٌّ لَّهُمْۖ
അവര്‍ക്ക് ദോഷമാകുന്നു
sayuṭawwaqūna
سَيُطَوَّقُونَ
അവര്‍ക്ക് വഴിയെ കഴുത്താഭരണമാക്കപ്പെടും. കണ്ഠമാല ഇടപ്പെടും
mā bakhilū bihi
مَا بَخِلُوا۟ بِهِۦ
അവര്‍ യാതൊന്നില്‍ ലുബ്ധത കാണിച്ചുവോ അതിനെ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۗ
ക്വിയാമത്തുനാളില്‍
walillahi
وَلِلَّهِ
അല്ലാഹുവിനാണ്
mīrāthu
مِيرَٰثُ
അനന്തരാവകാശം
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِۗ
ഭൂമിയുടെയും
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīrun
خَبِيرٌ
സൂക്ഷ്മജ്ഞാനിയാണ്

അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്കുകാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും. ആകാശഭൂമികളുടെ അന്തിമമായ അവകാശം അല്ലാഹുവിനാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