Skip to main content

يُطَافُ عَلَيْهِمْ بِصِحَافٍ مِّنْ ذَهَبٍ وَّاَكْوَابٍ ۚوَفِيْهَا مَا تَشْتَهِيْهِ الْاَنْفُسُ وَتَلَذُّ الْاَعْيُنُ ۚوَاَنْتُمْ فِيْهَا خٰلِدُوْنَۚ   ( الزخرف: ٧١ )

yuṭāfu ʿalayhim
يُطَافُ عَلَيْهِم
അവരില്‍ ചുറ്റിനടക്കപ്പെടും
biṣiḥāfin
بِصِحَافٍ
തളികകളുമായി
min dhahabin
مِّن ذَهَبٍ
സ്വര്‍ണ്ണം കൊണ്ടുള്ള
wa-akwābin
وَأَكْوَابٍۖ
കോപ്പകളുമായും
wafīhā
وَفِيهَا
അതിലുണ്ടുതാനും
mā tashtahīhi
مَا تَشْتَهِيهِ
ഇച്ഛിക്കുന്നതു
l-anfusu
ٱلْأَنفُسُ
മനസ്സുകള്‍, ദേഹങ്ങള്‍
wataladhu
وَتَلَذُّ
രസിക്കുകയും ചെയ്യുന്ന
l-aʿyunu
ٱلْأَعْيُنُۖ
കണ്ണുകള്‍
wa-antum fīhā
وَأَنتُمْ فِيهَا
നിങ്ങള്‍ അതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളുമായിരിക്കും

സ്വര്‍ണത്താലങ്ങളും കോപ്പകളും അവര്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. മനസ്സ് മോഹിക്കുന്നതും നയനാനന്ദകരമായതുമൊക്കെ അവിടെ കിട്ടും. ''നിങ്ങളവിടെ നിത്യവാസികളായിരിക്കും.

തഫ്സീര്‍

وَتِلْكَ الْجَنَّةُ الَّتِيْٓ اُوْرِثْتُمُوْهَا بِمَا كُنْتُمْ تَعْمَلُوْنَ   ( الزخرف: ٧٢ )

watil'ka l-janatu
وَتِلْكَ ٱلْجَنَّةُ
അതത്രെ സ്വര്‍ഗ്ഗം, അതു സ്വര്‍ഗ്ഗമാണ്
allatī ūrith'tumūhā
ٱلَّتِىٓ أُورِثْتُمُوهَا
നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടതായ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതു കൊണ്ടു
taʿmalūna
تَعْمَلُونَ
പ്രവര്‍ത്തിക്കും

''നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ ഈ സ്വര്‍ഗത്തിനവകാശികളായിത്തീര്‍ന്നിരിക്കുന്നു.

തഫ്സീര്‍

لَكُمْ فِيْهَا فَاكِهَةٌ كَثِيْرَةٌ مِّنْهَا تَأْكُلُوْنَ  ( الزخرف: ٧٣ )

lakum fīhā
لَكُمْ فِيهَا
അതില്‍ നിങ്ങള്‍ക്കുണ്ടു
fākihatun
فَٰكِهَةٌ
പഴവര്‍ഗ്ഗം
kathīratun
كَثِيرَةٌ
വളരെ, ധാരാളം
min'hā takulūna
مِّنْهَا تَأْكُلُونَ
അതില്‍ നിന്നു നിങ്ങള്‍ തിന്നു (ഭുജിച്ചു) കൊണ്ടിരിക്കും

''നിങ്ങള്‍ക്കതില്‍ ധാരാളം പഴങ്ങളുണ്ട്. അതില്‍ നിന്ന് ഇഷ്ടംപോലെ ഭക്ഷിക്കാം.''

തഫ്സീര്‍

اِنَّ الْمُجْرِمِيْنَ فِيْ عَذَابِ جَهَنَّمَ خٰلِدُوْنَۖ   ( الزخرف: ٧٤ )

inna l-muj'rimīna
إِنَّ ٱلْمُجْرِمِينَ
നിശ്ചയമായും കുറ്റവാളികള്‍
fī ʿadhābi jahannama
فِى عَذَابِ جَهَنَّمَ
'ജഹന്നമി'ന്റെ (നരക)ശിക്ഷയില്‍
khālidūna
خَٰلِدُونَ
നിത്യവാസികളായിരിക്കും

സംശയമില്ല; കുറ്റവാളികള്‍ നരകശിക്ഷയില്‍ എന്നെന്നും കഴിയേണ്ടവരാണ്.

തഫ്സീര്‍

لَا يُفَتَّرُ عَنْهُمْ وَهُمْ فِيْهِ مُبْلِسُوْنَ ۚ   ( الزخرف: ٧٥ )

lā yufattaru
لَا يُفَتَّرُ
അതു അയവു (ഇളവു, തളര്‍ച്ച ) വരുത്തപ്പെടുകയില്ല
ʿanhum
عَنْهُمْ
അവര്‍ക്കു, അവരില്‍നിന്നു
wahum fīhi
وَهُمْ فِيهِ
അതില്‍ അവര്‍
mub'lisūna
مُبْلِسُونَ
ആശയറ്റ (ആശ മുറിഞ്ഞ)വരുമാകുന്നു

അവര്‍ക്കതിലൊരിളവും കിട്ടുകയില്ല. അവരതില്‍ നിരാശരായി കഴിയേണ്ടിവരും.

