Skip to main content

قَوْمَ فِرْعَوْنَ ۗ اَلَا يَتَّقُوْنَ   ( الشعراء: ١١ )

qawma fir'ʿawna
قَوْمَ فِرْعَوْنَۚ
അതായതു ഫി൪ഔന്‍റെ ജനത
alā yattaqūna
أَلَا يَتَّقُونَ
അവര്‍ ഭയപ്പെടുകയില്ലേ, സൂക്ഷിക്കാത്തതെന്താണ്

''ഫറവോന്റെ ജനത്തിലേക്ക്; എന്നിട്ട് ചോദിക്കൂ, അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേയെന്ന്.''

തഫ്സീര്‍

قَالَ رَبِّ اِنِّيْٓ اَخَافُ اَنْ يُّكَذِّبُوْنِ ۗ  ( الشعراء: ١٢ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
എന്‍റെ റബ്ബേ
innī akhāfu
إِنِّىٓ أَخَافُ
ഞാന്‍ ഭയപ്പെടുന്നു
an yukadhibūni
أَن يُكَذِّبُونِ
അവര്‍ എന്നെ വ്യാജമാക്കുമെന്നു

മൂസ പറഞ്ഞു: ''എന്റെ നാഥാ, അവരെന്നെ തള്ളിപ്പറയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

തഫ്സീര്‍

وَيَضِيْقُ صَدْرِيْ وَلَا يَنْطَلِقُ لِسَانِيْ فَاَرْسِلْ اِلٰى هٰرُوْنَ   ( الشعراء: ١٣ )

wayaḍīqu
وَيَضِيقُ
ഇടുങ്ങുകയും ചെയ്യും, ഞെരുങ്ങും, കുടുസ്സാവാം
ṣadrī
صَدْرِى
എന്‍റെ നെഞ്ഞ് (മനസ്സ്)
walā yanṭaliqu
وَلَا يَنطَلِقُ
ഓടാതിരിക്കയും (വടിവില്ലാതിരിക്കയും) ചെയ്യും
lisānī
لِسَانِى
എന്‍റെ നാവ്
fa-arsil
فَأَرْسِلْ
ആകയാല്‍ നീ അയക്കുക (ദൂതനെ)
ilā hārūna
إِلَىٰ هَٰرُونَ
ഹാറൂന്‍റെ അടുക്കലേക്ക്‌

''എന്റെ ഹൃദയം ഞെരുങ്ങിപ്പോകുന്നു. എന്റെ നാവിന് സംസാരവൈഭവമില്ല. അതിനാല്‍ നീ ഹാറൂന്ന് സന്ദേശമയച്ചാലും.

തഫ്സീര്‍

وَلَهُمْ عَلَيَّ ذَنْۢبٌ فَاَخَافُ اَنْ يَّقْتُلُوْنِ ۚ  ( الشعراء: ١٤ )

walahum
وَلَهُمْ
അവര്‍ക്കുണ്ട്
ʿalayya
عَلَىَّ
എന്‍റെ മേല്‍, എന്‍റെ പേരില്‍
dhanbun
ذَنۢبٌ
ഒരു കുറ്റം, തെറ്റ്
fa-akhāfu
فَأَخَافُ
അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു
an yaqtulūni
أَن يَقْتُلُونِ
അവരെന്നെ കൊല്ലുമെന്നു, കൊല്ലുന്നതിനെ

''അവര്‍ക്കാണെങ്കില്‍ എന്റെ പേരില്‍ ഒരു കുറ്റാരോപണവുമുണ്ട്. അതിനാലവരെന്നെ കൊന്നുകളയുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.''

തഫ്സീര്‍

قَالَ كَلَّاۚ فَاذْهَبَا بِاٰيٰتِنَآ اِنَّا مَعَكُمْ مُّسْتَمِعُوْنَ ۙ   ( الشعراء: ١٥ )

qāla
قَالَ
അവന്‍ പറഞ്ഞു
kallā
كَلَّاۖ
ഒരിക്കലുമില്ല, അങ്ങനെയല്ല, അതുവേണ്ടാ
fa-idh'habā
فَٱذْهَبَا
എന്നാല്‍ രണ്ടാളും പോകുക
biāyātinā
بِـَٔايَٰتِنَآۖ
നമ്മുടെ ദൃഷ്ടാന്തങ്ങളുംകൊണ്ട്
innā
إِنَّا
നിശ്ചയമായും നാം
maʿakum
مَعَكُم
നിങ്ങളുടെകൂടെ, ഒന്നിച്ച്
mus'tamiʿūna
مُّسْتَمِعُونَ
കേട്ടുകൊണ്ടിരിക്കുന്നതാണ്, ശ്രദ്ധിച്ചു കേള്‍ക്കുന്നവരാണ്‌

അല്ലാഹു പറഞ്ഞു: ''ഒരിക്കലുമില്ല. അതിനാല്‍ നിങ്ങളിരുവരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോവുക. തീര്‍ച്ചയായും നിങ്ങളോടൊപ്പം എല്ലാം കേള്‍ക്കുന്നവനായി നാമുണ്ട്.

