Skip to main content

تِلْكَ اُمَّةٌ قَدْ خَلَتْ ۚ لَهَا مَا كَسَبَتْ وَلَكُمْ مَّا كَسَبْتُمْ ۚ وَلَا تُسْـَٔلُوْنَ عَمَّا كَانُوْا يَعْمَلُوْنَ ࣖ ۔  ( البقرة: ١٤١ )

til'ka
تِلْكَ
അത്
ummatun
أُمَّةٌ
ഒരു സമുദായം
qad khalat
قَدْ خَلَتْۖ
അത് കഴിഞ്ഞുപോയി
lahā
لَهَا
അതിനുണ്ടായിരിക്കും
mā kasabat
مَا كَسَبَتْ
അത് സമ്പാദിച്ചത്
walakum
وَلَكُم
നിങ്ങള്‍ക്കുണ്ടായിരിക്കും
mā kasabtum
مَّا كَسَبْتُمْۖ
നിങ്ങള്‍ സമ്പാദിച്ചത്
walā tus'alūna
وَلَا تُسْـَٔلُونَ
നിങ്ങള്‍ ചോദിക്കപ്പെടുന്നതല്ല
ʿammā kānū
عَمَّا كَانُوا۟
അവര്‍ ആയിരുന്നതിനെപ്പറ്റി
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും

അത് കഴിഞ്ഞുപോയ ജനസമുദായം. അവരുടെ കര്‍മഫലം അവര്‍ക്ക്. നിങ്ങളുടെ കര്‍മഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല.

തഫ്സീര്‍

۞ سَيَقُوْلُ السُّفَهَاۤءُ مِنَ النَّاسِ مَا وَلّٰىهُمْ عَنْ قِبْلَتِهِمُ الَّتِيْ كَانُوْا عَلَيْهَا ۗ قُلْ لِّلّٰهِ الْمَشْرِقُ وَالْمَغْرِبُۗ يَهْدِيْ مَنْ يَّشَاۤءُ اِلٰى صِرَاطٍ مُّسْتَقِيْمٍ   ( البقرة: ١٤٢ )

sayaqūlu
سَيَقُولُ
പറഞ്ഞേക്കും, വഴിയെ പറയും
l-sufahāu
ٱلسُّفَهَآءُ
ഭോഷന്മാര്‍
mina l-nāsi
مِنَ ٱلنَّاسِ
മനുഷ്യരില്‍ നിന്ന്
mā wallāhum
مَا وَلَّىٰهُمْ
അവരെ തിരിച്ചതെന്താണ്
ʿan qib'latihimu
عَن قِبْلَتِهِمُ
അവരുടെ ക്വിബ്‌ലഃയില്‍ നിന്ന്
allatī kānū
ٱلَّتِى كَانُوا۟
അവര്‍ ആയിരുന്നതായ
ʿalayhā
عَلَيْهَاۚ
അതില്‍ (നിലകൊള്ളുന്നവര്‍)
qul
قُل
നീ പറയുക
lillahi
لِّلَّهِ
അല്ലാഹുവിന്റേതാണ്
l-mashriqu
ٱلْمَشْرِقُ
ഉദയസ്ഥാനം
wal-maghribu
وَٱلْمَغْرِبُۚ
അസ്തമയസ്ഥാനവും
yahdī
يَهْدِى
അവന്‍ വഴിചേര്‍ക്കുന്നു, മാര്‍ഗദര്‍ശനം നല്‍കുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവരെ
ilā ṣirāṭin
إِلَىٰ صِرَٰطٍ
പാതയിലേക്ക്
mus'taqīmin
مُّسْتَقِيمٍ
നേരെയുള്ള, ചൊവ്വായ

മൂഢന്മാരായ ചിലയാളുകള്‍ ചോദിക്കുന്നു: ''അവര്‍ തിരിഞ്ഞുനിന്നിരുന്ന ഖിബ്‌ലയില്‍ നിന്ന് അവരെ തെറ്റിച്ചതെന്ത്?'' പറയുക: ''കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതുതന്നെ. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു.''

