Skip to main content

وَكَيْفَ تَأْخُذُوْنَهٗ وَقَدْ اَفْضٰى بَعْضُكُمْ اِلٰى بَعْضٍ وَّاَخَذْنَ مِنْكُمْ مِّيْثَاقًا غَلِيْظًا   ( النساء: ٢١ )

wakayfa takhudhūnahu
وَكَيْفَ تَأْخُذُونَهُۥ
നിങ്ങള്‍ അതെങ്ങിനെ വാങ്ങും
waqad afḍā
وَقَدْ أَفْضَىٰ
കൂടിച്ചേര്‍ന്നിരിക്കെ, കൂടിക്കഴിഞ്ഞിട്ടുണ്ട്
baʿḍukum
بَعْضُكُمْ
നിങ്ങളില്‍ ചിലര്‍
ilā baʿḍin
إِلَىٰ بَعْضٍ
ചിലരിലേക്ക്, ചിലരുമായി
wa-akhadhna
وَأَخَذْنَ
അവര്‍ വാങ്ങുക (എടുക്കു)കയും ചെയ്തിരിക്കുന്നു
minkum
مِنكُم
നിങ്ങളില്‍നിന്ന്, നിങ്ങളോട്
mīthāqan
مِّيثَٰقًا
ഒരു ഉറപ്പ്, ഉടമ്പടി
ghalīẓan
غَلِيظًا
കനത്ത, ശക്തമായ

നിങ്ങളെങ്ങനെ അവളില്‍നിന്നത് തിരിച്ചുവാങ്ങും? നിങ്ങള്‍ പരസ്പരം ലയിച്ചുചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍നിന്ന് അവര്‍ കരുത്തുറ്റ കരാര്‍ വാങ്ങുകയും ചെയ്തിരിക്കെ!

തഫ്സീര്‍

وَلَا تَنْكِحُوْا مَا نَكَحَ اٰبَاۤؤُكُمْ مِّنَ النِّسَاۤءِ اِلَّا مَا قَدْ سَلَفَ ۗ اِنَّهٗ كَانَ فَاحِشَةً وَّمَقْتًاۗ وَسَاۤءَ سَبِيْلًا ࣖ   ( النساء: ٢٢ )

walā tankiḥū
وَلَا تَنكِحُوا۟
നിങ്ങള്‍ വിവാഹം ചെയ്യരുത്
mā nakaḥa
مَا نَكَحَ
വിവാഹം ചെയ്തത് (ചെയ്തവരെ)
ābāukum
ءَابَآؤُكُم
നിങ്ങളുടെ പിതാക്കള്‍
mina l-nisāi
مِّنَ ٱلنِّسَآءِ
സ്ത്രീകളില്‍നിന്ന്
illā mā
إِلَّا مَا
യാതൊന്നൊഴികെ
qad salafa
قَدْ سَلَفَۚ
അത് മുന്‍ കഴിഞ്ഞുപോയി
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അതാകുന്നു
fāḥishatan
فَٰحِشَةً
നീചവൃത്തി
wamaqtan
وَمَقْتًا
വെറുക്കപ്പെട്ടതും (വെറുപ്പായതും)
wasāa
وَسَآءَ
അത് വളരെ മോശപ്പെട്ട (ചീത്തയായ)തുമാണ്
sabīlan
سَبِيلًا
മാര്‍ഗം, വഴി

നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തിരുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത് -മുമ്പ് നടന്നുകഴിഞ്ഞതല്ലാതെ- തീര്‍ച്ചയായും അത് മ്ലേഛമാണ്; വെറുക്കപ്പെട്ടതും ദുര്‍മാര്‍ഗവുമാണ്.

