Skip to main content

يَغْشَى النَّاسَۗ هٰذَا عَذَابٌ اَلِيْمٌ   ( الدخان: ١١ )

yaghshā l-nāsa
يَغْشَى ٱلنَّاسَۖ
അതു മനുഷ്യരെ മൂടും
hādhā
هَٰذَا
ഇതു
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ഒരു ശിക്ഷയാണ്

അത് മനുഷ്യരാശിയെയാകെ മൂടിപ്പൊതിയും. ഇത് നോവേറിയ ശിക്ഷ തന്നെ.

തഫ്സീര്‍

رَبَّنَا اكْشِفْ عَنَّا الْعَذَابَ اِنَّا مُؤْمِنُوْنَ   ( الدخان: ١٢ )

rabbanā
رَّبَّنَا
ഞങ്ങളുടെ റബ്ബേ
ik'shif ʿannā
ٱكْشِفْ عَنَّا
ഞങ്ങളില്‍നിന്നു ഒഴിവാക്കി (തുറവിയാക്കി)ത്തരണേ
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
innā mu'minūna
إِنَّا مُؤْمِنُونَ
നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്

അപ്പോഴവര്‍ പറയും: ''ഞങ്ങളുടെ നാഥാ, ഞങ്ങളെ ഈ ശിക്ഷയില്‍നിന്ന് ഒന്നൊഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം.''

തഫ്സീര്‍

اَنّٰى لَهُمُ الذِّكْرٰى وَقَدْ جَاۤءَهُمْ رَسُوْلٌ مُّبِيْنٌۙ   ( الدخان: ١٣ )

annā
أَنَّىٰ
എങ്ങിനെ (എവിടെ നിന്നു)
lahumu
لَهُمُ
അവര്‍ക്കു
l-dhik'rā
ٱلذِّكْرَىٰ
ഓര്‍മ്മ, ബോധം, ഉപദേശം
waqad jāahum
وَقَدْ جَآءَهُمْ
അവര്‍ക്കു വന്നിട്ടുണ്ട്
rasūlun mubīnun
رَسُولٌ مُّبِينٌ
സ്പഷ്ടമായ ഒരു റസൂല്‍

ഉദ്‌ബോധനം എങ്ങനെയാണവര്‍ക്ക് ഉപകരിക്കുക? എല്ലാം വ്യക്തമാക്കിക്കൊടുക്കുന്ന ദൈവദൂതന്‍ അവരുടെ അടുത്തെത്തിയിരുന്നു.

തഫ്സീര്‍

ثُمَّ تَوَلَّوْا عَنْهُ وَقَالُوْا مُعَلَّمٌ مَّجْنُوْنٌۘ   ( الدخان: ١٤ )

thumma tawallaw ʿanhu
ثُمَّ تَوَلَّوْا۟ عَنْهُ
എന്നിട്ടു അദ്ദേഹത്തില്‍നിന്നു അവര്‍ പിന്‍മാറി (തിരിഞ്ഞുപോയി)
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
muʿallamun
مُعَلَّمٌ
അഭ്യസിപ്പിക്കപ്പെട്ട (പഠിപ്പിക്കപ്പെട്ട) ഒരുവന്‍
majnūnun
مَّجْنُونٌ
ഭ്രാന്തന്‍

അപ്പോള്‍ അവരദ്ദേഹത്തെ അവഗണിച്ച് പിന്തിരിയുകയാണുണ്ടായത്. അവരിങ്ങനെ പറയുകയും ചെയ്തു: ''ഇവന്‍ പരിശീലനം ലഭിച്ച ഒരു ഭ്രാന്തന്‍ തന്നെ.''

തഫ്സീര്‍

اِنَّا كَاشِفُوا الْعَذَابِ قَلِيْلًا اِنَّكُمْ عَاۤىِٕدُوْنَۘ   ( الدخان: ١٥ )

innā kāshifū
إِنَّا كَاشِفُوا۟
നാം ഒഴിവാക്കുന്ന (തുറവിയാക്കുന്ന)വരാണ്
l-ʿadhābi
ٱلْعَذَابِ
ശിക്ഷയെ
qalīlan
قَلِيلًاۚ
അല്‍പം, കുറച്ചു
innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
ʿāidūna
عَآئِدُونَ
മടങ്ങുന്നവരാണ്, ആവര്‍ത്തിക്കുന്നവരാണ്

തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാലും നിങ്ങള്‍ പഴയപടി എല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

തഫ്സീര്‍

يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرٰىۚ اِنَّا مُنْتَقِمُوْنَ  ( الدخان: ١٦ )

yawma nabṭishu
يَوْمَ نَبْطِشُ
നാം പിടിക്കുന്ന ദിവസം
l-baṭshata l-kub'rā
ٱلْبَطْشَةَ ٱلْكُبْرَىٰٓ
ഏറ്റവും വലിയ പിടുത്തം
innā muntaqimūna
إِنَّا مُنتَقِمُونَ
നിശ്ചയമായും നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരാണ്

ഒരുനാള്‍ കുതറിമാറാനാവാത്തവിധം കൊടുംപിടുത്തം നടക്കും. തീര്‍ച്ചയായും അന്നാണ് നാം പ്രതികാരം ചെയ്യുക.

