Skip to main content

وَلَقَدْ خَلَقْنٰكُمْ ثُمَّ صَوَّرْنٰكُمْ ثُمَّ قُلْنَا لِلْمَلٰۤىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْٓا اِلَّآ اِبْلِيْسَۗ لَمْ يَكُنْ مِّنَ السّٰجِدِيْنَ  ( الأعراف: ١١ )

walaqad
وَلَقَدْ
തീര്‍ച്ചയായും ഉണ്ടു
khalaqnākum
خَلَقْنَٰكُمْ
നിങ്ങളെ നാം സൃഷ്ടിച്ചു
thumma ṣawwarnākum
ثُمَّ صَوَّرْنَٰكُمْ
പിന്നെ നിങ്ങളെ നാം രൂപപ്പെടുത്തി
thumma qul'nā
ثُمَّ قُلْنَا
പിന്നെ നാം പറഞ്ഞു
lil'malāikati
لِلْمَلَٰٓئِكَةِ
മലക്കുകളോടു
us'judū
ٱسْجُدُوا۟
നിങ്ങള്‍ സുജൂദു ചെയ്യുവിന്‍
liādama
لِءَادَمَ
ആദമിനു
fasajadū
فَسَجَدُوٓا۟
എന്നിട്ടു അവര്‍ സുജൂദു ചെയ്തു
illā ib'līsa
إِلَّآ إِبْلِيسَ
ഇബ്ലീസു ഒഴികെ
lam yakun
لَمْ يَكُن
അവന്‍ ആയില്ല, ആയിരുന്നില്ല
mina l-sājidīna
مِّنَ ٱلسَّٰجِدِينَ
സുജൂദു ചെയ്ത (ചെയ്യുന്ന)വരില്‍(പെട്ടവന്‍)

തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് രൂപമേകി. തുടര്‍ന്ന് നാം മലക്കുകളോട് പറഞ്ഞു: ''ആദമിനെ പ്രണമിക്കുക.'' അവര്‍ പ്രണമിച്ചു. ഇബ്‌ലീസൊഴികെ. അവന്‍ പ്രണമിച്ചവരില്‍ പെട്ടില്ല.

തഫ്സീര്‍

قَالَ مَا مَنَعَكَ اَلَّا تَسْجُدَ اِذْ اَمَرْتُكَ ۗقَالَ اَنَا۠ خَيْرٌ مِّنْهُۚ خَلَقْتَنِيْ مِنْ نَّارٍ وَّخَلَقْتَهٗ مِنْ طِيْنٍ   ( الأعراف: ١٢ )

qāla
قَالَ
അവന്‍ പറഞ്ഞു
mā manaʿaka
مَا مَنَعَكَ
നിന്നെ തടസ്സപ്പെടുത്തിയതെന്തു, എന്താണു നിന്നെ മുടക്കിയതു
allā tasjuda
أَلَّا تَسْجُدَ
നീ സുജൂദു ചെയ്യാതിരിക്കുവാന്‍
idh amartuka
إِذْ أَمَرْتُكَۖ
നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍, കല്‍പിച്ച സ്ഥിതിക്കു
qāla
قَالَ
അവന്‍ പറഞ്ഞു
anā khayrun
أَنَا۠ خَيْرٌ
ഞാന്‍ ഉത്തമനാകുന്നു
min'hu
مِّنْهُ
അവനെക്കാള്‍
khalaqtanī
خَلَقْتَنِى
എന്നെ നീ സൃഷ്ടിച്ചിരിക്കുന്നു
min nārin
مِن نَّارٍ
അഗ്നിയില്‍നിന്നു
wakhalaqtahu
وَخَلَقْتَهُۥ
അവനെ നീ സൃഷ്ടിച്ചിരിക്കുന്നു
min ṭīnin
مِن طِينٍ
കളിമണ്ണില്‍നിന്നു

അല്ലാഹു ചോദിച്ചു: ''ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ പ്രണാമമര്‍പ്പിക്കുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്ത്?'' അവന്‍ പറഞ്ഞു: ''ഞാനാണ് അവനേക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നാണ്. അവനെ മണ്ണില്‍ നിന്നും.''

