Skip to main content

اِنَّ الَّذِيْنَ يَكْفُرُوْنَ بِاٰيٰتِ اللّٰهِ وَيَقْتُلُوْنَ النَّبِيّٖنَ بِغَيْرِحَقٍّۖ وَّيَقْتُلُوْنَ الَّذِيْنَ يَأْمُرُوْنَ بِالْقِسْطِ مِنَ النَّاسِۙ فَبَشِّرْهُمْ بِعَذَابٍ اَلِيْمٍ  ( آل عمران: ٢١ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
yakfurūna
يَكْفُرُونَ
അവര്‍ അവിശ്വസിക്കുന്നു
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളില്‍
wayaqtulūna
وَيَقْتُلُونَ
കൊല്ലുകയും
l-nabiyīna
ٱلنَّبِيِّۦنَ
നബിമാരെ
bighayri ḥaqqin
بِغَيْرِ حَقٍّ
ഒരു ന്യായവും കൂടാതെ
wayaqtulūna
وَيَقْتُلُونَ
കൊല്ലുകയും
alladhīna
ٱلَّذِينَ
യാതൊരുവരെ
yamurūna
يَأْمُرُونَ
കല്‍പിക്കുന്ന, ഉപദേശിക്കുന്ന
bil-qis'ṭi
بِٱلْقِسْطِ
നീതിമുറയെപ്പറ്റി
mina l-nāsi
مِنَ ٱلنَّاسِ
മനുഷ്യരില്‍ നിന്ന്
fabashir'hum
فَبَشِّرْهُم
അവര്‍ക്കു നീ സന്തോഷവാര്‍ത്ത അറിയിക്കുക
biʿadhābin
بِعَذَابٍ
ശിക്ഷയെപ്പറ്റി
alīmin
أَلِيمٍ
വേദനയേറിയ, വേദനപ്പെട്ട

അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറയുകയും അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തുകയും ജനങ്ങളില്‍നിന്ന് നീതി പാലിക്കാന്‍ കല്‍പിക്കുന്നവരെ വധിക്കുകയും ചെയ്യുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് 'സുവാര്‍ത്ത' അറിയിക്കുക.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ حَبِطَتْ اَعْمَالُهُمْ فِى الدُّنْيَا وَالْاٰخِرَةِ ۖ وَمَا لَهُمْ مِّنْ نّٰصِرِيْنَ  ( آل عمران: ٢٢ )

ulāika alladhīna
أُو۟لَٰٓئِكَ ٱلَّذِينَ
അക്കൂട്ടര്‍ യാതൊരുവരാണ്
ḥabiṭat
حَبِطَتْ
വിഫലമായിരിക്കുന്നു, പൊളിഞ്ഞുപോയി
aʿmāluhum
أَعْمَٰلُهُمْ
അവരുടെ കര്‍മങ്ങള്‍ പ്രവൃത്തികള്‍
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തിലും
wal-ākhirati
وَٱلْءَاخِرَةِ
പരത്തിലും
wamā lahum
وَمَا لَهُم
അവര്‍ക്കില്ലതാനും
min nāṣirīna
مِّن نَّٰصِرِينَ
സഹായികളായി (ആരും)

തങ്ങളുടെ കര്‍മങ്ങളെല്ലാം ഇഹത്തിലും പരത്തിലും പാഴായിപ്പോയവരാണവര്‍. അവര്‍ക്കു സഹായികളായി ആരുമുണ്ടാവില്ല.

