Skip to main content

فَانْطَلَقَاۗ حَتّٰٓى اِذَا رَكِبَا فِى السَّفِيْنَةِ خَرَقَهَاۗ قَالَ اَخَرَقْتَهَا لِتُغْرِقَ اَهْلَهَاۚ لَقَدْ جِئْتَ شَيْـًٔا اِمْرًا   ( الكهف: ٧١ )

fa-inṭalaqā
فَٱنطَلَقَا
അനന്തരം (എന്നിട്ടു) രണ്ടാളും പോയി
ḥattā idhā rakibā
حَتَّىٰٓ إِذَا رَكِبَا
അങ്ങനെ രണ്ടാളും കയറിയപ്പോള്‍ (കയറിപ്പോകുമ്പോള്‍)
fī l-safīnati
فِى ٱلسَّفِينَةِ
കപ്പലില്‍
kharaqahā
خَرَقَهَاۖ
അദ്ദേഹം അതിനു പിളര്‍പ്പുണ്ടാക്കി
qāla
قَالَ
അദ്ദേഹം പറഞ്ഞു
akharaqtahā
أَخَرَقْتَهَا
അതിനെ താങ്കള്‍ പിളര്‍ക്കുകയോ
litugh'riqa
لِتُغْرِقَ
താങ്കള്‍ മുക്കിക്കളയുവാന്‍
ahlahā
أَهْلَهَا
അതിലെ ആള്‍ക്കാരെ
laqad ji'ta
لَقَدْ جِئْتَ
തീര്‍ച്ചയായും താങ്കള്‍ വരുത്തി (ചെയ്തു)
shayan
شَيْـًٔا
ഒരു കാര്യം
im'ran
إِمْرًا
വമ്പിച്ചതായ, ഗൗരവമുള്ള

അങ്ങനെ അവരിരുവരും യാത്രയായി. അവര്‍ ഒരു കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം ആ കപ്പലിന് ഒരു ദ്വാരമുണ്ടാക്കി. മൂസ ചോദിച്ചു: ''താങ്കളെന്തിനാണ് കപ്പലിന് ദ്വാരമുണ്ടാക്കുന്നത്? ഇതിലുള്ളവരെയൊക്കെ മുക്കിക്കൊല്ലാനാണോ? താങ്കള്‍ ഇച്ചെയ്തത് ഗുരുതരമായ കാര്യം തന്നെ.''

തഫ്സീര്‍

قَالَ اَلَمْ اَقُلْ اِنَّكَ لَنْ تَسْتَطِيْعَ مَعِيَ صَبْرًا   ( الكهف: ٧٢ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
alam aqul
أَلَمْ أَقُلْ
ഞാന്‍ പറഞ്ഞില്ലേ
innaka
إِنَّكَ
നിശ്ചയമായും താന്‍, താങ്കള്‍
lan tastaṭīʿa
لَن تَسْتَطِيعَ
തനിക്കു സാധിക്കുകയില്ല തന്നെ
maʿiya
مَعِىَ
എന്റെ കൂടെ
ṣabran
صَبْرًا
സഹിക്കുന്നതിനു

അദ്ദേഹം പറഞ്ഞു: ''അപ്പോഴേ ഞാന്‍ പറഞ്ഞിരുന്നില്ലേ; താങ്കള്‍ക്കെന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധ്യമല്ലെന്ന്?''