തഫ്സീര്‍

حُرِّمَتْ عَلَيْكُمْ اُمَّهٰتُكُمْ وَبَنٰتُكُمْ وَاَخَوٰتُكُمْ وَعَمّٰتُكُمْ وَخٰلٰتُكُمْ وَبَنٰتُ الْاَخِ وَبَنٰتُ الْاُخْتِ وَاُمَّهٰتُكُمُ الّٰتِيْٓ اَرْضَعْنَكُمْ وَاَخَوٰتُكُمْ مِّنَ الرَّضَاعَةِ وَاُمَّهٰتُ نِسَاۤىِٕكُمْ وَرَبَاۤىِٕبُكُمُ الّٰتِيْ فِيْ حُجُوْرِكُمْ مِّنْ نِّسَاۤىِٕكُمُ الّٰتِيْ دَخَلْتُمْ بِهِنَّۖ فَاِنْ لَّمْ تَكُوْنُوْا دَخَلْتُمْ بِهِنَّ فَلَا جُنَاحَ عَلَيْكُمْ ۖ وَحَلَاۤىِٕلُ اَبْنَاۤىِٕكُمُ الَّذِيْنَ مِنْ اَصْلَابِكُمْۙ وَاَنْ تَجْمَعُوْا بَيْنَ الْاُخْتَيْنِ اِلَّا مَا قَدْ سَلَفَ ۗ اِنَّ اللّٰهَ كَانَ غَفُوْرًا رَّحِيْمًا ۔  ( النساء: ٢٣ )

ḥurrimat
حُرِّمَتْ
ഹറാമാക്ക (നിഷിദ്ധമാക്ക)പ്പെട്ടിരിക്കുന്നു
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍
ummahātukum
أُمَّهَٰتُكُمْ
നിങ്ങളുടെ ഉമ്മമാര്‍, മാതാക്കള്‍
wabanātukum
وَبَنَاتُكُمْ
നിങ്ങളുടെ പുത്രിമാരും, പെണ്‍മക്കളും
wa-akhawātukum
وَأَخَوَٰتُكُمْ
നിങ്ങളുടെ സഹോദരികളും
waʿammātukum
وَعَمَّٰتُكُمْ
നിങ്ങളുടെ അമ്മായി (പിതൃസഹോദരി)കളും
wakhālātukum
وَخَٰلَٰتُكُمْ
നിങ്ങളുടെ ഇളയമ്മ - മൂത്തമ്മ (മാതൃസഹോദരി)കളും
wabanātu l-akhi
وَبَنَاتُ ٱلْأَخِ
സഹോദരന്‍റെ പുത്രികളും
wabanātu l-ukh'ti
وَبَنَاتُ ٱلْأُخْتِ
സഹോദരിയുടെ പുത്രികളും
wa-ummahātukumu
وَأُمَّهَٰتُكُمُ
നിങ്ങളുടെ ഉമ്മമാരും, മാതാക്കളും
allātī arḍaʿnakum
ٱلَّٰتِىٓ أَرْضَعْنَكُمْ
നിങ്ങള്‍ക്ക് മുല(പ്പാല്‍) തന്നവരായ
wa-akhawātukum
وَأَخَوَٰتُكُم
നിങ്ങളുടെ സഹോദരികളും
mina l-raḍāʿati
مِّنَ ٱلرَّضَٰعَةِ
മുലകുടി ബന്ധത്തിലുള്ള
wa-ummahātu nisāikum
وَأُمَّهَٰتُ نِسَآئِكُمْ
നിങ്ങളുടെ സ്ത്രീകളു(ഭാര്യമാരു)ടെ ഉമ്മമാരും
warabāibukumu
وَرَبَٰٓئِبُكُمُ
നിങ്ങളുടെ വളര്‍ത്തു(പോറ്റു) പുത്രികളും
allātī fī ḥujūrikum
ٱلَّٰتِى فِى حُجُورِكُم
നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ
min nisāikumu
مِّن نِّسَآئِكُمُ
നിങ്ങളുടെ സ്ത്രീ (ഭാര്യ)കളില്‍നിന്ന്
allātī
ٱلَّٰتِى
യാതൊരുവരായ
dakhaltum bihinna
دَخَلْتُم بِهِنَّ
നിങ്ങള്‍അവരില്‍ പ്രവേശനം ചെയ്തിരിക്കുന്നു(സംയോഗം നടന്നു)
fa-in lam takūnū
فَإِن لَّمْ تَكُونُوا۟
എനി നിങ്ങളായിട്ടില്ലെങ്കില്‍, ഉണ്ടായിട്ടില്ലെങ്കില്‍
dakhaltum bihinna
دَخَلْتُم بِهِنَّ
അവരില്‍ പ്രവേശിച്ചിരിക്കുക (സംയോഗം നടത്തുക)
falā junāḥa
فَلَا جُنَاحَ
എന്നാല്‍ തെറ്റില്ല, കുറ്റമില്ല
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
waḥalāilu
وَحَلَٰٓئِلُ
അനുവദനീയമായ സ്ത്രീ (സഹധര്‍മിണി - പത്‌നി)കളും
abnāikumu
أَبْنَآئِكُمُ
നിങ്ങളുടെ പുത്രന്മാരുടെ
alladhīna
ٱلَّذِينَ
യാതൊരുവരായ
min aṣlābikum
مِنْ أَصْلَٰبِكُمْ
നിങ്ങളുടെ മുതുകെല്ലുകളില്‍ നിന്നുള്ള (നിങ്ങളുടെ സ്വന്തം)
wa-an tajmaʿū
وَأَن تَجْمَعُوا۟
നിങ്ങള്‍ ഒരുമിച്ചു കൂട്ടുന്നതും
bayna l-ukh'tayni
بَيْنَ ٱلْأُخْتَيْنِ
രണ്ട് സഹോദരികള്‍ക്കിടയില്‍
illā mā
إِلَّا مَا
യാതൊന്നൊഴികെ
qad salafa
قَدْ سَلَفَۗ
മുന്‍കഴിഞ്ഞു പോയിട്ടുള്ള
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna ghafūran
كَانَ غَفُورًا
വളരെ പൊറുക്കുന്നവനാകുന്നു
raḥīman
رَّحِيمًا
കരുണാനിധി

നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാര്‍, സഹോദരീ പുത്രിമാര്‍, നിങ്ങളെ മുലയൂട്ടിയവര്‍, മുലകുടി ബന്ധത്തിലെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവരെ വിവാഹം ചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട നിങ്ങളുടെ ഭാര്യമാരുടെ, നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാരെയും നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. അഥവാ നിങ്ങളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കതില്‍ തെറ്റില്ല. നിങ്ങളുടെ ബീജത്തില്‍ ജനിച്ച പുത്രന്മാരുടെ ഭാര്യമാരെയും നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതുതന്നെ- നേരത്തെ സംഭവിച്ചതൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.

തഫ്സീര്‍

۞ وَالْمُحْصَنٰتُ مِنَ النِّسَاۤءِ اِلَّا مَا مَلَكَتْ اَيْمَانُكُمْ ۚ كِتٰبَ اللّٰهِ عَلَيْكُمْ ۚ وَاُحِلَّ لَكُمْ مَّا وَرَاۤءَ ذٰلِكُمْ اَنْ تَبْتَغُوْا بِاَمْوَالِكُمْ مُّحْصِنِيْنَ غَيْرَ مُسَافِحِيْنَ ۗ فَمَا اسْتَمْتَعْتُمْ بِهٖ مِنْهُنَّ فَاٰتُوْهُنَّ اُجُوْرَهُنَّ فَرِيْضَةً ۗوَلَا جُنَاحَ عَلَيْكُمْ فِيْمَا تَرَاضَيْتُمْ بِهٖ مِنْۢ بَعْدِ الْفَرِيْضَةِۗ اِنَّ اللّٰهَ كَانَ عَلِيْمًا حَكِيْمًا  ( النساء: ٢٤ )