തഫ്സീര്‍

قَالَ فَاهْبِطْ مِنْهَا فَمَا يَكُوْنُ لَكَ اَنْ تَتَكَبَّرَ فِيْهَا فَاخْرُجْ اِنَّكَ مِنَ الصّٰغِرِيْنَ   ( الأعراف: ١٣ )

qāla
قَالَ
അവന്‍ പറഞ്ഞു
fa-ih'biṭ
فَٱهْبِطْ
എന്നാല്‍ നീ ഇറങ്ങിപ്പോകുക
min'hā
مِنْهَا
ഇതില്‍ [ഇവിടത്തില്‍] നിന്നു
famā yakūnu
فَمَا يَكُونُ
എന്നാല്‍ (കാരണം) ആകുകയില്ല (പാടില്ല)
laka
لَكَ
നിനക്കു
an tatakabbara
أَن تَتَكَبَّرَ
നീ അഹംഭാവം നടിക്കല്‍
fīhā
فِيهَا
ഇതില്‍, ഇവിടത്തില്‍
fa-ukh'ruj
فَٱخْرُجْ
അതിനാല്‍ പുറത്തു പോകുക
innaka
إِنَّكَ
നിശ്ചയമായും നീ
mina l-ṣāghirīna
مِنَ ٱلصَّٰغِرِينَ
ചെറിയവരി (നിസ്സാരന്‍മാരി) ല്‍ പെട്ടവനാണ്

അല്ലാഹു കല്‍പിച്ചു: ''എങ്കില്‍ നീ ഇവിടെനിന്നിറങ്ങിപ്പോകൂ. നിനക്കിവിടെ അഹങ്കരിക്കാന്‍ അര്‍ഹതയില്ല. പുറത്തുപോ. സംശയമില്ല; നീ നിന്ദ്യരില്‍പെട്ടവന്‍ തന്നെ.''

തഫ്സീര്‍

قَالَ اَنْظِرْنِيْٓ اِلٰى يَوْمِ يُبْعَثُوْنَ   ( الأعراف: ١٤ )

qāla
قَالَ
അവന്‍ പറഞ്ഞു
anẓir'nī
أَنظِرْنِىٓ
എന്നെ നീ കാത്തുവെച്ചു (ഒഴിവാക്കി) തരേണം, അവധി നല്‍കണേ
ilā yawmi
إِلَىٰ يَوْمِ
ദിവസം വരെ
yub'ʿathūna
يُبْعَثُونَ
അവര്‍ എഴുന്നേല്‍പിക്കപ്പെടുന്ന

ഇബ്‌ലീസ് പറഞ്ഞു: ''എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസംവരെ എനിക്കു കാലാവധി നല്‍കിയാലും.''

തഫ്സീര്‍

قَالَ اِنَّكَ مِنَ الْمُنْظَرِيْنَ   ( الأعراف: ١٥ )

qāla
قَالَ
അവന്‍ പറഞ്ഞു
innaka
إِنَّكَ
നിശ്ചയമായും നീ
mina l-munẓarīna
مِنَ ٱلْمُنظَرِينَ
കാത്തുവെക്ക (ഒഴിവാക്ക)പ്പെട്ടവരില്‍ പെട്ട (വനാണ്)

അല്ലാഹു പറഞ്ഞു: ''ശരി, സംശയംവേണ്ട നിനക്ക് അവധി അനുവദിച്ചിരിക്കുന്നു.''

തഫ്സീര്‍

قَالَ فَبِمَآ اَغْوَيْتَنِيْ لَاَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيْمَۙ  ( الأعراف: ١٦ )

qāla
قَالَ
അവന്‍ പറഞ്ഞു
fabimā aghwaytanī
فَبِمَآ أَغْوَيْتَنِى
എന്നാല്‍ നീ എന്നെ വഴിപിഴവിലാക്കിയ (വഴി തെറ്റിയവനാക്കിയ) തു കൊണ്ടു
la-aqʿudanna
لَأَقْعُدَنَّ
തീര്‍ച്ചയായും ഞാന്‍ ഇരിക്കുക തന്നെ ചെയ്യും
lahum
لَهُمْ
അവര്‍ക്കുവേണ്ടി, അവര്‍ക്കായി
ṣirāṭaka
صِرَٰطَكَ
നിന്റെ പാതയില്‍
l-mus'taqīma
ٱلْمُسْتَقِيمَ
ചൊവ്വായ

ഇബ്‌ലീസ് പറഞ്ഞു: ''നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും.