തഫ്സീര്‍

وَكَذٰلِكَ جَعَلْنٰكُمْ اُمَّةً وَّسَطًا لِّتَكُوْنُوْا شُهَدَاۤءَ عَلَى النَّاسِ وَيَكُوْنَ الرَّسُوْلُ عَلَيْكُمْ شَهِيْدًا ۗ وَمَا جَعَلْنَا الْقِبْلَةَ الَّتِيْ كُنْتَ عَلَيْهَآ اِلَّا لِنَعْلَمَ مَنْ يَّتَّبِعُ الرَّسُوْلَ مِمَّنْ يَّنْقَلِبُ عَلٰى عَقِبَيْهِۗ وَاِنْ كَانَتْ لَكَبِيْرَةً اِلَّا عَلَى الَّذِيْنَ هَدَى اللّٰهُ ۗوَمَا كَانَ اللّٰهُ لِيُضِيْعَ اِيْمَانَكُمْ ۗ اِنَّ اللّٰهَ بِالنَّاسِ لَرَءُوْفٌ رَّحِيْمٌ   ( البقرة: ١٤٣ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
jaʿalnākum
جَعَلْنَٰكُمْ
നിങ്ങളെ നാം ആക്കി
ummatan
أُمَّةً
ഒരു സമുദായം
wasaṭan
وَسَطًا
മദ്ധ്യമ, മദ്ധ്യനിലയിലുള്ള (ഉത്തമ)
litakūnū
لِّتَكُونُوا۟
നിങ്ങളായിരിക്കുവാന്‍ വേണ്ടി
shuhadāa
شُهَدَآءَ
സാക്ഷികള്‍
ʿalā l-nāsi
عَلَى ٱلنَّاسِ
മനുഷ്യര്‍ക്ക്, മനുഷ്യരുടെമേല്‍
wayakūna l-rasūlu
وَيَكُونَ ٱلرَّسُولُ
റസൂല്‍ ആയിരിക്കുവാനും
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍
shahīdan
شَهِيدًاۗ
സാക്ഷി
wamā jaʿalnā
وَمَا جَعَلْنَا
നാം ആക്കി (ഏര്‍പ്പെടുത്തി)യിട്ടില്ല
l-qib'lata allatī
ٱلْقِبْلَةَ ٱلَّتِى
യാതൊരു ക്വിബ്‌ലഃയെ
kunta
كُنتَ
നീ ആയിരുന്നു
ʿalayhā
عَلَيْهَآ
അതില്‍
illā linaʿlama
إِلَّا لِنَعْلَمَ
നാം (നമുക്ക്) അറിയുവാനല്ലാതെ
man yattabiʿu
مَن يَتَّبِعُ
ആര്‍ പിന്‍പറ്റുമെന്ന് , പിന്‍പറ്റുന്നതാരെന്ന്
l-rasūla
ٱلرَّسُولَ
റസൂലിനെ
mimman yanqalibu
مِمَّن يَنقَلِبُ
മറിഞ്ഞു(തിരിഞ്ഞു മടങ്ങി )പോകുന്നവരില്‍ നിന്ന്
ʿalā ʿaqibayhi
عَلَىٰ عَقِبَيْهِۚ
തന്റെ കുതി (മടമ്പ്) കാലുകളില്‍
wa-in kānat
وَإِن كَانَتْ
അത് ആയിരിക്കുന്നു
lakabīratan
لَكَبِيرَةً
ഒരു വലിയ കാര്യം തന്നെ
illā
إِلَّا
ഒഴികെ
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരുവരുടെ മേല്‍
hadā l-lahu
هَدَى ٱللَّهُۗ
അല്ലാഹു നേര്‍മാര്‍ഗത്തിലാക്കി
wamā kāna l-lahu
وَمَا كَانَ ٱللَّهُ
അല്ലാഹു (തയ്യാര്‍)ഇല്ല. അല്ലാഹു (ഉദ്ദേശിക്കുന്നവന്‍) അല്ല
liyuḍīʿa
لِيُضِيعَ
വിഫലമാക്കുന്നതിന്
īmānakum
إِيمَٰنَكُمْۚ
നിങ്ങളുടെ വിശ്വാസത്തെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bil-nāsi
بِٱلنَّاسِ
മനുഷ്യരോട്
laraūfun
لَرَءُوفٌ
ദയയുള്ളവന്‍തന്നെ
raḥīmun
رَّحِيمٌ
കാരുണ്യമുള്ളവനും

ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ മേല്‍ സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കുമേല്‍ സാക്ഷിയാകാനും. നീ ഇതുവരെ തിരിഞ്ഞുനിന്നിരുന്ന ദിക്കിനെ ഖിബ്‌ലയായി നിശ്ചയിച്ചിരുന്നത്, ദൈവദൂതനെ പിന്‍പറ്റുന്നവരെയും പിന്‍മാറിപ്പോകുന്നവരെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. അതൊരു വലിയ കാര്യം തന്നെ; അല്ലാഹു നേര്‍വഴിയിലാക്കിയവര്‍ക്കൊഴികെ. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ ഒട്ടും പാഴാക്കുകയില്ല. അല്ലാഹു ജനങ്ങളോട് അളവറ്റ കൃപയുള്ളവനും കരുണാമയനുമാകുന്നു.

തഫ്സീര്‍

قَدْ نَرٰى تَقَلُّبَ وَجْهِكَ فِى السَّمَاۤءِۚ فَلَنُوَلِّيَنَّكَ قِبْلَةً تَرْضٰىهَا ۖ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۗ وَحَيْثُ مَا كُنْتُمْ فَوَلُّوْا وُجُوْهَكُمْ شَطْرَهٗ ۗ وَاِنَّ الَّذِيْنَ اُوْتُوا الْكِتٰبَ لَيَعْلَمُوْنَ اَنَّهُ الْحَقُّ مِنْ رَّبِّهِمْ ۗ وَمَا اللّٰهُ بِغَافِلٍ عَمَّا يَعْمَلُوْنَ  ( البقرة: ١٤٤ )

qad narā
قَدْ نَرَىٰ
നാം കാണുന്നുണ്ട്
taqalluba
تَقَلُّبَ
തിരിഞ്ഞു (മറിഞ്ഞു)കൊണ്ടിരിക്കുന്നത്
wajhika
وَجْهِكَ
നിന്റെ മുഖം
fī l-samāi
فِى ٱلسَّمَآءِۖ
ആകാശത്തില്‍
falanuwalliyannaka
فَلَنُوَلِّيَنَّكَ
അതിനാല്‍ (എന്നാല്‍) നാം നിശ്ചയമായും നിന്നെ തിരിച്ചുതരാം, തിരിക്കുന്നു
qib'latan
قِبْلَةً
ഒരു ക്വിബ്‌ലഃ(യിലേ)ക്ക്, അഭിമുഖകേന്ദ്രത്തിന്
tarḍāhā
تَرْضَىٰهَاۚ
അതിനെ നീ തൃപ്തിപ്പെടുന്നു
fawalli
فَوَلِّ
എനി (അതിനാല്‍) നീ തിരിക്കുക
wajhaka
وَجْهَكَ
നിന്റെ മുഖം
shaṭra
شَطْرَ
നേരെ ഭാഗത്തേക്ക്
l-masjidi l-ḥarāmi
ٱلْمَسْجِدِ ٱلْحَرَامِۚ
മസ്ജിദുല്‍ ഹറാമിന്റെ, പവിത്രമായ പള്ളിയുടെ
waḥaythu mā kuntum
وَحَيْثُ مَا كُنتُمْ
നിങ്ങള്‍ എവിടെയായാലും, ആകുന്നിടത്ത് വെച്ച്
fawallū
فَوَلُّوا۟
നിങ്ങള്‍ തിരിക്കുവിന്‍
wujūhakum
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
shaṭrahu
شَطْرَهُۥۗ
അതിന്റെ നേരെ
wa-inna alladhīna
وَإِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടിരിക്കുന്നു
layaʿlamūna
لَيَعْلَمُونَ
അവര്‍ അറിയുകതന്നെ ചെയ്യും
annahu
أَنَّهُ
അതാണെന്ന്
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം, ന്യായമായത്
min rabbihim
مِن رَّبِّهِمْۗ
തങ്ങളുടെ റബ്ബില്‍ നിന്ന്
wamā l-lahu
وَمَا ٱللَّهُ
അല്ലാഹു അല്ലതാനും
bighāfilin
بِغَٰفِلٍ
അശ്രദ്ധനേ
ʿammā yaʿmalūna
عَمَّا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.