തഫ്സീര്‍

اَلَمْ تَرَ اِلَى الَّذِيْنَ اُوْتُوْا نَصِيْبًا مِّنَ الْكِتٰبِ يُدْعَوْنَ اِلٰى كِتٰبِ اللّٰهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلّٰى فَرِيْقٌ مِّنْهُمْ وَهُمْ مُّعْرِضُوْنَ  ( آل عمران: ٢٣ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരുവരിലേക്ക്
ūtū
أُوتُوا۟
അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു
naṣīban
نَصِيبًا
ഒരു ഓഹരി, പങ്ക്
mina l-kitābi
مِّنَ ٱلْكِتَٰبِ
(വേദ) ഗ്രന്ഥത്തില്‍ നിന്ന്
yud'ʿawna
يُدْعَوْنَ
അവര്‍ വിളിക്ക(ക്ഷണിക്ക)പ്പെടുന്നു
ilā kitābi l-lahi
إِلَىٰ كِتَٰبِ ٱللَّهِ
അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക്
liyaḥkuma
لِيَحْكُمَ
അതുവിധി കല്‍പിക്കുവാന്‍
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
thumma yatawallā
ثُمَّ يَتَوَلَّىٰ
എന്നിട്ടു (പിന്നെ) തിരിഞ്ഞു (പിന്മാറി) കളയുന്നു
farīqun min'hum
فَرِيقٌ مِّنْهُمْ
അവരില്‍ നിന്ന് ഒരുകക്ഷി
wahum
وَهُم
അവര്‍ (ആയിക്കൊണ്ട്)
muʿ'riḍūna
مُّعْرِضُونَ
വിമുഖര്‍, അവഗണിക്കുന്നവര്‍

വേദവിജ്ഞാനത്തില്‍നിന്ന് ഒരു വിഹിതം കിട്ടിയ കൂട്ടരെക്കുറിച്ച് നീ അറിഞ്ഞില്ലേ? അവര്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കാന്‍ അല്ലാഹുവിന്റെ വേദത്തിലേക്ക് അവരെ ക്ഷണിക്കുമ്പോള്‍ ഒരു വിഭാഗം ഒഴിഞ്ഞു മാറി പിന്തിരിഞ്ഞുപോകുന്നു.

തഫ്സീര്‍

ذٰلِكَ بِاَنَّهُمْ قَالُوْا لَنْ تَمَسَّنَا النَّارُ اِلَّآ اَيَّامًا مَّعْدُوْدٰتٍ ۖ وَّغَرَّهُمْ فِيْ دِيْنِهِمْ مَّا كَانُوْا يَفْتَرُوْنَ  ( آل عمران: ٢٤ )

dhālika
ذَٰلِكَ
അത്
bi-annahum qālū
بِأَنَّهُمْ قَالُوا۟
അവര്‍ പറഞ്ഞതു കൊണ്ടാണ്
lan tamassanā
لَن تَمَسَّنَا
ഞങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല
l-nāru
ٱلنَّارُ
നരകം
illā ayyāman
إِلَّآ أَيَّامًا
ചില ദിവസങ്ങളല്ലാതെ
maʿdūdātin
مَّعْدُودَٰتٍۖ
എണ്ണപ്പെട്ട (നിശ്ചിത)
wagharrahum
وَغَرَّهُمْ
അവരെ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു
fī dīnihim
فِى دِينِهِم
അവരുടെ മതത്തില്‍
mā kānū
مَّا كَانُوا۟
അവര്‍ ആയിരുന്നത്
yaftarūna
يَفْتَرُونَ
കെട്ടിച്ചമച്ചുണ്ടാക്കുക

നിര്‍ണിതമായ ഏതാനും നാളുകളല്ലാതെ നരകത്തീ തങ്ങളെ തൊടില്ലെന്ന് വാദിച്ചതിനാലാണ് അവരങ്ങനെയായത്. അവര്‍ സ്വയം കെട്ടിച്ചമച്ച വാദങ്ങള്‍ അവരുടെ മതകാര്യത്തിലവരെ വഞ്ചിതരാക്കിയിരിക്കുന്നു.

തഫ്സീര്‍

فَكَيْفَ اِذَا جَمَعْنٰهُمْ لِيَوْمٍ لَّا رَيْبَ فِيْهِۗ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُوْنَ  ( آل عمران: ٢٥ )

fakayfa
فَكَيْفَ
അപ്പോള്‍ (എന്നാല്‍) എങ്ങിനെയായിരിക്കും
idhā jamaʿnāhum
إِذَا جَمَعْنَٰهُمْ
അവരെ നാം ഒരുമിച്ചു കൂട്ടിയാല്‍
liyawmin
لِيَوْمٍ
ഒരു ദിവസത്തിലേക്ക്
lā rayba
لَّا رَيْبَ
സന്ദേഹമില്ലാത്ത
fīhi
فِيهِ
അതില്‍
wawuffiyat
وَوُفِّيَتْ
നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും
kullu nafsin
كُلُّ نَفْسٍ
ഓരോ ആത്മാവിനും, ദേഹത്തിനും, വ്യക്തിക്കും
mā kasabat
مَّا كَسَبَتْ
അത് സമ്പാദിച്ചുവെച്ചത്
wahum
وَهُمْ
അവര്‍, അവരാകട്ടെ
lā yuẓ'lamūna
لَا يُظْلَمُونَ
അനീതി (അക്രമം) ചെയ്യപ്പെടുകയില്ല