തഫ്സീര്‍

فَأْتِيَا فِرْعَوْنَ فَقُوْلَآ اِنَّا رَسُوْلُ رَبِّ الْعٰلَمِيْنَ ۙ  ( الشعراء: ١٦ )

fatiyā
فَأْتِيَا
എന്നിട്ടു രണ്ടുപേരും ചെല്ലുവിന്‍
fir'ʿawna
فِرْعَوْنَ
ഫി൪ഔന്‍റെ അടുക്കല്‍
faqūlā
فَقُولَآ
എന്നിട്ടു പറയുവിന്‍
innā
إِنَّا
നിശ്ചയമായും ഞങ്ങള്‍
rasūlu
رَسُولُ
ദൂതന്‍മാരാണ്
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ

''അങ്ങനെ നിങ്ങളിരുവരും ഫറവോന്റെ അടുത്തുചെന്ന് പറയുക: 'തീര്‍ച്ചയായും ഞങ്ങള്‍ പ്രപഞ്ചനാഥന്റെ ദൂതന്മാരാണ്.

തഫ്സീര്‍

اَنْ اَرْسِلْ مَعَنَا بَنِيْٓ اِسْرَاۤءِيْلَ ۗ   ( الشعراء: ١٧ )

an arsil
أَنْ أَرْسِلْ
നീ വിട്ടയച്ചു തരണമെന്നു
maʿanā
مَعَنَا
ഞങ്ങളുടെകൂടെ, ഒപ്പം
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളെ (ഗോത്രത്തെ)

'ഇസ്രയേല്‍ മക്കളെ ഞങ്ങളോടൊപ്പമയക്കണമെന്നതാണ് ദൈവശാസന.''

തഫ്സീര്‍

قَالَ اَلَمْ نُرَبِّكَ فِيْنَا وَلِيْدًا وَّلَبِثْتَ فِيْنَا مِنْ عُمُرِكَ سِنِيْنَ ۗ   ( الشعراء: ١٨ )

qāla
قَالَ
അവന്‍ പറഞ്ഞു
alam nurabbika
أَلَمْ نُرَبِّكَ
ഞങ്ങള്‍ നിന്നെ വളര്‍ത്തിവന്നില്ലേ
fīnā
فِينَا
ഞങ്ങളില്‍, ഞങ്ങളുടെ ഇടയില്‍
walīdan
وَلِيدًا
കുട്ടിയായിരിക്കെ, ശിശുവായിരിക്കെ
walabith'ta
وَلَبِثْتَ
നീ കഴിഞ്ഞുകൂടുകയും ചെയ്തു, താമസിക്കുകയും ചെയ്തു
fīnā
فِينَا
ഞങ്ങളില്‍, ഞങ്ങളുടെഇടയില്‍
min ʿumurika
مِنْ عُمُرِكَ
നിന്‍റെ ആയുഷ്കാലത്തില്‍ നിന്നു
sinīna
سِنِينَ
കുറെ കൊല്ലങ്ങള്‍

ഫറവോന്‍ പറഞ്ഞു: ''കുട്ടിയായിരിക്കെ ഞങ്ങള്‍ നിന്നെ ഞങ്ങളോടൊപ്പം വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറേകാലം ഞങ്ങളോടൊപ്പമാണല്ലോ നീ കഴിച്ചുകൂട്ടിയത്.

തഫ്സീര്‍

وَفَعَلْتَ فَعْلَتَكَ الَّتِيْ فَعَلْتَ وَاَنْتَ مِنَ الْكٰفِرِيْنَ   ( الشعراء: ١٩ )

wafaʿalta
وَفَعَلْتَ
നീ പ്രവര്‍ത്തിക്കയും ചെയ്തു
faʿlataka
فَعْلَتَكَ
നിന്‍റെ (ദുഷിച്ച) പ്രവൃത്തി, വിക്രിയ
allatī faʿalta
ٱلَّتِى فَعَلْتَ
നീ ചെയ്ത, പ്രവര്‍ത്തിച്ച
wa-anta
وَأَنتَ
നീ, നീയാകട്ടെ
mina l-kāfirīna
مِنَ ٱلْكَٰفِرِينَ
നന്ദികെട്ടവരില്‍ പെട്ടവന്‍തന്നെ, കൃതഘ്നരില്‍ പെട്ടവനാണ്

പിന്നെ നീ ചെയ്ത ആ കൃത്യം നീ ചെയ്തിട്ടുമുണ്ട്. നീ തീരേ നന്ദികെട്ടവന്‍ തന്നെ.''

തഫ്സീര്‍

قَالَ فَعَلْتُهَآ اِذًا وَّاَنَا۠ مِنَ الضَّاۤلِّيْنَ   ( الشعراء: ٢٠ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
faʿaltuhā
فَعَلْتُهَآ
അതു ഞാന്‍ പ്രവര്‍ത്തിച്ചു, ചെയ്തു
idhan
إِذًا
അപ്പോള്‍, ആ അവസരത്തില്‍
wa-anā
وَأَنَا۠
ഞാനാകട്ടെ, ഞാന്‍
mina l-ḍālīna
مِنَ ٱلضَّآلِّينَ
(അറിവില്ലാതെ) പിഴവുപിണഞ്ഞവരില്‍ പെട്ടവനായിരുന്നു

മൂസ പറഞ്ഞു: ''അന്ന് ഞാനതു അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു.

തഫ്സീര്‍