തഫ്സീര്‍

وَلَىِٕنْ اَتَيْتَ الَّذِيْنَ اُوْتُوا الْكِتٰبَ بِكُلِّ اٰيَةٍ مَّا تَبِعُوْا قِبْلَتَكَ ۚ وَمَآ اَنْتَ بِتَابِعٍ قِبْلَتَهُمْ ۚ وَمَا بَعْضُهُمْ بِتَابِعٍ قِبْلَةَ بَعْضٍۗ وَلَىِٕنِ اتَّبَعْتَ اَهْوَاۤءَهُمْ مِّنْۢ بَعْدِ مَاجَاۤءَكَ مِنَ الْعِلْمِ ۙ اِنَّكَ اِذًا لَّمِنَ الظّٰلِمِيْنَ ۘ   ( البقرة: ١٤٥ )

wala-in
وَلَئِنْ
എങ്കില്‍തന്നെയും
atayta
أَتَيْتَ
നീ ചെന്നു
alladhīna
ٱلَّذِينَ
യാതൊരുവരുടെ അടുക്കല്‍
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടു
bikulli āyatin
بِكُلِّ ءَايَةٍ
എല്ലാ ദൃഷ്ടാന്തവുംകൊണ്ട്
mā tabiʿū
مَّا تَبِعُوا۟
അവര്‍ പിന്‍തുടരുന്നതല്ല
qib'lataka
قِبْلَتَكَۚ
നിന്റെ ക്വിബ്‌ലഃയെ
wamā anta
وَمَآ أَنتَ
നീ അല്ലതാനും
bitābiʿin
بِتَابِعٍ
പിന്‍തുടരുന്നവന്‍
qib'latahum
قِبْلَتَهُمْۚ
അവരുടെ ക്വിബ്‌ലഃയെ
wamā baʿḍuhum
وَمَا بَعْضُهُم
അവരില്‍ ചിലരുമല്ല
bitābiʿin
بِتَابِعٍ
പിന്‍തുടരുന്നവര്‍
qib'lata baʿḍin
قِبْلَةَ بَعْضٍۚ
ചിലരുടെ ക്വിബ്‌ലഃയെ
wala-ini ittabaʿta
وَلَئِنِ ٱتَّبَعْتَ
നീ പിന്‍പറ്റിയെങ്കില്‍
ahwāahum
أَهْوَآءَهُم
അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ
min baʿdi
مِّنۢ بَعْدِ
ശേഷം, ശേഷമായി
mā jāaka
مَا جَآءَكَ
നിനക്ക് വന്നതിന്റെ
mina l-ʿil'mi
مِنَ ٱلْعِلْمِۙ
ജ്ഞാനത്തില്‍ നിന്ന്
innaka idhan
إِنَّكَ إِذًا
നിശ്ചയമായും അപ്പോള്‍ നീ
lamina l-ẓālimīna
لَّمِنَ ٱلظَّٰلِمِينَ
അക്രമികളില്‍പെട്ട(വന്‍) തന്നെ