തഫ്സീര്‍

وَمَا ظَلَمْنٰهُمْ وَلٰكِنْ كَانُوْا هُمُ الظّٰلِمِيْنَ  ( الزخرف: ٧٦ )

wamā ẓalamnāhum
وَمَا ظَلَمْنَٰهُمْ
നാമവരോടു അക്രമം (അനീതി) ചെയ്തിട്ടില്ല
walākin
وَلَٰكِن
പക്ഷെ, എങ്കിലും
kānū humu
كَانُوا۟ هُمُ
അവര്‍ തന്നെയാകുന്നു
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികള്‍

നാം അവരോട് ഒരതിക്രമവും കാട്ടിയിട്ടില്ല. എന്നാല്‍ അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയായിരുന്നു.

തഫ്സീര്‍

وَنَادَوْا يٰمٰلِكُ لِيَقْضِ عَلَيْنَا رَبُّكَۗ قَالَ اِنَّكُمْ مَّاكِثُوْنَ  ( الزخرف: ٧٧ )

wanādaw
وَنَادَوْا۟
അവര്‍ വിളിച്ചുപറയും
yāmāliku
يَٰمَٰلِكُ
മാലികേ
liyaqḍi ʿalaynā
لِيَقْضِ عَلَيْنَا
ഞങ്ങളില്‍ വിധിക്കട്ടെ, തീരുമാനം വരുത്തട്ടെ
rabbuka
رَبُّكَۖ
തന്റെ (താങ്കളുടെ)റബ്ബ്
qāla
قَالَ
അദ്ദേഹം പറയും
innakum mākithūna
إِنَّكُم مَّٰكِثُونَ
നിശ്ചയമായും നിങ്ങള്‍ താമസിക്കുന്ന (കഴിഞ്ഞു കൂടുന്ന)വരാണ്

അവര്‍ വിളിച്ചുകേഴും: ''മാലികേ, അങ്ങയുടെ നാഥന്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍തന്നെ മരണം തന്നിരുന്നെങ്കില്‍ നന്നായേനെ.'' മാലിക് പറയും: ''നിങ്ങളിവിടെ താമസിക്കേണ്ടവര്‍ തന്നെയാണ്.

തഫ്സീര്‍

لَقَدْ جِئْنٰكُمْ بِالْحَقِّ وَلٰكِنَّ اَكْثَرَكُمْ لِلْحَقِّ كٰرِهُوْنَ  ( الزخرف: ٧٨ )

laqad ji'nākum
لَقَدْ جِئْنَٰكُم
തീര്‍ച്ചയായും നാം നിങ്ങള്‍ക്കുവന്നു, വന്നിരിക്കുന്നു
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥവും കൊണ്ടു
walākinna aktharakum
وَلَٰكِنَّ أَكْثَرَكُمْ
എങ്കിലും നിങ്ങളിലധികവും
lil'ḥaqqi
لِلْحَقِّ
യഥാര്‍ത്ഥത്തെ (സത്യത്തെ, ന്യായത്തോടു)
kārihūna
كَٰرِهُونَ
വെറുക്കുന്നവരാണ്, വെറുത്തവരാണ്, അനിഷ്ടക്കാരാണ്

''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങള്‍ക്ക് സത്യം എത്തിച്ചുതന്നിട്ടുണ്ടായിരുന്നു. എന്നാല്‍ നിങ്ങളിലേറെ പേരും സത്യത്തെ വെറുക്കുന്നവരായിരുന്നു.''

തഫ്സീര്‍

اَمْ اَبْرَمُوْٓا اَمْرًا فَاِنَّا مُبْرِمُوْنَۚ  ( الزخرف: ٧٩ )

am abramū
أَمْ أَبْرَمُوٓا۟
അതല്ല അവര്‍ ഉറപ്പിച്ചുവെച്ചോ
amran
أَمْرًا
വല്ല കാര്യവും
fa-innā
فَإِنَّا
എന്നാല്‍ നാം
mub'rimūna
مُبْرِمُونَ
ഉറപ്പിക്കുന്നവരാണ്

അതല്ല; ഇക്കൂട്ടരിവിടെ വല്ല പദ്ധതിയും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കയാണോ? എങ്കില്‍ നാമും ഒരു തീരുമാനമെടുക്കാം.

തഫ്സീര്‍

اَمْ يَحْسَبُوْنَ اَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوٰىهُمْ ۗ بَلٰى وَرُسُلُنَا لَدَيْهِمْ يَكْتُبُوْنَ   ( الزخرف: ٨٠ )

am yaḥsabūna
أَمْ يَحْسَبُونَ
അതല്ല അവര്‍ വിചാരിക്കുന്നു (കണക്കാക്കുന്നു) വോ
annā lā nasmaʿu
أَنَّا لَا نَسْمَعُ
നാം കേള്‍ക്കയില്ലെന്നു
sirrahum
سِرَّهُمْ
അവരുടെ രഹസ്യം, സ്വകാര്യം
wanajwāhum
وَنَجْوَىٰهُمۚ
അവരുടെ മന്ത്രവും, ഗൂഢഭാഷണവും
balā
بَلَىٰ
അല്ലാതെ, ഇല്ലാതേ (ഉണ്ടു)
warusulunā
وَرُسُلُنَا
നമ്മുടെ ദൂതന്മാര്‍
ladayhim
لَدَيْهِمْ
അവരുടെ അടുക്കല്‍
yaktubūna
يَكْتُبُونَ
എഴുതുകയും (രേഖപ്പെടുത്തുകയും) ചെയ്യുന്നു

അല്ല; അവരുടെ കുശുകുശുക്കലുകളും ഗൂഢാലോചനകളുമൊന്നും നാം കേള്‍ക്കുന്നില്ലെന്നാണോ അവര്‍ കരുതുന്നത്. തീര്‍ച്ചയായും നമ്മുടെ ദൂതന്മാര്‍ എല്ലാം എഴുതിയെടുക്കുന്നവരായി അവര്‍ക്കൊപ്പം തന്നെയുണ്ട്.

തഫ്സീര്‍