Skip to main content

وَاِذَا قِيْلَ لَهُمْ تَعَالَوْا اِلٰى مَآ اَنْزَلَ اللّٰهُ وَاِلَى الرَّسُوْلِ رَاَيْتَ الْمُنٰفِقِيْنَ يَصُدُّوْنَ عَنْكَ صُدُوْدًاۚ  ( النساء: ٦١ )

wa-idhā qīla
وَإِذَا قِيلَ
പറയപ്പെട്ടാല്‍
lahum
لَهُمْ
അവരോട്
taʿālaw
تَعَالَوْا۟
നിങ്ങള്‍ വരുവിന്‍
ilā mā anzala
إِلَىٰ مَآ أَنزَلَ
ഇറക്കിയതിലേക്ക്
l-lahu
ٱللَّهُ
അല്ലാഹു
wa-ilā l-rasūli
وَإِلَى ٱلرَّسُولِ
റസൂലിലേക്കും
ra-ayta
رَأَيْتَ
നീ കാണും, നിനക്ക് കാണാം
l-munāfiqīna
ٱلْمُنَٰفِقِينَ
കപട വിശ്വാസികളെ
yaṣuddūna
يَصُدُّونَ
അവര്‍ തിരിഞ്ഞു (തട്ടി നീങ്ങി) പോകുന്നതായി
ʿanka
عَنكَ
നിന്നെ വിട്ട്, നിന്നില്‍ നിന്ന്
ṣudūdan
صُدُودًا
ഒരു(തട്ടി)തിരിയല്‍

അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരികയെന്ന് പറഞ്ഞാല്‍ ആ കപടവിശ്വാസികള്‍ നിന്നില്‍നിന്നും പിന്തിരിഞ്ഞുപോകുന്നത് നിനക്കുകാണാം.

തഫ്സീര്‍

فَكَيْفَ اِذَآ اَصَابَتْهُمْ مُّصِيْبَةٌ ۢبِمَا قَدَّمَتْ اَيْدِيْهِمْ ثُمَّ جَاۤءُوْكَ يَحْلِفُوْنَ بِاللّٰهِ ۖاِنْ اَرَدْنَآ اِلَّآ اِحْسَانًا وَّتَوْفِيْقًا   ( النساء: ٦٢ )

fakayfa
فَكَيْفَ
എന്നാല്‍ (അപ്പോള്‍) എങ്ങിനെ (യായിരിക്കും)
idhā aṣābathum
إِذَآ أَصَٰبَتْهُم
അവര്‍ക്കു ബാധിച്ചാല്‍
muṣībatun
مُّصِيبَةٌۢ
വല്ല ബാധയും, വിപത്തും
bimā qaddamat
بِمَا قَدَّمَتْ
മുമ്പ്‌ചെയ്തു വെച്ചതുകൊണ്ട് (നിമിത്തം)
aydīhim
أَيْدِيهِمْ
അവരുടെ കൈകള്‍
thumma jāūka
ثُمَّ جَآءُوكَ
പിന്നെ അവര്‍ നിന്‍റെ അടുക്കല്‍വരുകയും
yaḥlifūna
يَحْلِفُونَ
സത്യം ചെയ്തു (പറഞ്ഞു) കൊണ്ട്
bil-lahi
بِٱللَّهِ
അല്ലാഹുവി(ന്‍റെ പേരി)ല്‍, അല്ലാഹുവിനെത്തന്നെ (എന്ന്)
in aradnā
إِنْ أَرَدْنَآ
ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല
illā iḥ'sānan
إِلَّآ إِحْسَٰنًا
നന്മ ചെയ്യലല്ലാതെ
watawfīqan
وَتَوْفِيقًا
യോജിപ്പിക്കലും, ഒപ്പിക്കലും

അപ്പോള്‍ സ്വന്തം കരങ്ങള്‍ വരുത്തിവെച്ച വിനകള്‍ അവരെ ബാധിക്കുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും? അപ്പോഴവര്‍ നിന്റെ അടുത്തുവന്ന് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറയും: ''ഞങ്ങള്‍ നന്മയും അനുരഞ്ജനവുമല്ലാതൊന്നും ഉദ്ദേശിച്ചിട്ടില്ല.''

