Skip to main content

۞ قَالُوْٓا اَنُؤْمِنُ لَكَ وَاتَّبَعَكَ الْاَرْذَلُوْنَ ۗ   ( الشعراء: ١١١ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
anu'minu
أَنُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കുമോ
laka
لَكَ
നിന്നെ
wa-ittabaʿaka
وَٱتَّبَعَكَ
നിന്നെ പിന്‍തുടര്‍ന്നിരിക്കവെ
l-ardhalūna
ٱلْأَرْذَلُونَ
അധമന്‍മാര്‍, താണ കിടയിലുള്ളവര്‍, നിസ്സാരന്‍മാര്‍

അവര്‍ പറഞ്ഞു: ''നിന്നെ പിന്‍പറ്റിയവരൊക്കെ താണവിഭാഗത്തില്‍ പെട്ടവരാണല്ലോ. പിന്നെ ഞങ്ങള്‍ക്കെങ്ങനെ നിന്നില്‍ വിശ്വസിക്കാനാകും?''

തഫ്സീര്‍

قَالَ وَمَا عِلْمِيْ بِمَا كَانُوْا يَعْمَلُوْنَ ۚ   ( الشعراء: ١١٢ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
wamā ʿil'mī
وَمَا عِلْمِى
എന്‍റെ അറിവ് എന്താണ് (എനിക്കെന്തറിവാണ്)
bimā
بِمَا
യാതൊന്നിനെക്കുറിച്ച്
kānū yaʿmalūna
كَانُوا۟ يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചിരുന്ന

അദ്ദേഹം പറഞ്ഞു: ''അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്കെന്തറിയാം?

തഫ്സീര്‍

اِنْ حِسَابُهُمْ اِلَّا عَلٰى رَبِّيْ لَوْ تَشْعُرُوْنَ ۚ   ( الشعراء: ١١٣ )

in ḥisābuhum
إِنْ حِسَابُهُمْ
അവരുടെ വിചാരണ അല്ല
illā ʿalā rabbī
إِلَّا عَلَىٰ رَبِّىۖ
എന്‍റെ റബ്ബിന്‍റെമേല്‍ അല്ലാതെ
law tashʿurūna
لَوْ تَشْعُرُونَ
നിങ്ങള്‍ ബോധമുള്ളവരാകുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ബോധമുണ്ടായിരുന്നെങ്കില്‍

''അവരുടെ വിചാരണ എന്റെ നാഥന്റെ മാത്രം ചുമതലയത്രെ. നിങ്ങള്‍ ബോധമുള്ളവരെങ്കില്‍ അതോര്‍ക്കുക.

തഫ്സീര്‍

وَمَآ اَنَا۠ بِطَارِدِ الْمُؤْمِنِيْنَ ۚ   ( الشعراء: ١١٤ )

wamā anā
وَمَآ أَنَا۠
ഞാനല്ല
biṭāridi l-mu'minīna
بِطَارِدِ ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ ആട്ടുന്നവന്‍

''സത്യവിശ്വാസികളെ ഞാനെന്തായാലും ആട്ടിയകറ്റുകയില്ല.

തഫ്സീര്‍

اِنْ اَنَا۠ اِلَّا نَذِيْرٌ مُّبِيْنٌ ۗ   ( الشعراء: ١١٥ )

in anā
إِنْ أَنَا۠
ഞാനല്ല
illā nadhīrun
إِلَّا نَذِيرٌ
ഒരു മുന്നറിയിപ്പുകാരനല്ലാതെ, താക്കീതുകാരനല്ലാതെ
mubīnun
مُّبِينٌ
പ്രത്യക്ഷമായ, സ്പഷ്ടമായ

''ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.''

