Skip to main content

وَمِنْهُمْ مَّنْ يَّقُوْلُ رَبَّنَآ اٰتِنَا فِى الدُّنْيَا حَسَنَةً وَّفِى الْاٰخِرَةِ حَسَنَةً وَّقِنَا عَذَابَ النَّارِ   ( البقرة: ٢٠١ )

wamin'hum
وَمِنْهُم
അവരിലുണ്ട്
man yaqūlu
مَّن يَقُولُ
പറയുന്നവര്‍
rabbanā ātinā
رَبَّنَآ ءَاتِنَا
റബ്ബേ ഞങ്ങള്‍ക്ക് നല്‍കണേ
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
ḥasanatan
حَسَنَةً
നന്മ, നല്ലത്
wafī l-ākhirati
وَفِى ٱلْءَاخِرَةِ
പരത്തിലും
ḥasanatan
حَسَنَةً
നന്മ, നല്ലത്
waqinā
وَقِنَا
ഞങ്ങളെ കാക്കുകയും (ഞങ്ങള്‍ക്ക് കാത്തുതരുകയും) വേണമേ
ʿadhāba
عَذَابَ
ശിക്ഷയില്‍ നിന്ന്, ശിക്ഷയെ
l-nāri
ٱلنَّارِ
നരകത്തിന്‍റെ

മറ്റുചിലര്‍ പ്രാര്‍ഥിക്കുന്നു: ''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ഈ ലോകത്ത് നന്മ നല്‍കേണമേ, പരലോകത്തും നന്മ നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ.''

തഫ്സീര്‍

اُولٰۤىِٕكَ لَهُمْ نَصِيْبٌ مِّمَّا كَسَبُوْا ۗ وَاللّٰهُ سَرِيْعُ الْحِسَابِ   ( البقرة: ٢٠٢ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lahum
لَهُمْ
അവര്‍ക്കുണ്ട്
naṣībun
نَصِيبٌ
പങ്ക്, ഓഹരി
mimmā kasabū
مِّمَّا كَسَبُوا۟ۚ
അവര്‍ സമ്പാദിച്ചതിനാല്‍, അവര്‍ ചെയ്തുവെച്ചതില്‍ നിന്ന്
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
sarīʿu
سَرِيعُ
വേഗമുള്ളവനാകുന്നു
l-ḥisābi
ٱلْحِسَابِ
വിചാരണ, കണക്ക് നോക്കല്‍

അവര്‍ സമ്പാദിച്ചതിന്റെ വിഹിതം അവര്‍ക്കുണ്ട്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാകുന്നു.

തഫ്സീര്‍

۞ وَاذْكُرُوا اللّٰهَ فِيْٓ اَيَّامٍ مَّعْدُوْدٰتٍ ۗ فَمَنْ تَعَجَّلَ فِيْ يَوْمَيْنِ فَلَآ اِثْمَ عَلَيْهِ ۚوَمَنْ تَاَخَّرَ فَلَآ اِثْمَ عَلَيْهِۙ لِمَنِ اتَّقٰىۗ وَاتَّقُوا اللّٰهَ وَاعْلَمُوْٓا اَنَّكُمْ اِلَيْهِ تُحْشَرُوْنَ   ( البقرة: ٢٠٣ )

wa-udh'kurū l-laha
وَٱذْكُرُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുവിന്‍
fī ayyāmin
فِىٓ أَيَّامٍ
ചില ദിവസങ്ങളില്‍
maʿdūdātin
مَّعْدُودَٰتٍۚ
എണ്ണപ്പെട്ട
faman
فَمَن
എന്നാല്‍ ആരെങ്കിലും
taʿajjala
تَعَجَّلَ
ധൃതിപ്പെട്ടു (വെങ്കില്‍)
fī yawmayni
فِى يَوْمَيْنِ
രണ്ട് ദിവസങ്ങളില്‍
falā ith'ma
فَلَآ إِثْمَ
എന്നാല്‍ കുറ്റമില്ല
ʿalayhi
عَلَيْهِ
അവന്‍റെ മേല്‍
waman ta-akhara
وَمَن تَأَخَّرَ
ആരെങ്കിലും പിന്തി നിന്നാല്‍, താമസിച്ചെങ്കില്‍
falā ith'ma ʿalayhi
فَلَآ إِثْمَ عَلَيْهِۚ
എന്നാലവന്‍റെ മേല്‍ കുറ്റമില്ല
limani ittaqā
لِمَنِ ٱتَّقَىٰۗ
സൂക്ഷിക്കുന്നവര്‍ക്ക്
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍
annakum
أَنَّكُمْ
നിങ്ങള്‍ (ആകുന്നു) എന്ന്
ilayhi tuḥ'sharūna
إِلَيْهِ تُحْشَرُونَ
അവനിലേക്ക് നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും (എന്ന്)