ഒരു ദിനം നാമവരെ ഒരുമിച്ചുകൂട്ടും. അന്ന് അവരുടെ അവസ്ഥ എന്തായിരിക്കും? അങ്ങനെ സംഭവിക്കുമെന്നതിലൊട്ടും സംശയമില്ല. അന്ന് ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കും. ആരോടും ഒട്ടും അക്രമമുണ്ടാവില്ല.

തഫ്സീര്‍

قُلِ اللهم مٰلِكَ الْمُلْكِ تُؤْتِى الْمُلْكَ مَنْ تَشَاۤءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاۤءُۖ وَتُعِزُّ مَنْ تَشَاۤءُ وَتُذِلُّ مَنْ تَشَاۤءُ ۗ بِيَدِكَ الْخَيْرُ ۗ اِنَّكَ عَلٰى كُلِّ شَيْءٍ قَدِيْرٌ  ( آل عمران: ٢٦ )

quli
قُلِ
നീ പറയുക
l-lahuma
ٱللَّهُمَّ
അല്ലാഹുവേ
mālika l-mul'ki
مَٰلِكَ ٱلْمُلْكِ
രാജത്വ (രാജാധിപത്യ)ത്തിന്‍റെ ഉടമസ്ഥനേ
tu'tī
تُؤْتِى
നീ നല്‍കുന്നു
l-mul'ka
ٱلْمُلْكَ
രാജത്വത്തെ
man tashāu
مَن تَشَآءُ
നീ ഉദ്ദേശിക്കുന്നവര്‍ക്ക്
watanziʿu
وَتَنزِعُ
നീ നീക്കം ചെയ്യുകയും ചെയ്യുന്നു
l-mul'ka
ٱلْمُلْكَ
രാജത്വത്തെ
mimman tashāu
مِمَّن تَشَآءُ
നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന്
watuʿizzu
وَتُعِزُّ
നീ പ്രതാപത്തിലാക്കുക (പ്രതാപം നല്‍കുക)യും ചെയ്യുന്നു
man tashāu
مَن تَشَآءُ
നീ ഉദ്ദേശിക്കുന്നവരെ
watudhillu
وَتُذِلُّ
നീ നിന്ദിക്കുക (നിസ്സാരപ്പെടുത്തുക)യും ചെയ്യുന്നു
man tashāu
مَن تَشَآءُۖ
നീ ഉദ്ദേശിക്കുന്നവരെ
biyadika
بِيَدِكَ
നിന്‍റെ കയ്യിലാണ്
l-khayru
ٱلْخَيْرُۖ
ഗുണം
innaka
إِنَّكَ
നിശ്ചയമായും നീ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാകാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാകുന്നു

പറയുക: ആധിപത്യത്തിനുടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു; ഇച്ഛിക്കുന്നവരില്‍ നിന്ന് ആധിപത്യം നീക്കിക്കളയുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഉദ്ദേശിക്കുന്നവരെ ഹീനരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കയ്യിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ.

തഫ്സീര്‍

تُوْلِجُ الَّيْلَ فِى النَّهَارِ وَتُوْلِجُ النَّهَارَ فِى الَّيْلِ وَتُخْرِجُ الْحَيَّ مِنَ الْمَيِّتِ وَتُخْرِجُ الْمَيِّتَ مِنَ الْحَيِّ وَتَرْزُقُ مَنْ تَشَاۤءُ بِغَيْرِ حِسَابٍ  ( آل عمران: ٢٧ )