തഫ്സീര്‍

قَالُوْا لَىِٕنْ لَّمْ تَنْتَهِ يٰنُوْحُ لَتَكُوْنَنَّ مِنَ الْمَرْجُوْمِيْنَۗ   ( الشعراء: ١١٦ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
la-in lam tantahi
لَئِن لَّمْ تَنتَهِ
നിശ്ചയമായും നീ വിരമിക്കുന്നില്ലെങ്കില്‍
yānūḥu
يَٰنُوحُ
നൂഹേ
latakūnanna
لَتَكُونَنَّ
തീര്‍ച്ചയായും നീ ആയിത്തീരും
mina l-marjūmīna
مِنَ ٱلْمَرْجُومِينَ
എറിഞ്ഞാട്ടപ്പെടുന്നവരില്‍, ആട്ടി ഓടിക്കപ്പെടുന്നവരില്‍, എറിഞ്ഞുകൊല്ലപ്പെടുന്നവരില്‍

അവര്‍ പറഞ്ഞു: ''നൂഹേ, നീയിതു നിര്‍ത്തുന്നില്ലെങ്കില്‍ നിശ്ചയമായും നിന്നെ എറിഞ്ഞുകൊല്ലുകതന്നെ ചെയ്യും.''

തഫ്സീര്‍

قَالَ رَبِّ اِنَّ قَوْمِيْ كَذَّبُوْنِۖ   ( الشعراء: ١١٧ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
എന്‍റെ രക്ഷിതാവേ
inna qawmī
إِنَّ قَوْمِى
നിശ്ചയമായും എന്‍റെ ജനത
kadhabūni
كَذَّبُونِ
എന്നെ വ്യാജമാക്കിയിരിക്കുന്നു

നൂഹ് പറഞ്ഞു: ''എന്റെ നാഥാ, തീര്‍ച്ചയായും എന്റെ ജനത എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു.

തഫ്സീര്‍

فَافْتَحْ بَيْنِيْ وَبَيْنَهُمْ فَتْحًا وَّنَجِّنِيْ وَمَنْ مَّعِيَ مِنَ الْمُؤْمِنِيْنَ   ( الشعراء: ١١٨ )

fa-if'taḥ
فَٱفْتَحْ
അതുകൊണ്ട് നീ തുറന്ന് (ഏര്‍പ്പെടുത്തി) തരേണമേ
baynī
بَيْنِى
എന്‍റെ ഇടയിലും
wabaynahum
وَبَيْنَهُمْ
അവരുടെ ഇടയിലും
fatḥan
فَتْحًا
ഒരു തുറവി (തുറന്ന തീരുമാനം, വ്യക്തമായ വിധി)
wanajjinī
وَنَجِّنِى
എന്നെ രക്ഷിക്കുകയും വേണമേ
waman maʿiya
وَمَن مَّعِىَ
എന്‍റെ കൂടെയുള്ളവരെയും
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളായിട്ട്, മുഅ്മിനുകളില്‍ നിന്ന്

''അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീയൊരു നിര്‍ണായക തീരുമാനമെടുക്കേണമേ. എന്നെയും എന്റെ കൂടെയുള്ള സത്യവിശ്വാസികളെയും രക്ഷപ്പെടുത്തേണമേ.''

തഫ്സീര്‍

فَاَنْجَيْنٰهُ وَمَنْ مَّعَهٗ فِى الْفُلْكِ الْمَشْحُوْنِ   ( الشعراء: ١١٩ )

fa-anjaynāhu
فَأَنجَيْنَٰهُ
അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തിക്കൊടുത്തു
waman maʿahu
وَمَن مَّعَهُۥ
തന്‍റെ കൂടെയുള്ളവരെയും
fī l-ful'ki
فِى ٱلْفُلْكِ
കപ്പലില്‍
l-mashḥūni
ٱلْمَشْحُونِ
നിറക്കപ്പെട്ട

അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും തിങ്ങിനിറഞ്ഞ ഒരു കപ്പലില്‍ നാം രക്ഷപ്പെടുത്തി.

തഫ്സീര്‍

ثُمَّ اَغْرَقْنَا بَعْدُ الْبٰقِيْنَ   ( الشعراء: ١٢٠ )

thumma
ثُمَّ
പിന്നെ
aghraqnā
أَغْرَقْنَا
നാം മുക്കി, മുക്കി നശിപ്പിച്ചു
baʿdu
بَعْدُ
ശേഷം, പിന്നീട്
l-bāqīna
ٱلْبَاقِينَ
ശേഷിച്ചവരെ, ബാക്കിയുള്ളവരെ

പിന്നെ അതിനുശേഷം ബാക്കിയുള്ളവരെയൊക്കെ വെള്ളത്തില്‍ മുക്കിത്താഴ്ത്തി.

തഫ്സീര്‍