Skip to main content

اِنَّ اللّٰهَ رَبِّيْ وَرَبُّكُمْ فَاعْبُدُوْهُ ۗهٰذَا صِرَاطٌ مُّسْتَقِيْمٌ  ( آل عمران: ٥١ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
rabbī warabbukum
رَبِّى وَرَبُّكُمْ
എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമാണ്
fa-uʿ'budūhu
فَٱعْبُدُوهُۗ
അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍
hādhā ṣirāṭun
هَٰذَا صِرَٰطٌ
ഇതു പാതയാകുന്നു
mus'taqīmun
مُّسْتَقِيمٌ
നേരായ, ചൊവ്വായ

''നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ഇതാണ് നേര്‍വഴി.''

തഫ്സീര്‍

۞ فَلَمَّآ اَحَسَّ عِيْسٰى مِنْهُمُ الْكُفْرَ قَالَ مَنْ اَنْصَارِيْٓ اِلَى اللّٰهِ ۗ قَالَ الْحَوَارِيُّوْنَ نَحْنُ اَنْصَارُ اللّٰهِ ۚ اٰمَنَّا بِاللّٰهِ ۚ وَاشْهَدْ بِاَنَّا مُسْلِمُوْنَ  ( آل عمران: ٥٢ )

falammā aḥassa
فَلَمَّآ أَحَسَّ
എന്നിട്ട് അറിഞ്ഞപ്പോള്‍, അനുഭവിച്ചറിഞ്ഞാരെ
ʿīsā
عِيسَىٰ
ഈസാ
min'humu
مِنْهُمُ
അവരില്‍ നിന്ന്
l-kuf'ra
ٱلْكُفْرَ
അവിശ്വാസം
qāla
قَالَ
അദ്ദേഹം പറഞ്ഞു
man anṣārī
مَنْ أَنصَارِىٓ
എന്‍റെ സഹായികള്‍ ആരാണ്
ilā l-lahi
إِلَى ٱللَّهِۖ
അല്ലാഹുവിങ്കലേക്ക്
qāla l-ḥawāriyūna
قَالَ ٱلْحَوَارِيُّونَ
ഹവാരിയ്യുകള്‍ പറഞ്ഞു
naḥnu
نَحْنُ
ഞങ്ങള്‍
anṣāru l-lahi
أَنصَارُ ٱللَّهِ
അല്ലാഹുവിന്‍റെ സഹായികളാകുന്നു
āmannā bil-lahi
ءَامَنَّا بِٱللَّهِ
ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു
wa-ish'had
وَٱشْهَدْ
താങ്കള്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക
bi-annā mus'limūna
بِأَنَّا مُسْلِمُونَ
ഞങ്ങള്‍മുസ്‌ലിംകളാണെന്ന്

പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ബോധ്യമായപ്പോള്‍ ചോദിച്ചു: ''ദൈവമാര്‍ഗത്തില്‍ എനിക്കു സഹായികളായി ആരുണ്ട്?'' ഹവാരികള്‍ പറഞ്ഞു: ''ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവെ അനുസരിക്കുന്നവരാണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും.

തഫ്സീര്‍

رَبَّنَآ اٰمَنَّا بِمَآ اَنْزَلْتَ وَاتَّبَعْنَا الرَّسُوْلَ فَاكْتُبْنَا مَعَ الشّٰهِدِيْنَ  ( آل عمران: ٥٣ )

rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
bimā anzalta
بِمَآ أَنزَلْتَ
നീ അവതരിപ്പിച്ചതില്‍
wa-ittabaʿnā
وَٱتَّبَعْنَا
ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു
l-rasūla
ٱلرَّسُولَ
റസൂലിനെ
fa-uk'tub'nā
فَٱكْتُبْنَا
അതിനാല്‍ ഞങ്ങളെ രേഖപ്പെടുത്തേണമേ
maʿa l-shāhidīna
مَعَ ٱلشَّٰهِدِينَ
സാക്ഷ്യം വഹിക്കുന്നവരോടൊപ്പം

''ഞങ്ങളുടെ നാഥാ, നീ ഇറക്കിത്തന്നതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. നിന്റെ ദൂതനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.''

