Skip to main content

فَكَيْفَ اِذَا جِئْنَا مِنْ كُلِّ اُمَّةٍۢ بِشَهِيْدٍ وَّجِئْنَا بِكَ عَلٰى هٰٓؤُلَاۤءِ شَهِيْدًاۗ  ( النساء: ٤١ )

fakayfa
فَكَيْفَ
എന്നാല്‍ എങ്ങിനെ(യിരിക്കും)
idhā ji'nā
إِذَا جِئْنَا
നാം വന്നാല്‍
min kulli ummatin
مِن كُلِّ أُمَّةٍۭ
എല്ലാ സമുദായത്തില്‍നിന്നും
bishahīdin
بِشَهِيدٍ
ഒരു സാക്ഷിയെക്കൊണ്ട്
waji'nā bika
وَجِئْنَا بِكَ
നാം നിന്നെ കൊണ്ടുവരുകയും
ʿalā hāulāi
عَلَىٰ هَٰٓؤُلَآءِ
ഇക്കൂട്ടരുടെമേല്‍
shahīdan
شَهِيدًا
സാക്ഷിയായി

ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെയും കൊണ്ടുവരും. എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ!

തഫ്സീര്‍

يَوْمَىِٕذٍ يَّوَدُّ الَّذِيْنَ كَفَرُوْا وَعَصَوُا الرَّسُوْلَ لَوْ تُسَوّٰى بِهِمُ الْاَرْضُۗ وَلَا يَكْتُمُوْنَ اللّٰهَ حَدِيْثًا ࣖ  ( النساء: ٤٢ )

yawma-idhin
يَوْمَئِذٍ
ആ ദിവസം, അന്ന്
yawaddu
يَوَدُّ
ആഗ്രഹിക്കും, മോഹിക്കും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
waʿaṣawū
وَعَصَوُا۟
എതിരു പ്രവര്‍ത്തിക്കുക (അനുസരണക്കേട് കാണിക്കുക)യും ചെയ്ത
l-rasūla
ٱلرَّسُولَ
റസൂലിന്, റസൂലിനോട്
law tusawwā
لَوْ تُسَوَّىٰ
(സമ) നിരപ്പാക്കപ്പെട്ടിരുന്നെങ്കില്‍
bihimu
بِهِمُ
തങ്ങളെയും കൊണ്ട്
l-arḍu
ٱلْأَرْضُ
ഭൂമി
walā yaktumūna
وَلَا يَكْتُمُونَ
അവര്‍ മറച്ചു (മൂടി - ഒളിച്ചു) വെക്കുകയുമില്ല
l-laha
ٱللَّهَ
അല്ലാഹുവിനോട്
ḥadīthan
حَدِيثًا
ഒരു വര്‍ത്തമാനവും, വിഷയവും

