Skip to main content

قَالَ اٰمَنْتُمْ لَهٗ قَبْلَ اَنْ اٰذَنَ لَكُمْۗ اِنَّهٗ لَكَبِيْرُكُمُ الَّذِيْ عَلَّمَكُمُ السِّحْرَۚ فَلَاُقَطِّعَنَّ اَيْدِيَكُمْ وَاَرْجُلَكُمْ مِّنْ خِلَافٍ وَّلَاُصَلِّبَنَّكُمْ فِيْ جُذُوْعِ النَّخْلِۖ وَلَتَعْلَمُنَّ اَيُّنَآ اَشَدُّ عَذَابًا وَّاَبْقٰى   ( طه: ٧١ )

qāla
قَالَ
അവന്‍ പറഞ്ഞു
āmantum
ءَامَنتُمْ
നിങ്ങള്‍ വിശ്വസിച്ചുവല്ലോ, വിശ്വസിച്ചുവോ
lahu
لَهُۥ
അവനെ
qabla an ādhana
قَبْلَ أَنْ ءَاذَنَ
ഞാന്‍ സമ്മതം തരുന്നതിനുമുമ്പു
lakum
لَكُمْۖ
നിങ്ങള്‍ക്കു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
lakabīrukumu
لَكَبِيرُكُمُ
നിങ്ങളുടെ നേതാവു (നിങ്ങളില്‍ വലിയവന്‍) തന്നെ
alladhī ʿallamakumu
ٱلَّذِى عَلَّمَكُمُ
നിങ്ങള്‍ക്കു പഠിപ്പിച്ചു തന്ന
l-siḥ'ra
ٱلسِّحْرَۖ
ജാലവിദ്യ
fala-uqaṭṭiʿanna
فَلَأُقَطِّعَنَّ
അതുകൊണ്ടു ഞാന്‍ നിശ്ചയമായും മുറിപ്പിക്കും
aydiyakum
أَيْدِيَكُمْ
നിങ്ങളുടെ കൈകള്‍
wa-arjulakum
وَأَرْجُلَكُم
നിങ്ങളുടെ കാലുകളും
min khilāfin
مِّنْ خِلَٰفٍ
വ്യത്യസ്തമായി
wala-uṣallibannakum
وَلَأُصَلِّبَنَّكُمْ
നിങ്ങളെ ഞാന്‍ ക്രൂശിപ്പിക്കുക (ക്രൂശില്‍ തറപ്പിക്കുക)യും ചെയ്യും
fī judhūʿi l-nakhli
فِى جُذُوعِ ٱلنَّخْلِ
ഈന്തപ്പനയുടെ തടികളില്‍
walataʿlamunna
وَلَتَعْلَمُنَّ
നിശ്ചയമായും നിങ്ങള്‍ക്കറിയാം
ayyunā
أَيُّنَآ
ഞങ്ങളില്‍ ആരാണ് (ഏതാളാണ്)
ashaddu
أَشَدُّ
അധികം കഠിനമായവാന്‍
ʿadhāban
عَذَابًا
ശിക്ഷ, ശിക്ഷയില്‍
wa-abqā
وَأَبْقَىٰ
അധികം നിലനില്‍ക്കുന്നവനും, ശാശ്വതമായവനും, ശേഷിക്കുന്നവനും

ഫറവോന്‍ പറഞ്ഞു: ''ഞാന്‍ അനുമതി തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ നേതാവാണവന്‍. നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ കൊത്തിമുറിക്കും. ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കും. നമ്മിലാരാണ് ഏറ്റവും കഠിനവും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നടപ്പാക്കുന്നവരെന്ന് അപ്പോള്‍ നിങ്ങളറിയും; തീര്‍ച്ച.''