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ يَعْلَمُ اللّٰهُ مَا فِيْ قُلُوْبِهِمْ فَاَعْرِضْ عَنْهُمْ وَعِظْهُمْ وَقُلْ لَّهُمْ فِيْٓ اَنْفُسِهِمْ قَوْلًا ۢ بَلِيْغًا   ( النساء: ٦٣ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna
ٱلَّذِينَ
യാതൊരുവരാണ്
yaʿlamu l-lahu
يَعْلَمُ ٱللَّهُ
അല്ലാഹു അറിയുന്നു
mā fī qulūbihim
مَا فِى قُلُوبِهِمْ
അവരുടെ ഹൃദയങ്ങളിലുള്ളത്
fa-aʿriḍ
فَأَعْرِضْ
അതിനാല്‍ നീ തിരിഞ്ഞു കളയുക, അവഗണിക്കുക
ʿanhum
عَنْهُمْ
അവരെപ്പറ്റി
waʿiẓ'hum
وَعِظْهُمْ
അവര്‍ക്ക് സദുപദേശവും ചെയ്യുക
waqul lahum
وَقُل لَّهُمْ
അവരോട് പറയുകയും ചെയ്യുക
fī anfusihim
فِىٓ أَنفُسِهِمْ
അവരുടെ സ്വന്തങ്ങളില്‍
qawlan
قَوْلًۢا
വാക്ക്
balīghan
بَلِيغًا
(മനസ്സില്‍) തട്ടുന്ന - എത്തുന്ന (സാരവത്തായ - അര്‍ഥവത്തായ)

എന്നാല്‍, അവരുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്ക് സദുപദേശം നല്‍കുക. അവരോട് ഉള്ളില്‍ത്തട്ടുന്ന വാക്ക് പറയുകയും ചെയ്യുക.

തഫ്സീര്‍

وَمَآ اَرْسَلْنَا مِنْ رَّسُوْلٍ اِلَّا لِيُطَاعَ بِاِذْنِ اللّٰهِ ۗوَلَوْ اَنَّهُمْ اِذْ ظَّلَمُوْٓا اَنْفُسَهُمْ جَاۤءُوْكَ فَاسْتَغْفَرُوا اللّٰهَ وَاسْتَغْفَرَ لَهُمُ الرَّسُوْلُ لَوَجَدُوا اللّٰهَ تَوَّابًا رَّحِيْمًا   ( النساء: ٦٤ )

wamā arsalnā
وَمَآ أَرْسَلْنَا
നാം അയച്ചിട്ടില്ല
min rasūlin
مِن رَّسُولٍ
ഒരു റസൂലിനെയും, റസൂലില്‍ നിന്നും (ഒരാളെയും)
illā liyuṭāʿa
إِلَّا لِيُطَاعَ
അദ്ദേഹം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ
bi-idh'ni l-lahi
بِإِذْنِ ٱللَّهِۚ
അല്ലാഹുവിന്‍റെ ഉത്തരവു (സമ്മത) പ്രകാരം
walaw annahum
وَلَوْ أَنَّهُمْ
അവര്‍ ആയിരുന്നെങ്കില്‍
idh ẓalamū
إِذ ظَّلَمُوٓا۟
അവര്‍ അക്രമം ചെയ്തപ്പോള്‍
anfusahum
أَنفُسَهُمْ
തങ്ങളുടെ സ്വന്തങ്ങളോട്
jāūka
جَآءُوكَ
നിന്‍റെ അടുക്കല്‍ വന്നു (എങ്കില്‍)
fa-is'taghfarū
فَٱسْتَغْفَرُوا۟
എന്നിട്ട് അവര്‍ പാപമോചനം (പൊറുതി) തേടുകയും ചെയ്തു
l-laha
ٱللَّهَ
അല്ലാഹുവിനോട്
wa-is'taghfara lahumu
وَٱسْتَغْفَرَ لَهُمُ
അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്തു
l-rasūlu
ٱلرَّسُولُ
റസൂല്‍
lawajadū
لَوَجَدُوا۟
അവര്‍ കണ്ടെത്തുക തന്നെ ചെയ്തിരിക്കുന്നു
l-laha
ٱللَّهَ
അല്ലാഹുവിനെ
tawwāban
تَوَّابًا
വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായി
raḥīman
رَّحِيمًا
കരുണാനിധിയായി

അല്ലാഹുവിന്റെ കല്‍പനപ്രകാരം അനുസരിക്കപ്പെടാന്‍വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിച്ചുകൊണ്ട് നിന്റെ അടുത്തുവന്നു. എന്നിട്ടവര്‍ അല്ലാഹുവോട് മാപ്പിരന്നു, ദൈവദൂതന്‍ അവര്‍ക്കായി പാപമോചനം തേടുകയും ചെയ്തു. എങ്കില്‍, അല്ലാഹുവെ അവര്‍ക്ക് ഏറെ മാപ്പരുളുന്നവനും കരുണാമയനുമായി കാണാമായിരുന്നു.