തഫ്സീര്‍

قَالَ لَا تُؤَاخِذْنِيْ بِمَا نَسِيْتُ وَلَا تُرْهِقْنِيْ مِنْ اَمْرِيْ عُسْرًا  ( الكهف: ٧٣ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
lā tuākhidh'nī
لَا تُؤَاخِذْنِى
എന്നെ പിടികൂടരുത്, എന്നോടു നടപടി എടുക്കരുതു
bimā nasītu
بِمَا نَسِيتُ
ഞാന്‍ മറന്നതുകൊണ്ട്
walā tur'hiq'nī
وَلَا تُرْهِقْنِى
എന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുതു
min amrī
مِنْ أَمْرِى
എന്റെ കാര്യത്തില്‍, കാര്യത്തെ സംബന്ധിച്ചു
ʿus'ran
عُسْرًا
ഒരു പ്രയാസത്തിന്, ഞെരുക്കമായ ഒരു കാര്യത്തിനു്

മൂസ പറഞ്ഞു: ''ഞാന്‍ മറന്നുപോയതാണ്. ഇതിന്റെ പേരില്‍ താങ്കളെന്നെ പിടികൂടരുത്! എന്റെ കാര്യത്തില്‍ പ്രയാസകരമായ ഒന്നിനും താങ്കള്‍ നിര്‍ബന്ധിക്കരുത്.''

തഫ്സീര്‍

فَانْطَلَقَا ۗحَتّٰٓى اِذَا لَقِيَا غُلٰمًا فَقَتَلَهٗ ۙقَالَ اَقَتَلْتَ نَفْسًا زَكِيَّةً؈ۢبِغَيْرِ نَفْسٍۗ لَقَدْ جِئْتَ شَيْـًٔا نُكْرًا ۔  ( الكهف: ٧٤ )

fa-inṭalaqā
فَٱنطَلَقَا
എന്നിട്ടു രണ്ടാളും പോയി
ḥattā idhā laqiyā
حَتَّىٰٓ إِذَا لَقِيَا
അങ്ങനെ രണ്ടാളും കണ്ടുമുട്ടിയപ്പോള്‍
ghulāman
غُلَٰمًا
ഒരു ബാലനെ, ആണ്‍കുട്ടിയെ
faqatalahu
فَقَتَلَهُۥ
എന്നിട്ടു അവനെ അദ്ദേഹം കൊല ചെയ്തു
qāla
قَالَ
അദ്ദേഹം പറഞ്ഞു
aqatalta
أَقَتَلْتَ
താന്‍ കൊല ചെയ്തുവോ
nafsan
نَفْسًا
ഒരു ആത്മാവിനെ (ഒരാളെ)
zakiyyatan
زَكِيَّةًۢ
പരിശുദ്ധമായ (നിര്‍ദ്ദോഷിയായ)
bighayri nafsin
بِغَيْرِ نَفْسٍ
മറ്റൊരാള്‍ക്കു പകരമല്ലാതെ (പ്രതികാരമായിട്ടല്ലാതെ)
laqad ji'ta
لَّقَدْ جِئْتَ
തീര്‍ച്ചയായും താങ്കള്‍ വരുത്തി, ചെയ്തു
shayan
شَيْـًٔا
ഒരു കാര്യം
nuk'ran
نُّكْرًا
ആക്ഷേപാര്‍ഹമായ, വെറുക്കത്തക്ക

അവര്‍ യാത്ര തുടര്‍ന്നു. വഴിയില്‍ അവരൊരു ബാലനെ കണ്ടുമുട്ടി. അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസ പറഞ്ഞു: ''താങ്കളെന്തിനാണ് ഒരു നിരപരാധിയെ കൊന്നത്? അതും മറ്റൊരാളെ കൊന്നതിന് പകരമായല്ലാതെ. ഉറപ്പായും താങ്കള്‍ ഇച്ചെയ്തത് കടുത്ത ക്രൂരത തന്നെ.''