wal-muḥ'ṣanātu
وَٱلْمُحْصَنَٰتُ
പാതിവ്രത്യം സിദ്ധിച്ച (പതിവ്രതകളായ)വരും
mina l-nisāi
مِنَ ٱلنِّسَآءِ
സ്ത്രീകളില്‍നിന്ന്
illā mā
إِلَّا مَا
യാതൊന്നു (യാതൊരുവര്‍) ഒഴികെ
malakat
مَلَكَتْ
ഉടമപ്പെടുത്തിയ, അധീനമാക്കിയ
aymānukum
أَيْمَٰنُكُمْۖ
നിങ്ങളുടെ വലങ്കൈകള്‍
kitāba l-lahi
كِتَٰبَ ٱللَّهِ
അല്ലാഹുവിന്‍റെ നിയമം, നിശ്ചയം, നിര്‍ബ്ബന്ധം, രേഖപ്പെടുത്തല്‍
ʿalaykum
عَلَيْكُمْۚ
നിങ്ങളുടെ മേല്‍
wa-uḥilla
وَأُحِلَّ
അനുവദ നീയമാക്കപ്പെടുകയും ചെയ്തിരിക്കുന്നു
lakum
لَكُم
നിങ്ങള്‍ക്ക്
mā warāa
مَّا وَرَآءَ
അപ്പുറമുള്ളത്
dhālikum
ذَٰلِكُمْ
അതിന്‍റെ
an tabtaghū
أَن تَبْتَغُوا۟
നിങ്ങള്‍ തേടിയെടുക്കുവാന്‍
bi-amwālikum
بِأَمْوَٰلِكُم
നിങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്
muḥ'ṣinīna
مُّحْصِنِينَ
ചാരിത്ര്യം സൂക്ഷിക്കുന്ന (ചാരിത്ര്യശുദ്ധിയുള്ള)വരായി
ghayra musāfiḥīna
غَيْرَ مُسَٰفِحِينَۚ
വിടുവൃത്തി ചെയ്യുന്നവരല്ലാതെ
famā
فَمَا
അങ്ങനെ (എന്നാല്‍) യാതൊന്ന് (യാതൊരുവര്‍)
is'tamtaʿtum
ٱسْتَمْتَعْتُم
നിങ്ങള്‍ ഉപയോഗമെടുത്തു, അനുഭവിച്ചു, സുഖമെടുത്തു
bihi
بِهِۦ
അതിനെ (അവരെ)
min'hunna
مِنْهُنَّ
അവരില്‍നിന്ന്
faātūhunna
فَـَٔاتُوهُنَّ
എന്നാല വര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍
ujūrahunna
أُجُورَهُنَّ
അവരുടെ പ്രതിഫലങ്ങള്‍
farīḍatan
فَرِيضَةًۚ
നിശ്ചിത ബാദ്ധ്യതയായി നിര്‍ബ്ബന്ധകടമായി
walā junāḥa
وَلَا جُنَاحَ
തെറ്റുമില്ല, തെറ്റില്ലതാനും
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
fīmā
فِيمَا
യാതൊന്നില്‍
tarāḍaytum
تَرَٰضَيْتُم
നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ടു
bihi
بِهِۦ
അതുകൊണ്ട്, അതിനെ
min baʿdi
مِنۢ بَعْدِ
ശേഷം, പിന്നീട്
l-farīḍati
ٱلْفَرِيضَةِۚ
(ബാധ്യത) നിശ്ചയത്തിന്നു, നിര്‍ണയത്തിന്‍റെ
inna l-laha kāna
إِنَّ ٱللَّهَ كَانَ
നിശ്ചയമായും അല്ലാഹു ആകുന്നു
ʿalīman
عَلِيمًا
സര്‍വ്വജ്ഞന്‍
ḥakīman
حَكِيمًا
അഗാധജ്ഞന്‍

ഭര്‍ത്തൃമതികളായ സ്ത്രീകളും നിങ്ങള്‍ക്കു നിഷിദ്ധമാണ്. എന്നാല്‍ നിങ്ങളുടെ അധീനതയിലുള്ളവര്‍ ഇതില്‍നിന്നൊഴിവാണ്. ഇതെല്ലാം നിങ്ങള്‍ക്കുള്ള ദൈവിക നിയമമാണ്. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം വിവാഹമൂല്യം നല്‍കി നിങ്ങള്‍ക്ക് കല്യാണം കഴിക്കാവുന്നതാണ്. നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യസുഖമാസ്വദിച്ചാല്‍ നിര്‍ബന്ധമായും നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കണം. വിവാഹമൂല്യം തീരുമാനിച്ചശേഷം നിങ്ങള്‍ പരസ്പരസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