സത്യത്തെ നിഷേധിക്കുകയും ദൈവദൂതനെ ധിക്കരിക്കുകയും ചെയ്തവര്‍ അന്ന് കൊതിച്ചുപോകും: 'തങ്ങളെ അടിയിലാക്കി ഭൂമിയൊന്ന് നിരപ്പായെങ്കില്‍ എത്ര നന്നായേനെ.' ഒരു വിവരവും അല്ലാഹുവില്‍നിന്ന് മറച്ചുവെക്കാനവര്‍ക്കാവില്ല.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَقْرَبُوا الصَّلٰوةَ وَاَنْتُمْ سُكَارٰى حَتّٰى تَعْلَمُوْا مَا تَقُوْلُوْنَ وَلَا جُنُبًا اِلَّا عَابِرِيْ سَبِيْلٍ حَتّٰى تَغْتَسِلُوْا ۗوَاِنْ كُنْتُمْ مَّرْضٰٓى اَوْ عَلٰى سَفَرٍ اَوْ جَاۤءَ اَحَدٌ مِّنْكُمْ مِّنَ الْغَاۤىِٕطِ اَوْ لٰمَسْتُمُ النِّسَاۤءَ فَلَمْ تَجِدُوْا مَاۤءً فَتَيَمَّمُوْا صَعِيْدًا طَيِّبًا فَامْسَحُوْا بِوُجُوْهِكُمْ وَاَيْدِيْكُمْ ۗ اِنَّ اللّٰهَ كَانَ عَفُوًّا غَفُوْرًا  ( النساء: ٤٣ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā taqrabū
لَا تَقْرَبُوا۟
നിങ്ങള്‍ സമീപിക്കരുത്
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരത്തെ
wa-antum
وَأَنتُمْ
നിങ്ങള്‍ ആയിക്കൊണ്ട്
sukārā
سُكَٰرَىٰ
ലഹരി ബാധിച്ചവര്‍, മത്തുള്ളവര്‍
ḥattā taʿlamū
حَتَّىٰ تَعْلَمُوا۟
നിങ്ങള്‍(ക്ക്) അറിയുന്നതുവരെ
mā taqūlūna
مَا تَقُولُونَ
നിങ്ങള്‍ പറയുന്നത്
walā junuban
وَلَا جُنُبًا
ജനാബത്തുകാരായും അരുത്
illā ʿābirī
إِلَّا عَابِرِى
കടന്നുപോകുന്ന (വിട്ടു കടക്കുന്ന) വരായിട്ടല്ലാതെ
sabīlin
سَبِيلٍ
വഴി
ḥattā taghtasilū
حَتَّىٰ تَغْتَسِلُوا۟ۚ
നിങ്ങള്‍ കുളിക്കുന്നതുവരെ
wa-in kuntum
وَإِن كُنتُم
നിങ്ങള്‍ ആയിരുന്നാല്‍, ആയെങ്കില്‍
marḍā
مَّرْضَىٰٓ
രോഗികള്‍
aw ʿalā safarin
أَوْ عَلَىٰ سَفَرٍ
അല്ലെങ്കില്‍ വല്ല യാത്രയിലും
aw jāa
أَوْ جَآءَ
അല്ലെങ്കില്‍ വന്നു(എങ്കില്‍)
aḥadun
أَحَدٌ
ഒരാള്‍ (ആരെങ്കിലും)
minkum
مِّنكُم
നിങ്ങളില്‍ നിന്ന്
mina l-ghāiṭi
مِّنَ ٱلْغَآئِطِ
വിസര്‍ജ്ജന സ്ഥലത്തു നിന്ന്
aw lāmastumu
أَوْ لَٰمَسْتُمُ
അല്ലെങ്കില്‍ നിങ്ങള്‍ സ്പര്‍ശനം നടത്തി(യെങ്കില്‍)
l-nisāa
ٱلنِّسَآءَ
സ്ത്രീകളുമായി
falam tajidū
فَلَمْ تَجِدُوا۟
എന്നിട്ട് നിങ്ങള്‍ പ്രാപിച്ചില്ല, നിങ്ങള്‍ക്ക് കിട്ടിയില്ല
māan
مَآءً
വെള്ളം
fatayammamū
فَتَيَمَّمُوا۟
എന്നാല്‍ നിങ്ങള്‍ കരുതി (അന്വേഷിച്ചു)കൊള്ളുവിന്‍
ṣaʿīdan
صَعِيدًا
ഭൂമുഖത്തെ, മണ്ണിനെ
ṭayyiban
طَيِّبًا
നല്ലതായ, ശുദ്ധമായ
fa-im'saḥū
فَٱمْسَحُوا۟
എന്നിട്ട് നിങ്ങള്‍ തടവുവിന്‍
biwujūhikum
بِوُجُوهِكُمْ
നിങ്ങളുടെ മുഖങ്ങളെ, മുഖങ്ങളില്‍
wa-aydīkum
وَأَيْدِيكُمْۗ
നിങ്ങളുടെ കൈകളെയും, കൈകളിലും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു
ʿafuwwan
عَفُوًّا
വളരെ മാപ്പു ചെയ്യുന്നവന്‍
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍

വിശ്വസിച്ചവരേ, നിങ്ങള്‍ ലഹരി ബാധിതരായി നമസ്‌കാരത്തെ സമീപിക്കരുത്- നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് നല്ല ബോധമുണ്ടാകുംവരെ. ജനാബത്തുകാരനെങ്കില്‍ കുളിച്ചു ശുദ്ധി വരുത്തുന്നതുവരെയും- വഴിയാത്രക്കാരാണെങ്കിലല്ലാതെ. അഥവാ, നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു; അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ വിസര്‍ജനം കഴിഞ്ഞുവന്നു; അതുമല്ലെങ്കില്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തി; എന്നിട്ട് വെള്ളം കിട്ടിയതുമില്ല; എങ്കില്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിക്കുക. അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണ്.