തഫ്സീര്‍

قَالُوْا لَنْ نُّؤْثِرَكَ عَلٰى مَا جَاۤءَنَا مِنَ الْبَيِّنٰتِ وَالَّذِيْ فَطَرَنَا فَاقْضِ مَآ اَنْتَ قَاضٍۗ اِنَّمَا تَقْضِيْ هٰذِهِ الْحَيٰوةَ الدُّنْيَا ۗ  ( طه: ٧٢ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
lan nu'thiraka
لَن نُّؤْثِرَكَ
ഞങ്ങള്‍ നിനക്കു മുന്‍ഗണന (പ്രാധാന്യം) നല്‍കുന്നതല്ലതന്നെ
ʿalā mā jāanā
عَلَىٰ مَا جَآءَنَا
ഞങ്ങള്‍ക്കു വന്നിട്ടു (കിട്ടിയിട്ടു)ള്ളതിനേക്കാള്‍
mina l-bayināti
مِنَ ٱلْبَيِّنَٰتِ
തെളിവുകളില്‍നിന്നു, തെളിവുകളായി
wa-alladhī faṭaranā
وَٱلَّذِى فَطَرَنَاۖ
ഞങ്ങളെ പടച്ചുണ്ടാക്കിയവനേക്കാളും
fa-iq'ḍi
فَٱقْضِ
അതുകൊണ്ടു നീ വിധിക്കുക
مَآ
യാതൊന്നു, ഏതോ അതു
anta
أَنتَ
നീ
qāḍin
قَاضٍۖ
വിധിക്കുന്നവനാണു (അങ്ങിനെയുള്ളതു)
innamā taqḍī
إِنَّمَا تَقْضِى
നിശ്ചയമായും നീ വിധിക്കുകയുള്ളു
hādhihi l-ḥayata
هَٰذِهِ ٱلْحَيَوٰةَ
ഈ ജീവിതത്തില്‍ (മാത്രം)
l-dun'yā
ٱلدُّنْيَآ
ഐഹികമായ.

അവര്‍ പറഞ്ഞു: ''ഞങ്ങള്‍ക്കു വന്നെത്തിയ വ്യക്തമായ തെളിവുകളേക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും ഞങ്ങളൊരിക്കലും നിനക്ക് പ്രാധാന്യം കല്‍പിക്കുകയില്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ.

തഫ്സീര്‍

اِنَّآ اٰمَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطٰيٰنَا وَمَآ اَكْرَهْتَنَا عَلَيْهِ مِنَ السِّحْرِۗ وَاللّٰهُ خَيْرٌ وَّاَبْقٰى   ( طه: ٧٣ )

innā
إِنَّآ
നിശ്ചയമായും ഞങ്ങള്‍
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചു
birabbinā
بِرَبِّنَا
ഞങ്ങളുടെ റബ്ബില്‍
liyaghfira
لِيَغْفِرَ
അവന്‍ പൊറുത്തുതരുവാന്‍
lanā
لَنَا
ഞങ്ങള്‍ക്കു
khaṭāyānā
خَطَٰيَٰنَا
ഞങ്ങളുടെ തെറ്റുകള്‍
wamā
وَمَآ
യാതൊന്നും
akrahtanā ʿalayhi
أَكْرَهْتَنَا عَلَيْهِ
നീ അതിനായി ഞങ്ങളെ നിര്‍ബന്ധിച്ചിരിക്കുന്നു
mina l-siḥ'ri
مِنَ ٱلسِّحْرِۗ
ജാലവിദ്യയില്‍നിന്നു, ജാലവൃത്തിയായി
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
khayrun
خَيْرٌ
വളരെ നല്ലവനാണ്
wa-abqā
وَأَبْقَىٰٓ
ഏറ്റവും ശേഷിക്കുന്നവനുമാകുന്നു.

''ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ പൂര്‍ണമായും വിശ്വസിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതന്നേക്കാം. നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ഈ ജാലവിദ്യയുടെ കുറ്റവും മാപ്പാക്കിയേക്കാം. അല്ലാഹുവാണ് ഏറ്റവും നല്ലവന്‍. എന്നെന്നും നിലനില്‍ക്കുന്നവനും അവന്‍ തന്നെ.''

തഫ്സീര്‍

اِنَّهٗ مَنْ يَّأْتِ رَبَّهٗ مُجْرِمًا فَاِنَّ لَهٗ جَهَنَّمَ ۗ لَا يَمُوْتُ فِيْهَا وَلَا يَحْيٰى   ( طه: ٧٤ )

innahu
إِنَّهُۥ
നിശ്ചയമായും കാര്യം
man yati
مَن يَأْتِ
ആരെങ്കിലും വരുന്നതായാല്‍, ചെല്ലുന്നതായാല്‍
rabbahu
رَبَّهُۥ
തന്റെ റബ്ബിന്റെ അടുക്കല്‍
muj'riman
مُجْرِمًا
കുറ്റവാളിയായിക്കൊണ്ടു
fa-inna lahu
فَإِنَّ لَهُۥ
എന്നാല്‍ നിശ്ചയമായും അവനുണ്ടു
jahannama
جَهَنَّمَ
നരകം
lā yamūtu
لَا يَمُوتُ
അവന്‍ മരിക്കയില്ല
fīhā
فِيهَا
അതില്‍
walā yaḥyā
وَلَا يَحْيَىٰ
ജീവിക്കയുമില്ല.

എന്നാല്‍ കുറ്റവാളിയായി തന്റെ നാഥന്റെ അടുത്തെത്തുന്നവന്നുണ്ടാവുക നരകത്തീയാണ്. അതിലവന്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.

