Skip to main content

يٰٓاَهْلَ الْكِتٰبِ لِمَ تَلْبِسُوْنَ الْحَقَّ بِالْبَاطِلِ وَتَكْتُمُوْنَ الْحَقَّ وَاَنْتُمْ تَعْلَمُوْنَ ࣖ  ( آل عمران: ٧١ )

yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
lima talbisūna
لِمَ تَلْبِسُونَ
നിങ്ങള്‍ എന്തിനാണ് കൂട്ടിക്കലര്‍ത്തുന്നത്
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥ (സത്യ)ത്തെ
bil-bāṭili
بِٱلْبَٰطِلِ
അയഥാര്‍ത്ഥത്തോട്
wataktumūna
وَتَكْتُمُونَ
നിങ്ങള്‍ ഒളിച്ചു (മൂടി)വെക്കുകയും ചെയ്യുന്നു
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥത്തെ
wa-antum
وَأَنتُمْ
നിങ്ങളാവട്ടെ
taʿlamūna
تَعْلَمُونَ
അറിയുന്നു (താനും)

വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്നത്? അറിഞ്ഞുകൊണ്ട് നിങ്ങളെന്തിന് സത്യത്തെ മറച്ചുവെയ്ക്കുന്നു?

തഫ്സീര്‍

وَقَالَتْ طَّاۤىِٕفَةٌ مِّنْ اَهْلِ الْكِتٰبِ اٰمِنُوْا بِالَّذِيْٓ اُنْزِلَ عَلَى الَّذِيْنَ اٰمَنُوْا وَجْهَ النَّهَارِ وَاكْفُرُوْٓا اٰخِرَهٗ لَعَلَّهُمْ يَرْجِعُوْنَۚ  ( آل عمران: ٧٢ )

waqālat
وَقَالَت
പറയുകയും ചെയ്തു, പറയുകയാണ്
ṭāifatun
طَّآئِفَةٌ
ഒരു വിഭാഗം
min ahli l-kitābi
مِّنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍ നിന്ന്
āminū
ءَامِنُوا۟
നിങ്ങള്‍ വിശ്വസിക്കുവിന്‍
bi-alladhī unzila
بِٱلَّذِىٓ أُنزِلَ
ഇറക്കപ്പെട്ടതില്‍
ʿalā alladhīna āmanū
عَلَى ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്ക്
wajha l-nahāri
وَجْهَ ٱلنَّهَارِ
പകലിന്‍റെ മുഖത്ത് (മുമ്പില്‍- ആരംഭത്തില്‍)
wa-uk'furū
وَٱكْفُرُوٓا۟
നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുവിന്‍
ākhirahu
ءَاخِرَهُۥ
അതിന്‍റെ അവസാനം
laʿallahum
لَعَلَّهُمْ
അവരായേക്കാം, ആകുവാന്‍ വേണ്ടി
yarjiʿūna
يَرْجِعُونَ
അവര്‍ മടങ്ങുക

വേദക്കാരിലൊരുകൂട്ടര്‍ പറയുന്നു: ''ഈ വിശ്വാസികള്‍ക്ക് അവതീര്‍ണമായതില്‍ പകലിന്റെ പ്രാരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലറുതിയില്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുക. അതുകണ്ട് ആ വിശ്വാസികള്‍ നമ്മിലേക്ക് തിരിച്ചുവന്നേക്കാം.