തഫ്സീര്‍

اَلَمْ تَرَ اِلَى الَّذِيْنَ اُوْتُوْا نَصِيْبًا مِّنَ الْكِتٰبِ يَشْتَرُوْنَ الضَّلٰلَةَ وَيُرِيْدُوْنَ اَنْ تَضِلُّوا السَّبِيْلَۗ  ( النساء: ٤٤ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരുവരെ, ഒരു കൂട്ടരിലേക്ക്
ūtū
أُوتُوا۟
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
naṣīban
نَصِيبًا
ഒരംശം, പങ്ക്
mina l-kitābi
مِّنَ ٱلْكِتَٰبِ
(വേദ) ഗ്രന്ഥത്തില്‍ നിന്ന്
yashtarūna
يَشْتَرُونَ
അവര്‍ വാങ്ങുന്നു
l-ḍalālata
ٱلضَّلَٰلَةَ
ദുര്‍മാര്‍ഗം, വഴികേട്, വഴി പിഴവ്
wayurīdūna
وَيُرِيدُونَ
അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു
an taḍillū
أَن تَضِلُّوا۟
നിങ്ങള്‍ പിഴച്ചുപോകുവാന്‍
l-sabīla
ٱلسَّبِيلَ
മാര്‍ഗം, വഴി

വേദപുസ്തകത്തില്‍നിന്ന് ഒരു ഭാഗം കിട്ടിയവരെ നീ കാണുന്നില്ലേ? അവര്‍ വഴികേട് വിലയ്ക്കു വാങ്ങുന്നു. നിങ്ങള്‍ വഴിതെറ്റിപ്പോകണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു.

തഫ്സീര്‍

وَاللّٰهُ اَعْلَمُ بِاَعْدَاۤىِٕكُمْ ۗوَكَفٰى بِاللّٰهِ وَلِيًّا ۙوَّكَفٰى بِاللّٰهِ نَصِيْرًا   ( النساء: ٤٥ )

wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവാകട്ടെ
aʿlamu
أَعْلَمُ
ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്
bi-aʿdāikum
بِأَعْدَآئِكُمْۚ
നിങ്ങളുടെ ശത്രുക്കളെപ്പറ്റി
wakafā bil-lahi
وَكَفَىٰ بِٱللَّهِ
അല്ലാഹു (തന്നെ) മതി
waliyyan
وَلِيًّا
ബന്ധുവായി, മിത്രമായി, കാര്യകര്‍ത്താവായി
wakafā bil-lahi
وَكَفَىٰ بِٱللَّهِ
അല്ലാഹു (തന്നെ) മതി
naṣīran
نَصِيرًا
സഹായകനായി

നിങ്ങളുടെ എതിരാളികളെപ്പറ്റി നന്നായറിയുന്നവന്‍ അല്ലാഹുവാണ്. രക്ഷകനായി നിങ്ങള്‍ക്ക് അല്ലാഹു മതി. തുണയായും അല്ലാഹുതന്നെ മതി.

തഫ്സീര്‍

مِنَ الَّذِيْنَ هَادُوْا يُحَرِّفُوْنَ الْكَلِمَ عَنْ مَّوَاضِعِهٖ وَيَقُوْلُوْنَ سَمِعْنَا وَعَصَيْنَا وَاسْمَعْ غَيْرَ مُسْمَعٍ وَّرَاعِنَا لَيًّاۢ بِاَلْسِنَتِهِمْ وَطَعْنًا فِى الدِّيْنِۗ وَلَوْ اَنَّهُمْ قَالُوْا سَمِعْنَا وَاَطَعْنَا وَاسْمَعْ وَانْظُرْنَا لَكَانَ خَيْرًا لَّهُمْ وَاَقْوَمَۙ وَلٰكِنْ لَّعَنَهُمُ اللّٰهُ بِكُفْرِهِمْ فَلَا يُؤْمِنُوْنَ اِلَّا قَلِيْلًا   ( النساء: ٤٦ )

