Skip to main content

۞ وَلَقَدْ اٰتَيْنَآ اِبْرٰهِيْمَ رُشْدَهٗ مِنْ قَبْلُ وَكُنَّا بِهٖ عٰلِمِيْنَ   ( الأنبياء: ٥١ )

walaqad ātaynā
وَلَقَدْ ءَاتَيْنَآ
തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ടു:
ib'rāhīma
إِبْرَٰهِيمَ
ഇബ്രാഹീമിനു
rush'dahu
رُشْدَهُۥ
അദ്ദേഹത്തിന്റെ തന്റേടം, നേര്‍മ്മാര്‍ഗ്ഗം, ബോധം
min qablu
مِن قَبْلُ
മുമ്പുതന്നെ, മുമ്പേ
wakunnā
وَكُنَّا
നാം ആയിരുന്നുതാനും
bihi
بِهِۦ
അദ്ദേഹത്തെപ്പറ്റി
ʿālimīna
عَٰلِمِينَ
അറിവുള്ളവര്‍

നേരത്തെ നാം ഇബ്‌റാഹീമിന് തന്റേതായ വിവേകം നല്‍കിയിരുന്നു. നമുക്കദ്ദേഹത്തെ നന്നായറിയാമായിരുന്നു.

തഫ്സീര്‍

اِذْ قَالَ لِاَبِيْهِ وَقَوْمِهٖ مَا هٰذِهِ التَّمَاثِيْلُ الَّتِيْٓ اَنْتُمْ لَهَا عَاكِفُوْنَ   ( الأنبياء: ٥٢ )

idh qāla
إِذْ قَالَ
അദ്ദേഹം പറഞ്ഞപ്പോള്‍, ചോദിച്ചപ്പോള്‍
li-abīhi
لِأَبِيهِ
തന്റെ പിതാവിനോട്
waqawmihi
وَقَوْمِهِۦ
തന്റെ ജനങ്ങളോടും
mā hādhihi l-tamāthīlu
مَا هَٰذِهِ ٱلتَّمَاثِيلُ
ഈ പ്രതിമകള്‍ (രൂപങ്ങള്‍) എന്താണ്
allatī
ٱلَّتِىٓ
യാതൊരു (പ്രതിമകള്‍)
antum lahā
أَنتُمْ لَهَا
നിങ്ങള്‍ അതിനു
ʿākifūna
عَٰكِفُونَ
ഭജനമിരിക്കുന്നവരാണ്

അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ചതോര്‍ക്കുക: ''നിങ്ങള്‍ പൂജിക്കുന്ന ഈ പ്രതിഷ്ഠകള്‍ എന്താണ്?''

തഫ്സീര്‍

قَالُوْا وَجَدْنَآ اٰبَاۤءَنَا لَهَا عٰبِدِيْنَ   ( الأنبياء: ٥٣ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
wajadnā
وَجَدْنَآ
ഞങ്ങള്‍ കണ്ടു, കണ്ടെത്തി
ābāanā
ءَابَآءَنَا
ഞങ്ങളുടെ പിതാക്കളെ
lahā
لَهَا
അവയ്ക്കു, അവയെ
ʿābidīna
عَٰبِدِينَ
ആരാധന ചെയ്യുന്നവരായി

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ പിതാക്കള്‍ ഇവയെ പൂജിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്.''

തഫ്സീര്‍

قَالَ لَقَدْ كُنْتُمْ اَنْتُمْ وَاٰبَاۤؤُكُمْ فِيْ ضَلٰلٍ مُّبِيْنٍ   ( الأنبياء: ٥٤ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
laqad kuntum
لَقَدْ كُنتُمْ
തീര്‍ച്ചയായും നിങ്ങള്‍ ആയിരിക്കുന്നു
antum
أَنتُمْ
നിങ്ങള്‍ (തന്നെയും)
waābāukum
وَءَابَآؤُكُمْ
നിങ്ങളുടെ പിതാക്കളും
fī ḍalālin
فِى ضَلَٰلٍ
വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍
mubīnin
مُّبِينٍ
വ്യക്തമായ, സ്പഷ്ടമായ

അദ്ദേഹം പറഞ്ഞു: ''തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലാണ്.''

തഫ്സീര്‍

قَالُوْٓا اَجِئْتَنَا بِالْحَقِّ اَمْ اَنْتَ مِنَ اللّٰعِبِيْنَ   ( الأنبياء: ٥٥ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
aji'tanā
أَجِئْتَنَا
നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കയാണോ
bil-ḥaqi
بِٱلْحَقِّ
കാര്യംകൊണ്ടു, യഥാര്‍ത്ഥവുമായി
am anta
أَمْ أَنتَ
അതല്ല നീ ആണോ
mina l-lāʿibīna
مِنَ ٱللَّٰعِبِينَ
കളിക്കുന്നവരില്‍

അവര്‍ ചോദിച്ചു: ''അല്ല; നീ കാര്യമായിത്തന്നെയാണോ ഞങ്ങളോടിപ്പറയുന്നത്; അതോ കളിതമാശ പറയുകയോ?''