നിര്‍ണിതനാളുകളില്‍ നിങ്ങള്‍ ദൈവസ്മരണയില്‍ മുഴുകുക. ആരെങ്കിലും ധൃതി കാണിച്ച് രണ്ടുദിവസം കൊണ്ടുതന്നെ മതിയാക്കിയാല്‍, അതില്‍ തെറ്റൊന്നുമില്ല. ആരെങ്കിലും പിന്തിമടങ്ങുന്നുവെങ്കില്‍ അതിലും തെറ്റില്ല. ഭക്തിപുലര്‍ത്തുന്നവര്‍ക്കുള്ളതാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങളെല്ലാം അവന്റെ സന്നിധിയില്‍ ഒരുമിച്ചു കൂട്ടപ്പെടുന്നവരാണ്.

തഫ്സീര്‍

وَمِنَ النَّاسِ مَنْ يُّعْجِبُكَ قَوْلُهٗ فِى الْحَيٰوةِ الدُّنْيَا وَيُشْهِدُ اللّٰهَ عَلٰى مَا فِيْ قَلْبِهٖ ۙ وَهُوَ اَلَدُّ الْخِصَامِ   ( البقرة: ٢٠٤ )

wamina l-nāsi
وَمِنَ ٱلنَّاسِ
മനുഷ്യരിലുണ്ട്
man
مَن
യാതൊരുവന്‍, ചിലര്‍
yuʿ'jibuka
يُعْجِبُكَ
നിന്നെ അത്ഭുതപ്പെടുത്തും
qawluhu
قَوْلُهُۥ
അവന്‍റെ വാക്ക്
fī l-ḥayati
فِى ٱلْحَيَوٰةِ
ജീവിതത്തില്‍
l-dun'yā
ٱلدُّنْيَا
ഐഹികമായ
wayush'hidu
وَيُشْهِدُ
അവന്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും
l-laha
ٱللَّهَ
അല്ലാഹുവിനെ
ʿalā mā fī qalbihi
عَلَىٰ مَا فِى قَلْبِهِۦ
അവന്‍റെ ഹൃദയത്തിലുള്ളതിനെപ്പറ്റി
wahuwa
وَهُوَ
അവനാകട്ടെ
aladdu
أَلَدُّ
കുതര്‍ക്കിയാണ്, മഹാവഴക്കുകാരനാകുന്നു
l-khiṣāmi
ٱلْخِصَامِ
തര്‍ക്കം (വഴക്ക്- കേസ്സ്- എതിര്‍പ്പ്) കൂടുന്നതില്‍

ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തില്‍ അവരുടെ സംസാരം നിന്നില്‍ കൗതുകമുണര്‍ത്തും. തന്റെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്താന്‍ അവന്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തും. കൊടിയ കുതര്‍ക്കിയാണവന്‍.

തഫ്സീര്‍

وَاِذَا تَوَلّٰى سَعٰى فِى الْاَرْضِ لِيُفْسِدَ فِيْهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَ اللّٰهُ لَا يُحِبُّ الْفَسَادَ   ( البقرة: ٢٠٥ )

wa-idhā tawallā
وَإِذَا تَوَلَّىٰ
അവന്‍ തിരിഞ്ഞുപോയാല്‍, അധികാരം ലഭിച്ചാല്‍
saʿā
سَعَىٰ
അവന്‍ പരിശ്രമിക്കും, ഉല്‍സാഹിക്കുകയായി
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
liyuf'sida
لِيُفْسِدَ
നാശം (കുഴപ്പം) ഉണ്ടാക്കുവാന്‍
fīhā
فِيهَا
അതില്‍
wayuh'lika
وَيُهْلِكَ
നശിപ്പിക്കുവാനും
l-ḥartha
ٱلْحَرْثَ
വിള, കൃഷി
wal-nasla
وَٱلنَّسْلَۗ
സന്തതി, വംശം
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
lā yuḥibbu
لَا يُحِبُّ
അവന്‍ ഇഷ്ടപ്പെടുന്നില്ല
l-fasāda
ٱلْفَسَادَ
നാശം, കുഴപ്പം