തഫ്സീര്‍

۞ قَالَ اَلَمْ اَقُلْ لَّكَ اِنَّكَ لَنْ تَسْتَطِيْعَ مَعِيَ صَبْرًا   ( الكهف: ٧٥ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
alam aqul
أَلَمْ أَقُل
ഞാന്‍ പറഞ്ഞിട്ടില്ലേ
laka
لَّكَ
തന്നോടു, താങ്കളോടു
innaka
إِنَّكَ
നിശ്ചയമായും താങ്കള്‍
lan tastaṭīʿa
لَن تَسْتَطِيعَ
താങ്കള്‍ക്കു സാധിക്കുകയില്ല എന്നു
maʿiya
مَعِىَ
എന്റെ കൂടെ
ṣabran
صَبْرًا
ക്ഷമിക്കുവാന്‍

അദ്ദേഹം പറഞ്ഞു: ''ഞാന്‍ താങ്കളോട് പറഞ്ഞിരുന്നില്ലേ; താങ്കള്‍ക്കെന്റെ കൂടെ ക്ഷമിച്ചു കഴിയാന്‍ സാധ്യമല്ലെന്ന്?''

തഫ്സീര്‍

قَالَ اِنْ سَاَلْتُكَ عَنْ شَيْءٍۢ بَعْدَهَا فَلَا تُصٰحِبْنِيْۚ قَدْ بَلَغْتَ مِنْ لَّدُنِّيْ عُذْرًا   ( الكهف: ٧٦ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
in sa-altuka
إِن سَأَلْتُكَ
ഞാന്‍ താങ്കളോടു ചോദിച്ചാല്‍
ʿan shayin
عَن شَىْءٍۭ
വല്ല വസ്തുവെക്കുറിച്ചും
baʿdahā
بَعْدَهَا
ഇതിനുശേഷം
falā tuṣāḥib'nī
فَلَا تُصَٰحِبْنِىۖ
എന്നാല്‍ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല, സഹവസിക്കേണ്ട
qad
قَدْ
തീര്‍ച്ചയായും
balaghta
بَلَغْتَ
താങ്കള്‍ക്കു കിട്ടിയിരിക്കുന്നു (താങ്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു)
min ladunnī
مِن لَّدُنِّى
എന്റെ പക്കല്‍നിന്നു, എന്റെ അടുക്കല്‍നിന്നു
ʿudh'ran
عُذْرًا
ഒഴികഴിവു (ഒഴികഴിവിങ്കല്‍)

മൂസ പറഞ്ഞു: ''ഇനിയും ഞാന്‍ താങ്കളോട് എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അന്നേരം താങ്കളെന്നെ കൂടെ കൂട്ടേണ്ടതില്ല. താങ്കള്‍ക്കതിന് എന്നില്‍നിന്ന് വേണ്ടത്ര കാരണം കിട്ടിക്കഴിഞ്ഞു.''

തഫ്സീര്‍

فَانْطَلَقَا ۗحَتّٰىٓ اِذَآ اَتَيَآ اَهْلَ قَرْيَةِ ِۨاسْتَطْعَمَآ اَهْلَهَا فَاَبَوْا اَنْ يُّضَيِّفُوْهُمَا فَوَجَدَا فِيْهَا جِدَارًا يُّرِيْدُ اَنْ يَّنْقَضَّ فَاَقَامَهٗ ۗقَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ اَجْرًا   ( الكهف: ٧٧ )