tūliju
تُولِجُ
നീ കടത്തുന്നു
al-layla
ٱلَّيْلَ
രാത്രിയെ
fī l-nahāri
فِى ٱلنَّهَارِ
പകലില്‍
watūliju
وَتُولِجُ
നീ കടത്തുകയും ചെയ്യുന്നു
l-nahāra
ٱلنَّهَارَ
പകലിനെ
fī al-layli
فِى ٱلَّيْلِۖ
രാവില്‍
watukh'riju
وَتُخْرِجُ
നീ പുറപ്പെടുവിക്കുകയും ചെയ്യുന്നു
l-ḥaya
ٱلْحَىَّ
ജീവിയെ
mina l-mayiti
مِنَ ٱلْمَيِّتِ
നിര്‍ജ്ജീവമായതില്‍ നിന്ന്
watukh'riju l-mayita
وَتُخْرِجُ ٱلْمَيِّتَ
നിര്‍ജ്ജീവ മായതിനെ നീപുറപ്പെടുവിക്കുന്നു
mina l-ḥayi
مِنَ ٱلْحَىِّۖ
ജീവനുള്ളതില്‍ നിന്നു
watarzuqu
وَتَرْزُقُ
നീ നല്‍കുകയും ചെയ്യുന്നു, ഉപജീവനം നല്‍കുന്നു
man tashāu
مَن تَشَآءُ
നീ ഉദ്ദേശിക്കുന്നവര്‍ക്ക്
bighayri ḥisābin
بِغَيْرِ حِسَابٍ
കണക്കു കൂടാതെ

നീ രാവിനെ പകലിലേക്ക് കടത്തിവിടുന്നു. പകലിനെ രാവിലേക്കും കടത്തിവിടുന്നു. നീ ജീവനില്ലാത്തതില്‍നിന്ന് ജീവനുള്ളതിനെ പുറപ്പെടുവിക്കുന്നു. ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെ പുറപ്പെടുവിക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ കൊടുക്കുന്നു.

തഫ്സീര്‍

لَا يَتَّخِذِ الْمُؤْمِنُوْنَ الْكٰفِرِيْنَ اَوْلِيَاۤءَ مِنْ دُوْنِ الْمُؤْمِنِيْنَۚ وَمَنْ يَّفْعَلْ ذٰلِكَ فَلَيْسَ مِنَ اللّٰهِ فِيْ شَيْءٍ اِلَّآ اَنْ تَتَّقُوْا مِنْهُمْ تُقٰىةً ۗ وَيُحَذِّرُكُمُ اللّٰهُ نَفْسَهٗ ۗ وَاِلَى اللّٰهِ الْمَصِيْرُ  ( آل عمران: ٢٨ )

lā yattakhidhi
لَّا يَتَّخِذِ
ആക്കിവെക്കരുത്
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ
awliyāa
أَوْلِيَآءَ
മിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍
min dūni
مِن دُونِ
കൂടാതെ (അല്ലാതെ)
l-mu'minīna
ٱلْمُؤْمِنِينَۖ
സത്യവിശ്വാസികളെ
waman yafʿal
وَمَن يَفْعَلْ
ആരെങ്കിലും (വല്ലവരും) ചെയ്താല്‍
dhālika
ذَٰلِكَ
അത് (അങ്ങിനെ)
falaysa
فَلَيْسَ
എന്നാല്‍ അവനല്ല
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിനെ സംബന്ധിച്ച്, അല്ലാഹുവിനോട്
fī shayin
فِى شَىْءٍ
ഒരു കാര്യത്തിലും (ഒന്നിലും)
illā an tattaqū
إِلَّآ أَن تَتَّقُوا۟
നിങ്ങള്‍ സൂക്ഷ്മത പാലിക്കല്‍ അല്ലാതെ
min'hum
مِنْهُمْ
അവരെക്കുറിച്ച്
tuqātan
تُقَىٰةًۗ
ഒരു സൂക്ഷ്മത (കാവല്‍)
wayuḥadhirukumu
وَيُحَذِّرُكُمُ
നിങ്ങളെതാക്കീത് ചെയ്യുന്നു, ജാഗരൂകരാക്കുന്നു
l-lahu
ٱللَّهُ
അല്ലാഹു
nafsahu
نَفْسَهُۥۗ
തന്നെക്കുറിച്ച് തന്നെ
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കാണ്
l-maṣīru
ٱلْمَصِيرُ
തിരിച്ചെത്തല്‍, പര്യവസാനം

സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ രക്ഷാധികാരികളാക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ അവരുമായി കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.