അധികാരം ലഭിച്ചാല്‍ അവന്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

وَاِذَا قِيْلَ لَهُ اتَّقِ اللّٰهَ اَخَذَتْهُ الْعِزَّةُ بِالْاِثْمِ فَحَسْبُهٗ جَهَنَّمُ ۗ وَلَبِئْسَ الْمِهَادُ   ( البقرة: ٢٠٦ )

wa-idhā qīla lahu
وَإِذَا قِيلَ لَهُ
അവനോട് പറയപ്പെട്ടാല്‍
ittaqi l-laha
ٱتَّقِ ٱللَّهَ
നീ അല്ലാഹുവിനെ സൂക്ഷിക്കുക
akhadhathu
أَخَذَتْهُ
അവനെ പിടികൂടും
l-ʿizatu
ٱلْعِزَّةُ
പ്രതാപം (രോഷം, ദുരഭിമാനം, അഹങ്കാരം)
bil-ith'mi
بِٱلْإِثْمِۚ
കുറ്റത്തിന്, പാപത്തിന്
faḥasbuhu
فَحَسْبُهُۥ
എന്നാല്‍ അവന് മതി
jahannamu
جَهَنَّمُۚ
ജഹന്നം, നരകം
walabi'sa
وَلَبِئْسَ
എത്രയോ മോശം തന്നെ, വളരെ ചീത്ത
l-mihādu
ٱلْمِهَادُ
(ആ) തൊട്ടില്‍, വിതാനം, വിരിപ്പ്

'അല്ലാഹുവെ സൂക്ഷിക്കുക' എന്ന് അവനോട് പറഞ്ഞാല്‍ ദുരഭിമാനം അവനെ പാപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. അവന് നരകം മതി. അത് എത്ര ചീത്ത മെത്ത!

തഫ്സീര്‍

وَمِنَ النَّاسِ مَنْ يَّشْرِيْ نَفْسَهُ ابْتِغَاۤءَ مَرْضَاتِ اللّٰهِ ۗوَاللّٰهُ رَءُوْفٌۢ بِالْعِبَادِ   ( البقرة: ٢٠٧ )

wamina l-nāsi
وَمِنَ ٱلنَّاسِ
മനുഷ്യരിലുണ്ട്
man yashrī
مَن يَشْرِى
വില്‍ക്കുന്നവന്‍
nafsahu
نَفْسَهُ
തന്നെത്തന്നെ, സ്വന്തത്തെ, തന്‍റെ ആത്മാവിനെ
ib'tighāa
ٱبْتِغَآءَ
ആഗ്രഹിച്ചതിനാല്‍
marḍāti l-lahi
مَرْضَاتِ ٱللَّهِۗ
അല്ലാഹുവിന്‍റെ പ്രീതി, പൊരുത്തപ്പാട്
wal-lahu raūfun
وَٱللَّهُ رَءُوفٌۢ
അല്ലാഹു വളരെ കൃപ (ദയ- കനിവ്) ഉള്ളവനാണ്
bil-ʿibādi
بِٱلْعِبَادِ
അടിയാന്‍മാരോട്