fa-inṭalaqā
فَٱنطَلَقَا
എന്നിട്ടു (പിന്നെയും) രണ്ടാളും പോയി
ḥattā idhā atayā
حَتَّىٰٓ إِذَآ أَتَيَآ
അങ്ങനെ അവര്‍ ചെന്നപ്പോള്‍
ahla qaryatin
أَهْلَ قَرْيَةٍ
ഒരു രാജ്യക്കാരുടെ അടുക്കല്‍
is'taṭʿamā
ٱسْتَطْعَمَآ
അവര്‍ ഭക്ഷണത്തിന്നാവശ്യപ്പെട്ടു
ahlahā
أَهْلَهَا
അതിലെ ആളുകളോടു, ആ നാട്ടുകാരോടു
fa-abaw
فَأَبَوْا۟
എന്നാലവര്‍ വിസമ്മതിച്ചു
an yuḍayyifūhumā
أَن يُضَيِّفُوهُمَا
അവരെ സല്‍ക്കരിക്കുന്നതിനു
fawajadā
فَوَجَدَا
അപ്പോള്‍ അവര്‍ കണ്ടു
fīhā
فِيهَا
അതില്‍
jidāran
جِدَارًا
ഒരു മതില്‍
yurīdu
يُرِيدُ
അതു ഉദ്ദേശിക്കുന്നു (ശ്രമിക്കുന്നു, പോകുന്നു)
an yanqaḍḍa
أَن يَنقَضَّ
അതു പൊളിഞ്ഞു വീഴുവാന്‍
fa-aqāmahu
فَأَقَامَهُۥۖ
അപ്പോള്‍ അദ്ദേഹം അതുനേരെയാക്കി നിറുത്തി
qāla
قَالَ
അദ്ദേഹം പറഞ്ഞു
law shi'ta
لَوْ شِئْتَ
താങ്കള്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍
lattakhadhta
لَتَّخَذْتَ
താങ്കള്‍ക്ക് നിശ്ചയിക്കാമായിരുന്നു, ഏര്‍പ്പെടുത്താമായിരുന്നു
ʿalayhi
عَلَيْهِ
അതിനു, അതിന്റെ പേരില്‍
ajran
أَجْرًا
ഒരു പ്രതിഫലം, കൂലി

പിന്നെയും അവരിരുവരും മുന്നോട്ടുനീങ്ങി. അങ്ങനെ ഒരു നാട്ടിലെത്തിയപ്പോള്‍ ആ നാട്ടുകാരോട് അവര്‍ അന്നം ചോദിച്ചു. എന്നാല്‍ അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ നാട്ടുകാര്‍ സന്നദ്ധരായില്ല. അവിടെ പൊളിഞ്ഞുവീഴാറായ ഒരു മതില്‍ അവര്‍ കണ്ടു. അദ്ദേഹം അതു നേരെയാക്കി. മൂസ പറഞ്ഞു: ''താങ്കള്‍ക്കു വേണമെങ്കില്‍ ഇതിന് പ്രതിഫലം വാങ്ങാമായിരുന്നു.''

തഫ്സീര്‍

قَالَ هٰذَا فِرَاقُ بَيْنِيْ وَبَيْنِكَۚ سَاُنَبِّئُكَ بِتَأْوِيْلِ مَا لَمْ تَسْتَطِعْ عَّلَيْهِ صَبْرًا   ( الكهف: ٧٨ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
hādhā
هَٰذَا
ഇതു
firāqu
فِرَاقُ
വേര്‍പാടാണ്, പിരിയലാണ്
baynī
بَيْنِى
എന്റെ ഇടക്കും
wabaynika
وَبَيْنِكَۚ
താങ്കളുടെ ഇടക്കും (ഞാനും താങ്കളും തമ്മില്‍)
sa-unabbi-uka
سَأُنَبِّئُكَ
ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരാം, മനസ്സിലാക്കിതരാം
bitawīli
بِتَأْوِيلِ
ഉള്‍സാരത്തെ, ആന്തരാര്‍ത്ഥത്തെ, വ്യാഖ്യാനത്തെ
مَا
യാതൊരു കാര്യത്തിന്റെ
lam tastaṭiʿ
لَمْ تَسْتَطِع
താങ്കള്‍ക്കു സാധിച്ചില്ല
ʿalayhi
عَّلَيْهِ
അതിനെപ്പറ്റി
ṣabran
صَبْرًا
ക്ഷമിക്കുവാന്‍.