mina alladhīna hādū
مِّنَ ٱلَّذِينَ هَادُوا۟
യഹൂദരായവരില്‍പ്പെട്ട(വര്‍)
yuḥarrifūna
يُحَرِّفُونَ
അവര്‍ തെറ്റിക്കുന്നു, മാറ്റത്തിരുത്തം ചെയ്യുന്നു
l-kalima
ٱلْكَلِمَ
വാക്കുകളെ
ʿan mawāḍiʿihi
عَن مَّوَاضِعِهِۦ
അതിന്റെ സ്ഥാനങ്ങള്‍ വിട്ട്
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
samiʿ'nā
سَمِعْنَا
ഞങ്ങള്‍ കേട്ടു,
waʿaṣaynā
وَعَصَيْنَا
ഞങ്ങള്‍ അനുസരണക്കേട് കാണിച്ചു,
wa-is'maʿ ghayra mus'maʿin
وَٱسْمَعْ غَيْرَ مُسْمَعٍ
ഇസ്മഅ് ഗൈറ മുസ്മഅ്' ( പരിഹാസപൂർവം ഉപയോഗിക്കുന്ന ദ്വയാർഥപ്രയോഗം )
warāʿinā
وَرَٰعِنَا
റാഇനാ ( പരിഹാസപൂർവം ഉപയോഗിക്കുന്ന ദ്വയാർഥപ്രയോഗം )
layyan
لَيًّۢا
വളച്ചൊടിച്ചു, ചുരുട്ടി മടക്കിക്കൊണ്ട്
bi-alsinatihim
بِأَلْسِنَتِهِمْ
അവരുടെ നാവു കളെ, നാവുകള്‍കൊണ്ട്
waṭaʿnan
وَطَعْنًا
കുത്തിയും (ആക്ഷേപിച്ചും - കുത്തിപ്പറ ഞ്ഞും) കൊണ്ടും
fī l-dīni
فِى ٱلدِّينِۚ
മതത്തില്‍, മതത്തെപ്പറ്റി
walaw annahum qālū
وَلَوْ أَنَّهُمْ قَالُوا۟
അവര്‍ പറഞ്ഞിരുന്നെങ്കില്‍
samiʿ'nā
سَمِعْنَا
സമിഅ്‌നാ (ഞങ്ങള്‍ കേട്ടു) എന്ന്
wa-aṭaʿnā
وَأَطَعْنَا
അത്വഅ്‌നാ (ഞങ്ങള്‍ അനുസരിച്ചു) എന്നും
wa-is'maʿ
وَٱسْمَعْ
ഇസ്മഅ് (കേള്‍ക്കണം) എന്നും
wa-unẓur'nā
وَٱنظُرْنَا
ഉന്‍ള്വുര്‍നാ (ഞങ്ങളെ നീ ഗൗനിക്കണം) എന്നും
lakāna
لَكَانَ
അതാകുമായിരുന്നു
khayran
خَيْرًا
ഗുണം, ഉത്തമം
lahum
لَّهُمْ
അവര്‍ക്ക്
wa-aqwama
وَأَقْوَمَ
കൂടുതല്‍ ചൊവ്വായ (നേരെയുള്ളതും)
walākin laʿanahumu
وَلَٰكِن لَّعَنَهُمُ
എങ്കിലും (പക്ഷേ) അവരെ ശപിച്ചിരിക്കുന്നു
l-lahu
ٱللَّهُ
അല്ലാഹു
bikuf'rihim
بِكُفْرِهِمْ
അവരുടെ അവിശ്വാസം നിമിത്തം
falā yu'minūna
فَلَا يُؤْمِنُونَ
അതിനാല്‍ അവര്‍ വിശ്വസിക്കയില്ല
illā qalīlan
إِلَّا قَلِيلًا
അൽപമല്ലാതെ

