Skip to main content

وَاِذْ وٰعَدْنَا مُوْسٰىٓ اَرْبَعِيْنَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِنْۢ بَعْدِهٖ وَاَنْتُمْ ظٰلِمُوْنَ  ( البقرة: ٥١ )

wa-idh wāʿadnā
وَإِذْ وَٰعَدْنَا
നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം
mūsā
مُوسَىٰٓ
മൂസായോട്
arbaʿīna
أَرْبَعِينَ
നാല്‍പത്
laylatan
لَيْلَةً
രാത്രി (ദിവസം)
thumma
ثُمَّ
പിന്നെ
ittakhadhtumu
ٱتَّخَذْتُمُ
നിങ്ങള്‍ ഉണ്ടാക്കി (ആക്കി)ത്തീര്‍ത്തു
l-ʿij'la
ٱلْعِجْلَ
പശുക്കുട്ടിയെ
min baʿdihi
مِنۢ بَعْدِهِۦ
അദ്ദേഹത്തിന് ശേഷം
wa-antum
وَأَنتُمْ
നിങ്ങള്‍ (ആയിക്കൊണ്ട്)
ẓālimūna
ظَٰلِمُونَ
അക്രമികള്‍

ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി നിശ്ചയിച്ചു. പിന്നെ അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള്‍ അക്രമികള്‍ തന്നെ.

തഫ്സീര്‍

ثُمَّ عَفَوْنَا عَنْكُمْ مِّنْۢ بَعْدِ ذٰلِكَ لَعَلَّكُمْ تَشْكُرُوْنَ  ( البقرة: ٥٢ )

thumma ʿafawnā
ثُمَّ عَفَوْنَا
പിന്നെ നാം മാപ്പ് ചെയ്തു
ʿankum
عَنكُم
നിങ്ങള്‍ക്ക്
min baʿdi
مِّنۢ بَعْدِ
ശേഷമായി
dhālika
ذَٰلِكَ
അതിന്റെ, അതിന്
laʿallakum
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം, ആകുവാന്‍ വേണ്ടി
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദി ചെയ്യും

പിന്നെയും നാം നിങ്ങള്‍ക്കു മാപ്പേകി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.

തഫ്സീര്‍

وَاِذْ اٰتَيْنَا مُوْسَى الْكِتٰبَ وَالْفُرْقَانَ لَعَلَّكُمْ تَهْتَدُوْنَ  ( البقرة: ٥٣ )

wa-idh ātaynā
وَإِذْ ءَاتَيْنَا
നാം നല്‍കിയ സന്ദര്‍ഭവും
mūsā
مُوسَى
മൂസാക്ക്
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
wal-fur'qāna
وَٱلْفُرْقَانَ
വിവേചനവും
laʿallakum
لَعَلَّكُمْ
നിങ്ങളാകുവാന്‍, ആയേക്കാം
tahtadūna
تَهْتَدُونَ
സന്‍മാര്‍ഗം (നേര്‍വഴി) പ്രാപിക്കുക

ഓര്‍ക്കുക: മൂസാക്കു നാം വേദം നല്‍കി. സത്യാസത്യങ്ങളെ വേര്‍തിരിക്കുന്ന പ്രമാണവും. അതിലൂടെ നിങ്ങള്‍ നേര്‍വഴിയിലാകാന്‍.

തഫ്സീര്‍

وَاِذْ قَالَ مُوْسٰى لِقَوْمِهٖ يٰقَوْمِ اِنَّكُمْ ظَلَمْتُمْ اَنْفُسَكُمْ بِاتِّخَاذِكُمُ الْعِجْلَ فَتُوْبُوْٓا اِلٰى بَارِىِٕكُمْ فَاقْتُلُوْٓا اَنْفُسَكُمْۗ ذٰلِكُمْ خَيْرٌ لَّكُمْ عِنْدَ بَارِىِٕكُمْۗ فَتَابَ عَلَيْكُمْ ۗ اِنَّهٗ هُوَ التَّوَّابُ الرَّحِيْمُ   ( البقرة: ٥٤ )