തഫ്സീര്‍

وَمَنْ لَّمْ يَسْتَطِعْ مِنْكُمْ طَوْلًا اَنْ يَّنْكِحَ الْمُحْصَنٰتِ الْمُؤْمِنٰتِ فَمِنْ مَّا مَلَكَتْ اَيْمَانُكُمْ مِّنْ فَتَيٰتِكُمُ الْمُؤْمِنٰتِۗ وَاللّٰهُ اَعْلَمُ بِاِيْمَانِكُمْ ۗ بَعْضُكُمْ مِّنْۢ بَعْضٍۚ فَانْكِحُوْهُنَّ بِاِذْنِ اَهْلِهِنَّ وَاٰتُوْهُنَّ اُجُوْرَهُنَّ بِالْمَعْرُوْفِ مُحْصَنٰتٍ غَيْرَ مُسٰفِحٰتٍ وَّلَا مُتَّخِذٰتِ اَخْدَانٍ ۚ فَاِذَآ اُحْصِنَّ فَاِنْ اَتَيْنَ بِفَاحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى الْمُحْصَنٰتِ مِنَ الْعَذَابِۗ ذٰلِكَ لِمَنْ خَشِيَ الْعَنَتَ مِنْكُمْ ۗ وَاَنْ تَصْبِرُوْا خَيْرٌ لَّكُمْ ۗ وَاللّٰهُ غَفُوْرٌ رَّحِيْمٌ ࣖ   ( النساء: ٢٥ )