തഫ്സീര്‍

وَلَا تُؤْمِنُوْٓا اِلَّا لِمَنْ تَبِعَ دِيْنَكُمْ ۗ قُلْ اِنَّ الْهُدٰى هُدَى اللّٰهِ ۙ اَنْ يُّؤْتٰىٓ اَحَدٌ مِّثْلَ مَآ اُوْتِيْتُمْ اَوْ يُحَاۤجُّوْكُمْ عِنْدَ رَبِّكُمْ ۗ قُلْ اِنَّ الْفَضْلَ بِيَدِ اللّٰهِ ۚ يُؤْتِيْهِ مَنْ يَّشَاۤءُ ۗوَاللّٰهُ وَاسِعٌ عَلِيْمٌ ۚ  ( آل عمران: ٧٣ )

walā tu'minū
وَلَا تُؤْمِنُوٓا۟
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യരുത്
illā liman
إِلَّا لِمَن
യാതൊരുവരെയല്ലാതെ
tabiʿa
تَبِعَ
തുടര്‍ന്ന്
dīnakum
دِينَكُمْ
നിങ്ങളുടെ മതത്തെ
qul
قُلْ
നീ പറയുക
inna l-hudā
إِنَّ ٱلْهُدَىٰ
നിശ്ചയമായും മാര്‍ഗദര്‍ശനം, വഴിചേര്‍ക്കല്‍
hudā l-lahi
هُدَى ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ്, വഴിചേര്‍ക്കലത്രെ
an yu'tā
أَن يُؤْتَىٰٓ
നല്‍കപ്പെടുന്നതിനാല്‍
aḥadun
أَحَدٌ
വല്ല ഒരാള്‍ക്കും
mith'la
مِّثْلَ
യാതൊന്നുപോലെ
mā ūtītum
مَآ أُوتِيتُمْ
അത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടു
aw yuḥājjūkum
أَوْ يُحَآجُّوكُمْ
അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യായവാദം നടത്തുന്നതിനാല്‍
ʿinda rabbikum
عِندَ رَبِّكُمْۗ
നിങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍
qul
قُلْ
നീ പറയുക
inna l-faḍla
إِنَّ ٱلْفَضْلَ
നിശ്ചയമായും അനുഗ്രഹം
biyadi l-lahi
بِيَدِ ٱللَّهِ
അല്ലാഹുവിന്‍റെ കയ്യിലാണ്
yu'tīhi
يُؤْتِيهِ
അതവന്‍ നല്‍കുന്നു
man yashāu
مَن يَشَآءُۗ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
wal-lahu
وَٱللَّهُ
അല്ലാഹു
wāsiʿun
وَٰسِعٌ
വിശാലനാകുന്നു
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

നിങ്ങളുടെ മതത്തെ പിന്‍പറ്റുന്നവരെയല്ലാതെ ആരെയും നിങ്ങള്‍ വിശ്വസിക്കരുത്.'' പറയുക: 'അല്ലാഹുവിന്റെ സന്മാര്‍ഗം മാത്രമാണ് യഥാര്‍ഥ സത്യപാത.' 'നിങ്ങള്‍ക്കു തന്ന വേദത്തിന് തുല്യം മറ്റാര്‍ക്കെങ്കിലും നല്‍കുമെന്നോ അതിന്റെ പേരില്‍ നിങ്ങളുടെ നാഥന്റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ നിങ്ങള്‍ വിശ്വസിക്കരുതെ'ന്നും ആ വേദക്കാര്‍ പറഞ്ഞു. പറയുക: അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിന്റെ കൈയിലാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനാണ്; എല്ലാം അറിയുന്നവനും.

തഫ്സീര്‍

يَخْتَصُّ بِرَحْمَتِهٖ مَنْ يَّشَاۤءُ ۗوَاللّٰهُ ذُو الْفَضْلِ الْعَظِيْمِ  ( آل عمران: ٧٤ )

yakhtaṣṣu
يَخْتَصُّ
അവന്‍ പ്രത്യേകപ്പെടുത്തുന്നു
biraḥmatihi
بِرَحْمَتِهِۦ
തന്‍റെ കാരുണ്യംകൊണ്ട്, കാരുണ്യത്തെ
man yashāu
مَن يَشَآءُۗ
അവന്‍ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവര്‍ക്ക്
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
dhū l-faḍli
ذُو ٱلْفَضْلِ
അനുഗ്രഹം ഉള്ളവനാണ്
l-ʿaẓīmi
ٱلْعَظِيمِ
മഹത്തായ

അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് തന്റെ കാരുണ്യം പ്രത്യേകം നല്‍കുന്നു. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്.