നീ ഈ വേദക്കാരുടെ മുമ്പില്‍ എല്ലാ തെളിവുകളും കൊണ്ടുചെന്നാലും അവര്‍ നിന്റെ ഖിബ്‌ലയെ പിന്‍പറ്റുകയില്ല. അവരുടെ ഖിബ്‌ലയെ നിനക്കും പിന്‍പറ്റാനാവില്ല. അവരില്‍തന്നെ ഒരുവിഭാഗം മറ്റു വിഭാഗക്കാരുടെ ഖിബ്‌ലയെയും പിന്തുടരില്ല. ഈ സത്യമായ അറിവ് ലഭിച്ചശേഷവും നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയാല്‍ ഉറപ്പായും നീയും അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകും.

തഫ്സീര്‍

اَلَّذِيْنَ اٰتَيْنٰهُمُ الْكِتٰبَ يَعْرِفُوْنَهٗ كَمَا يَعْرِفُوْنَ اَبْنَاۤءَهُمْ ۗ وَاِنَّ فَرِيْقًا مِّنْهُمْ لَيَكْتُمُوْنَ الْحَقَّ وَهُمْ يَعْلَمُوْنَ  ( البقرة: ١٤٦ )

alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
ātaynāhumu
ءَاتَيْنَٰهُمُ
അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥം
yaʿrifūnahu
يَعْرِفُونَهُۥ
അദ്ദേഹത്തെ അവര്‍ അറിയും, അതിനെ (പരിചയപ്പെട്ട്) അറിയും
kamā yaʿrifūna
كَمَا يَعْرِفُونَ
അവര്‍ അറിയുന്നത് പോലെ
abnāahum
أَبْنَآءَهُمْۖ
അവരുടെ പുത്രന്‍മാരെ (മക്കളെ)
wa-inna farīqan
وَإِنَّ فَرِيقًا
നിശ്ചയമായും ഒരു വിഭാഗം
min'hum
مِّنْهُمْ
അവരില്‍ നിന്നുള്ള
layaktumūna
لَيَكْتُمُونَ
അവര്‍ ഒളിച്ചു(മറച്ചു, മൂടി)വെക്കുകതന്നെ ചെയ്യുന്നു
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥം, സത്യം, ന്യായം
wahum
وَهُمْ
അവരാകട്ടെ
yaʿlamūna
يَعْلَمُونَ
അറിയുന്നുതാനും

നാം വേദം നല്‍കിയ ജനത്തിന് അദ്ദേഹത്തെ തങ്ങളുടെ മക്കളെ അറിയുന്നപോലെ അറിയാം. എന്നിട്ടും അവരിലൊരുകൂട്ടര്‍ അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്.

തഫ്സീര്‍

اَلْحَقُّ مِنْ رَّبِّكَ فَلَا تَكُوْنَنَّ مِنَ الْمُمْتَرِيْنَ ࣖ  ( البقرة: ١٤٧ )

al-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം, സത്യം
min rabbika
مِن رَّبِّكَۖ
നിന്റെ റബ്ബിങ്കല്‍ നിന്നാകുന്നു
falā takūnanna
فَلَا تَكُونَنَّ
ആകയാല്‍ തീര്‍ച്ചയായും നീ ആയിത്തീരരുത്
mina l-mum'tarīna
مِنَ ٱلْمُمْتَرِينَ
സന്ദേഹപ്പെടുന്നവരില്‍, സംശയാലുക്കളില്‍ (പെട്ടവന്‍)

ഇത് നിന്റെ നാഥനില്‍ നിന്നുള്ള സത്യസന്ദേശമാണ്. അതിനാല്‍ അതേപ്പറ്റി നീ സംശയാലുവാകരുത്.