wa-idh qāla mūsā
وَإِذْ قَالَ مُوسَىٰ
മൂസാ പറഞ്ഞ സന്ദര്‍ഭവും
liqawmihi
لِقَوْمِهِۦ
തന്‍റെ ജനതയോട്
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
ẓalamtum
ظَلَمْتُمْ
നിങ്ങള്‍ അക്രമം (അനീതി) ചെയ്തു
anfusakum
أَنفُسَكُم
നിങ്ങളുടെ സ്വന്തത്തോട്, നിങ്ങളോട് തന്നെ
bi-ittikhādhikumu
بِٱتِّخَاذِكُمُ
നിങ്ങള്‍ ഉണ്ടാക്കിയത് (നിങ്ങളുടെ ഉണ്ടാക്കല്‍) കൊണ്ട്
l-ʿij'la
ٱلْعِجْلَ
പശുക്കുട്ടിയെ
fatūbū
فَتُوبُوٓا۟
അതിനാല്‍ നിങ്ങള്‍ മടങ്ങുവിന്‍
ilā bāri-ikum
إِلَىٰ بَارِئِكُمْ
നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക്
fa-uq'tulū
فَٱقْتُلُوٓا۟
അങ്ങിനെ നിങ്ങള്‍ കൊല്ലുവിന്‍
anfusakum
أَنفُسَكُمْ
നിങ്ങളെത്തന്നെ
dhālikum
ذَٰلِكُمْ
അത്
khayrun lakum
خَيْرٌ لَّكُمْ
നിങ്ങള്‍ക്ക് ഉത്തമമാണ്
ʿinda bāri-ikum
عِندَ بَارِئِكُمْ
നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍
fatāba ʿalaykum
فَتَابَ عَلَيْكُمْۚ
എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവന്‍ തന്നെ
l-tawābu
ٱلتَّوَّابُ
വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: ''എന്റെ ജനമേ, പശുക്കിടാവിനെ ദൈവമാക്കിയതിലൂടെ നിങ്ങള്‍ ആത്മദ്രോഹമാകുന്നു ചെയ്തത്. അതിനാല്‍ നിങ്ങളുടെ സ്രഷ്ടാവിനോട് നിങ്ങള്‍ പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം.'' പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.

തഫ്സീര്‍

وَاِذْ قُلْتُمْ يٰمُوْسٰى لَنْ نُّؤْمِنَ لَكَ حَتّٰى نَرَى اللّٰهَ جَهْرَةً فَاَخَذَتْكُمُ الصّٰعِقَةُ وَاَنْتُمْ تَنْظُرُوْنَ  ( البقرة: ٥٥ )

wa-idh qul'tum
وَإِذْ قُلْتُمْ
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും
yāmūsā
يَٰمُوسَىٰ
മൂസാ
lan nu'mina
لَن نُّؤْمِنَ
നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കയില്ല
laka
لَكَ
നിന്നെ, താങ്കളെ
ḥattā narā
حَتَّىٰ نَرَى
ഞങ്ങള്‍ കാണുന്നതുവരെ
l-laha
ٱللَّهَ
അല്ലാഹുവിനെ
jahratan
جَهْرَةً
പ്രത്യക്ഷത്തില്‍
fa-akhadhatkumu
فَأَخَذَتْكُمُ
അപ്പോള്‍ നിങ്ങളെ പിടികൂടി
l-ṣāʿiqatu
ٱلصَّٰعِقَةُ
ഇടിത്തീ, ഘോരമായ ഇടിനാദം
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ
tanẓurūna
تَنظُرُونَ
നോക്കി (കണ്ടു)കൊണ്ടിരിക്കുന്നു

ഓര്‍ക്കുക: നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം: ''മൂസാ, ദൈവത്തെ നേരില്‍ പ്രകടമായി കാണാതെ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല.'' അപ്പോള്‍ ഒരു ഘോരഗര്‍ജനം നിങ്ങളെ പിടികൂടി; നിങ്ങള്‍ നോക്കിനില്‍ക്കെ.