തഫ്സീര്‍

۞ وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَاۤءَهُمْ رَسُوْلٌ كَرِيْمٌۙ   ( الدخان: ١٧ )

walaqad fatannā
وَلَقَدْ فَتَنَّا
തീര്‍ച്ചയായും നാം പരീക്ഷിക്കയുണ്ടായി
qablahum
قَبْلَهُمْ
ഇവരുടെ മുമ്പ്
qawma fir'ʿawna
قَوْمَ فِرْعَوْنَ
ഫിര്‍ഔന്റെ ജനതയെ
wajāahum
وَجَآءَهُمْ
അവര്‍ക്കു ചെല്ലുക (വരുക)യും ചെയ്തു
rasūlun karīmun
رَسُولٌ كَرِيمٌ
മാന്യനായ ഒരു ദൂതന്‍

ഇവര്‍ക്ക് മുമ്പ് ഫറവോന്റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്. ആദരണീയനായ ദൈവദൂതന്‍ അവരുടെയടുത്ത് ചെന്നു.

തഫ്സീര്‍

اَنْ اَدُّوْٓا اِلَيَّ عِبَادَ اللّٰهِ ۗاِنِّيْ لَكُمْ رَسُوْلٌ اَمِيْنٌۙ   ( الدخان: ١٨ )

an addū
أَنْ أَدُّوٓا۟
നിങ്ങള്‍ വിട്ടുതരിന്‍ (ചേര്‍ത്തുതരിന്‍)
ilayya
إِلَىَّ
എനിക്കു, എന്നിലേക്കു
ʿibāda l-lahi
عِبَادَ ٱللَّهِۖ
അല്ലാഹുവിന്റെ അടിയാന്‍മാരെ
innī lakum
إِنِّى لَكُمْ
നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു
rasūlun amīnun
رَسُولٌ أَمِينٌ
വിശ്വസ്തനായ ഒരു റസൂലാണ്

അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ അടിമകളെ നിങ്ങളെനിക്ക് വിട്ടുതരിക. ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.

തഫ്സീര്‍

وَّاَنْ لَّا تَعْلُوْا عَلَى اللّٰهِ ۚاِنِّيْٓ اٰتِيْكُمْ بِسُلْطٰنٍ مُّبِيْنٍۚ   ( الدخان: ١٩ )

wa-an lā taʿlū
وَأَن لَّا تَعْلُوا۟
നിങ്ങള്‍ ഔന്നത്യം (പൊങ്ങച്ചം) കാട്ടരുതെന്നും
ʿalā l-lahi
عَلَى ٱللَّهِۖ
അല്ലാഹുവിന്റെ മേല്‍
innī ātīkum
إِنِّىٓ ءَاتِيكُم
നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വരാം, തരാം
bisul'ṭānin mubīnin
بِسُلْطَٰنٍ مُّبِينٍ
പ്രത്യക്ഷമായ അധികൃതലക്ഷ്യം കൊണ്ടു

''നിങ്ങള്‍ അല്ലാഹുവിനെതിരെ ധിക്കാരം കാണിക്കരുത്. ഉറപ്പായും ഞാന്‍ വ്യക്തമായ തെളിവുകള്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാം.

തഫ്സീര്‍

وَاِنِّيْ عُذْتُ بِرَبِّيْ وَرَبِّكُمْ اَنْ تَرْجُمُوْنِۚ   ( الدخان: ٢٠ )

wa-innī ʿudh'tu
وَإِنِّى عُذْتُ
ഞാന്‍ ശരണം (രക്ഷ) പ്രാപിക്കുന്നു
birabbī
بِرَبِّى
എന്റെ റബ്ബില്‍
warabbikum
وَرَبِّكُمْ
നിങ്ങളുടെയും റബ്ബ്
an tarjumūni
أَن تَرْجُمُونِ
നിങ്ങളെന്നെ എറിഞ്ഞാട്ടുന്ന (എറിഞ്ഞു കൊല്ലുന്ന)തിനെപ്പറ്റി

''ഞാനിതാ എന്റെയും നിങ്ങളുടെയും നാഥനില്‍ ശരണം തേടുന്നു; നിങ്ങളുടെ കല്ലേറില്‍നിന്ന് രക്ഷകിട്ടാന്‍.

തഫ്സീര്‍