തഫ്സീര്‍

۞ وَمِنْ اَهْلِ الْكِتٰبِ مَنْ اِنْ تَأْمَنْهُ بِقِنْطَارٍ يُّؤَدِّهٖٓ اِلَيْكَۚ وَمِنْهُمْ مَّنْ اِنْ تَأْمَنْهُ بِدِيْنَارٍ لَّا يُؤَدِّهٖٓ اِلَيْكَ اِلَّا مَا دُمْتَ عَلَيْهِ قَاۤىِٕمًا ۗ ذٰلِكَ بِاَنَّهُمْ قَالُوْا لَيْسَ عَلَيْنَا فِى الْاُمِّيّٖنَ سَبِيْلٌۚ وَيَقُوْلُوْنَ عَلَى اللّٰهِ الْكَذِبَ وَهُمْ يَعْلَمُوْنَ   ( آل عمران: ٧٥ )

wamin ahli l-kitābi
وَمِنْ أَهْلِ ٱلْكِتَٰبِ
വേദക്കാരിലുണ്ട്
man
مَنْ
ചിലര്‍, യാതൊരുവന്‍
in tamanhu
إِن تَأْمَنْهُ
അവരെ (അവനെ) നീ വിശ്വസിച്ചാല്‍
biqinṭārin
بِقِنطَارٍ
ഒരു ക്വിന്‍ത്വാറിനെ (കൂമ്പാരത്തെ) സംബന്ധിച്ച്
yu-addihi
يُؤَدِّهِۦٓ
അതവര്‍ (അവന്‍) വീട്ടിത്തരും
ilayka
إِلَيْكَ
നിനക്ക്
wamin'hum
وَمِنْهُم
അവരിലുണ്ട്
man
مَّنْ
ചിലര്‍, യാതൊരുവന്‍
in tamanhu
إِن تَأْمَنْهُ
അവരെ (അവനെ) നീ വിശ്വസിച്ചാല്‍
bidīnārin
بِدِينَارٍ
ഒരു ദീനാറിനെ (പൊന്‍പണത്തെ)പ്പറ്റി
lā yu-addihi
لَّا يُؤَدِّهِۦٓ
അതവര്‍ (അവന്‍) വീട്ടുകയില്ല
ilayka
إِلَيْكَ
നിനക്ക്
illā mā dum'ta
إِلَّا مَا دُمْتَ
നീ ആയിക്കൊണ്ടിരുന്നാലല്ലാതെ
ʿalayhi
عَلَيْهِ
അവന്‍റെ മേല്‍ (അവരില്‍)
qāiman
قَآئِمًاۗ
നിലകൊള്ളുന്നവന്‍
dhālika
ذَٰلِكَ
അത്
bi-annahum qālū
بِأَنَّهُمْ قَالُوا۟
അവര്‍ പറയുന്നത് നിമിത്തമാണ്
laysa ʿalaynā
لَيْسَ عَلَيْنَا
ഞങ്ങളുടെ മേല്‍ ഇല്ല
fī l-umiyīna
فِى ٱلْأُمِّيِّۦنَ
നിരക്ഷരജ്ഞരില്‍
sabīlun
سَبِيلٌ
ഒരു മാര്‍ഗവും
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ പേരില്‍
l-kadhiba
ٱلْكَذِبَ
വ്യാജം
wahum yaʿlamūna
وَهُمْ يَعْلَمُونَ
അവര്‍ അറിഞ്ഞുകൊണ്ട്

വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍പോലും നിനക്ക് അവരത് മടക്കിത്തരില്ല- നീ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ. അതിനു കാരണം അവരിങ്ങനെ വാദിച്ചുകൊണ്ടിരിക്കുന്നതാണ്: ''ഈ നിരക്ഷരരുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കുറ്റമുണ്ടാവാനിടയില്ല.'' അവര്‍ അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.