അദ്ദേഹം പറഞ്ഞു: ''ഇത് ഞാനും താങ്കളും തമ്മില്‍ വേര്‍പിരിയാനുള്ള അവസരമാണ്. ഇനി താങ്കള്‍ക്ക് ക്ഷമിക്കാന്‍ പറ്റാതിരുന്ന കാര്യങ്ങളുടെ പൊരുള്‍ ഞാന്‍ വിശദീകരിച്ചുതരാം:

തഫ്സീര്‍

اَمَّا السَّفِيْنَةُ فَكَانَتْ لِمَسٰكِيْنَ يَعْمَلُوْنَ فِى الْبَحْرِ فَاَرَدْتُّ اَنْ اَعِيْبَهَاۗ وَكَانَ وَرَاۤءَهُمْ مَّلِكٌ يَّأْخُذُ كُلَّ سَفِيْنَةٍ غَصْبًا   ( الكهف: ٧٩ )

ammā l-safīnatu
أَمَّا ٱلسَّفِينَةُ
എന്നാല്‍ കപ്പല്‍
fakānat
فَكَانَتْ
അതായിരുന്നു
limasākīna
لِمَسَٰكِينَ
ചില സാധുക്കള്‍ക്കുള്ളതു, പാവങ്ങള്‍ക്കുള്ളതു
yaʿmalūna
يَعْمَلُونَ
ജോലി ചെയ്യുന്ന, പ്രവൃത്തി എടുക്കുന്ന
fī l-baḥri
فِى ٱلْبَحْرِ
സമുദ്രത്തില്‍, കടലില്‍
fa-aradttu
فَأَرَدتُّ
അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചു
an aʿībahā
أَنْ أَعِيبَهَا
അതിനു കേടുവരുത്തുവാന്‍
wakāna
وَكَانَ
ഉണ്ടായിരുന്നു
warāahum
وَرَآءَهُم
അവരുടെ പിറകില്‍
malikun
مَّلِكٌ
ഒരു രാജാവ്
yakhudhu
يَأْخُذُ
അവന്‍ എടുക്കും, കൈവശപ്പെടുത്തും
kulla safīnatin
كُلَّ سَفِينَةٍ
എല്ലാ കപ്പലും
ghaṣban
غَصْبًا
പിടിച്ചെടുത്തു, കയ്യേറിയതായി

''ആ കപ്പലില്ലേ; അത് കടലില്‍ കഠിനാധ്വാനം ചെയ്തുകഴിയുന്ന ഏതാനും പാവങ്ങളുടേതാണ്. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് കരുതി. കാരണം അവര്‍ക്ക് പിന്നില്‍ എല്ലാ നല്ല കപ്പലും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.

തഫ്സീര്‍

وَاَمَّا الْغُلٰمُ فَكَانَ اَبَوَاهُ مُؤْمِنَيْنِ فَخَشِيْنَآ اَنْ يُّرْهِقَهُمَا طُغْيَانًا وَّكُفْرًا ۚ  ( الكهف: ٨٠ )

wa-ammā l-ghulāmu
وَأَمَّا ٱلْغُلَٰمُ
എന്നാല്‍ ബാലനാകട്ടെ
fakāna
فَكَانَ
ആയിരുന്നു
abawāhu
أَبَوَاهُ
അവന്റെ മാതാപിതാക്കള്‍
mu'minayni
مُؤْمِنَيْنِ
രണ്ടു സത്യവിശ്വാസികള്‍
fakhashīnā
فَخَشِينَآ
അപ്പോള്‍ നാം ഭയപ്പെട്ടു
an yur'hiqahumā
أَن يُرْهِقَهُمَا
അവരെ അവന്‍ ബുദ്ധിമുട്ടിക്കുമെന്ന്
ṭugh'yānan
طُغْيَٰنًا
അതിക്രമത്തിനു, അതിരുവിടുന്നതിനു
wakuf'ran
وَكُفْرًا
അവിശ്വാസത്തിനും

''ആ ബാലന്റെ കാര്യമിതാണ്: അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ ബാലന്‍ അവരെ അതിക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിതരാക്കുമെന്ന് നാം ഭയപ്പെട്ടു.

തഫ്സീര്‍