തഫ്സീര്‍

وَلِكُلٍّ وِّجْهَةٌ هُوَ مُوَلِّيْهَا فَاسْتَبِقُوا الْخَيْرٰتِۗ اَيْنَ مَا تَكُوْنُوْا يَأْتِ بِكُمُ اللّٰهُ جَمِيْعًا ۗ اِنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( البقرة: ١٤٨ )

walikullin
وَلِكُلٍّ
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും) ഉണ്ട്
wij'hatun
وِجْهَةٌ
ഒരു അഭിമുഖ സ്ഥാനം, ലക്ഷ്യം
huwa
هُوَ
അവന്‍, അത്
muwallīhā
مُوَلِّيهَاۖ
അതിന് (അതിലേക്ക് ) തിരിക്കുന്നതായിരിക്കും
fa-is'tabiqū
فَٱسْتَبِقُوا۟
ആകയാല്‍ നിങ്ങള്‍ മുന്നേറുവിന്‍, മുന്‍കടക്കുവിന്‍, ശ്രമിക്കുവിന്‍, (വാശിയോടെ)മുമ്പോട്ട് പോകുക
l-khayrāti
ٱلْخَيْرَٰتِۚ
നല്ല കാര്യങ്ങള്‍ക്ക്, ഉത്തമങ്ങളിലേക്ക്
ayna mā
أَيْنَ مَا
എവിടെത്തന്നെ
takūnū
تَكُونُوا۟
നിങ്ങള്‍ ആയിരുന്നാലും
yati bikumu
يَأْتِ بِكُمُ
നിങ്ങളെ കൊണ്ടുവരും
l-lahu
ٱللَّهُ
അല്ലാഹു
jamīʿan
جَمِيعًاۚ
മുഴുവനും, എല്ലാം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalā kulli shayin qadīrun
عَلَىٰ كُلِّ شَىْءٍ قَدِيرٌ
എല്ലാ കാര്യത്തിനും കഴിവുളളവനാണ്

ഓരോരുത്തര്‍ക്കും ഓരോ ദിശയുണ്ട്. അവര്‍ അതിന്റെ നേരെ തിരിയുന്നു. അതിനാല്‍ നിങ്ങള്‍ നന്മയിലേക്ക് മത്സരിച്ചു മുന്നേറുക. നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരും. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ.

തഫ്സീര്‍

وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۗ وَاِنَّهٗ لَلْحَقُّ مِنْ رَّبِّكَ ۗ وَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ  ( البقرة: ١٤٩ )

wamin ḥaythu
وَمِنْ حَيْثُ
ഇടത്തില്‍ നിന്ന്, ഇടത്തില്‍ വെച്ച്
kharajta
خَرَجْتَ
നീ പുറത്ത് പോയി, പുറപ്പെട്ടു
fawalli
فَوَلِّ
നീ തിരിക്കുക
wajhaka
وَجْهَكَ
നിന്റെ മുഖം
shaṭra
شَطْرَ
നേരെ, ഭാഗത്തിന്
l-masjidi l-ḥarāmi
ٱلْمَسْجِدِ ٱلْحَرَامِۖ
മസ്ജിദുല്‍ ഹറാമിന്റെ
wa-innahu
وَإِنَّهُۥ
നിശ്ചയമായും അത്
lalḥaqqu
لَلْحَقُّ
യഥാര്‍ത്ഥം (സത്യം) തന്നെ
min rabbika
مِن رَّبِّكَۗ
നിന്റെ റബ്ബിങ്കല്‍നിന്നുള്ള
wamā l-lahu
وَمَا ٱللَّهُ
അല്ലാഹു അല്ലതാനും
bighāfilin
بِغَٰفِلٍ
അശ്രദ്ധനേ
ʿammā taʿmalūna
عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

നീ എവിടെനിന്ന് പുറപ്പെട്ടാലും മസ്ജിദുല്‍ഹറാമിന്റെ നേരെ മുഖം തിരിക്കുക. കാരണം അത് നിന്റെ നാഥനില്‍ നിന്നുള്ള സത്യനിഷ്ഠമായ നിര്‍ദേശമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.