തഫ്സീര്‍

بَلٰى مَنْ اَوْفٰى بِعَهْدِهٖ وَاتَّقٰى فَاِنَّ اللّٰهَ يُحِبُّ الْمُتَّقِيْنَ  ( آل عمران: ٧٦ )

balā
بَلَىٰ
അങ്ങനെയല്ല
man awfā
مَنْ أَوْفَىٰ
ആര്‍ നിറവേറ്റിയോ
biʿahdihi
بِعَهْدِهِۦ
തന്‍റെ കരാര്‍, ഉടമ്പടി
wa-ittaqā
وَٱتَّقَىٰ
സൂക്ഷിക്കുകയും ചെയ്തു
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
സ്‌നേഹിക്കും, ഇഷ്ടപ്പെടുന്നു
l-mutaqīna
ٱلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവരെ

അല്ല; ആരെങ്കിലും തന്റെ പ്രതിജ്ഞ പാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ അറിയുക: തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെ ഇഷ്ടപ്പെടുന്നു.

തഫ്സീര്‍

اِنَّ الَّذِيْنَ يَشْتَرُوْنَ بِعَهْدِ اللّٰهِ وَاَيْمَانِهِمْ ثَمَنًا قَلِيْلًا اُولٰۤىِٕكَ لَا خَلَاقَ لَهُمْ فِى الْاٰخِرَةِ وَلَا يُكَلِّمُهُمُ اللّٰهُ وَلَا يَنْظُرُ اِلَيْهِمْ يَوْمَ الْقِيٰمَةِ وَلَا يُزَكِّيْهِمْ ۖ وَلَهُمْ عَذَابٌ اَلِيْمٌ   ( آل عمران: ٧٧ )

inna alladhīna yashtarūna
إِنَّ ٱلَّذِينَ يَشْتَرُونَ
നിശ്ചയമായും വാങ്ങുന്നവര്‍
biʿahdi l-lahi
بِعَهْدِ ٱللَّهِ
അല്ലാഹുവിനോടുള്ള കരാറിന്
wa-aymānihim
وَأَيْمَٰنِهِمْ
തങ്ങളുടെ സത്യ (ശപഥ)ങ്ങള്‍ക്കും
thamanan qalīlan
ثَمَنًا قَلِيلًا
തുച്ഛ വില
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lā khalāqa
لَا خَلَٰقَ
ഓഹരിയില്ല
lahum
لَهُمْ
അവര്‍ക്ക്
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
walā yukallimuhumu l-lahu
وَلَا يُكَلِّمُهُمُ ٱللَّهُ
അല്ലാഹു അവരോട് സംസാരിക്കയുമില്ല
walā yanẓuru
وَلَا يَنظُرُ
നോക്കുകയുമില്ല
ilayhim
إِلَيْهِمْ
അവരുടെനേരെ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തുനാളില്‍
walā yuzakkīhim
وَلَا يُزَكِّيهِمْ
അവരെ സംസ്‌ക്കരിക്കയുമില്ല
walahum
وَلَهُمْ
അവര്‍ക്കുണ്ടുതാനും
ʿadhābun
عَذَابٌ
ശിക്ഷ
alīmun
أَلِيمٌ
വേദനയേറിയ

അല്ലാഹുവോടുള്ള പ്രതിജ്ഞയും സ്വന്തം ശപഥങ്ങളും നിസ്സാര വിലയ്ക്ക് വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ നോക്കുകയോ സംസ്‌കരിക്കുകയോ ഇല്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.

