Skip to main content

قَالُوْٓا اٰمَنَّا بِرَبِّ الْعٰلَمِيْنَۙ   ( الأعراف: ١٢١ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചു
birabbi
بِرَبِّ
രക്ഷിതാവില്‍
l-ʿālamīna
ٱلْعَٰلَمِينَ
ലോകരുടെ (സര്‍വ്വ ലോകത്തിന്റെ).

അവര്‍ പറഞ്ഞു: ''ഞങ്ങളിതാ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു.

തഫ്സീര്‍

رَبِّ مُوْسٰى وَهٰرُوْنَ  ( الأعراف: ١٢٢ )

rabbi mūsā
رَبِّ مُوسَىٰ
അതായതു മൂസായുടെ റബ്ബു
wahārūna
وَهَٰرُونَ
ഹാറൂന്റെയും.

''മൂസായുടെയും ഹാറൂന്റെയും നാഥനില്‍.''

തഫ്സീര്‍

قَالَ فِرْعَوْنُ اٰمَنْتُمْ بِهٖ قَبْلَ اَنْ اٰذَنَ لَكُمْۚ اِنَّ هٰذَا لَمَكْرٌ مَّكَرْتُمُوْهُ فِى الْمَدِيْنَةِ لِتُخْرِجُوْا مِنْهَآ اَهْلَهَاۚ فَسَوْفَ تَعْلَمُوْنَ  ( الأعراف: ١٢٣ )

qāla fir'ʿawnu
قَالَ فِرْعَوْنُ
ഫിര്‍ഔന്‍ പറഞ്ഞു
āmantum
ءَامَنتُم
നിങ്ങള്‍ വിശ്വസിച്ചുവോ
bihi
بِهِۦ
അവനില്‍
qabla
قَبْلَ
മുമ്പു
an ādhana
أَنْ ءَاذَنَ
ഞാന്‍ സമ്മതം തരുന്നതിനു
lakum
لَكُمْۖ
നിങ്ങള്‍ക്കു
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു
lamakrun
لَمَكْرٌ
ഒരു തന്ത്രംതന്നെ
makartumūhu
مَّكَرْتُمُوهُ
നിങ്ങളതു തന്ത്രം ചെയ്തു (നടത്തിയിരിക്കുന്നു)
fī l-madīnati
فِى ٱلْمَدِينَةِ
നഗരത്തില്‍
litukh'rijū
لِتُخْرِجُوا۟
നിങ്ങള്‍ പുറത്താക്കുവാന്‍വേണ്ടി
min'hā
مِنْهَآ
അതില്‍ നിന്നു
ahlahā
أَهْلَهَاۖ
അതിലെ ആള്‍ക്കാരെ
fasawfa
فَسَوْفَ
അതിനാല്‍ വഴിയെ
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം.

ഫറവോന്‍ പറഞ്ഞു: ''ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിക്കുകയോ? സംശയമില്ല; ഇതൊരു കൊടുംവഞ്ചന തന്നെ. ഇന്നാട്ടുകാരെ ഇവിടെ നിന്ന് പുറത്താക്കാനായി നിങ്ങളിവിടെ വെച്ചു നടത്തിയ ഗൂഢതന്ത്രമാണിത്. അതിനാല്‍ ഇതിന്റെ തിക്ത ഫലം നിങ്ങളിതാ അറിയാന്‍ പോകുന്നു.

തഫ്സീര്‍

لَاُقَطِّعَنَّ اَيْدِيَكُمْ وَاَرْجُلَكُمْ مِّنْ خِلَافٍ ثُمَّ لَاُصَلِّبَنَّكُمْ اَجْمَعِيْنَ  ( الأعراف: ١٢٤ )

la-uqaṭṭiʿanna
لَأُقَطِّعَنَّ
തീര്‍ച്ചയായും ഞാന്‍ മുറിച്ചുകളയും
aydiyakum
أَيْدِيَكُمْ
നിങ്ങളുടെ കൈകളും
wa-arjulakum
وَأَرْجُلَكُم
നിങ്ങളുടെ കാലുകളും
min khilāfin
مِّنْ خِلَٰفٍ
എതിരില്‍
thumma
ثُمَّ
പിന്നെ, പിന്നീടു
la-uṣallibannakum
لَأُصَلِّبَنَّكُمْ
നിങ്ങളെ ഞാന്‍ ക്രൂശിക്കുകയും തന്നെ ചെയ്യും
ajmaʿīna
أَجْمَعِينَ
മുഴുവനും.

''ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ ഒന്നിനൊന്ന് വിപരീതമായി വെട്ടിമുറിക്കുക തന്നെ ചെയ്യും. പിന്നെ നിങ്ങളെയൊക്കെ ഞാന്‍ കുരിശിലേറ്റും; തീര്‍ച്ച.''

തഫ്സീര്‍

قَالُوْٓا اِنَّآ اِلٰى رَبِّنَا مُنْقَلِبُوْنَۙ   ( الأعراف: ١٢٥ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
innā
إِنَّآ
നിശ്ചയമായും ഞങ്ങള്‍
ilā rabbinā
إِلَىٰ رَبِّنَا
ഞങ്ങളുടെ റബ്ബിങ്കലേക്കു
munqalibūna
مُنقَلِبُونَ
തിരിഞ്ഞു (മടങ്ങി) എത്തുന്നവരാണു.

അവര്‍ പറഞ്ഞു: ''ഉറപ്പായും ഞങ്ങളുടെ നാഥങ്കലേക്കാണ് ഞങ്ങള്‍ക്ക് മടങ്ങിച്ചെല്ലാനുള്ളത്.

തഫ്സീര്‍

وَمَا تَنْقِمُ مِنَّآ اِلَّآ اَنْ اٰمَنَّا بِاٰيٰتِ رَبِّنَا لَمَّا جَاۤءَتْنَا ۗرَبَّنَآ اَفْرِغْ عَلَيْنَا صَبْرًا وَّتَوَفَّنَا مُسْلِمِيْنَ ࣖ   ( الأعراف: ١٢٦ )

wamā tanqimu
وَمَا تَنقِمُ
നീ കുറ്റപ്പെടുത്തുന്നുമില്ല(ല്ലോ)
minnā
مِنَّآ
ഞങ്ങളെപ്പറ്റി
illā an āmannā
إِلَّآ أَنْ ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചതല്ലാതെ, വിശ്വസിച്ചതിനല്ലാതെ
biāyāti
بِـَٔايَٰتِ
ദൃഷ്ടാന്തങ്ങളില്‍
rabbinā
رَبِّنَا
ഞങ്ങളുടെ റബ്ബിന്റെ
lammā jāatnā
لَمَّا جَآءَتْنَاۚ
അതു ഞങ്ങള്‍ക്കു വന്നപ്പോള്‍
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
afrigh
أَفْرِغْ
നീ ഒഴിക്ക (വര്‍ഷിപ്പിക്ക) ണേ
ʿalaynā
عَلَيْنَا
ഞങ്ങളില്‍, ഞങ്ങള്‍ക്കു
ṣabran
صَبْرًا
ക്ഷമയെ
watawaffanā
وَتَوَفَّنَا
ഞങ്ങളെ പൂര്‍ത്തിയായെടുക്കുക (മരിപ്പിക്കുക)യും വേണമേ
mus'limīna
مُسْلِمِينَ
മുസ്‌ലിംകളായി, കീഴൊതുങ്ങിയവരായിക്കൊണ്ടു.

''ഞങ്ങളുടെ നാഥന്റെ തെളിവുകള്‍ ഞങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. അതിന്റെ പേരില്‍ മാത്രമാണല്ലോ താങ്കള്‍ പ്രതികാരത്തിനൊരുങ്ങുന്നത്. ഞങ്ങളുടെ നാഥാ; ഞങ്ങള്‍ക്കു നീ ക്ഷമ നല്‍കേണമേ! ഞങ്ങളെ നീ മുസ്‌ലിംകളായി മരിപ്പിക്കേണമേ!''

തഫ്സീര്‍

وَقَالَ الْمَلَاُ مِنْ قَوْمِ فِرْعَوْنَ اَتَذَرُ مُوْسٰى وَقَوْمَهٗ لِيُفْسِدُوْا فِى الْاَرْضِ وَيَذَرَكَ وَاٰلِهَتَكَۗ قَالَ سَنُقَتِّلُ اَبْنَاۤءَهُمْ وَنَسْتَحْيٖ نِسَاۤءَهُمْۚ وَاِنَّا فَوْقَهُمْ قَاهِرُوْنَ  ( الأعراف: ١٢٧ )