തഫ്സീര്‍

وَمَنْ يَّأْتِهٖ مُؤْمِنًا قَدْ عَمِلَ الصّٰلِحٰتِ فَاُولٰۤىِٕكَ لَهُمُ الدَّرَجٰتُ الْعُلٰى ۙ  ( طه: ٧٥ )

waman yatihi
وَمَن يَأْتِهِۦ
ആരെങ്കിലും അവന്റെ അടുക്കല്‍ വരുന്നതായാല്‍
mu'minan
مُؤْمِنًا
സത്യവിശ്വാസിയായിക്കൊണ്ടു
qad ʿamila
قَدْ عَمِلَ
അവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ എന്നാല്‍ അക്കൂട്ടര്‍
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
lahumu
لَهُمُ
അവര്‍ക്കാണ്, അവര്‍ക്കുണ്ടു
l-darajātu
ٱلدَّرَجَٰتُ
പദവികള്‍
l-ʿulā
ٱلْعُلَىٰ
ഉന്നതമായ.

എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവന്റെ അടുത്തെത്തുന്നവര്‍ക്ക് ഉന്നതമായ പദവികളുണ്ട്.

തഫ്സീര്‍

جَنّٰتُ عَدْنٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَا ۗوَذٰلِكَ جَزٰۤؤُا مَنْ تَزَكّٰى ࣖ  ( طه: ٧٦ )

jannātu ʿadnin
جَنَّٰتُ عَدْنٍ
സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍
tajrī
تَجْرِى
ഒഴുകിക്കൊണ്ടിരിക്കും
min taḥtihā
مِن تَحْتِهَا
അതിന്റെ അടിഭാഗത്തുകൂടി
l-anhāru
ٱلْأَنْهَٰرُ
നദികള്‍
khālidīna
خَٰلِدِينَ
നിത്യവാസികളായ നിലയില്‍
fīhā
فِيهَاۚ
അതില്‍
wadhālika
وَذَٰلِكَ
അതു, ആയതു
jazāu
جَزَآءُ
പ്രതിഫലമാണു
man tazakkā
مَن تَزَكَّىٰ
പരിശുദ്ധി നേടിയ (പ്രാപിച്ച)വരുടെ.

സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതില്‍ നിത്യവാസികളായിരിക്കും. വിശുദ്ധിവരിച്ചവര്‍ക്കുള്ള പ്രതിഫലമിതാണ്.

തഫ്സീര്‍

وَلَقَدْ اَوْحَيْنَآ اِلٰى مُوْسٰٓى اَنْ اَسْرِ بِعِبَادِيْ فَاضْرِبْ لَهُمْ طَرِيْقًا فِى الْبَحْرِ يَبَسًاۙ لَّا تَخٰفُ دَرَكًا وَّلَا تَخْشٰى   ( طه: ٧٧ )

walaqad awḥaynā
وَلَقَدْ أَوْحَيْنَآ
തീര്‍ച്ചയായും നാം വഹ്‌യു അറിയിച്ചു, ബോധനം നല്‍കി
ilā mūsā
إِلَىٰ مُوسَىٰٓ
മൂസാക്കു
an asri
أَنْ أَسْرِ
രാത്രി പോകണമെന്നു
biʿibādī
بِعِبَادِى
എന്റെ അടിയാന്‍മാരെയും കൊണ്ടു
fa-iḍ'rib
فَٱضْرِبْ
എന്നിട്ടു നിശ്ചയിച്ചു (ഏര്‍പ്പെടുത്തി) ക്കൊടുക്കുക
lahum
لَهُمْ
അവര്‍ക്കു
ṭarīqan
طَرِيقًا
ഒരു വഴി, മാര്‍ഗ്ഗം
fī l-baḥri
فِى ٱلْبَحْرِ
സമുദ്രത്തില്‍
yabasan
يَبَسًا
ഉണങ്ങിയ
lā takhāfu
لَّا تَخَٰفُ
നീ ഭയപ്പെടാതെ, ഭയപ്പെടാത്ത
darakan
دَرَكًا
എത്തിപ്പിടിക്കുന്നത്, പിടികൂടുന്നത്
walā takhshā
وَلَا تَخْشَىٰ
പേടിക്കാതെയും, പേടിക്കാത്തതുമായ

മൂസാക്കു നാം ഇങ്ങനെ ബോധനം നല്‍കി: എന്റെ ദാസന്മാരെയും കൂട്ടി നീ രാത്രി പുറപ്പെടുക. എന്നിട്ട് അവര്‍ക്കായി കടലില്‍ വെള്ളം വറ്റി ഉണങ്ങിയ വഴി ഒരുക്കിക്കൊടുക്കുക. ആരും നിന്നെ പിടികൂടുമെന്ന് പേടിക്കേണ്ട. ഒട്ടും പരിഭ്രമിക്കുകയും വേണ്ട.