തഫ്സീര്‍

وَاِنَّ مِنْهُمْ لَفَرِيْقًا يَّلْوٗنَ اَلْسِنَتَهُمْ بِالْكِتٰبِ لِتَحْسَبُوْهُ مِنَ الْكِتٰبِ وَمَا هُوَ مِنَ الْكِتٰبِۚ وَيَقُوْلُوْنَ هُوَ مِنْ عِنْدِ اللّٰهِ وَمَا هُوَ مِنْ عِنْدِ اللّٰهِ ۚ وَيَقُوْلُوْنَ عَلَى اللّٰهِ الْكَذِبَ وَهُمْ يَعْلَمُوْنَ  ( آل عمران: ٧٨ )

wa-inna min'hum
وَإِنَّ مِنْهُمْ
നിശ്ചയമായും അവരിലുണ്ട്
lafarīqan
لَفَرِيقًا
ഒരു കക്ഷി (സംഘം- വിഭാഗം) തന്നെ
yalwūna
يَلْوُۥنَ
അവര്‍ വളച്ച് തിരിക്കും, ചുരുട്ടുന്നു
alsinatahum
أَلْسِنَتَهُم
അവരുടെ നാവുകളെ
bil-kitābi
بِٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍, ഗ്രന്ഥത്തെ സംബന്ധിച്ച്
litaḥsabūhu
لِتَحْسَبُوهُ
നിങ്ങളതിനെ ഗണിക്കു(വിചാരിക്കു)വാന്‍ വേണ്ടി
mina l-kitābi
مِنَ ٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍ പെട്ടതായി
wamā huwa
وَمَا هُوَ
അതല്ലതാനും
mina l-kitābi
مِنَ ٱلْكِتَٰبِ
വേദ്രഗന്ഥത്തില്‍ പെട്ടത്
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യും
huwa
هُوَ
അത്
min ʿindi l-lahi
مِنْ عِندِ ٱللَّهِ
അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ് (എന്ന്)
wamā huwa
وَمَا هُوَ
അതല്ല താനും
min ʿindi l-lahi
مِنْ عِندِ ٱللَّهِ
അല്ലാഹുവിന്‍റെ പക്കല്‍നിന്ന്
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യും
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ പേരില്‍
l-kadhiba
ٱلْكَذِبَ
വ്യാജം, അസത്യം
wahum yaʿlamūna
وَهُمْ يَعْلَمُونَ
അവര്‍ അറിഞ്ഞുകൊണ്ട്

വേദവായനയില്‍ വക്രതവരുത്തുന്നവരും അക്കൂട്ടത്തിലുണ്ട്; അതൊക്കെ വേദപുസ്തകത്തിലുള്ളതാണെന്ന് നിങ്ങള്‍ ധരിക്കാനാണത്. എന്നാലതൊന്നും വേദപുസ്തകത്തിലുള്ളതല്ല. അതൊക്കെ ദൈവത്തിങ്കല്‍ നിന്നുള്ളതാണെന്ന് അവരവകാശപ്പെടും. യഥാര്‍ഥത്തില്‍ അതൊന്നും ദൈവത്തിങ്കല്‍ നിന്നുള്ളതല്ല. അവര്‍ ബോധപൂര്‍വം അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.

തഫ്സീര്‍

مَا كَانَ لِبَشَرٍ اَنْ يُّؤْتِيَهُ اللّٰهُ الْكِتٰبَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُوْلَ لِلنَّاسِ كُوْنُوْا عِبَادًا لِّيْ مِنْ دُوْنِ اللّٰهِ وَلٰكِنْ كُوْنُوْا رَبَّانِيّٖنَ بِمَا كُنْتُمْ تُعَلِّمُوْنَ الْكِتٰبَ وَبِمَا كُنْتُمْ تَدْرُسُوْنَ ۙ  ( آل عمران: ٧٩ )