waqāla l-mala-u
وَقَالَ ٱلْمَلَأُ
പ്രധാനികള്‍ പറയുകയും ചെയ്തു, പ്രധാനികളും പറഞ്ഞു
min qawmi
مِن قَوْمِ
ജനങ്ങളില്‍ നിന്നു
fir'ʿawna
فِرْعَوْنَ
ഫിര്‍ഔന്റെ
atadharu
أَتَذَرُ
നീ (അങ്ങുന്നു) വിടുകയോ
mūsā
مُوسَىٰ
മൂസായെ
waqawmahu
وَقَوْمَهُۥ
അവന്റെ ജനങ്ങളെയും
liyuf'sidū
لِيُفْسِدُوا۟
അവര്‍ കുഴപ്പം (നാശം) ഉണ്ടാക്കുവാന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍ (നാട്ടില്‍)
wayadharaka
وَيَذَرَكَ
അവന്‍ നിന്നെ (അങ്ങയെ) വിടുവാനും, ഉപേക്ഷിക്കുവാനും
waālihataka
وَءَالِهَتَكَۚ
നിന്റെ (അങ്ങയുടെ) ഇലാഹു (ദൈവം) കളെയും
qāla
قَالَ
അവന്‍ പറഞ്ഞു
sanuqattilu
سَنُقَتِّلُ
നാം കൊന്നൊടുക്കാം(ധാരാളം കൊല്ലാം)
abnāahum
أَبْنَآءَهُمْ
അവരുടെ ആണ്‍മക്കളെ, പുത്രന്മാരെ
wanastaḥyī
وَنَسْتَحْىِۦ
നാം ജീവിക്കുമാറാക്കുക (ബാക്കിയാക്കുക) യും ചെയ്യും
nisāahum
نِسَآءَهُمْ
അവരുടെ സ്ത്രീകളെ
wa-innā
وَإِنَّا
നിശ്ചയമായും നാം
fawqahum
فَوْقَهُمْ
അവരുടെ മീതെ
qāhirūna
قَٰهِرُونَ
സര്‍വ്വാധിപത്യം നടത്തുന്നവരുമാണ്.

ഫറവോന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ''നാട്ടില്‍ കുഴപ്പമുണ്ടാക്കാനും അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും തള്ളിപ്പറയാനും അങ്ങ് മൂസായെയും അവന്റെ ആള്‍ക്കാരെയും സ്വതന്ത്രമായി വിടുകയാണോ?'' ഫറവോന്‍ പറഞ്ഞു: ''നാം അവരുടെ ആണ്‍കുട്ടികളെ കൊന്നൊടുക്കും. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിടും. തീര്‍ച്ചയായും നാം അവരുടെ മേല്‍ മേധാവിത്വമുള്ളവരായിരിക്കും.''

തഫ്സീര്‍

قَالَ مُوْسٰى لِقَوْمِهِ اسْتَعِيْنُوْا بِاللّٰهِ وَاصْبِرُوْاۚ اِنَّ الْاَرْضَ لِلّٰهِ ۗيُوْرِثُهَا مَنْ يَّشَاۤءُ مِنْ عِبَادِهٖۗ وَالْعَاقِبَةُ لِلْمُتَّقِيْنَ  ( الأعراف: ١٢٨ )

qāla mūsā
قَالَ مُوسَىٰ
മൂസാ പറഞ്ഞു
liqawmihi
لِقَوْمِهِ
തന്റെ ജനങ്ങളോടു
is'taʿīnū
ٱسْتَعِينُوا۟
നിങ്ങള്‍ സഹായമര്‍ത്ഥിക്കുവിന്‍, സഹായം തേടുവിന്‍
bil-lahi
بِٱللَّهِ
അല്ലാഹുവിനോടു, അല്ലാഹുവിനെക്കൊണ്ടു
wa-iṣ'birū
وَٱصْبِرُوٓا۟ۖ
ക്ഷമിക്കുകയും ചെയ്യുവിന്‍
inna l-arḍa
إِنَّ ٱلْأَرْضَ
നിശ്ചയമായും ഭൂമി
lillahi
لِلَّهِ
അല്ലാഹുവിന്റേതാണു
yūrithuhā
يُورِثُهَا
അതിനെ അവന്‍ അവകാശ(അനന്തര)പ്പെടുത്തുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
min ʿibādihi
مِنْ عِبَادِهِۦۖ
അവന്റെ അടിയാന്‍മാരില്‍ നിന്നു
wal-ʿāqibatu
وَٱلْعَٰقِبَةُ
പര്യവസാനം, അന്ത്യം, കലാശം
lil'muttaqīna
لِلْمُتَّقِينَ
സൂക്ഷമതയുള്ളവര്‍ (ഭയഭക്തന്മാര്‍) ക്കാകുന്നു.