ആ എതിരാളികള്‍ ജൂതന്മാരില്‍ പെട്ടവരാണ്. അവര്‍ ദൈവവാക്യങ്ങളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നു. തങ്ങളുടെ നാവു കോട്ടിയും സത്യമതത്തെ കടന്നാക്രമിച്ചും 'സമിഅ്‌നാ വ അസൈ്വനാ' എന്നും 'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നും 'റാഇനാ' എന്നും അവര്‍ പറയുന്നു. 'സമിഅ്‌നാ വ അത്വഅ്‌നാ' എന്നും 'ഇസ്മഅ്' എന്നും 'ഉന്‍ളുര്‍നാ' എന്നുമാണ് അവര്‍ പറഞ്ഞിരുന്നതെങ്കില്‍ അവര്‍ക്ക് ഏറ്റം ശരിയും നല്ലതും അതായിരുന്നു. പക്ഷേ, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവരില്‍ ചിലരല്ലാതെ വിശ്വസിക്കുന്നില്ല.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اُوْتُوا الْكِتٰبَ اٰمِنُوْا بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُمْ مِّنْ قَبْلِ اَنْ نَّطْمِسَ وُجُوْهًا فَنَرُدَّهَا عَلٰٓى اَدْبَارِهَآ اَوْ نَلْعَنَهُمْ كَمَا لَعَنَّآ اَصْحٰبَ السَّبْتِ ۗ وَكَانَ اَمْرُ اللّٰهِ مَفْعُوْلًا  ( النساء: ٤٧ )

yāayyuhā alladhīna
يَٰٓأَيُّهَا ٱلَّذِينَ
ഹേ യാതൊരു കൂട്ടരേ
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
ഗ്രന്ഥം നല്‍കപ്പെട്ട
āminū
ءَامِنُوا۟
നിങ്ങള്‍ വിശ്വസിക്കുവിന്‍
bimā nazzalnā
بِمَا نَزَّلْنَا
നാം അവതരിപ്പിച്ചതില്‍
muṣaddiqan
مُصَدِّقًا
സത്യമാക്കി (സ്ഥാപിച്ചു) കൊണ്ട്
limā maʿakum
لِّمَا مَعَكُم
നിങ്ങളുടെ കൂടെ (കൈവശം) ഉള്ളതിനെ
min qabli
مِّن قَبْلِ
മുമ്പായി
an naṭmisa
أَن نَّطْمِسَ
നാം തുടച്ചു കളയുന്ന (നീക്കുന്ന)തിന്
wujūhan
وُجُوهًا
ചില മുഖങ്ങളെ
fanaruddahā
فَنَرُدَّهَا
എന്നിട്ട് അവയെ നാം ആക്കുന്ന (മടക്കുന്ന - തള്ളിക്കളയുന്ന)തിന്
ʿalā adbārihā
عَلَىٰٓ أَدْبَارِهَآ
അവയുടെ പിന്‍വശങ്ങളില്‍, പിന്നില്‍
aw nalʿanahum
أَوْ نَلْعَنَهُمْ
അല്ലെങ്കില്‍ നാമവരെ ശപിക്കുന്നതിന്
kamā laʿannā
كَمَا لَعَنَّآ
നാം ശപിച്ചതു പോലെ
aṣḥāba l-sabti
أَصْحَٰبَ ٱلسَّبْتِۚ
ശബ്ബത്തിന്‍റെ ആള്‍ക്കാരെ
wakāna
وَكَانَ
ആകുന്നു
amru l-lahi
أَمْرُ ٱللَّهِ
അല്ലാഹുവിന്‍റെ കല്പന
mafʿūlan
مَفْعُولًا
ചെയ്യപ്പെടുന്നത് പ്രവര്‍ത്തനത്തില്‍ വരുന്നത്

വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ വേദത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും.