തഫ്സീര്‍

قَالَ بَلْ رَّبُّكُمْ رَبُّ السَّمٰوٰتِ وَالْاَرْضِ الَّذِيْ فَطَرَهُنَّۖ وَاَنَا۠ عَلٰى ذٰلِكُمْ مِّنَ الشّٰهِدِيْنَ   ( الأنبياء: ٥٦ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
bal rabbukum
بَل رَّبُّكُمْ
എന്നാല്‍ നിങ്ങളുടെ റബ്ബ്
rabbu l-samāwāti
رَبُّ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ റബ്ബാകുന്നു
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
alladhī faṭarahunna
ٱلَّذِى فَطَرَهُنَّ
അവയെ പടച്ചുണ്ടാക്കിയവന്‍
wa-anā
وَأَنَا۠
ഞാന്‍, ഞാനാകട്ടെ
ʿalā dhālikum
عَلَىٰ ذَٰلِكُم
അതിന്
mina l-shāhidīna
مِّنَ ٱلشَّٰهِدِينَ
സാക്ഷികളില്‍, സാക്ഷ്യം വഹിക്കുന്നവരില്‍പെട്ടവനാണ്

അദ്ദേഹം പറഞ്ഞു: ''അല്ല, യഥാര്‍ഥത്തില്‍ നിങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഇതു സത്യംതന്നെ എന്ന് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ സാക്ഷ്യം വഹിക്കുന്നു.

തഫ്സീര്‍

وَتَاللّٰهِ لَاَكِيْدَنَّ اَصْنَامَكُمْ بَعْدَ اَنْ تُوَلُّوْا مُدْبِرِيْنَ   ( الأنبياء: ٥٧ )

watal-lahi
وَتَٱللَّهِ
അല്ലാഹു തന്നെയാണ, അല്ലാഹുവിനെക്കൊണ്ടു സത്യം
la-akīdanna
لَأَكِيدَنَّ
നിശ്ചയമായും ഞാന്‍ തന്ത്രം പ്രയോഗിക്കും (കൊത്തിമുറിക്കും)
aṣnāmakum
أَصْنَٰمَكُم
നിങ്ങളുടെ ബിംബങ്ങളോടു, വിഗ്രഹങ്ങളോടു
baʿda an tuwallū
بَعْدَ أَن تُوَلُّوا۟
നിങ്ങള്‍ തിരിഞ്ഞുപോയ ശേഷം
mud'birīna
مُدْبِرِينَ
പിന്നിട്ടവരായി

''അല്ലാഹു തന്നെ സത്യം! നിങ്ങള്‍ പിരിഞ്ഞുപോയശേഷം നിങ്ങളുടെ ഈ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഞാനൊരു തന്ത്രം പ്രയോഗിക്കും.''

തഫ്സീര്‍

فَجَعَلَهُمْ جُذَاذًا اِلَّا كَبِيْرًا لَّهُمْ لَعَلَّهُمْ اِلَيْهِ يَرْجِعُوْنَ   ( الأنبياء: ٥٨ )

fajaʿalahum
فَجَعَلَهُمْ
അങ്ങനെ അദ്ദേഹം അവരെ ആക്കി
judhādhan
جُذَٰذًا
തുണ്ടംതുണ്ടം,
illā kabīran
إِلَّا كَبِيرًا
ഒരു വലിയതൊഴിച്ചു
lahum
لَّهُمْ
അവരുടെ, അവര്‍ക്കുള്ള
laʿallahum
لَعَلَّهُمْ
അവര്‍ ആയേക്കാം, ആകുവാന്‍ വേണ്ടി
ilayhi
إِلَيْهِ
തന്റെ (അവന്റെ - അതിന്റെ) അടുക്കലേക്കു
yarjiʿūna
يَرْجِعُونَ
മടങ്ങുന്ന(വര്‍)

അദ്ദേഹം അവയെ തുണ്ടം തുണ്ടമാക്കി. വലിയ ഒന്നിനെയൊഴികെ. അവര്‍ സത്യത്തിലേക്ക് തിരിച്ചുവന്നെങ്കിലോ?

തഫ്സീര്‍

قَالُوْا مَنْ فَعَلَ هٰذَا بِاٰلِهَتِنَآ اِنَّهٗ لَمِنَ الظّٰلِمِيْنَ   ( الأنبياء: ٥٩ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
man faʿala
مَن فَعَلَ
ആരാണ് ചെയ്തതു
hādhā
هَٰذَا
ഇതു (ഈ) പണി
biālihatinā
بِـَٔالِهَتِنَآ
നമ്മുടെ ആരാധ്യന്‍മാരെ (ദൈവങ്ങളെ)ക്കൊണ്ടു
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
lamina l-ẓālimīna
لَمِنَ ٱلظَّٰلِمِينَ
അക്രമികളില്‍പെട്ടവന്‍ തന്നെ

അവര്‍ ചോദിച്ചു: ''നമ്മളുടെ ദൈവങ്ങളോട് ഇവ്വിധം ചെയ്തവനാര്? ആരായാലും അവന്‍ അക്രമി തന്നെ.''

തഫ്സീര്‍

قَالُوْا سَمِعْنَا فَتًى يَّذْكُرُهُمْ يُقَالُ لَهٗٓ اِبْرٰهِيْمُ ۗ  ( الأنبياء: ٦٠ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
samiʿ'nā
سَمِعْنَا
ഞങ്ങള്‍ കേട്ടിരിക്കുന്നു
fatan
فَتًى
ഒരു യുവാവിനെ, ചെറുപ്പക്കാരനെ
yadhkuruhum
يَذْكُرُهُمْ
അവന്‍ അവരെപ്പറ്റി (ആക്ഷേപിച്ചു) പറയുന്നതായി
yuqālu lahu
يُقَالُ لَهُۥٓ
അവനു പറയപ്പെടും
ib'rāhīmu
إِبْرَٰهِيمُ
ഇബ്രാഹീം എന്ന്

ചിലര്‍ പറഞ്ഞു: ''ഇബ്‌റാഹീം എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി സംസാരിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.''

തഫ്സീര്‍