തഫ്സീര്‍

ثُمَّ لَاٰتِيَنَّهُمْ مِّنْۢ بَيْنِ اَيْدِيْهِمْ وَمِنْ خَلْفِهِمْ وَعَنْ اَيْمَانِهِمْ وَعَنْ شَمَاۤىِٕلِهِمْۗ وَلَا تَجِدُ اَكْثَرَهُمْ شٰكِرِيْنَ  ( الأعراف: ١٧ )

thumma
ثُمَّ
പിന്നെ
laātiyannahum
لَءَاتِيَنَّهُم
ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലുക തന്നെ ചെയ്യും
min bayni aydīhim
مِّنۢ بَيْنِ أَيْدِيهِمْ
അവരുടെ കൈകള്‍ക്കിടയിലൂടെ (മുമ്പിലൂടെ)
wamin khalfihim
وَمِنْ خَلْفِهِمْ
അവരുടെ പിമ്പിലൂടെയും
waʿan aymānihim
وَعَنْ أَيْمَٰنِهِمْ
അവരുടെ വലതുകളിലായും, വലവശത്തും
waʿan shamāilihim
وَعَن شَمَآئِلِهِمْۖ
അവരുടെ ഇടതുകളിലായും, ഇടവശത്തും
walā tajidu
وَلَا تَجِدُ
നീ കണ്ടെത്തുകയുമില്ല (കാണുകയുമില്ല)
aktharahum
أَكْثَرَهُمْ
അവരില്‍ അധികമാളുകളെ
shākirīna
شَٰكِرِينَ
നന്ദി കാണിക്കുന്നവരായിട്ടു

''പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെ പേരെയും നന്ദിയുള്ളവരായി നിനക്കു കാണാനാവില്ല.''

തഫ്സീര്‍

قَالَ اخْرُجْ مِنْهَا مَذْءُوْمًا مَّدْحُوْرًا ۗ لَمَنْ تَبِعَكَ مِنْهُمْ لَاَمْلَـَٔنَّ جَهَنَّمَ مِنْكُمْ اَجْمَعِيْنَ  ( الأعراف: ١٨ )

qāla
قَالَ
അവന്‍ പറഞ്ഞു
ukh'ruj
ٱخْرُجْ
നീ പുറത്തു പോകുക
min'hā
مِنْهَا
ഇതില്‍ (ഇവിടത്തില്‍) നിന്നു
madhūman
مَذْءُومًا
അപമാനിക്കപ്പെട്ടവനായി, ആക്ഷേപിക്കപ്പെട്ടവനായിട്ടു
madḥūran
مَّدْحُورًاۖ
ആട്ടപ്പെട്ടവനായി
laman
لَّمَن
തീര്‍ച്ചയായും ആര്‍
tabiʿaka
تَبِعَكَ
നിന്നെ തുടര്‍ന്നു
min'hum
مِنْهُمْ
അവരില്‍ നിന്നു
la-amla-anna
لَأَمْلَأَنَّ
നിശ്ചയമായും നാം നിറക്കുക തന്നെ ചെയ്യും
jahannama
جَهَنَّمَ
ജഹന്നമിനെ, നരകത്തെ
minkum
مِنكُمْ
നിങ്ങളാല്‍ (നിങ്ങളെക്കൊണ്ടു)
ajmaʿīna
أَجْمَعِينَ
എല്ലാവരെയും

അല്ലാഹു കല്‍പിച്ചു: ''നിന്ദ്യനും ആട്ടിയിറക്കപ്പെട്ടവനുമായി നീ ഇവിടെനിന്ന് പുറത്തുപോവുക. മനുഷ്യരില്‍ നിന്ന് ആരെങ്കിലും നിന്നെ പിന്തുടര്‍ന്നാല്‍ നിങ്ങളെയൊക്കെ ഞാന്‍ നരകത്തീയിലിട്ട് നിറക്കും.''

തഫ്സീര്‍

وَيٰٓاٰدَمُ اسْكُنْ اَنْتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هٰذِهِ الشَّجَرَةَ فَتَكُوْنَا مِنَ الظّٰلِمِيْنَ   ( الأعراف: ١٩ )