തഫ്സീര്‍

فَاَتْبَعَهُمْ فِرْعَوْنُ بِجُنُوْدِهٖ فَغَشِيَهُمْ مِّنَ الْيَمِّ مَا غَشِيَهُمْ ۗ  ( طه: ٧٨ )

fa-atbaʿahum
فَأَتْبَعَهُمْ
അങ്ങനെ അവരെ പിന്‍തുടര്‍ന്നു
fir'ʿawnu
فِرْعَوْنُ
ഫിര്‍ഔന്‍
bijunūdihi
بِجُنُودِهِۦ
അവന്റെ സൈന്യങ്ങളുമായി
faghashiyahum
فَغَشِيَهُم
അപ്പോള്‍ അവരെ മൂടി (ബാധിച്ചു)
mina l-yami
مِّنَ ٱلْيَمِّ
കടലില്‍നിന്നു
mā ghashiyahum
مَا غَشِيَهُمْ
അവരെ മൂടിയതു, ബാധിച്ചതു

അപ്പോള്‍ ഫറവോന്‍ തന്റെ സൈന്യത്തെയും കൂട്ടി അവരെ പിന്തുടര്‍ന്നു. എന്നിട്ടോ കടല്‍ അവരെ മുക്കേണ്ട മട്ടിലങ്ങ് മുക്കി.

തഫ്സീര്‍

وَاَضَلَّ فِرْعَوْنُ قَوْمَهٗ وَمَا هَدٰى   ( طه: ٧٩ )

wa-aḍalla
وَأَضَلَّ
വഴിപിഴപ്പിച്ചു
fir'ʿawnu
فِرْعَوْنُ
ഫിര്‍ഔന്‍
qawmahu
قَوْمَهُۥ
തന്റെ ജനതയെ
wamā hadā
وَمَا هَدَىٰ
അവര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയില്ല, മാര്‍ഗ്ഗദര്‍ശനം ചെയ്തതുമില്ല

ഫറവോന്‍ തന്റെ ജനതയെ വഴികേടിലാക്കി. അവന്‍ അവരെ നേര്‍വഴിയില്‍ നയിച്ചില്ല.

തഫ്സീര്‍

يٰبَنِيْٓ اِسْرَاۤءِيْلَ قَدْ اَنْجَيْنٰكُمْ مِّنْ عَدُوِّكُمْ وَوٰعَدْنٰكُمْ جَانِبَ الطُّوْرِ الْاَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوٰى   ( طه: ٨٠ )

yābanī is'rāīla
يَٰبَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളേ
qad anjaynākum
قَدْ أَنجَيْنَٰكُم
തീര്‍ച്ചയായും നാം നിങ്ങളെ രക്ഷപ്പെടുത്തി
min ʿaduwwikum
مِّنْ عَدُوِّكُمْ
നിങ്ങളുടെ ശത്രുവില്‍ നിന്നു
wawāʿadnākum
وَوَٰعَدْنَٰكُمْ
നിങ്ങളോടു നാം നിശ്ചയം (കരാര്‍) ചെയ്കയും ചെയ്തു
jāniba l-ṭūri
جَانِبَ ٱلطُّورِ
ത്വൂറിന്റെ ഭാഗം
l-aymana
ٱلْأَيْمَنَ
വലത്തെ
wanazzalnā
وَنَزَّلْنَا
നാം ഇറക്കുകയും ചെയ്തു
ʿalaykumu
عَلَيْكُمُ
നിങ്ങള്‍ക്കു, നിങ്ങളില്‍
l-mana
ٱلْمَنَّ
മന്നായെ (ഒരുതരം തേന്‍)
wal-salwā
وَٱلسَّلْوَىٰ
സല്‍വാ (കാടപ്പക്ഷി)യും

ഇസ്രയേല്‍ മക്കളേ; നാം നിങ്ങളെ നിങ്ങളുടെ ശത്രുവില്‍നിന്ന് മോചിപ്പിച്ചു. ത്വൂര്‍ പര്‍വതത്തിന്റെ വലതുഭാഗത്ത് നിങ്ങള്‍ വന്നെത്തേണ്ടതെപ്പോഴെന്ന് നാം നിശ്ചയിച്ചറിയിച്ചുതന്നു. നിങ്ങള്‍ക്ക് മന്നും സല്‍വായും ഇറക്കിത്തന്നു.

തഫ്സീര്‍