തഫ്സീര്‍

ثُمَّ بَعَثْنٰكُمْ مِّنْۢ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُوْنَ  ( البقرة: ٥٦ )

thumma baʿathnākum
ثُمَّ بَعَثْنَٰكُم
പിന്നെ നിങ്ങളെ നാം എഴുന്നേല്‍പിച്ചു
min baʿdi
مِّنۢ بَعْدِ
അതിനു ശേഷം
mawtikum
مَوْتِكُمْ
നിങ്ങളുടെ മരണത്തിന്‍റെ
laʿallakum tashkurūna
لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി

പിന്നെ മരണശേഷം നിങ്ങളെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.

തഫ്സീര്‍

وَظَلَّلْنَا عَلَيْكُمُ الْغَمَامَ وَاَنْزَلْنَا عَلَيْكُمُ الْمَنَّ وَالسَّلْوٰى ۗ كُلُوْا مِنْ طَيِّبٰتِ مَا رَزَقْنٰكُمْ ۗ وَمَا ظَلَمُوْنَا وَلٰكِنْ كَانُوْٓا اَنْفُسَهُمْ يَظْلِمُوْنَ  ( البقرة: ٥٧ )

waẓallalnā
وَظَلَّلْنَا
നാം തണലാക്കി (നിഴലിട്ടു) തരുകയും ചെയ്തു
ʿalaykumu
عَلَيْكُمُ
നിങ്ങള്‍ക്ക്
l-ghamāma
ٱلْغَمَامَ
മേഘത്തെ
wa-anzalnā
وَأَنزَلْنَا
നാം ഇറക്കിത്തരുകയും ചെയ്തു
ʿalaykumu
عَلَيْكُمُ
നിങ്ങള്‍ക്ക്
l-mana
ٱلْمَنَّ
മന്നയെ (കട്ടിത്തേന്‍)
wal-salwā
وَٱلسَّلْوَىٰۖ
സല്‍വായും (കാടപ്പക്ഷി)
kulū
كُلُوا۟
നിങ്ങള്‍ തിന്നുകൊള്ളുവിന്‍
min ṭayyibāti
مِن طَيِّبَٰتِ
നല്ല (വിശിഷ്ട) വസ്തുക്കളില്‍ നിന്ന്
mā razaqnākum
مَا رَزَقْنَٰكُمْۖ
നിങ്ങള്‍ക്ക് നാം നല്‍കിയ
wamā ẓalamūnā
وَمَا ظَلَمُونَا
അവര്‍ നമ്മെ അക്രമിച്ചില്ല
walākin kānū
وَلَٰكِن كَانُوٓا۟
എങ്കിലും അവരായിരുന്നു
anfusahum
أَنفُسَهُمْ
അവരുടെ സ്വന്തങ്ങളോട്
yaẓlimūna
يَظْلِمُونَ
അവര്‍ അക്രമം പ്രവര്‍ത്തിക്കും

നിങ്ങള്‍ക്കു നാം മേഘത്തണലൊരുക്കി. മന്നും സല്‍വായും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: ''നിങ്ങള്‍ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള്‍ ഭക്ഷിക്കുക.'' അവര്‍ ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ തങ്ങള്‍ക്കുതന്നെയാണവര്‍ ദ്രോഹം വരുത്തിക്കൊണ്ടിരുന്നത്.