തഫ്സീര്‍

وَمَكَرُوْا وَمَكَرَ اللّٰهُ ۗوَاللّٰهُ خَيْرُ الْمَاكِرِيْنَ ࣖ  ( آل عمران: ٥٤ )

wamakarū
وَمَكَرُوا۟
അവര്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്തു
wamakara l-lahu
وَمَكَرَ ٱللَّهُۖ
അല്ലാഹുവും തന്ത്രം പ്രയോഗിച്ചു
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
khayru l-mākirīna
خَيْرُ ٱلْمَٰكِرِينَ
തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു

സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ.

തഫ്സീര്‍

اِذْ قَالَ اللّٰهُ يٰعِيْسٰٓى اِنِّيْ مُتَوَفِّيْكَ وَرَافِعُكَ اِلَيَّ وَمُطَهِّرُكَ مِنَ الَّذِيْنَ كَفَرُوْا وَجَاعِلُ الَّذِيْنَ اتَّبَعُوْكَ فَوْقَ الَّذِيْنَ كَفَرُوْٓا اِلٰى يَوْمِ الْقِيٰمَةِ ۚ ثُمَّ اِلَيَّ مَرْجِعُكُمْ فَاَحْكُمُ بَيْنَكُمْ فِيْمَا كُنْتُمْ فِيْهِ تَخْتَلِفُوْنَ  ( آل عمران: ٥٥ )

idh qāla l-lahu
إِذْ قَالَ ٱللَّهُ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
yāʿīsā
يَٰعِيسَىٰٓ
ഈസാ
innī
إِنِّى
നിശ്ചയമായും ഞാന്‍
mutawaffīka
مُتَوَفِّيكَ
നിന്നെപൂര്‍ണമായെടുക്കുന്ന (പിടിച്ചെടുക്കുന്ന) വനാണ്
warāfiʿuka
وَرَافِعُكَ
നിന്നെ ഉയര്‍ത്തുന്നവനുമാണ്
ilayya
إِلَىَّ
എന്നിലേക്ക്
wamuṭahhiruka
وَمُطَهِّرُكَ
നിന്നെ ശുദ്ധമാക്കുന്നവനുമാണ്
mina alladhīna kafarū
مِنَ ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരില്‍ നിന്ന്
wajāʿilu
وَجَاعِلُ
ആക്കുന്നവനുമാണ്
alladhīna ittabaʿūka
ٱلَّذِينَ ٱتَّبَعُوكَ
നിന്നെ പിന്‍പറ്റിയവരെ
fawqa
فَوْقَ
മീതെ
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവരുടെ
ilā yawmi
إِلَىٰ يَوْمِ
നാള്‍വരെ
l-qiyāmati
ٱلْقِيَٰمَةِۖ
ക്വിയാമത്തിന്‍റെ
thumma ilayya
ثُمَّ إِلَىَّ
പിന്നെ എന്‍റെ അടുക്കലേക്കാണ്
marjiʿukum
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
fa-aḥkumu
فَأَحْكُمُ
അപ്പോള്‍ ഞാന്‍ വിധികല്‍പിക്കും, വിധിക്കും
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
fīmā
فِيمَا
യാതൊന്നില്‍
kuntum fīhi
كُنتُمْ فِيهِ
അതില്‍ നിങ്ങളായിരുന്നു
takhtalifūna
تَخْتَلِفُونَ
നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടിരിക്കും

അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം രക്ഷപ്പെടുത്തും. നിന്നെ പിന്‍പറ്റിയവരെ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ സത്യനിഷേധികളെക്കാള്‍ മീതെയാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും.

തഫ്സീര്‍

فَاَمَّا الَّذِيْنَ كَفَرُوْا فَاُعَذِّبُهُمْ عَذَابًا شَدِيْدًا فِى الدُّنْيَا وَالْاٰخِرَةِۖ وَمَا لَهُمْ مِّنْ نّٰصِرِيْنَ   ( آل عمران: ٥٦ )

fa-ammā
فَأَمَّا
എന്നാലപ്പോള്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
fa-uʿadhibuhum
فَأُعَذِّبُهُمْ
അവരെ ഞാന്‍ ശിക്ഷിക്കും
ʿadhāban shadīdan
عَذَابًا شَدِيدًا
കഠിനമായ ശിക്ഷ
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍ വെച്ചു
wal-ākhirati
وَٱلْءَاخِرَةِ
പരത്തിലും
wamā lahum
وَمَا لَهُم
അവര്‍ക്കില്ലതാനും
min nāṣirīna
مِّن نَّٰصِرِينَ
സഹായികളായിട്ടു (ആരും)

എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല.