waman
وَمَن
വല്ലവരും, ആര്‍
lam yastaṭiʿ
لَّمْ يَسْتَطِعْ
അവനു സാദ്ധ്യമായില്ല (എങ്കില്‍)
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
ṭawlan
طَوْلًا
ശേഷിക്കു, ശേഷിയാല്‍, പ്രാപ്തിയാല്‍ (ധനത്താല്‍)
an yankiḥa
أَن يَنكِحَ
അവന്‍ വിവാഹം കഴിക്കുവാന്‍
l-muḥ'ṣanāti
ٱلْمُحْصَنَٰتِ
ചാരിത്ര്യവതികളെ (സ്വതന്ത്രകളെ)
l-mu'mināti
ٱلْمُؤْمِنَٰتِ
സത്യവിശ്വാസിനികളായ
famin mā malakat
فَمِن مَّا مَلَكَتْ
എന്നാല്‍ (അപ്പോള്‍) ഉടമപ്പെടുത്തിയവരില്‍ നിന്ന്
aymānukum
أَيْمَٰنُكُم
നിങ്ങളുടെ വലംകൈകള്‍
min fatayātikumu
مِّن فَتَيَٰتِكُمُ
നിങ്ങളുടെ വാലിയക്കാരി(ദാസി)കളില്‍ നിന്ന്
l-mu'mināti
ٱلْمُؤْمِنَٰتِۚ
സത്യവിശ്വാസിനികളായ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
aʿlamu
أَعْلَمُ
ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ്
biīmānikum
بِإِيمَٰنِكُمۚ
നിങ്ങളുടെ വിശ്വാസത്തെപ്പറ്റി
baʿḍukum
بَعْضُكُم
നിങ്ങളില്‍ ചിലര്‍
min baʿḍin
مِّنۢ بَعْضٍۚ
ചിലരില്‍ നിന്നാണ്, ചിലരില്‍ പെട്ടവരാണ്
fa-inkiḥūhunna
فَٱنكِحُوهُنَّ
ആകയാല്‍(അപ്പോള്‍) അവരെ നിങ്ങള്‍ വിവാഹം കഴിക്കുവിന്‍
bi-idh'ni
بِإِذْنِ
സമ്മത പ്രകാരം, അനുവാദത്തോടെ
ahlihinna
أَهْلِهِنَّ
അവരുടെ ആള്‍ക്കാരുടെ, വീട്ടുകാരുടെ
waātūhunna
وَءَاتُوهُنَّ
അവര്‍ക്കു നിങ്ങള്‍ നല്‍കുകയും ചെയ്യുവിന്‍
ujūrahunna
أُجُورَهُنَّ
അവരുടെ പ്രതിഫലങ്ങള്‍
bil-maʿrūfi
بِٱلْمَعْرُوفِ
മര്യാദ(സദാചാര) പ്രകാരം
muḥ'ṣanātin
مُحْصَنَٰتٍ
ചാരിത്ര്യ ശുദ്ധകളായ നിലയില്‍
ghayra musāfiḥātin
غَيْرَ مُسَٰفِحَٰتٍ
വേശ്യാവൃത്തരല്ലാത്ത
walā muttakhidhāti
وَلَا مُتَّخِذَٰتِ
ഉണ്ടാക്കാത്തവരെ, സ്വീകരിക്കുന്നവരുമല്ലാത്ത
akhdānin
أَخْدَانٍۚ
(സ്വകാര്യ) വേഴ്ചക്കാരെ, (രഹസ്യ) തോഴന്‍മാരെ (ജാരന്‍മാരെ)
fa-idhā uḥ'ṣinna
فَإِذَآ أُحْصِنَّ
അങ്ങനെ (എനി - എന്നാല്‍) അവര്‍ക്കു ചാരിത്ര്യ സംരക്ഷണം ലഭിച്ചാല്‍
fa-in atayna
فَإِنْ أَتَيْنَ
എന്നിട്ടു അവര്‍ വന്നുവെങ്കില്‍ (ചെയ്താല്‍)
bifāḥishatin
بِفَٰحِشَةٍ
വല്ല നീചവൃത്തിയും കൊണ്ട്
faʿalayhinna
فَعَلَيْهِنَّ
എന്നാലവരുടെ മേലുണ്ടായിരിക്കും
niṣ'fu
نِصْفُ
യാതൊന്നിന്‍റെ പകുതി
mā ʿalā l-muḥ'ṣanāti
مَا عَلَى ٱلْمُحْصَنَٰتِ
ചാരിത്ര്യശുദ്ധി ലഭിച്ചവരുടെമേലുള്ള
mina l-ʿadhābi
مِنَ ٱلْعَذَابِۚ
ശിക്ഷയില്‍നിന്ന്
dhālika
ذَٰلِكَ
അത്
liman khashiya
لِمَنْ خَشِىَ
ഭയപ്പെട്ട(പേടിച്ച)വര്‍ക്കാണ്
l-ʿanata
ٱلْعَنَتَ
അസഹ്യത, കാഠിന്യത
minkum
مِنكُمْۚ
നിങ്ങളില്‍നിന്ന്
wa-an taṣbirū
وَأَن تَصْبِرُوا۟
നിങ്ങള്‍ ക്ഷമിക്കുന്നതാവട്ടെ
khayrun lakum
خَيْرٌ لَّكُمْۗ
നിങ്ങള്‍ക്ക് ഉത്തമമാണ്
wal-lahu
وَٱللَّهُ
അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

നിങ്ങളിലാര്‍ക്കെങ്കിലും വിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന്‍ കഴിവില്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ സ്ത്രീകളെ വിവാഹം ചെയ്യാം. നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് നന്നായറിയുക അല്ലാഹുവിനാണ്. നിങ്ങള്‍ ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ. അതിനാല്‍ അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുക. അവര്‍ക്ക് ന്യായമായ വിവാഹമൂല്യം നല്‍കണം. അവര്‍ ചാരിത്രവതികളും ദുര്‍വൃത്തിയിലേര്‍പ്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായിരിക്കണം. അങ്ങനെ അവര്‍ ദാമ്പത്യവരുതിയില്‍ വന്നശേഷം അവര്‍ ദുര്‍വൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ സ്വതന്ത്ര സ്ത്രീകളുടെ പാതി ശിക്ഷയാണ് അവര്‍ക്കുണ്ടാവുക. വിവാഹം കഴിച്ചില്ലെങ്കില്‍ തെറ്റ് സംഭവിച്ചേക്കുമെന്ന് ഭയമുള്ളവര്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ക്ഷമയവലംബിക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.