തഫ്സീര്‍

وَاِذْ قُلْنَا ادْخُلُوْا هٰذِهِ الْقَرْيَةَ فَكُلُوْا مِنْهَا حَيْثُ شِئْتُمْ رَغَدًا وَّادْخُلُوا الْبَابَ سُجَّدًا وَّقُوْلُوْا حِطَّةٌ نَّغْفِرْ لَكُمْ خَطٰيٰكُمْ ۗ وَسَنَزِيْدُ الْمُحْسِنِيْنَ   ( البقرة: ٥٨ )

wa-idh qul'nā
وَإِذْ قُلْنَا
നാം പറഞ്ഞ സന്ദര്‍ഭം
ud'khulū
ٱدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കുവിന്‍
hādhihi l-qaryata
هَٰذِهِ ٱلْقَرْيَةَ
ഈ രാജ്യത്തില്‍
fakulū
فَكُلُوا۟
എന്നിട്ട് നിങ്ങള്‍ തിന്നുകൊള്ളുവിന്‍
min'hā
مِنْهَا
അതില്‍ നിന്ന്
ḥaythu shi'tum
حَيْثُ شِئْتُمْ
നിങ്ങള്‍ ഉദ്ദേശിച്ചിടത്ത് നിന്ന്
raghadan
رَغَدًا
സുഭിക്ഷമായി
wa-ud'khulū
وَٱدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുവിന്‍
l-bāba
ٱلْبَابَ
വാതില്‍, പടിവാതില്‍, കവാടം
sujjadan
سُجَّدًا
സുജൂദ് ചെയ്യുന്നവരായി, തലകുനിച്ചവരായിക്കൊണ്ട്
waqūlū
وَقُولُوا۟
നിങ്ങള്‍ പറയുകയും ചെയ് വിന്‍
ḥiṭṭatun
حِطَّةٌ
പാപമോചനം, താഴ്ത്തല്‍, പൊറുക്കല്‍
naghfir
نَّغْفِرْ
നാം പൊറുക്കും
lakum
لَكُمْ
നിങ്ങള്‍ക്ക്
khaṭāyākum
خَطَٰيَٰكُمْۚ
നിങ്ങളുടെ തെറ്റ് (കുറ്റ)ങ്ങള്‍
wasanazīdu
وَسَنَزِيدُ
നാം വര്‍ദ്ധിപ്പിക്കുകയും ചെയ്യും
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃതം (നന്മ)ചെയ്യുന്നവര്‍ക്ക്

ഓര്‍ക്കുക: നാം നിങ്ങളോടു പറഞ്ഞു: ''നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുക. അവിടെനിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക. എന്നാല്‍ നഗരകവാടം കടക്കുന്നത് വണക്കത്തോടെയാവണം. പാപമോചനവചനം ഉരുവിട്ടുകൊണ്ടും. എങ്കില്‍ നാം നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതരും. സുകൃതികള്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരും.''

തഫ്സീര്‍

فَبَدَّلَ الَّذِيْنَ ظَلَمُوْا قَوْلًا غَيْرَ الَّذِيْ قِيْلَ لَهُمْ فَاَنْزَلْنَا عَلَى الَّذِيْنَ ظَلَمُوْا رِجْزًا مِّنَ السَّمَاۤءِ بِمَا كَانُوْا يَفْسُقُوْنَ ࣖ  ( البقرة: ٥٩ )

fabaddala
فَبَدَّلَ
എന്നാല്‍ (എന്നിട്ട്) പകരമാക്കി, മാറ്റി മറിച്ചു
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവര്‍
qawlan
قَوْلًا
ഒരു വാക്ക്
ghayra alladhī
غَيْرَ ٱلَّذِى
യാതൊന്നല്ലാത്ത
qīla lahum
قِيلَ لَهُمْ
അവരോട് അത് പറയപ്പെട്ടു
fa-anzalnā
فَأَنزَلْنَا
അതിനാല്‍ (അപ്പോള്‍) നാം ഇറക്കി
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരുവരുടെ മേല്‍
ẓalamū
ظَلَمُوا۟
അവര്‍ അക്രമം ചെയ്തു
rij'zan
رِجْزًا
(കഠിന) ശിക്ഷ, മ്ലേച്ഛം
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്ത് നിന്ന്
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതുകൊണ്ട്
yafsuqūna
يَفْسُقُونَ
അവര്‍ തോന്നിയവാസം (ധിക്കാരം, തെമ്മാടിത്തം) പ്രവര്‍ത്തിക്കും

എന്നാല്‍ ആ അക്രമികള്‍, തങ്ങളോടു പറഞ്ഞതിനുപകരം മറ്റൊരു വാക്കാണ് സ്വീകരിച്ചത്. അതിനാല്‍ അക്രമികള്‍ക്കുമേല്‍ നാം മാനത്തുനിന്ന് ശിക്ഷയിറക്കി. അവര്‍ അധര്‍മം പ്രവര്‍ത്തിച്ചതിനാല്‍.