മൂസാ തന്റെ ജനതയോടു പറഞ്ഞു: ''നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുക. എല്ലാം ക്ഷമിക്കുക. ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവനതിന്റെ അവകാശികളാക്കും. അന്തിമ വിജയം ഭക്തന്മാര്‍ക്കാണ്.''

തഫ്സീര്‍

قَالُوْٓا اُوْذِيْنَا مِنْ قَبْلِ اَنْ تَأْتِيَنَا وَمِنْۢ بَعْدِ مَا جِئْتَنَا ۗقَالَ عَسٰى رَبُّكُمْ اَنْ يُّهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِى الْاَرْضِ فَيَنْظُرَ كَيْفَ تَعْمَلُوْنَ ࣖ   ( الأعراف: ١٢٩ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
ūdhīnā
أُوذِينَا
ഞങ്ങള്‍ ഉപദ്രവിക്ക (മര്‍ദ്ദിക്ക - സ്വൈര്യം കെടുത്ത) പ്പെട്ടു
min qabli
مِن قَبْلِ
മുമ്പു
an tatiyanā
أَن تَأْتِيَنَا
നീ ഞങ്ങളില്‍ വരുന്നതിനുമുമ്പു
wamin baʿdi
وَمِنۢ بَعْدِ
ശേഷവും
mā ji'tanā
مَا جِئْتَنَاۚ
നീ ഞങ്ങളില്‍ വന്നതിനു
qāla
قَالَ
അദ്ദേഹം പറഞ്ഞു
ʿasā rabbukum
عَسَىٰ رَبُّكُمْ
നിങ്ങളുടെ റബ്ബു ആയേക്കാം
an yuh'lika
أَن يُهْلِكَ
അവന്‍ നശിപ്പിക്കുക
ʿaduwwakum
عَدُوَّكُمْ
നിങ്ങളുടെ ശത്രുവെ
wayastakhlifakum
وَيَسْتَخْلِفَكُمْ
നിങ്ങളെ പകരമാക്കുക (പിന്‍ഗാമികളാക്കുക - പ്രതിനിധികളാക്കുക) യും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fayanẓura
فَيَنظُرَ
എന്നിട്ടവന്‍ നോക്കുകയും
kayfa
كَيْفَ
എങ്ങിനെ
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു (എന്നു).

അവര്‍ പറഞ്ഞു: ''താങ്കള്‍ ഞങ്ങളുടെ അടുത്ത് വരുന്നതിനുമുമ്പ് ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. താങ്കള്‍ വന്നശേഷവും ഞങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണല്ലോ.'' മൂസാ പറഞ്ഞു: ''നിങ്ങളുടെ നാഥന്‍ നിങ്ങളുടെ എതിരാളിയെ നശിപ്പിച്ചേക്കാം. അങ്ങനെ നിങ്ങളെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്‌തേക്കാം. അപ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കും.''

തഫ്സീര്‍

وَلَقَدْ اَخَذْنَآ اٰلَ فِرْعَوْنَ بِالسِّنِيْنَ وَنَقْصٍ مِّنَ الثَّمَرٰتِ لَعَلَّهُمْ يَذَّكَّرُوْنَ  ( الأعراف: ١٣٠ )

walaqad akhadhnā
وَلَقَدْ أَخَذْنَآ
നാം പിടിക്കുക (പിടികൂടുക - ശിക്ഷിക്കുക) യുണ്ടായിട്ടുണ്ടു
āla fir'ʿawna
ءَالَ فِرْعَوْنَ
ഫിര്‍ഔന്റെ കൂട്ടരെ, ആള്‍ക്കാരെ
bil-sinīna
بِٱلسِّنِينَ
കൊല്ലങ്ങള്‍ (ക്ഷാമകാലങ്ങള്‍) കൊണ്ടു
wanaqṣin
وَنَقْصٍ
കുറവുകൊണ്ടും
mina l-thamarāti
مِّنَ ٱلثَّمَرَٰتِ
ഫലവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള (കായഫലങ്ങളുടെ)
laʿallahum
لَعَلَّهُمْ
അവരാകുവാന്‍വേണ്ടി
yadhakkarūna
يَذَّكَّرُونَ
ഓര്‍മ്മിക്കും, ഉറ്റാലോചിക്കും.

ഫറവോന്റെ ആള്‍ക്കാരെ കൊല്ലങ്ങളോളം നാം ക്ഷാമത്തിലും വിളക്കമ്മിയിലുമകപ്പെടുത്തി. അവര്‍ ബോധവാന്മാരാകുമോയെന്ന് നോക്കാന്‍.

തഫ്സീര്‍