mā kāna
مَا كَانَ
ഉണ്ടാവുകയില്ല, ഉണ്ടാകാവതല്ല
libasharin
لِبَشَرٍ
ഒരു മനുഷ്യനും
an yu'tiyahu
أَن يُؤْتِيَهُ
അവന് നല്‍കുക
l-lahu
ٱللَّهُ
അല്ലാഹു
l-kitāba
ٱلْكِتَٰبَ
ഗ്രന്ഥം
wal-ḥuk'ma
وَٱلْحُكْمَ
വിജ്ഞാനവും, വിധിയും (അധികാരവും)
wal-nubuwata
وَٱلنُّبُوَّةَ
പ്രവാചകത്വവും
thumma yaqūla
ثُمَّ يَقُولَ
പിന്നീട് അദ്ദേഹം പറയുക
lilnnāsi
لِلنَّاسِ
മനുഷ്യരോട്
kūnū
كُونُوا۟
നിങ്ങളായിരിക്കുവിന്‍
ʿibādan lī
عِبَادًا لِّى
എനിക്ക് (എന്‍റെ) അടിയാന്‍മാര്‍
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിന്നല്ലാതെ)
walākin
وَلَٰكِن
എങ്കിലും (പറയും)
kūnū
كُونُوا۟
നിങ്ങളായിരിക്കുവിന്‍
rabbāniyyīna
رَبَّٰنِيِّۦنَ
റബ്ബാനികള്‍
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരിക്കുന്നതു കൊണ്ട്
tuʿallimūna
تُعَلِّمُونَ
നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
wabimā kuntum
وَبِمَا كُنتُمْ
നിങ്ങളായിരിക്കുന്നതു കൊണ്ടും
tadrusūna
تَدْرُسُونَ
പഠിച്ചുകൊണ്ടിരിക്കുന്നു

ഒരാള്‍ക്ക് അല്ലാഹു വേദപുസ്തകവും യുക്തിജ്ഞാനവും പ്രവാചകത്വവും നല്‍കുക; എന്നിട്ട് അയാള്‍ ജനങ്ങളോട് 'നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനുപകരം എന്റെ അടിമകളാവുക' എന്ന് പറയുക; ഇത് ഒരു മനുഷ്യനില്‍നിന്ന് ഒരിക്കലും സംഭവിക്കാവതല്ല. മറിച്ച് അയാള്‍ പറയുക 'നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കളങ്കമേശാത്ത ദൈവഭക്തരാവുക' എന്നായിരിക്കും.

തഫ്സീര്‍

وَلَا يَأْمُرَكُمْ اَنْ تَتَّخِذُوا الْمَلٰۤىِٕكَةَ وَالنَّبِيّٖنَ اَرْبَابًا ۗ اَيَأْمُرُكُمْ بِالْكُفْرِ بَعْدَ اِذْ اَنْتُمْ مُّسْلِمُوْنَ ࣖ  ( آل عمران: ٨٠ )

walā yamurakum
وَلَا يَأْمُرَكُمْ
അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയും (ഉണ്ടാകുക) ഇല്ല
an tattakhidhū
أَن تَتَّخِذُوا۟
നിങ്ങള്‍ സ്വീകരിക്കുവാന്‍
l-malāikata
ٱلْمَلَٰٓئِكَةَ
മലക്കുകളെ
wal-nabiyīna
وَٱلنَّبِيِّۦنَ
നബിമാരെയും
arbāban
أَرْبَابًاۗ
റബ്ബുകളായി
ayamurukum
أَيَأْمُرُكُم
അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയോ
bil-kuf'ri
بِٱلْكُفْرِ
അവിശ്വാസത്തിന്
baʿda idh antum
بَعْدَ إِذْ أَنتُم
നിങ്ങള്‍ ആയതിനുശേഷം
mus'limūna
مُّسْلِمُونَ
മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)

നിങ്ങള്‍ മലക്കുകളെയും പ്രവാചകന്മാരെയും രക്ഷകരാക്കണമെന്ന് അയാള്‍ ഒരിക്കലും നിങ്ങളോട് കല്‍പിക്കുകയെന്നതും സംഭവ്യമല്ല. നിങ്ങള്‍ മുസ്‌ലിംകളായ ശേഷം സത്യനിഷേധികളാകാന്‍ ഒരു പ്രവാചകന്‍ നിങ്ങളോട് കല്‍പിക്കുകയോ?

തഫ്സീര്‍