തഫ്സീര്‍

يُرِيْدُ اللّٰهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ الَّذِيْنَ مِنْ قَبْلِكُمْ وَيَتُوْبَ عَلَيْكُمْ ۗ وَاللّٰهُ عَلِيْمٌ حَكِيْمٌ   ( النساء: ٢٦ )

yurīdu l-lahu
يُرِيدُ ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
liyubayyina lakum
لِيُبَيِّنَ لَكُمْ
നിങ്ങള്‍ക്കവന്‍ വിവരിച്ചു തരുവാന്‍
wayahdiyakum
وَيَهْدِيَكُمْ
നിങ്ങള്‍ക്കു കാട്ടി (മാര്‍ഗദര്‍ശനം) തരുവാനും
sunana alladhīna
سُنَنَ ٱلَّذِينَ
യാതൊരു കൂട്ടരുടെ ചര്യ (നടപടി)കളെ
min qablikum
مِن قَبْلِكُمْ
നിങ്ങളുടെ മുമ്പുള്ള
wayatūba
وَيَتُوبَ
പശ്ചാത്താപം സ്വീകരിക്കുവാനും
ʿalaykum
عَلَيْكُمْۗ
നിങ്ങളുടെ
wal-lahu ʿalīmun
وَٱللَّهُ عَلِيمٌ
അല്ലാഹു സര്‍വ്വജ്ഞനാണ്
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്

നിങ്ങള്‍ക്ക് ദൈവിക നിയമങ്ങള്‍ വിവരിച്ചുതരാനും മുന്‍ഗാമികളുടെ മഹിതചര്യകള്‍ കാണിച്ചുതരാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാനും അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

തഫ്സീര്‍

وَاللّٰهُ يُرِيْدُ اَنْ يَّتُوْبَ عَلَيْكُمْ ۗ وَيُرِيْدُ الَّذِيْنَ يَتَّبِعُوْنَ الشَّهَوٰتِ اَنْ تَمِيْلُوْا مَيْلًا عَظِيْمًا  ( النساء: ٢٧ )

wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
yurīdu
يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നു
an yatūba
أَن يَتُوبَ
മടക്കം (പശ്ചാത്താപം) സ്വീകരിക്കുവാന്‍
ʿalaykum
عَلَيْكُمْ
നിങ്ങളുടെ
wayurīdu
وَيُرِيدُ
ഉദ്ദേശിക്കുകയും ചെയ്യുന്നു
alladhīna yattabiʿūna
ٱلَّذِينَ يَتَّبِعُونَ
പിന്‍പറ്റിവരുന്നവര്‍
l-shahawāti
ٱلشَّهَوَٰتِ
ഇച്ഛകളെ
an tamīlū
أَن تَمِيلُوا۟
നിങ്ങള്‍ തെറ്റി (ചരിഞ്ഞു - മറിഞ്ഞു) പോകുവാന്‍
maylan
مَيْلًا
തെറ്റല്‍, മറിയല്‍
ʿaẓīman
عَظِيمًا
വമ്പിച്ചതായ

അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണമെന്നുദ്ദേശിക്കുന്നു. എന്നാല്‍ താന്തോന്നികളായി കഴിയുന്നവരാഗ്രഹിക്കുന്നത് നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് ബഹുദൂരം അകന്നുപോകണമെന്നാണ്.