തഫ്സീര്‍

وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۗ وَحَيْثُ مَا كُنْتُمْ فَوَلُّوْا وُجُوْهَكُمْ شَطْرَهٗ ۙ لِئَلَّا يَكُوْنَ لِلنَّاسِ عَلَيْكُمْ حُجَّةٌ اِلَّا الَّذِيْنَ ظَلَمُوْا مِنْهُمْ فَلَا تَخْشَوْهُمْ وَاخْشَوْنِيْ وَلِاُتِمَّ نِعْمَتِيْ عَلَيْكُمْ وَلَعَلَّكُمْ تَهْتَدُوْنَۙ  ( البقرة: ١٥٠ )

wamin ḥaythu kharajta
وَمِنْ حَيْثُ خَرَجْتَ
നീ പുറപ്പെട്ടുപോയേടത്തു നിന്ന്
fawalli wajhaka
فَوَلِّ وَجْهَكَ
നിന്റെ മുഖത്തെ നീ തിരിക്കുക
shaṭra l-masjidi
شَطْرَ ٱلْمَسْجِدِ
മസ്ജിദിന്റെ (പള്ളിയുടെ) നേരെ
l-ḥarāmi
ٱلْحَرَامِۚ
പവിത്രമായ
waḥaythu mā kuntum
وَحَيْثُ مَا كُنتُمْ
നിങ്ങള്‍ എവിടെയായാലും, നിങ്ങള്‍ ആകുന്നിടത്ത് വെച്ച്
fawallū
فَوَلُّوا۟
നിങ്ങള്‍ തിരിക്കുവിന്‍
wujūhakum
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
shaṭrahu
شَطْرَهُۥ
അതിന്റെ നേരെ, ഭാഗത്തേക്ക്
li-allā yakūna
لِئَلَّا يَكُونَ
ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരില്‍
ḥujjatun
حُجَّةٌ
ഒരു ന്യായം, തെളിവ്
illā alladhīna
إِلَّا ٱلَّذِينَ
യാതൊരു കൂട്ടര്‍ക്ക് ഒഴികെ
ẓalamū
ظَلَمُوا۟
അക്രമം ചെയ്ത, അവര്‍ അനീതി പ്രവര്‍ത്തിച്ചു
min'hum
مِنْهُمْ
അവരില്‍ നിന്ന്
falā takhshawhum
فَلَا تَخْشَوْهُمْ
അതിനാല്‍ (എന്നാല്‍) നിങ്ങള്‍ അവരെ പേടിക്കണ്ടാ
wa-ikh'shawnī
وَٱخْشَوْنِى
എന്നെ പേടിക്കുകയും ചെയ്യുവിന്‍
wali-utimma
وَلِأُتِمَّ
ഞാന്‍ പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും
niʿ'matī
نِعْمَتِى
എന്റെ അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍
walaʿallakum
وَلَعَلَّكُمْ
നിങ്ങളായേക്കുവാനും
tahtadūna
تَهْتَدُونَ
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുക

നീ എവിടെനിന്നു പുറപ്പെട്ടാലും നിന്റെ മുഖം മസ്ജിദുല്‍ഹറാമിന്റെ നേരെ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേരെ മുഖം തിരിക്കുക. നിങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ഒരു ന്യായവും ഇല്ലാതിരിക്കാനാണിത്. അവരിലെ അക്രമികള്‍ക്കൊഴികെ. നിങ്ങളവരെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് തികവോടെ തരാനാണിത്; നിങ്ങള്‍ നേര്‍വഴി പ്രാപിക്കാനും.

തഫ്സീര്‍