wayāādamu
وَيَٰٓـَٔادَمُ
ആദമേ
us'kun
ٱسْكُنْ
താമസിക്കുക, പാര്‍ക്കുക
anta
أَنتَ
നീ(യും)
wazawjuka
وَزَوْجُكَ
നിന്റെ ഇണ(ഭാര്യ)യും
l-janata
ٱلْجَنَّةَ
സ്വര്‍ഗ്ഗത്തില്‍
fakulā
فَكُلَا
എന്നിട്ടു നിങ്ങള്‍ തിന്നുകൊള്ളുക
min ḥaythu
مِنْ حَيْثُ
ഇടത്തില്‍നിന്നു, വിധേന
shi'tumā
شِئْتُمَا
നിങ്ങള്‍ ഉദ്ദേശിച്ച
walā taqrabā
وَلَا تَقْرَبَا
നിങ്ങള്‍ സമീപിക്കയും ചെയ്യരുത്
hādhihi l-shajarata
هَٰذِهِ ٱلشَّجَرَةَ
ഈ വൃക്ഷത്തെ
fatakūnā
فَتَكُونَا
എന്നാല്‍ നിങ്ങള്‍ ആയിത്തീരും
mina l-ẓālimīna
مِنَ ٱلظَّٰلِمِينَ
അക്രമികളില്‍പെട്ട(വര്‍)

''ആദം, നീയും നിന്റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമുള്ളിടത്തുനിന്ന് തിന്നാം. എന്നാല്‍ ഈ മരത്തോട് അടുക്കരുത്; നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.''

തഫ്സീര്‍

فَوَسْوَسَ لَهُمَا الشَّيْطٰنُ لِيُبْدِيَ لَهُمَا مَا وٗرِيَ عَنْهُمَا مِنْ سَوْاٰتِهِمَا وَقَالَ مَا نَهٰىكُمَا رَبُّكُمَا عَنْ هٰذِهِ الشَّجَرَةِ ِالَّآ اَنْ تَكُوْنَا مَلَكَيْنِ اَوْ تَكُوْنَا مِنَ الْخٰلِدِيْنَ   ( الأعراف: ٢٠ )

fawaswasa
فَوَسْوَسَ
എന്നിട്ടു ദുര്‍മ്മന്ത്രം നടത്തി
lahumā
لَهُمَا
അവര്‍ രണ്ടാളോടും
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
liyub'diya
لِيُبْدِىَ
അവന്‍ വെളിവാക്കുവാന്‍വേണ്ടി
lahumā
لَهُمَا
അവര്‍ക്കു രണ്ടാള്‍ക്കും
mā wūriya
مَا وُۥرِىَ
മറക്ക (മൂടിവെക്ക)പ്പെട്ടതു
ʿanhumā
عَنْهُمَا
അവരില്‍ നിന്നു, അവര്‍ക്കു
min sawātihimā
مِن سَوْءَٰتِهِمَا
അവരുടെ നഗ്നതയില്‍ നിന്നു
waqāla
وَقَالَ
അവന്‍ പറയുകയും ചെയ്തു
mā nahākumā
مَا نَهَىٰكُمَا
നിങ്ങളെ രണ്ടാളെയും വിരോധിച്ചിട്ടില്ല
rabbukumā
رَبُّكُمَا
നിങ്ങളുടെ റബ്ബു
ʿan hādhihi l-shajarati
عَنْ هَٰذِهِ ٱلشَّجَرَةِ
ഈ വൃക്ഷത്തില്‍ നിന്ന്, മരത്തെപ്പറ്റി
illā an takūnā
إِلَّآ أَن تَكُونَا
നിങ്ങള്‍ ആകുന്നതിനാലല്ലാതെ, ആയിത്തീരുമെന്നതു കൊണ്ടല്ലാതെ
malakayni
مَلَكَيْنِ
രണ്ടു മലക്കുകള്‍
aw takūnā
أَوْ تَكُونَا
അല്ലെങ്കില്‍ നിങ്ങള്‍ ആയിത്തീരുമെന്നതിനാല്‍
mina l-khālidīna
مِنَ ٱلْخَٰلِدِينَ
ശാശ്വതന്‍മാരില്‍, നിത്യവാസികളില്‍ പെട്ട(വര്‍)

പിന്നെ, പിശാച് ഇരുവരോടും ദുര്‍മന്ത്രണം നടത്തി; അവരില്‍ ഒളിഞ്ഞിരിക്കുന്ന നഗ്നസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുത്താന്‍. അവന്‍ പറഞ്ഞു: ''നിങ്ങളുടെ നാഥന്‍ ഈ മരം നിങ്ങള്‍ക്ക് വിലക്കിയത് നിങ്ങള്‍ മലക്കുകളായിമാറുകയോ ഇവിടെ നിത്യവാസികളായിത്തീരുകയോ ചെയ്യുമെന്നതിനാല്‍ മാത്രമാണ്.''

തഫ്സീര്‍