തഫ്സീര്‍

يُرِيْدُ اللّٰهُ اَنْ يُّخَفِّفَ عَنْكُمْ ۚ وَخُلِقَ الْاِنْسَانُ ضَعِيْفًا   ( النساء: ٢٨ )

yurīdu l-lahu
يُرِيدُ ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
an yukhaffifa
أَن يُخَفِّفَ
ലഘുവാക്കിത്തരുവാന്‍
ʿankum
عَنكُمْۚ
നിങ്ങള്‍ക്ക്
wakhuliqa
وَخُلِقَ
സൃഷ്ടിക്ക പ്പെട്ടിരിക്കുന്നു
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
ḍaʿīfan
ضَعِيفًا
ബലഹീനനായി

അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദ്ദേശിക്കുന്നു. ഏറെ ദുര്‍ബലനായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَأْكُلُوْٓا اَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ اِلَّآ اَنْ تَكُوْنَ تِجَارَةً عَنْ تَرَاضٍ مِّنْكُمْ ۗ وَلَا تَقْتُلُوْٓا اَنْفُسَكُمْ ۗ اِنَّ اللّٰهَ كَانَ بِكُمْ رَحِيْمًا   ( النساء: ٢٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
lā takulū
لَا تَأْكُلُوٓا۟
നിങ്ങള്‍ തിന്നരുത്
amwālakum
أَمْوَٰلَكُم
നിങ്ങളുടെ സ്വത്തുക്കള്‍
baynakum
بَيْنَكُم
നിങ്ങള്‍ക്കിടയില്‍, നിങ്ങള്‍ തമ്മില്‍
bil-bāṭili
بِٱلْبَٰطِلِ
അന്യായമായി, ന്യായമല്ലാത്ത വഴിക്ക്
illā an takūna
إِلَّآ أَن تَكُونَ
അത് ആയാലൊഴികെ
tijāratan
تِجَٰرَةً
കച്ചവടം, വല്ല കച്ചവടവും
ʿan tarāḍin
عَن تَرَاضٍ
അന്യോന്യം തൃപ്തിയോടെ
minkum
مِّنكُمْۚ
നിങ്ങളില്‍ നിന്ന്
walā taqtulū
وَلَا تَقْتُلُوٓا۟
നിങ്ങള്‍ കൊല്ലുക (വധിക്കുക)യും ചെയ്യരുത്
anfusakum
أَنفُسَكُمْۚ
നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ (നിങ്ങളെത്തന്നെ)
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു
bikum raḥīman
بِكُمْ رَحِيمًا
നിങ്ങളെപ്പറ്റി കരുണ (കൃപ) യുള്ളവന്‍

വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള്‍ നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച.

തഫ്സീര്‍

وَمَنْ يَّفْعَلْ ذٰلِكَ عُدْوَانًا وَّظُلْمًا فَسَوْفَ نُصْلِيْهِ نَارًا ۗوَكَانَ ذٰلِكَ عَلَى اللّٰهِ يَسِيْرًا   ( النساء: ٣٠ )

waman yafʿal
وَمَن يَفْعَلْ
ആരെങ്കിലും ചെയ്യുന്നപക്ഷം
dhālika
ذَٰلِكَ
അത് (അങ്ങനെ)
ʿud'wānan
عُدْوَٰنًا
അതിക്രമമായി, ക്രമം തെറ്റലായിട്ട്
waẓul'man
وَظُلْمًا
അക്രമമായും
fasawfa
فَسَوْفَ
എന്നാല്‍ വഴിയെ
nuṣ'līhi
نُصْلِيهِ
അവനെ നാം കടത്തി എരിയിക്കും
nāran
نَارًاۚ
തീയില്‍, അഗ്നിയില്‍
wakāna dhālika
وَكَانَ ذَٰلِكَ
അതാകുന്നു, ആയിരിക്കുന്നു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെമേല്‍
yasīran
يَسِيرًا
ഒരു നിസ്സാരമായത്, എളുപ്പമുള്ളത്

അക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്നവരെ നാം നരകത്തീയിലിട്ട് കരിക്കുക തന്നെ ചെയ്യും. അത് അല്ലാഹുവിന് ഏറെ എളുപ്പമാകുന്നു.

തഫ്സീര്‍