തഫ്സീര്‍

وَاَمَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فَيُوَفِّيْهِمْ اُجُوْرَهُمْ ۗ وَاللّٰهُ لَا يُحِبُّ الظّٰلِمِيْنَ  ( آل عمران: ٥٧ )

wa-ammā alladhīna
وَأَمَّا ٱلَّذِينَ
എന്നാല്‍ യാതൊരു കൂട്ടര്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍കര്‍മങ്ങള്‍
fayuwaffīhim
فَيُوَفِّيهِمْ
അവര്‍ക്കവന്‍ നിറവേറ്റി (പൂര്‍ണമായി) കൊടുക്കും
ujūrahum
أُجُورَهُمْۗ
അവരുടെ പ്രതിഫലങ്ങള്‍, കൂലി
wal-lahu
وَٱللَّهُ
അല്ലാഹു
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുകയില്ല
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളെ

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

ذٰلِكَ نَتْلُوْهُ عَلَيْكَ مِنَ الْاٰيٰتِ وَالذِّكْرِ الْحَكِيْمِ   ( آل عمران: ٥٨ )

dhālika
ذَٰلِكَ
അതു
natlūhu
نَتْلُوهُ
അതുനാം ഓതിതരുന്നു
ʿalayka
عَلَيْكَ
നിനക്ക്
mina l-āyāti
مِنَ ٱلْءَايَٰتِ
ആയത്ത് (ദൃഷ്ടാന്തം)കളായിട്ടു
wal-dhik'ri
وَٱلذِّكْرِ
ഉല്‍ബോധനവും, പ്രസ്താവനയും
l-ḥakīmi
ٱلْحَكِيمِ
യുക്തിമത്തായ

നിനക്കു നാം ഈ ഓതിക്കേള്‍പ്പിക്കുന്നത് ദൈവവചനങ്ങളില്‍പ്പെട്ടതാണ്. യുക്തിപൂര്‍വമായ ഉദ്‌ബോധനത്തില്‍നിന്നുള്ളവയും.

തഫ്സീര്‍

اِنَّ مَثَلَ عِيْسٰى عِنْدَ اللّٰهِ كَمَثَلِ اٰدَمَ ۗ خَلَقَهٗ مِنْ تُرَابٍ ثُمَّ قَالَ لَهٗ كُنْ فَيَكُوْنُ  ( آل عمران: ٥٩ )

inna mathala
إِنَّ مَثَلَ
നിശ്ചയമായും ഉപമ
ʿīsā
عِيسَىٰ
ഈസായുടെ
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്‍റെ അടുക്കല്‍
kamathali
كَمَثَلِ
ഉപമപോലെയാകുന്നു
ādama
ءَادَمَۖ
ആദമിന്‍റെ
khalaqahu
خَلَقَهُۥ
അദ്ദേഹത്തെ അവന്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി)
min turābin
مِن تُرَابٍ
മണ്ണിനാല്‍, മണ്ണില്‍ നിന്ന്
thumma qāla
ثُمَّ قَالَ
പിന്നെ അവന്‍ പറഞ്ഞു
lahu
لَهُۥ
അതിനോട്
kun
كُن
ഉണ്ടാകുക
fayakūnu
فَيَكُونُ
അപ്പോള്‍ അതു (അവന്‍) ഉണ്ടാകുന്നു (ഉണ്ടാകുകയായി)

സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസായുടെ ഉപമ ആദമിന്റേതുപോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് 'ഉണ്ടാവുക' എന്ന് കല്‍പിച്ചു. അപ്പോളതാ അദ്ദേഹം ഉണ്ടാകുന്നു.

തഫ്സീര്‍

اَلْحَقُّ مِنْ رَّبِّكَ فَلَا تَكُنْ مِّنَ الْمُمْتَرِيْنَ  ( آل عمران: ٦٠ )

al-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം, സത്യം
min rabbika
مِن رَّبِّكَ
നിന്‍റെ റബ്ബിങ്കല്‍ നിന്നാകുന്നു
falā takun
فَلَا تَكُن
അതിനാല്‍ നീ ആയിരിക്കരുത്
mina l-mum'tarīna
مِّنَ ٱلْمُمْتَرِينَ
സംശയപ്പെടുന്നവരില്‍

ഇതെല്ലാം നിന്റെ നാഥനില്‍ നിന്നുള്ള സത്യസന്ദേശമാണ്. അതിനാല്‍ നീ സംശയാലുക്കളില്‍പ്പെടാതിരിക്കുക.

തഫ്സീര്‍