തഫ്സീര്‍

اِنَّ اللّٰهَ لَا يَغْفِرُ اَنْ يُّشْرَكَ بِهٖ وَيَغْفِرُ مَا دُوْنَ ذٰلِكَ لِمَنْ يَّشَاۤءُ ۚ وَمَنْ يُّشْرِكْ بِاللّٰهِ فَقَدِ افْتَرٰٓى اِثْمًا عَظِيْمًا   ( النساء: ٤٨ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yaghfiru
لَا يَغْفِرُ
പൊറുക്കുകയില്ല
an yush'raka
أَن يُشْرَكَ
ശിര്‍ക്കു ചെയ്യപ്പെടുന്നത്, പങ്കു ചേര്‍ക്കപ്പെടുന്നത്
bihi
بِهِۦ
അവനോട്, അവനില്‍
wayaghfiru
وَيَغْفِرُ
അവന്‍ പൊറുക്കുകയും ചെയ്യും
mā dūna
مَا دُونَ
താഴെയുള്ളത്, പുറമെയുള്ളത്
dhālika
ذَٰلِكَ
അതിന്‍റെ
liman yashāu
لِمَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
waman yush'rik
وَمَن يُشْرِكْ
ആരെങ്കിലും പങ്കു ചേര്‍ക്കുന്നതായാല്‍
bil-lahi
بِٱللَّهِ
അല്ലാഹുവോട്
faqadi if'tarā
فَقَدِ ٱفْتَرَىٰٓ
തീര്‍ച്ചയായും അവന്‍ കെട്ടിയുണ്ടാക്കി, ചമച്ചുണ്ടാക്കി
ith'man
إِثْمًا
പാപം, കുറ്റം
ʿaẓīman
عَظِيمًا
വമ്പിച്ചതായ

അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്; തീര്‍ച്ച.

തഫ്സീര്‍

اَلَمْ تَرَ اِلَى الَّذِيْنَ يُزَكُّوْنَ اَنْفُسَهُمْ ۗ بَلِ اللّٰهُ يُزَكِّيْ مَنْ يَّشَاۤءُ وَلَا يُظْلَمُوْنَ فَتِيْلًا   ( النساء: ٤٩ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരു കൂട്ടരെ, കൂട്ടരിലേക്ക്
yuzakkūna
يُزَكُّونَ
പരിശുദ്ധപ്പെടുത്തുന്ന
anfusahum
أَنفُسَهُمۚ
തങ്ങളുടെ ദേഹങ്ങളെ, സ്വന്തങ്ങളെ (സ്വയം)
bali l-lahu
بَلِ ٱللَّهُ
എങ്കിലും (പക്ഷേ) അല്ലാഹു
yuzakkī
يُزَكِّى
പരിശുദ്ധപ്പെടുത്തുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവരെ
walā yuẓ'lamūna
وَلَا يُظْلَمُونَ
അവര്‍ അക്രമിക്കപ്പെടുകയില്ല., അനീതി കാണിക്കപ്പെടുകയില്ല
fatīlan
فَتِيلًا
തരിമ്പിട, ഒരു ആരളവും

വിശുദ്ധരെന്ന് സ്വയം അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അവരോട് ഒട്ടും അനീതി കാണിക്കുകയില്ല.

തഫ്സീര്‍

اُنْظُرْ كَيْفَ يَفْتَرُوْنَ عَلَى اللّٰهِ الْكَذِبَۗ وَكَفٰى بِهٖٓ اِثْمًا مُّبِيْنًا ࣖ   ( النساء: ٥٠ )

unẓur
ٱنظُرْ
നോക്കുക
kayfa
كَيْفَ
എങ്ങിനെയാണ്
yaftarūna
يَفْتَرُونَ
അവര്‍ കെട്ടിച്ചമക്കുന്നു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍, അല്ലാഹുവിനെപ്പറ്റി
l-kadhiba
ٱلْكَذِبَۖ
വ്യാജം
wakafā bihi
وَكَفَىٰ بِهِۦٓ
അതു (തന്നെ)മതി
ith'man
إِثْمًا
കുറ്റമായിട്ട്, കുറ്റം
mubīnan
مُّبِينًا
സ്പഷ്ടമായ, വ്യക്തമായ

അവര്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നതെങ്ങനെയെന്ന് നോക്കൂ? പ്രകടമായ പാപമായിട്ട് അതു തന്നെ മതി.

തഫ്സീര്‍