തഫ്സീര്‍

۞ وَاِذِ اسْتَسْقٰى مُوْسٰى لِقَوْمِهٖ فَقُلْنَا اضْرِبْ بِّعَصَاكَ الْحَجَرَۗ فَانْفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۗ قَدْ عَلِمَ كُلُّ اُنَاسٍ مَّشْرَبَهُمْ ۗ كُلُوْا وَاشْرَبُوْا مِنْ رِّزْقِ اللّٰهِ وَلَا تَعْثَوْا فِى الْاَرْضِ مُفْسِدِيْنَ  ( البقرة: ٦٠ )

wa-idhi is'tasqā
وَإِذِ ٱسْتَسْقَىٰ
കുടിക്കുവാന്‍ (വെള്ളത്തിന്) അപേക്ഷിച്ചപ്പോള്‍
mūsā
مُوسَىٰ
മൂസാ
liqawmihi
لِقَوْمِهِۦ
തന്റെ ജനതക്ക്‌ വേണ്ടി
faqul'nā
فَقُلْنَا
അപ്പോള്‍ നാം പറഞ്ഞു
iḍ'rib
ٱضْرِب
നീ അടിക്കുക
biʿaṣāka
بِّعَصَاكَ
നിന്റെ വടികൊണ്ട്
l-ḥajara
ٱلْحَجَرَۖ
പാറക്കല്ലിന്, പാറയെ
fa-infajarat
فَٱنفَجَرَتْ
അപ്പോള്‍ പൊട്ടി ഒഴുകി
min'hu
مِنْهُ
അതില്‍ നിന്ന്
ith'natā ʿashrata
ٱثْنَتَا عَشْرَةَ
പന്ത്രണ്ട്
ʿaynan
عَيْنًاۖ
ഉറവ്, അരുവി
qad ʿalima
قَدْ عَلِمَ
അറിയുകയുണ്ടായി
kullu unāsin
كُلُّ أُنَاسٍ
എല്ലാ മനുഷ്യരും
mashrabahum
مَّشْرَبَهُمْۖ
അവര്‍ കുടിക്കേണ്ടുന്ന സ്ഥാനം
kulū
كُلُوا۟
നിങ്ങള്‍ തിന്നുവിന്‍
wa-ish'rabū
وَٱشْرَبُوا۟
നിങ്ങള്‍ കുടിക്കുകയും ചെയ്‌വിന്‍
min riz'qi
مِن رِّزْقِ
ആഹാരത്തില്‍ നിന്ന്
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
walā taʿthaw
وَلَا تَعْثَوْا۟
നിങ്ങള്‍ കുഴപ്പം ചെയ്യരുത്
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
muf'sidīna
مُفْسِدِينَ
നാശമുണ്ടാക്കുന്നവരായി

ഓര്‍ക്കുക: മൂസ തന്റെ ജനതക്കുവേണ്ടി കുടിനീരുതേടി. നാം കല്‍പിച്ചു: ''നീ നിന്റെ വടികൊണ്ട് പാറമേലടിക്കുക.'' അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ കുടിവെള്ളമെടുക്കേണ്ടിടം തിരിച്ചറിഞ്ഞു. നാം നിര്‍ദേശിച്ചു: ''അല്ലാഹു നല്‍കിയ വിഭവങ്ങളില്‍നിന്ന് തിന്നുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില്‍ നാശകാരികളായിക്കഴിയരുത്.''

തഫ്സീര്‍