മറ്റുചില മനുഷ്യരുണ്ട്. അവന്‍ അല്ലാഹുവിന്റെ പ്രീതി കൊതിച്ച് സ്വന്തത്തെ മുഴുവനായി വില്‍ക്കാന്‍ തയ്യാറാവുന്നവന്‍. അല്ലാഹു തന്റെ അടിമകളോട് ഏറെ കൃപയുള്ളവനാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا ادْخُلُوْا فِى السِّلْمِ كَاۤفَّةً ۖوَّلَا تَتَّبِعُوْا خُطُوٰتِ الشَّيْطٰنِۗ اِنَّهٗ لَكُمْ عَدُوٌّ مُّبِيْنٌ  ( البقرة: ٢٠٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
ud'khulū
ٱدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കുവിന്‍
fī l-sil'mi
فِى ٱلسِّلْمِ
സമാധാനത്തില്‍, കീഴൊതുക്കത്തില്‍, ഇസ്‌ലാമില്‍
kāffatan
كَآفَّةً
മുഴുവനും, ആകമാനമായി
walā tattabiʿū
وَلَا تَتَّبِعُوا۟
നിങ്ങള്‍ പിന്‍പറ്റുകയും അരുത്
khuṭuwāti
خُطُوَٰتِ
കാലടികളെ, ചവിട്ടടികളെ
l-shayṭāni
ٱلشَّيْطَٰنِۚ
പിശാചിന്‍റെ
innahu lakum
إِنَّهُۥ لَكُمْ
നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക്
ʿaduwwun
عَدُوٌّ
ശത്രുവാകുന്നു
mubīnun
مُّبِينٌ
പ്രത്യക്ഷമായ, തനി

വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.

തഫ്സീര്‍

فَاِنْ زَلَلْتُمْ مِّنْۢ بَعْدِ مَا جَاۤءَتْكُمُ الْبَيِّنٰتُ فَاعْلَمُوْٓا اَنَّ اللّٰهَ عَزِيْزٌ حَكِيْمٌ   ( البقرة: ٢٠٩ )

fa-in zalaltum
فَإِن زَلَلْتُم
എനി (എന്നാല്‍) നിങ്ങള്‍ വഴുതിയെങ്കില്‍, ഇടറിയാല്‍
min baʿdi
مِّنۢ بَعْدِ
ശേഷമായി
mā jāatkumu
مَا جَآءَتْكُمُ
നിങ്ങള്‍ക്ക്‌വന്നതിന്
l-bayinātu
ٱلْبَيِّنَٰتُ
തെളിവുകള്‍
fa-iʿ'lamū
فَٱعْلَمُوٓا۟
നിങ്ങള്‍ അറിയുവിന്‍
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
ʿazīzun
عَزِيزٌ
പ്രതാപശാലി
ḥakīmun
حَكِيمٌ
അഗാധജ്ഞന്‍

വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും നിങ്ങള്‍ തെന്നിമാറിപ്പോവുകയാണെങ്കില്‍ അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.

തഫ്സീര്‍

هَلْ يَنْظُرُوْنَ اِلَّآ اَنْ يَّأْتِيَهُمُ اللّٰهُ فِيْ ظُلَلٍ مِّنَ الْغَمَامِ وَالْمَلٰۤىِٕكَةُ وَقُضِيَ الْاَمْرُ ۗ وَاِلَى اللّٰهِ تُرْجَعُ الْاُمُوْرُ ࣖ  ( البقرة: ٢١٠ )

hal yanẓurūna
هَلْ يَنظُرُونَ
അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ
illā an yatiyahumu
إِلَّآ أَن يَأْتِيَهُمُ
അവര്‍ക്ക് വരുന്നതിനെയല്ലാതെ
l-lahu
ٱللَّهُ
അല്ലാഹു
fī ẓulalin
فِى ظُلَلٍ
തണലുകളില്‍
mina l-ghamāmi
مِّنَ ٱلْغَمَامِ
മേഘത്തിനാലുള്ള
wal-malāikatu
وَٱلْمَلَٰٓئِكَةُ
മലക്കുകളും
waquḍiya
وَقُضِىَ
വിധിക്ക (തീരുമാനിക്ക)പ്പെടുകയും ചെയ്തിരിക്കുന്നു
l-amru
ٱلْأَمْرُۚ
കാര്യം
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിലേക്ക് (ത ന്നെ)
tur'jaʿu
تُرْجَعُ
മടക്കപ്പെടും, മടക്കപ്പെടുന്നു
l-umūru
ٱلْأُمُورُ
കാര്യങ്ങള്‍

അല്ലാഹുവും മലക്കുകളും മേഘക്കുട ചൂടി അവരുടെ അടുത്ത് വരികയും കാര്യം തീരുമാനിക്കുകയും ചെയ്യണമെന്നാണോ അവര്‍ പ്രതീക്ഷിക്കുന്നത്? എല്ലാ കാര്യങ്ങളും തിരിച്ചെത്തുന്നത് അല്ലാഹുവിങ്കലേക്കു തന്നെ.

തഫ്സീര്‍