തഫ്സീര്‍

قُلْ اِنْ تُخْفُوْا مَا فِيْ صُدُوْرِكُمْ اَوْ تُبْدُوْهُ يَعْلَمْهُ اللّٰهُ ۗوَيَعْلَمُ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَاللّٰهُ عَلٰى كُلِّ شَيْءٍ قَدِيْرٌ  ( آل عمران: ٢٩ )

qul
قُلْ
നീ പറയുക
in tukh'fū
إِن تُخْفُوا۟
നിങ്ങള്‍ മറച്ചുവെച്ചാല്‍
mā fī ṣudūrikum
مَا فِى صُدُورِكُمْ
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
aw tub'dūhu
أَوْ تُبْدُوهُ
അല്ലെങ്കില്‍ നിങ്ങളതു വെളിപ്പെടുത്തിയാലും
yaʿlamhu
يَعْلَمْهُ
അതറിയുന്നതാണ്
l-lahu
ٱللَّهُۗ
അല്ലാഹു
wayaʿlamu
وَيَعْلَمُ
അവന്‍ അറിയുകയും ചെയ്യും
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِۗ
ഭൂമിയിലുള്ളതും
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിന്നും
qadīrun
قَدِيرٌ
കഴിവുള്ളവനാകുന്നു

പറയുക: നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാലും തെളിയിച്ചുകാട്ടിയാലും അല്ലാഹു അറിയും. ആകാശഭൂമികളിലുള്ളതെല്ലാം അവനറിയുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

തഫ്സീര്‍

يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا ۛوَمَا عَمِلَتْ مِنْ سُوْۤءٍ ۛ تَوَدُّ لَوْ اَنَّ بَيْنَهَا وَبَيْنَهٗٓ اَمَدًاۢ بَعِيْدًا ۗوَيُحَذِّرُكُمُ اللّٰهُ نَفْسَهٗ ۗوَاللّٰهُ رَءُوْفٌۢ بِالْعِبَادِ ࣖ  ( آل عمران: ٣٠ )

yawma
يَوْمَ
ദിവസം
tajidu
تَجِدُ
കണ്ടെത്തുന്ന
kullu nafsin
كُلُّ نَفْسٍ
എല്ലാ ആളും, ആത്മാവും, ദേഹവും, വ്യക്തിയും
mā ʿamilat
مَّا عَمِلَتْ
അത് പ്രവര്‍ത്തിച്ചത്
min khayrin
مِنْ خَيْرٍ
നന്മയായി
muḥ'ḍaran
مُّحْضَرًا
ഹാജരാക്ക (തയ്യാറാക്ക)പ്പെട്ടതായി
wamā ʿamilat
وَمَا عَمِلَتْ
അത് എന്ത് പ്രവര്‍ത്തിച്ചുവോ അത്
min sūin
مِن سُوٓءٍ
തിന്മയായിട്ട്
tawaddu
تَوَدُّ
അത് കൊതിക്കും
law anna
لَوْ أَنَّ
ഉണ്ടായി (ആയിരുന്നെങ്കില്‍)
baynahā
بَيْنَهَا
അതിന്‍റെ(തന്‍റെ) ഇടയില്‍
wabaynahu
وَبَيْنَهُۥٓ
അതിന്‍റെ (തിന്മയുടെ- ആ ദിവസത്തിന്‍റെ)യും ഇടയില്‍
amadan
أَمَدًۢا
അകലം
baʿīdan
بَعِيدًاۗ
വിദൂരമായ
wayuḥadhirukumu
وَيُحَذِّرُكُمُ
നിങ്ങളെ താക്കീതു ചെയ്യുന്നു, ജാഗരൂകരാക്കുന്നു
l-lahu
ٱللَّهُ
അല്ലാഹു
nafsahu
نَفْسَهُۥۗ
തന്നെക്കുറിച്ച് തന്നെ
wal-lahu
وَٱللَّهُ
അല്ലാഹു
raūfun
رَءُوفٌۢ
വളരെ കനിവുള്ളവനാണ്
bil-ʿibādi
بِٱلْعِبَادِ
അടിയാന്മാരെപ്പറ്റി, അടിയാന്മാരോട്

ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.

തഫ്സീര്‍