തഫ്സീര്‍

فَلَا وَرَبِّكَ لَا يُؤْمِنُوْنَ حَتّٰى يُحَكِّمُوْكَ فِيْمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوْا فِيْٓ اَنْفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوْا تَسْلِيْمًا   ( النساء: ٦٥ )

falā
فَلَا
എന്നാല്‍ ഇല്ല
warabbika
وَرَبِّكَ
നിന്‍റെ റബ്ബിനെത്തന്നെയാണ
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കയില്ല
ḥattā yuḥakkimūka
حَتَّىٰ يُحَكِّمُوكَ
നിന്നെ അവര്‍ വിധി കര്‍ത്താവാക്കുന്നതുവരെ
fīmā shajara
فِيمَا شَجَرَ
ഭിന്നിപ്പുണ്ടായതില്‍, പിണക്കമുണ്ടായതില്‍
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
thumma lā yajidū
ثُمَّ لَا يَجِدُوا۟
പിന്നെ അവര്‍ കണ്ടെത്താതെ (അനുഭവിക്കാതെ)യും
fī anfusihim
فِىٓ أَنفُسِهِمْ
അവരുടെ മനസ്സുകളില്‍, സ്വന്തങ്ങളില്‍
ḥarajan
حَرَجًا
ഒരു വിഷമവും
mimmā qaḍayta
مِّمَّا قَضَيْتَ
നീ തീരുമാനിച്ചതിനെപ്പറ്റി
wayusallimū
وَيُسَلِّمُوا۟
അവര്‍ കീഴൊതുങ്ങുക (സമ്മതിക്കുക)യും
taslīman
تَسْلِيمًا
ഒരു ഒതുങ്ങല്‍, സമ്മതിച്ചു കൊടുക്കല്‍

എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന്‍ തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ സത്യവിശ്വാസികളാവുകയില്ല; തീര്‍ച്ച.

തഫ്സീര്‍

وَلَوْ اَنَّا كَتَبْنَا عَلَيْهِمْ اَنِ اقْتُلُوْٓا اَنْفُسَكُمْ اَوِ اخْرُجُوْا مِنْ دِيَارِكُمْ مَّا فَعَلُوْهُ اِلَّا قَلِيْلٌ مِّنْهُمْ ۗوَلَوْ اَنَّهُمْ فَعَلُوْا مَا يُوْعَظُوْنَ بِهٖ لَكَانَ خَيْرًا لَّهُمْ وَاَشَدَّ تَثْبِيْتًاۙ  ( النساء: ٦٦ )

walaw annā
وَلَوْ أَنَّا
നാം ആയിരുന്നെങ്കില്‍
katabnā
كَتَبْنَا
നാം നിയമിച്ചിരുന്നു(വെങ്കില്‍)
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍, അവരില്‍
ani uq'tulū
أَنِ ٱقْتُلُوٓا۟
നിങ്ങള്‍ കൊല്ലുവിന്‍ എന്ന്
anfusakum
أَنفُسَكُمْ
നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ
awi ukh'rujū
أَوِ ٱخْرُجُوا۟
അല്ലെങ്കില്‍ നിങ്ങള്‍ പുറത്തുപോകുവിന്‍
min diyārikum
مِن دِيَٰرِكُم
നിങ്ങളുടെ വസതി (വീടു-പാര്‍പ്പിടം)കളില്‍ നിന്ന്
mā faʿalūhu
مَّا فَعَلُوهُ
അതവര്‍ ചെയ്കയില്ല
illā qalīlun
إِلَّا قَلِيلٌ
കുറച്ചു (അല്‍പം) ആളുകളൊഴികെ
min'hum
مِّنْهُمْۖ
അവരില്‍ നിന്ന്
walaw annahum
وَلَوْ أَنَّهُمْ
അവരായിരുന്നെങ്കില്‍
faʿalū
فَعَلُوا۟
അവര്‍ ചെയ്തിരുന്നു (വെങ്കില്‍)
mā yūʿaẓūna
مَا يُوعَظُونَ
അവര്‍ക്ക് സദുപദേശം ചെയ്യപ്പെടുന്ന കാര്യം
bihi
بِهِۦ
അതുകൊണ്ട്, അതിനെ
lakāna
لَكَانَ
അതാകുമായിരുന്നു
khayran lahum
خَيْرًا لَّهُمْ
അവര്‍ക്കു ഏറ്റം ഉത്തമം, കൂടുതല്‍ ഗുണം
wa-ashadda
وَأَشَدَّ
കൂടുതല്‍ ശക്തമായതും, കെട്ടുറപ്പായതും
tathbītan
تَثْبِيتًا
ഉറപ്പിക്കല്‍, സ്ഥിരപ്പെടുത്തലില്‍

ദൈവമാര്‍ഗത്തില്‍ ജീവന്‍ അര്‍പ്പിക്കണമെന്നോ വീട് വിട്ടുപോകണമെന്നോ നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം ചിലരൊഴികെ ആരും അത് നടപ്പാക്കുമായിരുന്നില്ല. എന്നാല്‍ ഉപദേശിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറെ ഗുണകരമായേനെ. കൂടുതല്‍ സ്ഥൈര്യം നല്‍കുകയും ചെയ്യുമായിരുന്നു.

തഫ്സീര്‍

وَّاِذًا لَّاٰ تَيْنٰهُمْ مِّنْ لَّدُنَّآ اَجْرًا عَظِيْمًاۙ  ( النساء: ٦٧ )

wa-idhan
وَإِذًا
അന്നേരം, അപ്പോള്‍, എന്നാല്‍
laātaynāhum
لَّءَاتَيْنَٰهُم
നാമവര്‍ക്ക് കൊടുക്കുകയും ചെയ്യും
min ladunnā
مِّن لَّدُنَّآ
നമ്മുടെ അടുക്കല്‍ നിന്ന് (നമ്മുടെ വക)
ajran
أَجْرًا
പ്രതിഫലം
ʿaẓīman
عَظِيمًا
വമ്പിച്ച, മഹത്തായ

അതോടൊപ്പം നാമവര്‍ക്ക് നമ്മുടെ ഭാഗത്തുനിന്നുള്ള അതിമഹത്തായ പ്രതിഫലം നല്‍കുമായിരുന്നു.

തഫ്സീര്‍

وَّلَهَدَيْنٰهُمْ صِرَاطًا مُّسْتَقِيْمًا   ( النساء: ٦٨ )

walahadaynāhum
وَلَهَدَيْنَٰهُمْ
അവരെ നാം നടത്തുക (നയിക്കുക - ചേര്‍ക്കുക)യും ചെയ്യും
ṣirāṭan
صِرَٰطًا
പാതയില്‍, മാര്‍ഗത്തില്‍
mus'taqīman
مُّسْتَقِيمًا
ചൊവ്വായ, നേരെയുള്ള

നാം അവരെ നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുമായിരുന്നു.

തഫ്സീര്‍

وَمَنْ يُّطِعِ اللّٰهَ وَالرَّسُوْلَ فَاُولٰۤىِٕكَ مَعَ الَّذِيْنَ اَنْعَمَ اللّٰهُ عَلَيْهِمْ مِّنَ النَّبِيّٖنَ وَالصِّدِّيْقِيْنَ وَالشُّهَدَاۤءِ وَالصّٰلِحِيْنَ ۚ وَحَسُنَ اُولٰۤىِٕكَ رَفِيْقًا   ( النساء: ٦٩ )

waman
وَمَن
ആര്‍, വല്ലവനും
yuṭiʿi
يُطِعِ
അനുസരിക്കുന്നു(വോ)
l-laha
ٱللَّهَ
അല്ലാഹുവിനെ
wal-rasūla
وَٱلرَّسُولَ
റസൂലിനെയും
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
maʿa alladhīna
مَعَ ٱلَّذِينَ
യാതൊരുവരോടു കൂടെയായിരിക്കും
anʿama l-lahu
أَنْعَمَ ٱللَّهُ
അല്ലാഹു അനുഗ്രഹം ചെയ്തിട്ടുള്ള
ʿalayhim
عَلَيْهِم
അവരുടെ മേല്‍
mina l-nabiyīna
مِّنَ ٱلنَّبِيِّۦنَ
നബിമാരാകുന്ന, നബിമാരായിട്ട്
wal-ṣidīqīna
وَٱلصِّدِّيقِينَ
സ്വിദ്ദീക്വുകളും (സത്യസന്ധരും)
wal-shuhadāi
وَٱلشُّهَدَآءِ
ശഹീദു (രക്ത സാക്ഷി)കളും
wal-ṣāliḥīna
وَٱلصَّٰلِحِينَۚ
സ്വാലിഹു (സല്‍ക്കര്‍മി)കളും
waḥasuna
وَحَسُنَ
വളരെ (എത്രയോ) നന്നായിരിക്കുന്നു, നന്നുതാനും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
rafīqan
رَفِيقًا
സുഹൃത്തു(ക്കള്‍), സുഹൃത്തായിട്ട്

അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാര്‍.

തഫ്സീര്‍

ذٰلِكَ الْفَضْلُ مِنَ اللّٰهِ ۗوَكَفٰى بِاللّٰهِ عَلِيْمًا ࣖ  ( النساء: ٧٠ )

dhālika l-faḍlu
ذَٰلِكَ ٱلْفَضْلُ
ആ അനുഗ്രഹം, ഔദാര്യം, ദയവ്
mina l-lahi
مِنَ ٱللَّهِۚ
അല്ലാഹുവില്‍നിന്നാകുന്നു
wakafā
وَكَفَىٰ
മതിതാനും
bil-lahi
بِٱللَّهِ
അല്ലാഹു, അല്ലാഹുതന്നെ
ʿalīman
عَلِيمًا
അറിയുന്നവനായി

അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹം തന്നെയാണത്. എല്ലാം അറിയുന്നവനായി അല്ലാഹു തന്നെ മതി.

തഫ്സീര്‍